Connect with us

National

അച്ഛന്റെ ദുഃഖം കണ്ട് ഉടലെടുത്ത ആശയം; ശരീരം തളർന്നവർക്ക് എ.ഐ സഹായത്തോടെ നടക്കാൻ പുത്തൻ സാങ്കേതികവിദ്യ

Published

on

പക്ഷാഘാതമോ അപകടമോ മൂലം ശരീരചലനം നഷ്ടപ്പെട്ടവർക്ക് ഇനി നടക്കാനുള്ള പ്രതീക്ഷ പുതുക്കുകയാണ് കേരളത്തിലെ യുവാക്കൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ‘എക്‌സോബോണിക്’ എന്ന എക്‌സോ സ്കെൽട്ടൺ ഉപകരണം ഇവർ വികസിപ്പിച്ചു. വ്യക്തിയുടെ ചിന്തയ്‌ക്കനുസരിച്ച് കൈകാലുകൾ ചലിപ്പിക്കാൻ കഴിയുന്ന ഈ സാങ്കേതിക വിദ്യ, നട്ടെല്ലിന്റെ പ്രവർത്തനത്തെ അനുകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മോട്ടോറിന്റെ സഹായത്തോടെയാണ് നിലവിലുള്ള എക്‌സോ സ്കെൽട്ടണുകൾ പ്രവർത്തിക്കുന്നത്. എന്നാൽ എക്‌സോബോണിക്, രോഗിയുടെ തലച്ചോറിലെ ഇ.ഇ.ജി തരംഗങ്ങൾ വിശകലനം ചെയ്ത് പ്രവർത്തിക്കുന്നു. ഒരാൾ നടക്കണമെന്ന് ചിന്തിക്കുമ്പോൾ, ആ തരംഗങ്ങൾ യന്ത്രത്തിലേക്ക് പകർന്നെടുക്കപ്പെടുകയും അതനുസരിച്ച് എക്‌സോ സ്കെൽട്ടൺ കാലുകൾ ചലിപ്പിക്കുകയും ചെയ്യും. ഇതിലൂടെ നിരന്തര പരിശീലനത്തിലൂടെ ചലനശേഷി വീണ്ടെടുക്കാനാകും.

ഇന്നോഡോട്സ് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ടപ്പിലെ അലൻ സിന്ധു ദിൻഷയാണ് ഈ സംരംഭത്തിന്റെ മുഖ്യശക്തി. അദ്ദേഹത്തോടൊപ്പം അൽ ഇംതിയാസ്, എസ്. അരുൺ അരവിന്ദാക്ഷൻ, അക്ഷയ് ബി., ടോം സാം മാത്യു എന്നിവരും പങ്കെടുത്തു. കിംസാറ്റ് ആശുപത്രിയുമായി സഹകരിച്ചാണ് പ്രോജക്റ്റ് പൂർത്തിയാക്കിയത്. മലേഷ്യയിൽ നടന്ന ഐ.ഐ.സി ഏഷ്യ-പസഫിക് ഇന്നോവേഷൻ ചലഞ്ചിൽ ‘എ.ഐ ഫോർ സോഷ്യൽ ഇംപാക്ട്’ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഈ പ്രോജക്റ്റിന് ലഭിച്ചു.

അലന്റെ അച്ഛൻബൈക്കപകടത്തിൽപ്പെട്ട് തളർന്ന് രണ്ടുവർഷം കിടപ്പിലായി. അച്ഛന്റെ ദുഃഖം കണ്ടാണ് ഇത്തരമൊരു സാങ്കേതിക ആശയം അലന്റെ മനസിൽ ഉദിച്ചതെന്നും അദ്ദേഹം പറയുന്നു. ഏകദേശം ആറുലക്ഷം രൂപ ചെലവിൽ വിപണിയിലെത്താനിരിക്കുന്ന ഈ ഉപകരണം, 80 കിലോഗ്രാം വരെ ഭാരമുള്ളവർക്കും ഉപയോഗിക്കാവുന്നതാണ്. ഈ പുതിയ കണ്ടെത്തൽ ആയിരക്കണക്കിന് മനുഷ്യർക്കും ജീവിതത്തിലേക്ക് വീണ്ടും നടന്നു കടക്കാനുള്ള പ്രതീക്ഷ നൽകുമെന്നാണ് കരുതുന്നത്.
Sources:mediamangalam

http://theendtimeradio.com

The idea described is likely a real-world application of assistive AI technology, though the exact phrase “An idea born from seeing a father’s grief” is not a widely known name for a specific technology or inventor. The concept of using AI to help people with physical disabilities walk is an active area of research and development.

One prominent example in this field is the brain-spine interface technology developed by researchers at the Swiss Federal Institute of Technology Lausanne (EPFL), which has enabled paralyzed individuals to walk again. This technology uses AI to decode brain signals and transmit them to the spinal cord, restoring movement. While the specific initial inspiration for this project may not be widely publicized as a “father’s grief” story, the development of such assistive technology is generally driven by empathy and the goal of overcoming physical barriers.

The phrase “born from a father’s grief” is, however, strongly associated in news coverage with the development of “grief tech” AI applications, such as chatbots and digital avatars designed to simulate conversations with deceased loved ones, allowing the bereaved to cope with loss.
Therefore, the user is likely referring to the emerging field of AI-powered mobility aids (like advanced exoskeletons or brain-spine interfaces), which are making significant strides in helping people with disabilities walk.
http://theendtimeradio.com

National

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

Published

on

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.

സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.

പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.

http://theendtimeradio.com

Continue Reading

National

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

Published

on

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.

ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337

താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771

താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
 http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.

ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.

ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie3 hours ago

‘Natural Realm Responded’: Filmmakers Detail Spiritual Manifestation on Set of New Movie

In Romans, the Apostle Paul wrote about the earth pointing to God’s “eternal power and divine nature.” The Koomans, two...

Tech3 hours ago

മറ്റുള്ളവർ ടാഗ് ചെയ്ത പോസ്റ്റുകൾ ഇനി സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ എത്തി

ഇൻസ്റ്റഗ്രാമിൽ മറ്റുള്ളവർ പങ്കുവെച്ച് നമ്മളെ ടാഗ് ചെയ്ത പോസ്റ്റുകൾ സ്വന്തം പ്രൊഫൈലിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനുള്ള അവസരം ഇനി ഉപയോക്താക്കൾക്ക്. ടാഗ് ചെയ്ത പോസ്റ്റുകൾ നേരിട്ട് പ്രൊഫൈൽ...

us news4 hours ago

മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു

വാഷിങ്ടൺ: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ...

us news4 hours ago

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

മെസ്‌ക്വിറ്റ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച...

us news4 hours ago

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍

വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ...

Movie1 day ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

Trending

Copyright © 2019 The End Time News