Connect with us

National

ക്രിസ്തുമതം സ്വീകരിച്ചവരെ പീഡിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ത്രിപുര ഹൈക്കോടതി

Published

on

ത്രിപുര : ബുദ്ധ മതത്തിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസും ഭരണകൂടവും ഇടപെടാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ത്രിപുര ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഉനകോട്ടി ജില്ലയിലെ ഉത്തർ അന്ധർചര ചക്മ സമാജിക് ബിച്ചാർ കമ്മിറ്റിക്കും വടക്കൻ ത്രിപുര ജില്ലയിലെ കാഞ്ചൻചേര ചക്മ സമാജിക് ആദം പഞ്ചായത്തിനും എതിരെ പൂർണമോയ് ചക്മയും തരുൺ ചക്മയും ത്രിപുര ഹൈക്കോടതിയിൽ രണ്ട് റിട്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷം പുറത്താക്കപ്പെട്ട പൂർണമോയ് ചക്മയെയും, തരുൺ ചക്മയെയും രണ്ട് ചക്മ സംഘടനകൾ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ഉപജീവന മാർഗങ്ങൾ തടസപ്പെടുത്തുകയും ചെയ്തുവെന്ന് അവർ കോടതിയിൽ പരാതിപ്പെട്ടു.

തങ്ങളെ പീഡിപ്പിക്കുന്നതിനായി ചക്മ സംഘടനകൾ ആചാര നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ടു ഈ കുടുംബങ്ങൾ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .
തങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന സാമൂഹിക ഉപരോധം തങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കിയതായി അവർപറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് പർണോമോയ് ചക്മ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കി. ഓട്ടോറിക്ഷാ ഡ്രൈവറായ തരുൺ ചക്മയോട് ആരെങ്കിലും തന്റെ ഓട്ടോ വാടകയ്‌ക്കെടുത്താൽ 40,000 വരെ പിഴ ഈടാക്കുമെന്നും ബുദ്ധമത സംഘടനകൾ ഭീഷണിപ്പെടുത്തുന്നുണ്ട്. ഓട്ടോറിക്ഷ വാങ്ങാൻ വായ്പയും ചെലവുകൾക്കായി വ്യക്തിഗത വായ്പയും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസ വേതനക്കാരനായ 2 കുടുംബങ്ങളുടെയും ഉപജീവന മാർഗങ്ങൾ ഈ സംഘടകൾ തടസപ്പെടുത്തിയിരിക്കുകയാണ്. പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ തടയുകയും ക്രൈസ്തവരുമായി ഇടപഴകരുതെന്നും അല്ലാത്തപക്ഷം അവരുടെ പതിവ് നിയമം അനുസരിച്ച് പിഴയും ശിക്ഷയും ലഭിക്കുമെന്നും ബുദ്ധമത വിശ്വാസികൾ ഭീഷണിപ്പെടുത്തി. അവർ ബുദ്ധമതത്തിലേക്ക് മടങ്ങിയെത്തിയാൽ അവരെ സ്വീകരിക്കുമെന്നും പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ അവസാനിപ്പിക്കാൻ ചക്മ സംഘടനകളോട് ജസ്റ്റിസ് അരിന്ദം ലോധ് നിർദ്ദേശിച്ചതായും അല്ലാത്തപക്ഷം പോലീസും ഭരണകൂടവും കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന അഭിഭാഷകൻ സാമ്രാട്ട് കാർ ഭൗമിക് പറഞ്ഞു. “ഭരണഘടന പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. മതത്തിന്റെ പേരിലുള്ള ചക്മ സംഘടനകളുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ എത്രയും വേഗം അവസാനിപ്പിക്കാൻ പ്രസ്തുത സാമ്പ്രദായിക സ്ഥാപനങ്ങളോട് കർശനമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ സിദ്ധാർത്ഥ ശങ്കർ ഡേ പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചക്മ ആചാരാനുഷ്ഠാനങ്ങളുടെ ഉത്തരവുകൾ സ്റ്റേ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്
Sources:christianlive

http://theendtimeradio.com

National

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

Published

on

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ നടക്കുന്ന മിഷൻ ചലഞ്ച് ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹിതരായ ദൈവദാസൻ മാർ ശുശ്രുഷിക്കുകയും ചെയ്യും. ഈ മിഷൻ ചലഞ്ച് സുവിശേഷ വേലയ്ക്ക് താല്പര്യമുള്ള യുവതി യുവാക്കൾക്ക് അനുഗ്രഹമാകും. പ്രവേശനം സൗജന്യമാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സി.എ ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

Published

on

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേ‍ർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

School principal teacher booked for hurting religious sentiments in Uttar Pradesh

Published

on

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by Christian missionaries in Ballia district for allegedly hurting religious sentiments, police said on Sunday.

The FIR was registered at the Rasda police station on Saturday on a complaint from the student’s father, they said. In his complaint, he has alleged that his son’s ‘shikha’ was cut by his teacher with a pair of scissors on May 2, police said.

The ‘shikha’ is a tuff of hair kept at the back of the head by a Hindu following tonsure.

The case has been registered against the principal and the teacher under sections 295A (malicious intention of outraging the religious feelings), 504 (intentional insulting a person) and 506 (criminal intimidation) of the Indian Penal Code, Deputy Superintendent of Police Mohammad Fahim Qureshi said.

The complaint stated that when the child’s mother went to the school to complain about it, the principal and the teacher threatened and hurled abuses at her.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National4 hours ago

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ...

world news4 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി കൺവെൻഷൻ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൺവെൻഷൻ മെയ് 15,16 & 17 തീയതികളിൽ...

Movie4 hours ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം...

world news4 hours ago

സ്റ്റുഡന്റ് വീസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ; സേവിംഗ് നിക്ഷേപം 16 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസാ വ്യവസ്ഥയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശം ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കും. സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും...

National4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു....

National1 day ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

Trending