Connect with us

National

ഇന്ത്യാ പോസ്റ്റിൽ പതിനായിരക്കണക്കിന് ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം? യോഗ്യതകളറിയാം

Published

on

ന്യൂഡൽഹി: തൊഴിൽ അന്വേഷകർക്കിതാ സുവർണാവസരം. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിൽ പതിനായിരക്കണക്കിന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,228 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. തിരുത്തലുകൾക്ക് ഓഗസ്റ്റ് ആറുമുതൽ എട്ടുവരെ സമയമുണ്ട്.

ഗ്രാമീണ തപാൽ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ജിഡിഎസ്. ഓൺലൈൻ മുഖേനെ വേണം അപേക്ഷ സമർപ്പിക്കാൻ. ഇതിന് മുൻപായി ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ആവശ്യങ്ങൾക്ക് സാധുവായ മൊബൈൽ നമ്പറും ഇ മെയിൽ വിലാസവും ഉണ്ടായിരിക്കണം.

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പത്താം ക്ലാസ് അല്ലെങ്കിൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളോടെ എസ്എസ്‌സി പാസായിരിക്കണം. ഉദ്യോഗാർഥി കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സ് ആണ്. 40 വയസ്സിൽ കൂടരുത്. സംവരണ വിഭാഗങ്ങളിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെൻ്റ് 2024: എങ്ങനെ രജിസ്റ്റർ ചെയ്യാം

* ഇന്ത്യാ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക.
* ഹോം പേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
* രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക ക്ലിക്കു ചെയ്യുക
* രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
* അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
* സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക
* കൂടുതൽ ആവശ്യത്തിനായി അതിൻ്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക

ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത് ഓൺലൈൻ മുഖേനെയാണ്. വനിതാ അപേക്ഷകർക്കും എസ്സി – എസ്ടി വിഭാഗത്തിലുള്ളവർക്കും ട്രാൻസ്ജെൻഡേഴ്സ്, വൈകല്യമുള്ളവർ എന്നിവർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് ഇന്ത്യാ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഗ്രാമീണ തപാൽ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള പ്രവർത്തനമാണ് ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നൽകുന്നത്. ജിഡിഎസ് ജീവനക്കാർക്ക് ഒരു നിശ്ചിത സേവന കാലയളവിനുശേഷം പ്രൊവിഡൻ്റ് ഫണ്ടിനും മറ്റ് റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

National

ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാത സമീപനം അവസാനിപ്പിക്കണം: പിഎഫ് സി

Published

on

കോട്ടയം: തോക്കും വാളും എടുക്കാതെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സുവിശേഷ സംഘടനകളോട് കാണിക്കുന്ന പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കണമെന്ന് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ ആവശ്യപ്പെട്ടു. നിയമപരമായ അനുവാദം വാങ്ങിയും സമാധാനപരമായും ശാന്തമായ ആത്മീയ അന്തരീക്ഷത്തിലും ഉറച്ചുനിന്നുകൊണ്ടും ഇന്ത്യൻ നിയമ സംവിധാനത്തോടു കൂറുപുലർത്തിയും , മദ്യത്തിനും,മയക്കുമരുന്നിനും എതിരെയും , കുലപാതകവും, ആത്മഹത്യയും ചെയ്യരുതെന്നും ,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്നും , ആഹ്വാനം ചെയ്തുകൊണ്ട് രാജ്യസമാധാനത്തിനായി പ്രസംഗിക്കുന്ന സുവിശേഷ പ്രവർത്തകരുടെ യോഗങ്ങളും , ആരാധനകളും ,പരസ്യയോഗങ്ങളും സാമൂഹ്യവിരുദ്ധരും മതഭ്രാന്തന്മാരും തടസ്സപ്പെടുത്തുകയും ,നിരപരാധികളായവരെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. എന്നാൽ മറ്റു മത രാഷ്ട്രീയ സാമൂഹിക സംഘടനകൾ നിരോധിത ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു .നിയമംലംഘിച്ച് പൊതുസമ്മേളനങ്ങളും, ശക്തി പ്രകടനങ്ങളും നടത്തുന്നു . സ്കൂളുകൾക്കും ,ആശുപത്രികൾക്കും ,ആരാധനാലയങ്ങൾക്കും , ഗവ: സ്ഥാപനങ്ങൾക്കും ശബ്ദ മലിനീകരണങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ പലവിധത്തിൽ നിയമലംഘനങ്ങൾ നടക്കുമ്പോൾ അതൊക്കെ കണ്ടില്ല എന്ന് നടിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾ നിയമാനുസൃതമായി ചെയ്യുന്ന യോഗങ്ങൾക്കെതിരെ സാമൂഹിക വിരുദ്ധരും, നിയമപാലകരും “കൃത്യനിർവ്വഹണം ” തടസ്സപ്പെടുത്തുന്ന പക്ഷപാതപരമായ നടപടിക്കെതിരെ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ കെ ജോഷ്വായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പോൾ പ്രതിക്ഷേധം അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

തൊഴില്‍തട്ടിപ്പ്: തായ്‌ലാന്‍ഡില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു

Published

on

തിരുവനന്തപുരം: തായ്‌ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ ഏട്ട് മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യന്‍പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്.

അഞ്ചുപേരെ എയര്‍ഇന്ത്യാ വിമാനത്തില്‍ രാത്രി 10.20 ഓടെ കൊച്ചിയിലും മൂന്നുപേരെ ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.45 ഓടെ തിരുവനന്തപുരത്തും എത്തിക്കും. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലാന്റ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.തിരിച്ചെത്തിയ മലയാളികളെ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
Sources:nerkazhcha

http://theendtimeradio.com

The Indian embassies in Myanmar and Thailand, in coordination with local authorities, have successfully repatriated 283 Indian nationals who were trapped in cybercrime and scam operations along the Myanmar-Thailand border. The individuals were flown back to India on an Indian Air Force (IAF) aircraft from Mae Sot, Thailand.

According to a statement from the Ministry of External Affairs (MEA), these individuals had been lured with fake job offers and forced to engage in fraudulent activities in scam centres operating in the region. “The Government of India has been making sustained efforts to secure the release and repatriation of Indian nationals lured to various Southeast Asian countries, including Myanmar, with fake job offers,” the MEA said.

The Indian government has repeatedly warned against such job scams through advisories and social media alerts. The MEA once again urged Indian nationals to verify foreign job offers through official channels, including Indian missions abroad, and to thoroughly check the credentials of recruiting agents and companies before accepting employment opportunities.

Indian nationals are once again advised to verify the credentials of foreign employers through Missions abroad and check the antecedents of recruiting agents and companies before taking up a job offer,” the MEA said.

This is not the first such rescue operation. In December, the Indian Embassy in Myanmar facilitated the release of six Indian nationals trapped in scam compounds in Myawaddy. The embassy confirmed on X that 101 Indian citizens had been repatriated from Myanmar since July 2024
http://theendtimeradio.com

Continue Reading

National

രാജസ്ഥാനില്‍ ഘര്‍വാപ്പസി; പാസ്റ്റര്‍ അമ്പലത്തില്‍ പൂജാരിയായി

Published

on

ബന്‍സ്വര: ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ബന്‍സ്വര ജില്ലയിലെ സോദ്ലദുധ ഗ്രാമത്തിലെ 125 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ക്ഷേത്രമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്. പള്ളിയിലെ കുരിശ് മാറ്റി കാവി പൂശുകയും ത്രിശൂലത്തിന്റെ പടം വരയ്ക്കുകയും ബൈബിള്‍ വാക്യങ്ങള്‍ക്ക് പകരം ‘ജയ് ശ്രീ റാം’ എഴുതുകയും ചെയ്തു. പളളിയിലെ പഴയ പാസ്റ്ററാണ് പുതിയ ക്ഷേത്രത്തിലെ പൂജാരി. ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ ഘര്‍വാപ്പസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഗോത്രവര്‍ഗക്കാരായ 45 ക്രിസ്തുമത കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചതായി വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള നേതാക്കള്‍ അവകാശപ്പെട്ടു. മൂന്ന് തലമുറകളായി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചുവന്ന 45 കുടുംബങ്ങളില്‍ ഇനി 15 കുടുംബങ്ങളാണ് ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അവശേഷിക്കുന്നത്.

മൂന്നു പതിറ്റാണ്ടു മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് മതംമാറ്റ ചടങ്ങുകള്‍ നടന്നത്. ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ ഭൂമിയിലാണ് പള്ളി നിന്നതെന്നും ഇതാണ് ക്ഷേത്രമാക്കി മാറ്റിയതെന്നും ഇവര്‍ പറഞ്ഞു.

കുരിശടക്കമുള്ള മതചിഹ്നങ്ങള്‍ എടുത്തുമാറ്റിയ ശേഷം ഭൈരവമൂര്‍ത്തിയെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹപ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തെ സംരക്ഷിക്കുന്ന കാവല്‍ ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇതുവരെ ഞായറാഴ്ച ക്രൈസ്തവ ആചാരപ്രകാരം പ്രാര്‍ഥനകള്‍ നടന്ന ഇവിടെ ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്ന് ഗരാസിയ പറഞ്ഞു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ മതം മാറിയാല്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുന്ന നിയമനിര്‍മ്മാണം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് വനിതാ ദിനത്തില്‍ പറഞ്ഞിരുന്നു. വ്യതസ്ത മതത്തില്‍പ്പെട്ടവര്‍ ഒന്നിച്ച് താമസിക്കുന്ന നാട്ടില്‍ അവരുടെ വിവാഹങ്ങളും മതംമാറ്റങ്ങളും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന നിയമനിര്‍മ്മാണം ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.
Sources:nerkazhcha

http://theendtimeradio.com

A church in Sodla Guda village of Rajasthan’s Banswara district has now been converted into a temple. The idol of the deity was consecrated in the newly-converted temple as per Hindu rituals. This event has drawn a lot of attention in the area because the consecration of the Bhairav ​​temple is taking place at the place where the church was being run earlier.

About 30 tribal families in Sodla Guda village had converted to Christianity 7-8 years ago, who have now returned to Hinduism.

Mahant Ramswaroop Maharaj of Bharat Mata Mandir said that the work of public awareness is being done in the area for a long time through the Vishwa Hindu Parishad (VHP). Some families here had separated from Hinduism years ago. Last year, a Trishul Diksha program was held in Gangardatali, where these people had decided to return to Hinduism.

The pastor of the church, Gautam Garasiya, has now been made the priest of the temple. Gautam Garasiya claims that he was lured and made to change his religion years ago, but those people did not give us anything, hence they are now returning to Hinduism.

These people decided to remove the church and build a temple. People painted the church in saffron like a temple and wrote Jai Shri Ram on the walls. Before the Pratishtha program, the idol of Lord Bhairav ​​was taken around the city with a procession from Vidya Niketan School. During this, the deity was welcomed by showering flowers at various places.

After this, the idol was brought to the temple and installed with havan-aarti. People presented Vagdi bhajans. In the end, Mahaprasad was distributed. On this occasion, the administration and police contingent were also deployed.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

ഇന്‍റർനാഷണൽ പ്രയർലെെൻ സമ്മേളനത്തില്‍ ഹൃദയ സ്പർശിയായ അനുഭവങ്ങൾ പങ്കു വെച്ച് ഡോ. ബാബു കെ. വർഗീസ്

ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മാർച്ച് 11 ചൊവാഴ്ച സംഘടിപ്പിച്ച 565-ാമത് സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന...

us news4 hours ago

Scotus Takes Case of Christian Counselor Banned From Helping Clients Find ‘God-Given’ Identity

The Supreme Court of the United States (SCOTUS) has agreed to hear the case of a Christian therapist who is...

us news4 hours ago

5,000 Students Seek Jesus at WVU, Nearly 1,000 Respond to Altar Call: ‘Life-Changing Salvation’

Organizers of a nationwide revival movement taking place on college campuses across the United States say they were “blown away”...

National4 hours ago

ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാത സമീപനം അവസാനിപ്പിക്കണം: പിഎഫ് സി

കോട്ടയം: തോക്കും വാളും എടുക്കാതെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സുവിശേഷ സംഘടനകളോട് കാണിക്കുന്ന പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കണമെന്ന് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ ആവശ്യപ്പെട്ടു. നിയമപരമായ...

world news5 hours ago

കഴിഞ്ഞ പത്ത് വർഷങ്ങളിൽ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടത് 145 വൈദികർ: ഫീദെസ്

2015 മുതൽ 2025 വരെയുള്ള പത്തുവർഷകാലയളവിൽ നൈജീരിയയിൽ അക്രമികൾ 145 വൈദികരെ തട്ടിക്കൊണ്ടുപോയെന്നും, അവരിൽ 11 പേർ കൊലചെയ്യപ്പെട്ടുവെന്നും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. നൈജീരിയയിലെ കത്തോലിക്കാ...

us news1 day ago

Why teens are more open to Jesus than we think

Despite declining church attendance, 77% of Gen Z is open to learning about Jesus. The Church has an opportunity —...

Trending

Copyright © 2019 The End Time News