National
ഐ.പി സി വടക്കഞ്ചേരി സെൻ്റർ 39-ാം മത് വാർഷിക കൺവൻഷൻ 2026 ജനുവരി 29 മുതൽ

ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കഞ്ചേരി സെൻറിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 39 മത് വാർഷിക കൺവെൻഷൻ ദൈവഹിതമായാൽ 2026 ജനുവരി 29, 30, 31 ഫെബ്രുവരി 1. തീയതികളിൽ വടക്കഞ്ചേരിയിൽ വെച്ച് നടത്തുവാൻ വടക്കഞ്ചേരി സെൻ്റെർ കമ്മിറ്റി തീരുമാനിച്ചു കൺവൻഷൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ സംഘാടകർ ആവശ്യപ്പെടുന്നു.
Sources:gospelmirror
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 വരെ കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. അടിമാലി സെന്റർ മിനിസ്റ്റർ പാ. എം ടി മനോജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ റവ. ജോമോൻ ജോസഫ് (ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്), പാസ്റ്റർമാരായ അജി ആൻറണി റാന്നി, അനീഷ് ചെങ്ങന്നൂർ, ജോമോൻ മാത്യു (സെന്റർ സെക്രട്ടറി), സജിമോൻ തോമസ്, ജോർജ് ജോസഫ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പകൽ ലേഡീസ് മീറ്റിംഗ്, സൺഡേ സ്കൂൾ & യൂത്ത് സമ്മേളനം, മിഷനറി സമ്മേളനം, സ്നാനം എന്നിവ നടക്കും. 23ന് ഞായറാഴ്ച സംയുക്ത ആരാധനയിൽ തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും. ബ്രദർ മനോജ് അടൂരിന്റെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.
Sources:christiansworldnews
National
എലീജ ഗോസ്പൽ മിഷൻ മുറ്റത്തു കൺവെൻഷനും സംഗീത വിരുന്നും

എലീജ ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ പൊൻകുന്നം 20-ാം മൈൽ പാസ്‌റ്റർ ബോബൻ വാതല്ലൂരിൻ്റെ ഭാവനാങ്കണത്തിൽ മുറ്റത്തു കൺവെൻഷനും സംഗീത വിരുന്നും നടക്കും. പാ. സാബു ചാരുവേലി, പാ. രാജേഷ് വെച്ചൂച്ചിറ, പാ. ഷിബു ഓതറ എന്നിവർ പ്രസംഗിക്കും. എലീജ ഗോസ്‌പൽ മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കും. പാ. അജി പുത്തൂർ ഗാനങ്ങൾ ആലപിക്കും.
Sources:christiansworldnews
National
ക്യാമ്പസുകളിലെ റാഗിങ്ങിന് എതിരെ നിയമ നടപടി ശക്തമാക്കണം: പിസിഐ, കേരളാ സ്റ്റേറ്റ്.

കോട്ടയം: കേരളത്തിലെ കോളേജുകളിൽ നടക്കുന്ന കിരാതമായ റാഗിങ്ങിന് എതിരെ മുഖംനോക്കാതെയുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയം ഗവ.നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ആറ് വിദ്യാർത്ഥികൾ മൂന്ന് മാസം അതിക്രൂരമായ റാഗിംങ്ങിന് ഇരയായ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സംഭവത്തിൽ കോളേജ് അധികൃതർക്ക് വലിയ വീഴ്ചപറ്റിയെന്നാണ് നിഗമനം. കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിംഗ് രീതികൾ ക്രൂരവും ഹിംസാത്മകവുമാണ്. സഹപാഠികളുടെ വേദനയോടുള്ള നിലവിളികളും അപമാനിതമായ അവസ്ഥകളും ആനന്ദത്തോടെ ആഘോഷിക്കപ്പെടുന്നത് എത്രമാത്രം ഭീകരമാണ്. രോഗിപരിചരണവും ആതുര സേവനവും സമർപ്പണത്തോടെ ജീവിതോപാധിയായി തീരുമാനിച്ചുറപ്പിച്ചവർ വേദനയിൽ പുളയുന്നത് ആഹ്ലാദത്തോടെ ആസ്വദിക്കാൻ എങ്ങനെയാണ് സാധിക്കുക. ഇത്തരക്കാരുടെ മനോഘടന പൈശാചികമാണ്. പുതുതലമുറയ്ക്ക് ലഹരിയോടും ഹിംസയോടും ആസക്തി വർദ്ധിക്കുന്നു എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ. ഹോസ്റ്റലുകളിലെ ഇടിമുറികളിലെ നിലവിളികൾ പലതും പുറത്തു വരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിപക്ഷം കേസുകളും പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയോ രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലം ഒത്തുതീർപ്പിൽ എത്തുകയോ ചെയ്യുകയാണ്. റാഗിംഗ് മൂലം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരും മാനസീക രോഗികളായവരും ഏറെയുണ്ട്.
റാഗിംഗ് ഭീകരതയ്കും ആൾകൂട്ട വിചാരണക്കും ഇരയായി വിദ്യാർഥികൾ ജീവെനെടുക്കുന്ന ഇടങ്ങളായി കലാലയങ്ങൾ മാറിക്കൂടാ.
കോളേജ് അധികൃതരുടെയും സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും നിതാന്ത ജാഗ്രത ഉണ്ടാകണം. കുറ്റവാളികൾ നിർദാക്ഷിണ്യം ശിക്ഷിക്കപ്പെടണം. ഇത്തരക്കാരെ സംരക്ഷിക്കുകയില്ലെന്ന് വിദ്യാർഥി സംഘടനകൾ തീരുമാനിക്കണം.
മാതാപിതാക്കളുടെ ആശങ്കകൾ അകറ്റണം.
പാസ്റ്റർന്മാരായ നോബിൾ പി തോമസ്, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജെയ്സ് പാണ്ടനാട് , രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ,ഏബ്രഹാം ഉമ്മൻ,ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ വീട് പിസിഐ സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ രതീഷ് ഏലപ്പാറ സന്ദർശിച്ചു.
വാർത്ത : പിസിഐ
Kochi: Complaints about students being subjected to ragging in educational institutions are widespread. However, in Kerala, students have been sentenced to imprisonment under the Anti-Ragging Act only once. The sole instance occurred in 2005, when three senior students were sentenced to jail for gang-raping a first-year BSc Nursing student at the School of Medical Education (SME) in Kottayam under the pretext of ragging. In this case,two senior students were sentenced to ten years of rigorous imprisonment, while another received a three-year jail term. The Anti-Ragging Act wwas considered in addition to the Indian Penal Code in this case.
The Kerala government enacted the Kerala Prohibition of Ragging Act, 1998. Section 4 of this act stipulates that offenders can be sentenced to up to two years of imprisonment. In 2001, the Supreme Court issued an order banning ragging. Subsequently, in 2009, the University Grants Commission (UGC) introduced regulations to curb ragging. Colleges now have anti-ragging squads and anti-ragging committees in place. According to UGC regulations, if a preliminary inquiry finds merit in a complaint, it must be forwarded to the police.
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden