world news
ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് ശേഷം ഇറാഖി ക്രൈസ്തവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് വടക്കൻ ഇറാഖിലെ നിനവേ മേഖലയിലെ ക്രൈസ്തവരെ ആക്രമിച്ച് അധിനിവേശം നടത്തി ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേഖല പഴയകാല ക്രൈസ്തവ പ്രതാപം വീണ്ടെടുക്കുന്നു. 2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ 13,200 ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ ഇതിനോടകം മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തി. ദുരിതങ്ങള്‍ക്കിടയിലും ക്രൈസ്തവ സമൂഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഫൗണ്ടേഷനുമായുള്ള അഭിമുഖത്തിൽ, അദിയാബെനെ സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോണ്‍. നിസാർ സെമാൻ പറഞ്ഞു.
“പത്തു വർഷം മുന്‍പ് ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഇസ്ലാമിക് സ്റ്റേറ്റ്സ് തങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒലിവ് മരങ്ങൾ പോലെയാണ് ഇവിടുത്തെ ജനങ്ങൾ. നിങ്ങൾക്ക് അവയെ വെട്ടിക്കളയുകയും കത്തിക്കുകയും ചെയ്യാം, പക്ഷേ പത്ത് അല്ലെങ്കിൽ ഇരുപതു വർഷത്തിനുശേഷം അവ എപ്പോഴും ഫലം കായ്ക്കും. ഭീകരർ എല്ലാം പരീക്ഷിച്ചു. പക്ഷേ ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്”. സഭ എന്ന നിലയിൽ, പ്രത്യാശയുടെ കിരണങ്ങൾ പകരാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇസ്ലാമിക ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്നു നിനവേ താഴ്വരയില് നിന്ന് 100,000 മുതൽ 120,000 വരെ ക്രൈസ്തവര്‍ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. പ്രദേശത്ത് തുടരാന്‍ ആഗ്രഹിക്കുന്നവർക്കു മുന്നില്‍ മൂന്നു വഴികള്‍ മാത്രമേയുണ്ടായിരിന്നുള്ളൂ- ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുക, അല്ലെങ്കിൽ ശരിയത്ത് നിയമപ്രകാരം നികുതി അടയ്ക്കുക, അല്ലാത്തപക്ഷം മരണം സ്വീകരിക്കുക.
എന്നാല്‍ ഒരു ക്രിസ്ത്യാനിയും ഇസ്ലാം മതം സ്വീകരിച്ചതായി തങ്ങളുടെ പക്കൽ രേഖകൾ ഇല്ലെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്ന ഇറാഖിലെ ക്രൈസ്തവർ, തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂലൈ 24-ന് കോംഗോയിലെ (ഡി. ആർ. സി) നോർത്ത് കിവുവിലെ ബെനി ടെറിട്ടറിയിലെ ബതാംഗി-എംബാവു പ്രദേശത്താണ് ശിരഛേദം ചെയ്യപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊട്ടനാറെസ്പെ, നക്കോട്ട, മുസാങ്വ, അക്വെക്വെ എന്നിവയുൾപ്പെടെ ബാബില-ബക്കൈകു പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഈ ആക്രമണം പ്രദേശത്തെ പല കുടുംബങ്ങൾക്കും ഏൽപ്പിച്ചത് വലിയ വൈകാരിക ആഘാതമാണെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. “അടുത്തിടെ നടന്ന കൊലപാതകങ്ങൾ നമ്മുടെ സമൂഹത്തെ തകർത്തു. ഞങ്ങളുടെ മേശകളിൽ ഒഴിഞ്ഞ കസേരകളും രാത്രിയിൽ വേട്ടയാടുന്ന ഓർമ്മകളും അവശേഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന ആഘാതം നമ്മുടെ കുട്ടികളിലേക്കും പകരുന്ന ഒന്നാണ്.” – പ്രദേശവാസി പറയുന്നു.
നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും നിരന്തരമായ ഭീഷണിയിൽ ജീവിക്കുന്ന സാധാരണക്കാരുടെ മാനസിക ആഘാതത്തെക്കുറിച്ചും ബെനിയിലെ ആംഗ്ലിക്കൻ ബിഷപ്പ് വെളിപ്പെടുത്തി.
Sources:azchavattomonline.com
world news
കുവൈറ്റിലെ അസ്സെംബ്ലിസ് ഓഫ് സഭകളുടെ സംയുക്ത കൺവെൻഷന്റെയും സംയുകത സഭാ യോഗത്തിൻറെയും ഫ്ലയർ പ്രകാശനം ചെയ്തു.
അബ്ബാസിയ : കുവൈറ്റിലെ അസ്സെംബ്ലിസ് ഓഫ് സഭകളുടെ സംയുക്ത കൺവെൻഷന്റെയും സംയുകത സഭാ യോഗത്തിൻറെയും ഫ്ലയർ പ്രകാശനം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ ശുശ്രുഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ജോസ് തോമസ് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് (NECK) സെക്രട്ടറി പ്രിയ ബ്രദർ റോയ് കെ യോഹന്നാന് നൽകി കൊണ്ട് നിർവഹിച്ചു.
കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ ശുശ്രുഷകന്മാരും കമ്മറ്റി അംഗങ്ങളും ഈ വേളയിൽ സന്നിഹിതരായിരുന്നു. 2024 സെപ്തംബർ മാസം 11 & 13 തീയതികളിൽ നടക്കുന്ന മീറ്റിംഗുകളിൽ അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട റവ. റ്റി ജെ ശാമുവേൽ സാർ മുഖ്യ അതിഥി ആയിരിക്കും.
Sources:Middleeast Christian Youth Ministries
world news
ബംഗ്ലാദേശ് അക്രമം: ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അക്രമികൾ
ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേയ്ക്ക് നയിച്ച പ്രതിഷേധം ഇപ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളിലാണ് എത്തിനിൽക്കുന്നത്.
പ്രധാനമന്ത്രിയുടെ രാജിയും ബംഗ്ലാദേശ് ഗവൺമെന്റിന്റെ പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിലവിൽ, പൗരന്മാരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെടുകയും 300 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.
ഭൂരിപക്ഷമായ സുന്നി ഇസ്ലാം ജനസംഖ്യയുടെ ഭാഗമായ മുസ്ലീം പ്രതിഷേധക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് ജനസംഖ്യയുടെ 8% വരുന്ന ഹിന്ദുക്കളും ജനസംഖ്യയുടെ 1% -ൽ താഴെയുള്ള ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെയാണ്. അക്രമികൾ ഈ ആഴ്ച പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് വീടുകളും ലക്ഷ്യമിട്ടിട്ടുണ്ട്. ഗവൺമെന്റും പൊലീസ് സേനയും തകർച്ചയിലായതിനാൽ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Sources:marianvibes
-
us news12 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
Travel3 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National11 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie5 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary