Connect with us

us news

‘ശിവശക്തി’യ്ക്കും മുൻപേ; പേടകത്തിൽ അപ്പവും വീഞ്ഞും, ചന്ദ്രനിലിറങ്ങി കുർബാന ചൊല്ലിയ എഡ്വിൻ ആൽഡ്രിൻ

Published

on

ന്യൂയോ‍ർക്ക്: ചന്ദ്രനിൽ ഇന്ത്യ സോഫ്റ്റ്ലാൻഡിങ് നടത്തിയതിൻ്റെ അത്ഭുതത്തിലും അതിശയത്തിലുമാണ് ലോകം. ചന്ദ്രയാൻ ലാൻഡർ ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ പോയിൻ്റിന് ശിവശക്തി പോയിൻ്റ് എന്ന് ഇന്ത്യ പേര് നൽകുകയും ചെയ്തു. ശാസ്ത്രീയനേട്ടം ആഘോഷിക്കപ്പെടുന്ന വേളയിൽ മതവിശ്വാസവുമായി ബന്ധമുള്ള പേര് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഏറെ ച‍ർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രനിലെ മണ്ണിൽ കുർബാന ചൊല്ലിയ പാരമ്പര്യമാണ് യുഎസ് ബഹിരാകാശ സഞ്ചാരിയും ഗവേഷകനുമായ എഡ്വിൻ ബസ് ആൽഡ്രിനുള്ളത്. ഏറെക്കാലം നാസ അധികം ച‍ർച്ചയാക്കാതെ മറച്ചുവെച്ച ഇക്കാര്യം വർഷങ്ങൾക്കുശേഷമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

അപ്പോളോ11 ദൗത്യത്തിൻ്റെ ഭാഗമായി ഈഗിൾ മൊഡ്യൂളിൽ ചന്ദ്രനിലിറങ്ങിയ ആൽഡ്രിൻ ചന്ദ്രനിൽ കാലുകുത്തുന്ന രണ്ടാമത്തെ മനുഷ്യനാണ്. ചന്ദ്രനിലെത്തുന്ന ആദ്യ ബഹിരാകാശ സ‍ഞ്ചാരിയായ നീൽ ആംസ്ട്രോങ്ങിനൊപ്പമായിരുന്നു ബസ് ആൽഡ്രിൻ എന്ന എഡ്വിൻ ആൽഡ്രിൻ്റെയും യാത്ര. ചന്ദ്രനിലെ പ്രശാന്തതയുടെ സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ഈഗിൾ പേടകത്തിൽനിന്ന് ആദ്യം പുറത്തിറങ്ങിയത് നീൽ ആംസ്ട്രോങ്ങായിരുന്നു. മിനിറ്റുകൾക്കു ശേഷം ആൽഡ്രിനും പുറത്തിറങ്ങി. ചന്ദ്രനിൽനിന്ന് ടെലിഫോൺ വഴി യുഎസ് പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുമായി സംസാരിച്ച സംഘം തികഞ്ഞ ആവേശത്തിലായിരുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയെന്ന റെക്കോഡ് സ്വന്താമക്കിയതിൻ്റെ അഭിമാനത്തിലായിരുന്നു അമേരിക്കക്കാരും. യുഎസ് പതാകയും ഫലകവും സ്ഥാപിക്കുന്നതടക്കം നിരവധി ജോലികളാണ് സംഘത്തിനുണ്ടായിരുന്നത്. എന്നാൽ ഇതിനിടെ എഡ്വിൻ ആൽഡ്രിൻ അന്നാരും ധൈര്യപ്പെടാതിരുന്ന ഒരു കാര്യത്തിന് സമയം കണ്ടെത്തി. ചന്ദ്രനിലെ മണ്ണിൽ ക്രൈസ്തവരീതിയിൽ കുർബാന അർപ്പിക്കുക. ഇതിനായി അപ്പവും വീഞ്ഞും ആൽഡ്രിൻ തയ്യാറാക്കി കൊണ്ടുവരികയും ചെയ്തിരുന്നു.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് കുർബാന എന്ന ചടങ്ങ്. ആൽഡ്രിനാകട്ടെ, വെറും വിശ്വാസിയല്ല, വെബ്സ്റ്റർ പ്രിസ്ബിറ്റീരിയൻ സഭയിലെ ഒരു വൈദികനായിരുന്നു. ബഹിരാകാശത്തേക്ക് പുറപ്പെടുന്നതിനു മുൻപു തന്നെ കൈയ്യിൽ അപ്പവും വീഞ്ഞും സൂക്ഷിക്കാനും ചന്ദ്രനിൽവെച്ചു കുർബാന അർപ്പിക്കാനും ആൽഡ്രിൻ അനുമതി തേടിയിരുന്നു. ബഹിരാകാശത്തുവെച്ച് പ്രാർഥിക്കുന്നതൊന്നും മുൻപും പുതുമയായിരുന്നില്ല. എന്നാൽ, സാധാരണ പള്ളികളിൽ ഒരുകൂട്ടം വിശ്വാസികളോടൊപ്പം നടത്തുന്ന വിപുലമായ കുർബാന ഒറ്റയ്ക്ക് ചന്ദ്രനിൽവെച്ചു നടത്തുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. മണിക്കൂറുകൾ നീണ്ട ബഹിരാകാശയാത്രയ്ക്കു ശേഷം സഞ്ചാരികൾക്ക് വിശ്രമിക്കാനായി അനുവദിച്ച സമയത്തായിരുന്നു ആൽഡ്രിൻ കുർബാനയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

“മൂന്നുലക്ഷമോ നാലുലക്ഷമോ വരുന്ന ആളുകളുടെ പത്തുവർഷത്തോളം നീണ്ട ജോലിയുടെ പരിസമാപ്തിയാണ് ഇതെന്ന് എനിക്ക് അറിയാമായിരുന്നു. ഇതിൻ്റെ ഫലം എന്തായാലും അത് രാജ്യത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കും.” പിൽക്കാലത്ത് ആൽഡ്രിൻ സംഭവത്തെപ്പറ്റി വിവരിക്കുമ്പോൾ നീൽ ആംസ്ട്രോങ് പറഞ്ഞു. ദൗത്യത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു മുൻപായിരുന്നു ഭൂമിയിലെ ഗ്രൗണ്ട് ക്രൂവിനോട് സംസാരിച്ച് ആൽഡ്രിൻ കുർബാനയുടെ കാര്യം വ്യക്തമാക്കിയത്. “കുറച്ചു സമയം നിശബ്ദരായിരിക്കണം. ഇത് കേൾക്കുന്ന എല്ലാവരും ശ്രദ്ധിക്കുക. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നടക്കുന്ന കാര്യങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടേതായ രീതിയിൽ നന്ദി പറയാം.” തുടർന്ന് ബഹിരാകാശത്ത് എത്തിച്ച അപ്പവും വീഞ്ഞും പുറത്തെടുത്ത ആൽഡ്രിൻ അവ കാസയിലേക്ക് പകർന്നു. കുർബാനയ്ക്കായി സഭ നൽകിയ പ്രത്യേക കാസയായിരുന്നു അത്. ഭൂമിയുടെ ആറിലൊന്നോളം മാത്രം ഗുരുത്വബലമുള്ള ചന്ദ്രനിൽ വീഞ്ഞ് സാവധാനം കാസയുടെ വക്കിലൂടെ ഉള്ളിലേക്ക് പടർന്നിറങ്ങി എന്നാണ് ആൽഡ്രിൻ ഓർമിക്കുന്നത്. തുടർന്ന് ഏതാനും ബൈബിൾ ഭാഗങ്ങൾ ഉച്ഛരിച്ച ശേഷം വാഴ്ത്തി വിഭജിച്ച അപ്പവും വീഞ്ഞും ആൽഡ്രിൻ തന്നെ ഭക്ഷിച്ചു. എന്നാൽ, പറയത്തക്ക ദൈവവിശ്വാസമൊന്നും ഇല്ലാതിരുന്ന നീൽ ആംസ്ട്രോങ് കുർബാനയിൽ പങ്കെടുക്കാതെ നിശബ്ദനായി മാറിനിന്നു.

ചന്ദ്രനിൽ താൻ അർപ്പിച്ച വിശുദ്ധ കുർബാന ലോകമെങ്ങും സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ആൽഡ്രിൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ശാസ്ത്രീയപരീക്ഷണങ്ങളിൽ മതവിശ്വാസം കൂട്ടിച്ചേർക്കുന്നതിനെ യുഎസിൽ തന്നെ ഒരുവിഭാഗം എതിർത്തിരുന്നു. മാസങ്ങൾക്കു മുൻപ് അപ്പോളോ 8 ദൗത്യത്തിൻ്റെ ഭാഗമായി ഭ്രമണപഥത്തിലെത്തിയ ബഹിരാകാശ സഞ്ചാരികൾ ബൈബിൾ വായിച്ചത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആൽഡ്രിൻ്റെ ചന്ദ്രനിലെ കുർബാനയ്ക്ക് അധികം പ്രചാരം നൽകേണ്ടെന്ന നിലപാടായിരുന്നു യുഎസിനും. ആൽഡ്രിനു കുർബാന ചൊല്ലാൻ അനുമതി നൽകിയെങ്കിലും ഉപയോഗിക്കുന്ന വാക്കുകൾക്ക് പൊതുസ്വഭാവം വേണമെന്നായിരുന്നു ഫ്ലൈറ്റ് ക്രൂ ഓപ്പറേഷൻസ് മാനേജറുടെ നിലപാട്. ഈ സാഹചര്യത്തിൽ ചന്ദരനിലെ കുർബാനയെപ്പറ്റി മാധ്യമങ്ങളിലും വാർത്ത വന്നില്ല.

കുർബാന ചടങ്ങ് മൊത്തത്തിൽ ലളിതമാക്കാൻ തീരുമാനിച്ച ആൽഡ്രിൻ വിവാദമൊഴിവാക്കാനായി ലൂണാ‍ർ പേടകത്തിനുള്ളിൽ വെച്ചുതന്നെയാണ് കുർബാന പൂർത്തിയാക്കിയത്. അതായത്, ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്നുകൊണ്ടുള്ള കുർബാനയ്ക്കു പകരം ലളിതമായി ഈഗിൾ പേടകത്തിനുള്ളിൽ കുർബാന സംഘടിപ്പിച്ചു.

എന്നാൽ, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി അര നൂറ്റാണ്ട് പിന്നിടുമ്പോൾ ഭൂമിയ്ക്കു വെളിയിലെ മതാനുഷ്ഠാനം അത്ര ഒറ്റപ്പെട്ട സംഭവമല്ല. 1994ൽ എൻഡേവർ സ്പേസ് ഷട്ടിലിൽ ബഹിരാകാശത്ത് എത്തിയ മൂന്ന് സഞ്ചാരികൾ കത്തോലിക്കാ ആചാരപ്രകാരം ബഹിരാകാശത്തുവെച്ച് കുർബാന സ്വീകരിച്ചിരുന്നു. 2003ലെ കൊളംബിയ ദുരന്തത്തിൽ മരിച്ച ജൂതമതക്കാരനായ ബഹിരാകാശ സഞ്ചാരി ഇലൺ റാമോൺ ബഹിരാകാശത്തുവെച്ച് മുൻപ് ജൂതമതപ്രാ‍ർഥന നടത്തിയതും വാ‍ർത്തായിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്ന്, റഷ്യൻ സഞ്ചാരിയായ സെ‍ർജി റിസിക്കോവ് റഷ്യൻ ഓർത്തഡോക്സ് സഭയിലെ വിശുദ്ധനായ സെൻ്റ്. സെറാഫിം ഓഫ് സാരോവിൻ്റെ തിരുശേഷിപ്പുമായാണ് 2017ൽ ശൂന്യാകാശത്ത് എത്തിയത്.

അതേസമയം, ചന്ദ്രനിലെ ആൽഡ്രിൻ്റെ കുർബാന ഇന്നും പ്രിസ്ബിറ്റീരിയൻ സഭയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. വെബ്സ്റ്റ‍ർ പ്രിസ്ബിറ്റീരിയൻ സഭയിൽ ലൂണാ‍ർ കമ്മ്യൂണിയൻ സൺഡേ ഒരു ആഘോഷദിവസമാണ്. പിൽക്കാലത്ത് ആൽഡ്രിൻ തന്നെ പലവട്ടം ഈ സംഭവത്തെപ്പറ്റി സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കുർബാനയ്ക്ക് രഹസ്യസ്വഭാവമുണ്ടായിരുന്നു എന്ന കിംവദന്തികൾ സജീവമാണ്. ക്രിസ്ത്യാനികളും ജൂതരും മുസ്ലീങ്ങളും തദ്ദേശമതവിഭാഗക്കാരും നിരീശ്വരവാദികളുമെല്ലാം അടങ്ങുന്ന മനുഷ്യവംശത്തെ പ്രതിനിധീകരിച്ചാണ് താൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ബസ് ആൽഡ്രിന് നന്നായി അറിയാമായിരുന്നു. എന്നാൽ ഇതിന് ദൈവത്തിന് നന്ദി പറയുക എന്നതാണ് ശരിയായ കാര്യമെന്നു കരുതിയ ആൽഡ്രിൻ അതിനു തെരഞ്ഞെടുത്ത രീതിയായിരുന്നു കുർബാന.


Sources:azchavattomonline

http://theendtimeradio.com

us news

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

Published

on

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.

മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

Published

on

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്‌ട്രംപ് പറഞ്ഞു.

ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive

http://theendtimeradio.com

Continue Reading

us news

ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു

Published

on

ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്‌സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില്‍ പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news49 mins ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news1 hour ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National1 hour ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news1 hour ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news2 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending