breaking news
One rescued, six missing after US fighter jet and tanker plane crash off Japan

Six US marines were missing after two American military aircraft crashed on Thursday during a refueling operation off the coast of Japan, officials from both countries told AFP.
The two planes — an F-18 fighter and a C-130 tanker — were involved in a “mishap about 200 miles off of the coast of Japan around 2 a.m.” according to a statement from the US Marines in Japan.
A US defense official told AFP there had been a crash after the plane took off from Marine Corps Air Station Iwakuni in southern Japan.
A spokesman for Japan’s Self-Defense Forces said that one of the airmen had been rescued but the immediate fate of the remaining crew members was unclear.
The crew member was being assessed by doctors, the Marine statement said, adding that “the search and rescue operations continue for the remaining six.”
The C-130 was thought to be carrying five servicemen and the F-18 two, said the Japanese official, who added that Japan had scrambled four aircraft and three ships in the search.
US media also reported five crew on the C-130 and two on the F-18.
“We are thankful for the Japan Maritime Self-Defense Force’s efforts as they immediately responded in the search and rescue operation,” the Marines said.
The planes took off from Marine Corps Air Station Iwakuni in southern Japan and were “conducting regularly scheduled training when the mishap occurred,” the statement said.
The circumstances of the mishap are currently under investigation, the military added.
The US military has about 50,000 troops stationed in Japan and accidents are not uncommon.
In November, a US navy fighter jet crashed into the sea off Japan’s southern island of Okinawa and its two crew members were rescued alive.
The US military has also experienced difficulties with its Osprey helicopters, with several emergency landings, a deadly crash and a piece of the chopper falling on the grounds of a Japanese school.
Those incidents have stoked tensions between close military allies Washington and Tokyo and led to protests against the deployment of Ospreys by residents living near US bases.
breaking news
താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി; മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി ശിക്ഷ നടപ്പാക്കി

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.
സംഭവം നടക്കുമ്പോള്‍ താലിബാന് ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചു.കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചത്.
ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അഫ്ഗാന് മാധ്യമപ്രവര്ത്തകന് താജുഡെന്‍ സൊറൂഷ് സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു ദൃശ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു, ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത്.
2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന് പൊതുസ്ഥലത്ത് വെച്ച് വധിച്ചിരുന്നു. താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. നൂറുകണക്കിന് ആളുകളും നിരവധി ഉന്നത താലിബാന് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് ഒരു റൈഫിള്‍ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Sources:Metro Journal
breaking news
നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയിൽ നിന്ന് മടങ്ങിയ 3 മിഷണറിമാരും

പത്തനംതിട്ട:നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട് നിന്നുപോയ മൂന്ന് നേപ്പാള്‍ മിഷനറി പ്രവര്‍ത്തകരും. 45 വർഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യൂ ഫിലിപ്പിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചംഗ സംഘം കേരളത്തില്‍ എത്തിയത്.വെള്ളിയാഴ്ചയായിരുന്നു സംസ്കാരചടങ്ങ്.ഇതില്‍ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങവേയാണ് അപകടത്തില്‍പെട്ടത്.
റാബില്‍ ഹമല്‍,അനില്‍ ഷാഹി,രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇതില്‍ ദീപക്ക് തമാഹ്, സരൺ എന്നിവർ അപകടത്തിന് തൊട്ടുമുമ്പ് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു.നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി.5 ഇന്ത്യാക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 2 പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത്.
മൂന്നു കിലോമീറ്റർ മാത്രമാണ് ഇരുവിമാനത്താവളങ്ങൾക്കും ഇടയിലുള്ള ദൂരം. 35 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. വിമാനം പൂർണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയർലൈൻസിന്റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് പൊഖാറ വിമാനത്താവളം. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പൊഖാറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചൈനീസ് സാഹയത്തോടെ നിർമിച്ച പുതിയ പൊഖാറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. യാത്രക്കാരെല്ലാം നേപ്പാൾ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.
പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണതെന്ന് യതി എയർലൈൻസ് വക്താവ് സുദർശൻ ബർത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാൻഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
നേപ്പാൾ താഴ്വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുമെന്നും അതിനാൽ പൊഖാറ വിമാനത്താവളത്തിലെ ലാൻഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.
breaking news
ചെന്നായ ആകണം; 18 ലക്ഷം രൂപ മുടക്കി ജാപ്പനീസ് യുവാവ്

പലര്‍ക്കും പലതരത്തിലെ ആഗ്രഹങ്ങള്‍ കാണും. ചിലര്‍ക്ക് പറക്കാനായിരിക്കും മറ്റ് ചിലര്‍ക്ക് മറ്റൊരാളായി മാറാനൊ അപ്രത്യക്ഷനാകാനൊ ആയിരിക്കും മോഹം.
അപൂര്‍വം ആളുകള്‍ അവരുടെ ഇത്തരം ആശകളെ പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിത്തിരിക്കാറുണ്ട്.
ജപ്പാനില്‍ നിന്നുള്ള ഒരു യുവാവ് ഇത്തരത്തില്‍ വേഷം മാറി തന്റെ ആഗ്രഹം സഫലീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണിപ്പോള്.
ചെന്നായ ആയി മാറാനായിരുന്നു ഇദ്ദേഹം ആഗ്രഹിച്ചത്. അതിനായി 3,000,000 യെന്‍(18.5 ലക്ഷം രൂപ) ആണ് ഈ യുവാവ് ചെലവഴിച്ചത്. സെപ്പെറ്റ് എന്ന കമ്പനിയാണ് ഇതിനായുള്ള വസ്ത്രം തയാറാക്കിയത്. ഏകദേശം 50 ദിവസമെടുത്താണ് അവര്‍ ഈ വസ്ത്രം തയ്യാറാക്കിയത്.
കുട്ടിക്കാലം മുതല്‍ തനിക്ക് മൃഗങ്ങളോട് വല്ലാത്ത സ്നേഹമായിരുന്നെന്ന് യുവാവ് പറയുന്നു. വസ്ത്രം ധരിച്ചപ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine