Connect with us

National

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

Published

on

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍. മരണപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ സ്വന്തം ഗ്രാമത്തില്‍ അടക്കം ചെയ്യുന്നതിനു പോലും അനുവദിക്കുന്നില്ലെന്നാണ് ആദിവാസി ക്രൈസ്തവര്‍ പറയുന്നത്. 2018-ല്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സുഖ്റാം സലാം എന്ന ആദിവാസി കൃഷിക്കാരന്‍ അടുത്തിടെ മരണപ്പെട്ടു. മതിയായ രേഖകളുള്ള സ്വന്തം കൃഷിയിടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം.

എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം കൃഷിയിടത്തിലോ ഗ്രാമത്തില്‍പോലുമോ അടക്കം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും ആദിവാസി ഹിന്ദുക്കളുടെ എതിര്‍പ്പ് കാരണം അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കൊണ്ടുപോയി തങ്ങളുടെ സമ്മതമില്ലാതെ അടക്കം ചെയ്തുവെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരിയും മക്കളും പറയുന്നത്. തങ്ങള്‍ക്ക് മൃതദേഹം അടക്കം ചെയ്യുന്നതിന് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോലിയാരി ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യാനികള്‍ പറയുന്നു. ഗ്രാമത്തില്‍ തങ്ങള്‍ വെറും 29 ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളതെന്നും തങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും പോലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം അവര്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോവുകയായിരുന്നുവെന്നും മരണപ്പെട്ട സലാമിന്റെ സുഹൃത്തായ രാജു കൊറാം പറഞ്ഞു.

മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞ ഹിന്ദുക്കളില്‍ ചിലര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും, ചിലരെ നാരായണ്‍പൂര്‍ പോലീസും, ജില്ലാ അധികാരികളും ബലമായി പിടിച്ചുകൊണ്ടുപോയെന്നും കൊറാം വെളിപ്പെടുത്തി. പോലീസ് കൊണ്ടുപോയ സലാമിന്റെ മൃതദേഹം നവംബര്‍ 20-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യം കൂടാതെ നാരായണ്‍പൂര്‍ ജില്ലാകേന്ദ്രത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെയാണ് അടക്കം ചെയ്യുന്നതെന്ന് കാണിക്കുന്ന പേപ്പറില്‍ ഒപ്പിടുവാന്‍ ജില്ലാ അധികാരികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും കൊറാം ആരോപിച്ചു.

ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ മൃതദേഹം അടക്കം ചെയ്യുവാന്‍ സമ്മതിക്കുമായിരുന്നുവെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസി ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രാവശ്യം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര നടത്തിയിട്ടുണ്ട്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നയിക്കുന്ന ജന്‍ജാതി സുരക്ഷാ മഞ്ച് പോലെയുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ അധികാരികളും, പോലീസും ഈ ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

നവംബര്‍ 10-ന് മരണപ്പെട്ട മങ്കു സലാം, തൊട്ടടുത്ത ദിവസം മരണപ്പെട്ട നകുല്‍, റംഷീല, നവംബര്‍ 14-ന് മരണപ്പെട്ട സഞ്ചു സലാം എന്നീ ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ അടക്കം ചെയ്യുവാന്‍ ഹിന്ദുക്കള്‍ സമ്മതിച്ചില്ലായെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ഈ വര്‍ഷം ആരംഭത്തില്‍ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവര്‍ ഭവനരഹിതരായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

Court grants relief for Protestant Pastor & wife

Published

on

The top court in a western Indian state has revoked an official order that prohibited a Protestant pastor and his wife from living in their village home following allegations of religious conversion.

The Goa bench of the Bombay High Court on May 8 set aside the district collector’s order, which banished Pastor Dominic D’Souza and his wife Joan Mascarenhas D’Souza from their residence in Siolim village in north Goa.The couple runs an independent Church called the Five Pillars Church.

The North Goa district collector, the highest government official in the district who also has executive magisterial powers, issued the order against the couple on March 14 under the Goa Maintenance of Public Order and Safety Act. He ordered them to leave North Goa for six months.

They were accused of using black magic and converting B Vadivel, a Hindu and native of southern Tamil Nadu state, who currently lives in Goa.

The conversion incident happened in January and Vadivel filed a police complaint against the couple. The police filed multiple cases against the couple based on which the order was issued.The pastor and his wife challenged the collector’s order before the office of the chief secretary of Goa state, which is the appellate authority.

When there was a delay, the couple approached the High Court, which directed the chief secretary to dispose of their appeals by April 26.However, the appellate authority dismissed their appeals, and the couple once again approached the High Court to quash the order.

The High Court said an externment order could not be issued as the cases against the couple were pending investigations. It further ruled that there is no link between the cases and the externment order, which was set aside.

“They are now free to return to their home,” said advocate Kapil Kerkar, who represented the couple in the High Court.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

Published

on

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു . മെയ് 20 ന് വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ക്യാമ്പ് 24 ന് 7 മണിക്ക് അവസാനിക്കും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.thelifetime.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് . 1000 രൂപയാണ് രെജിസ്ട്രേഷൻ ഫീസ് . കൂടുതൽ വിവരങ്ങൾക്ക് ജിഫി യോഹന്നാൻ :9447454767
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

Published

on

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു എസ് എയിലെ Indianapolis ൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ വെച്ചാണ് വിവിധ സ്റ്റേറ്റ് / റീജിയൻ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പുമാരെ ഔദ്യോഗികമായി നിയമിക്കുന്നത്. ആയതിനാൽ, വേൾഡ് മിഷൻ നിർദ്ദേശം അനുസരിച്ചു ജനറൽ അസ്സബ്‌ളിക്ക് മുൻപായി അതാതു സ്റ്റേറ്റ് /റീജിയൻ തിരഞ്ഞെടുപ്പുകൾ നടത്തി ഫലം വേൾഡ് മിഷനെ അറിയിക്കേണ്ടതുണ്ട്.
ശുശ്രൂഷക പിന്തുണയിൽ കേരളാ സ്റ്റേറ്റിൽ ഇപ്പ്രാവശ്യം പാസ്റ്റർ ബാബു ചെറിയാനാണ് മുൻപന്തിയിൽ. ദൈവസഭയുടെ ദീർഘകാല ശുശ്രൂഷകരിൽ ഒരാളും, പ്രാർത്ഥനയിലും,ശുശ്രൂഷാ പരിചയം കൊണ്ടും, ശുശ്രൂഷകരോടും വിശ്വാസ സമൂഹത്തോടും സൗമ്യമായ സമീപനം കൊണ്ട് ഏവർക്കും സ്വീകാര്യനും, നിരപവാദ്യനും, സുവിശേഷപ്രവർത്തനങ്ങളിൽ ഉത്സാഹിയും,സഭാ പരിപാലനത്തിൽ വിശ്വസ്തനും ആയ പാസ്റ്റർ ബാബു ചെറിയാൻ ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് / ഓവർസീയർ സ്ഥാനത്തേക്ക് എത്തുന്നത് ദൈവസഭയ്ക്കും ശുശ്രൂഷകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. അച്ചടക്കത്തോടും, കൃത്യമായ ചിട്ടയുള്ള ഭരണപാടവത്തോടും ദൈവസഭ നേതൃത്വം അദ്ദേഹത്തിന്റെ ഭരണകാലയളവുകളിൽ ആയിത്തീരും എന്നതിൽ രണ്ടുപക്ഷമില്ല.
ഭരണപക്ഷം എന്നും പ്രതിപക്ഷം എന്നുള്ള വേർതിരിവ് കഴിഞ്ഞ എട്ടു വർഷമായി ദൈവസഭയിൽ ഉണ്ടാകുന്നു. ഈ പ്രവണതകൾ മാറ്റിയെടുക്കാൻ പാസ്റ്റർ ബാബു ചെറിയാൻ തെരെഞ്ഞെടുക്കപ്പെടുക എന്നത് ദൈവസഭയുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
പക്ഷം പിടിച്ചും , ചേരി തിരിച്ചും ദൈവസഭയെ പിളർത്തുന്നവരിൽ നിന്നും ഐക്യതയോടെ എല്ലാവരെയും നിഷ്പക്ഷമായി ദൈവ സ്നേഹത്തിൽ ഒരുമിച്ചു നിർത്തി ഈ അന്ത്യകാലഘട്ടത്തിൽ ദൈവസഭയെ സമൂഹത്തിൽ മാതൃകയോടെ നയിപ്പാൻ പാസ്റ്റർ ബാബു ചെറിയാന് കഴിയും എന്നതിൽ ശുശ്രൂഷകരും വിശ്വാസികളും ഒന്നടങ്കം സന്തോഷിക്കുന്നു.
ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡി മെംബർ, സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് യൂത്ത്/YPE സ്റ്റേറ്റ് ജോയിന്റ് ഡയറക്ടർ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, യു. എ. ഇ. യു പി. എഫ്. പ്രസിഡന്റ് എന്നീ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ, ദൈവസഭ മുൻ കൗൺസിൽ മെമ്പറും, ഇപ്പോൾ കോന്നി ദൈവസഭയുടെ ശുശ്രൂഷകനും, കോന്നി സെന്റർ പാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National58 mins ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

National1 hour ago

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച്...

National1 hour ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു...

world news2 hours ago

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ്...

world news2 hours ago

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി...

world news2 hours ago

കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു....

Trending