Business
ഒ.എല്‍.എക്‌സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് തുടരുന്നു; ജാഗ്രത വേണമെന്ന് നിഷ്‌കര്‍ഷിച്ച് പോലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്‌സിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം വിവിധയിടങ്ങളില്‍ സജീവമായി തുടരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് ഇത്തരത്തില്‍ തട്ടിപ്പില്‍ വ്യാപൃതരായിരിക്കുന്നതെന്നാണ് വിവരം. നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇരയായതോടെയാണ് പോലീസ് സജീവമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍പ്പെട്ട പട്ടം സ്വദേശിയായ ഒരാള്‍ക്ക് 1,00,000 രൂപ നഷ്ടമായത് ആഴ്ചകള്‍ക്കു മുമ്പാണ്. ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ”ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്‌സ് ആണ് തട്ടിപ്പുവീരന്മാര്‍ തെരഞ്ഞെടുക്കുന്നത്. ഈ സൈറ്റിലേക്ക് ബുള്ളറ്റ് പോലുള്ള ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉടമകള്‍ പരസ്യം നല്‍കാറുണ്ട്.
ഇതു ശ്രദ്ധിക്കുന്ന സംഘം തങ്ങള്‍ വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരാണെന്നു പറഞ്ഞ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവരുടെ ആര്‍.സി ബുക്ക്, ലൈസന്‍സ് എന്നിവയുടെ കോപ്പി ആവശ്യപ്പെടുകയും ചെയ്യും. ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപവരെ വില്‍പ്പനവില കാണിച്ചാണ് ഉടമകള്‍ പരസ്യം ചെയ്യാറുള്ളത്. സംഘത്തിന്റെ തട്ടിപ്പുരീതി ഇവിടെയാണ് തുടങ്ങുന്നത്. തട്ടിപ്പ് സംഘം വാഹനത്തിന്റെ ഫോട്ടോയും രേഖകളും ഉപയോഗിച്ച് മറ്റൊരു പ്രൊഫൈല്‍ ഉണ്ടാക്കിയശേഷം പുതിയൊരു പരസ്യം ഒ.എല്‍.എക്‌സില്‍ നല്‍കും. വാഹനം വില്‍പ്പനയ്‌ക്കെന്നു കാണിച്ച് തട്ടിപ്പുസംഘം കൊടുക്കുന്ന പരസ്യത്തില്‍ പക്ഷേ, അതേ വാഹനത്തിന്റെതന്നെ വില 50,000 രൂപവരെ കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. യൂസ്ഡ് ബുള്ളറ്റുകളുടെ വില തീരെ കുറവാണെന്നുള്ള പരസ്യം കണ്ട് ആകൃഷ്ടരാകുന്നവര്‍ ഇവരെ വിളിക്കും. വിശ്വാസം വരുന്നതിനു വേണ്ടി ഇവര്‍, തങ്ങള്‍ പട്ടാളക്കാരാണെന്നു പറഞ്ഞ് തങ്ങളുടെ ഫോട്ടോ ഇവര്‍ക്കു കാണാനായി സൈറ്റില്‍ ഇടും. ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് സ്ഥലംമാറ്റം നേടിപ്പോകുകയാണെന്നും അതുകൊണ്ട് വാഹനം വില്‍ക്കുന്നുവെന്നുമാണ് വിളിക്കുന്നവരെ സംഘം അറിയിക്കുന്നത്. തട്ടിപ്പുസംഘത്തില്‍ വിശ്വാസം വരുന്നവര്‍, സംഘം പറയുന്നതനുസരിച്ച് പ്രോസസിംഗ് ചാര്‍ജ്ജും മറ്റു ഫീസുമൊക്കെ ഇവര്‍ക്ക് ഓണ്‍ലൈനിലൂടെ അയച്ചുനല്‍കും. ഇപ്രകാരമാണ് പട്ടം സ്വദേശിക്ക് 1,00,000 രൂപ നഷ്ടമായത്. പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയാണ് തട്ടിപ്പിന്റെ കേന്ദ്രമെന്നും രാജസ്ഥാനിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയാന്‍ സാധിച്ചു.
ഇവര്‍ നല്‍കുന്ന ഫോണ്‍ നമ്പരുകളും വ്യാജമാണ്. പ്രസ്തുത സ്ഥലങ്ങളിലെ ഏതെങ്കിലും കര്‍ഷക കുടുംബങ്ങളുടെ ഫോണ്‍ നമ്പരുകളാകും ഇത്. ഇവര്‍ ഉണ്ടാക്കുന്ന പ്രൊഫൈലും വ്യാജമാണ്്.” സിം വഴിയോ ഫോണ്‍വഴിയോ ഇവരെ തിരിച്ചറിയാനാകാത്ത അവസ്ഥയും ഉണ്ടായ സാഹചര്യത്തിലാണ് കേസ് സൈബര്‍ സെല്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം തട്ടിപ്പിനെക്കുറിച്ച് ഓണ്‍ലൈന്‍ സൈറ്റായ ”ഒ.എല്‍.എക്‌സ്” അറിയുന്നില്ല എന്നതാണ് വാസ്തവം. ആരേ വാഹനത്തിന്റെ തന്നെ ചിത്രം നല്‍കി വ്യത്യസ്ത തുകകള്‍ ഡിസ്‌പ്ലേചെയ്ത് നല്‍കുന്ന പരസ്യങ്ങളും വ്യാപകമാണ്. ഒരേ വാഹനത്തിന് വ്യത്യസ്ത സ്ഥലങ്ങളാണ് സൂചിപ്പിക്കുന്നതെന്നുള്ളതു വാസ്തവമാണ്. ഇത്തരത്തില്‍ വാഹനപ്പരസ്യം കണ്ട് സമീപിച്ച 20-ഓളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.
പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് രക്ഷനേടാം:
”ഒരേ വാഹനത്തിന്റെ തന്നെ ചിത്രം ”വാഹനം വില്‍പ്പനയ്ക്ക്” എന്നു നല്‍കാറുണ്ട്. സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന വില്‍പ്പനപ്പര്യം നന്നായി ശ്രദ്ധിക്കുക, പരിശോധിക്കുക. വാഹനത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം മാത്രം ഇടപെടുക. ഒരുവാഹനം ഇഷ്ടപ്പെട്ടാല്‍ സൈറ്റ് മുഴുവന്‍ ശ്രദ്ധിച്ച് ആ വാഹനം വേറെ രീതിയില്‍ ഡിസ്‌പ്ലേ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറ്റം നടത്തുക.”
Business
ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ
ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട്
അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി അതിൻ്റെ ഇൻ്റർഫേസിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയും പരമ്പരാഗത നീലയ്ക്ക് പകരം പച്ച-തീം ആക്കി മാറ്റുകയും ചെയ്‌തു. ഈ മാറ്റം ഫെബ്രുവരിയിൽ ആരംഭിച്ചു, എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചത്. കൂടുതൽ കൂടുതൽ ഉപയോക്താക്കൾ X-ലെ WhatsApp-ൻ്റെ പുതിയ രൂപത്തെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കിട്ടു.
ആൻഡ്രോയിഡ് ഉപകരണങ്ങളിലായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിന് എല്ലായ്പ്പോഴും പച്ച ഇൻ്റർഫേസ് ഉണ്ടായിരുന്നു, ഐഫോണുകളിൽ നിറം നീല നിറമായിരുന്നു. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ് ലിസ്റ്റ് വിൻഡോ വരെ എല്ലാം ഡിസൈൻ മാറ്റത്തിലൂടെ കടന്നുപോയി.
മാറ്റം ഈ വർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി, എന്നാൽ ഇപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. ഐക്കണുകൾക്ക് പുറമേ, ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾക്ക് പോലും സാധാരണ നീലയ്ക്ക് പകരം പച്ച നിറമുണ്ട്.
നേരത്തെ, ആപ്പിൻ്റെ ഐക്കണുകൾ ഇങ്ങനെയായിരുന്നു:
എന്നാൽ ഇപ്പോൾ രൂപം ഇതാണ്:
WHatsApp-ലേക്ക് ആധുനികവും പുതിയതുമായ അനുഭവം കൊണ്ടുവരികയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാക്കുകയും ചെയ്യുന്നതാണ്”മാറ്റങ്ങളെന്ന് മെറ്റാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
“സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വാട്ട്‌സ്ആപ്പ് എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വാട്ട്‌സ്ആപ്പിന് ആധുനികവും പുതിയതുമായ അനുഭവം നൽകുകയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞതായി ദി സണിൽ റിപ്പോർട്ട് ചെയ്യുന്നു.
പച്ച വാട്ട്‌സ്ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതി
അപ്‌ഡേറ്റ് ഓപ്‌ഷണൽ അല്ല, എല്ലാ ഉപയോക്താക്കളും അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒടുവിൽ ഗ്രീൻ ഇൻ്റർഫേസിലേക്ക് മാറ്റപ്പെടും .
ചില ഉപയോക്താക്കൾ പച്ച അപ്‌ഡേറ്റിനെ ഇഷ്ടപ്പെടാത്തത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
എല്ലാ ഉപയോക്താക്കൾക്കും ഇതുവരെ അപ്ഡേറ്റ് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഇപ്പോഴും നീല-തീം ആണെങ്കിൽ നിങ്ങൾ ചുരുക്കം ചിലരിൽ ഒരാളാണ്. എന്നിരുന്നാലും ഉടൻ തന്നെ നിങ്ങൾക്ക് ഇൻ്റർഫേസ് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.
Sources:azchavattomonline.com
Business
സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്
ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com
Business
ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി
ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.
90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.
ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം