world news
പ്രമുഖ ക്രിസ്ത്യൻ ആർട്ടിസ്റ്റ് ഫെയ് സിയോഷെങ് ചൈനയിൽ അറസ്റ്റിൽ

ചൈനയിലെ പ്രശസ്ത കലാകാരനും സംഗീതജ്ഞനും ക്രിസ്ത്യാനിയുമായ 55 കാരനായ ഫെയ് സിയോഷെങ്ങിനെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തു. ഈ മാസത്തിൽ തന്നെ രാജ്യം വിടാൻ ഒരുങ്ങവേയാണ് അറസ്റ്റ് ചെയ്തത്.
സോങ്‌ഷുവാങ് ആർട്ടിസ്റ്റ് വില്ലേജ് കൂട്ടായ്‌മയിലൂടെ അറിയപ്പെടുന്ന ഫെയ്, പ്രകടനങ്ങളും ഫെസ്റ്റിവെലുകളും സംഘടിപ്പിച്ചിരുന്നു. മുൻപ് അദ്ദേഹം ബെയ്‌ജിംഗിലെ ബെയ്‌ലിൻ ഡിറ്റൻഷൻ സെന്ററിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. കുറച്ച് വർഷങ്ങൾക്കുമുമ്പ്, ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെയും ചൈനയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയും പരസ്യമായി പിന്തുണച്ചതിനുശേഷം ഫേയെ 40 ദിവസത്തേക്ക് അധികൃതർ തടഞ്ഞുവച്ചു.
കലാകാരന്മാർക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ഏറ്റവും പുതിയ നടപടിയാണ് ക്രിസ്ത്യൻ ആർട്ടിസ്റ്റ് ഫെയ് സിയോഷെങിന്റെ അറസ്റ്റ്.
Sources:azchavattomonline.com
As he prepared to leave the country earlier this month, Chinese authorities arrested 55-year-old Fei Xiaosheng, a well-known Chinese artist, musician, and committed Christian.
Fei, known through the Songzhuang Artists Village collective, where he organized performances and festivals, is detained at Beilin Detention Center in Beijing. A few years ago, authorities detained Fei for 40 days after he publicly supported Hong Kong’s pro-democracy movement and independence from China.
His arrest is the latest in the communist government’s crackdown on artists whose work and views are seen as potentially subversive.
world news
നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചു.
വൈദികന്റെ മോചനത്തിന് വേണ്ടി രൂപത പ്രാര്‍ത്ഥന യാചിച്ചു. തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിലും സുരക്ഷിതമായും മോചിപ്പിക്കാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും തങ്ങളുടെ സഹോദരനായ ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം യാചിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയ ബ്വാരി മേഖല തട്ടിക്കൊണ്ടുപോകലുകൾ ഏറ്റവും അധികം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ്.
പ്രദേശത്തെ നിരവധി താമസക്കാരെ പ്രത്യേകിച്ച് കർഷകരെ തട്ടിക്കൊണ്ടുപോയി, അവരെ മോചിപ്പിക്കാൻ വലിയ തുക സായുധധാരികള്‍ ആവശ്യപ്പെടുന്നുണ്ട്. വൈദികനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും മോചനദ്രവ്യം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി വൈദികരെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പിന്നീട് മോചിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടങ്കലിനിടെ കൊല്ലപ്പെട്ട വൈദികരും നിരവധിയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
The Catholic Diocese of Shendam is appealing for prayers for the “quick and safe release” of Fr. Cornelius Manzak Damulak, who was abducted on Thursday, February 6.
In a statement shared with ACI Africa, the Chancellor of the Nigerian Catholic Diocese, Fr. Joshua Daffa, says, “With sadness in our hearts, the Diocese of Shendam writes to inform the general public of the abduction of one of her Priests, Rev.Fr. Cornelius Manzak Damulak, a student of Veritas University, Abuja.”
He adds, “This sad event occurred in the early hours of today (Thursday 6) in his residence at Zuma 2 in Bwari Area Council of the Federal Capital Territory.”
He appeals for prayers for the kidnapped Priest, saying, “We invite all Christ’s faithful and all people of goodwill to storm the heavens with prayer for his quick and safe release from the hands of abductors.”
He adds, “We entrust our brother, Fr. Cornelius Manzak Damulak to the maternal intercession of the Blessed Virgin Mary our Mother and all the saints to keep him strong and to return him back to us safe.”
Nigeria has been experiencing insecurity since 2009 when Boko Haram insurgency began with the aim of turning the country into an Islamic state.
Since then, the group, one of largest Islamist groups in Africa, has been orchestrating indiscriminate terrorist attacks on various targets, including religious and political groups as well as civilians.
The insecurity situation in the country has further been complicated by the involvement of the predominantly Muslim Fulani herdsmen, also referred to as the Fulani Militia.
world news
സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഇനി വൻപിഴ

ദുബായ് : സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വീസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.
Sources:globalindiannews
world news
മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നിര്‍ത്തലാക്കിയതായി സൂചന

കൊച്ചി : സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍നിന്നുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നിര്‍ത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വീസ നിര്‍ത്തലാക്കിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളും ജനറല്‍ സര്‍വീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാന്‍, എത്യോപ്യ, ജോര്‍ദാന്‍, ബംഗ്ലാദേശ്, അള്‍ജീരിയ, സുഡാന്‍, ഇറാഖ്, മൊറോക്കോ, യമന്‍, ഇന്തോനേഷ്യ, ടുനീഷ്യ, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നിരോധനം.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ സേവനം അപ്രത്യക്ഷമായതെന്ന് പ്രമുഖ ജനറല്‍ സര്‍വീസ് ഗ്രൂപ്പായ ഒയാസിസ് ജനറല്‍ മാനേജര്‍ സുഹൈല്‍ സലീം പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനിലുള്ള ട്രാവല്‍ ഏജന്‍സികള്‍ സൗദി വിദേശകാര്യ വകുപ്പിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയപ്പോള്‍ താല്‍ക്കാലികമായി മള്‍ട്ടിപ്പിള്‍ വീസ സംവിധാനം നിര്‍ത്തിയതായി ഇ-മെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് തുടങ്ങിയ വിഎഫ്എസ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വീസ ഇപ്പോള്‍ അടിക്കുന്നുമില്ല.
സ്‌കൂള്‍ അവധി കണക്കുകൂട്ടി കുടുംബത്തെ സൗദിയിലെത്തിക്കാന്‍ വീസയ്ക്ക് അപേക്ഷിച്ചപ്പൊഴാണ് ഈ നിയന്ത്രണം പോര്‍ട്ടലില്‍ കാണുന്നതെന്ന് ചിലര്‍ പറയുന്നു. മധ്യവേനലവധിക്ക് എല്ലാ വര്‍ഷവും നാട്ടില്‍ നിന്നും കുട്ടികളടക്കം കുടുബത്തെ മലയാളികളടക്കമുള്ളവര്‍ സന്ദര്‍ശവീസ തരപ്പെടുത്തി എത്തിച്ചിരുന്നു, വാര്‍ത്ത ഓദ്യോഗിതമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആശങ്കയിലും നിരാശയിലുമാണ് പ്രവാസികള്‍.
Sources:globalindiannews
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden