world news
തീവ്രയഹൂദ നിലപാടും അനധികൃത കുടിയേറ്റവും വെല്ലുവിളി: ജറുസലേമിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുത്തനെ കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍
ജറുസലേം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതില്‍ ആശങ്കയുമായി വിശുദ്ധനാട്ടിലെ കത്തോലിക്ക സഭാതലവന്‍മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍.തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനജോളു ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992 ല്‍ വിശുദ്ധ നാട്ടിലെ മൊത്തം ജനസംഖ്യയുടെ 25% ക്രൈസ്തവരുടെ എണ്ണം കാലക്രമേണ കുറഞ്ഞ് ഇപ്പോള്‍ വെറും 1% മാത്രമായി മാറിയിരിക്കുകയാണ്. ഇസ്രായേലി അധികാരികളുടെ കണക്കനുസരിച്ച് 2019 ല്‍ ജരുസലേമിലെ മൊത്തം ജനസംഖ്യ 9,36,000 ആണ്. ഇതില്‍ 62% യഹൂദരും ബാക്കിയുള്ള 38% പലസ്തീനികളുമാണ്. ഇതില്‍ ക്രൈസ്തവരുടെ എണ്ണം വെറും 10,000 ല്‍ താഴെ മാത്രമാണ്.
വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തിലെ ഗണ്യമായ കുറവിന് സാമ്പത്തികം മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി കാരണങ്ങളുണ്ടെന്നു അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ സാമ്പത്തിക കാരണങ്ങള്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും, കൊറോണ പകര്‍ച്ചവ്യാധി കാരണം പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ പ്രതിസന്ധിയാണ് രാഷ്ട്രീയ കാരണങ്ങളില്‍ പ്രധാനം. മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത നിരവധി കുടുംബങ്ങളെ പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യയിലെ കുറവ് മാത്രമല്ല ജറുസലേമിന്റെ ബഹുസ്വരതയെ ഇഷ്ടപ്പെടുന്ന സകലരേയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ക്കെതിരെ യഹൂദ വര്‍ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്ന അനധികൃത കുടിയേറ്റങ്ങളുമാണ് മറ്റൊരു പ്രധാന കാരണമായ് അബു നാസ്സര്‍ പറയുന്നത്. കിഴക്കന്‍ ജറുസലേമിലും പരിസര പ്രദേശങ്ങളിലുമായി ഒരുപാട് അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതൊരു രഹസ്യമല്ലെന്നും ക്രൈസ്തവ പുണ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ ഇത്തരം അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഹൂദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ഇസ്രായേല്‍ അധികാരികള്‍ കാര്യമായ ശ്രമങ്ങള്‍ നടത്താത്തതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ജറുസലേമിലെ ക്രിസ്ത്യാനികളും,ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളും നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാതലവന്‍മാര്‍ ആശങ്കാകുലരാണെന്ന് പറഞ്ഞ അബുനാസ്സര്‍ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെ ക്രിസ്ത്യാനികള്‍ക്കെതിരെ തീവ്ര യഹൂദവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് സഭാതലവന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി.
http://theendtimeradio.com
world news
മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested