Connect with us

National

ടൂറിസ്റ്റ് ബസുകളിൽ അലങ്കാരങ്ങള്‍ പാടില്ല : ഹൈക്കോടതി

Published

on

 

കേരളത്തിലെ സ്വകാര്യ ടൂറിസ്റ്റ്ബസുകളിൽ നിയമാനുസൃതമല്ലാത്ത അലങ്കാരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. നിയമപ്രകാരമല്ലാത്ത ലൈറ്റുകൾ, അതി തീവ്ര ശബ്ദസംവിധാനം, വശങ്ങളിൽ ചിത്രങ്ങൾ തുടങ്ങിയ അലങ്കാരങ്ങൾ ബസ്സുകളിൽ വെയ്ക്കുന്നതിനാണ് കോടതിയുടെ വിലക്ക്. അതിനാൽ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ മോട്ടോർ വാഹനനിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ നിർദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുൾപ്പെടെയുള്ള സ്വകാര്യബസുടമകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ഇനിമുതൽ ബസ്സുകളിൽ അമിതപ്രകാശമുള്ള ബഹുവർണ എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിക്കാൻ പാടില്ല. മോട്ടോർ വാഹനനിയമം അനുശാസിക്കുന്ന ഇൻഡിക്കേറ്റർ, റിഫ്ലക്ടർ മാത്രം വാഹനങ്ങളിൽ വയ്ക്കുക. മൾട്ടിപ്പിൾ പവർ ആംപ്ലിഫയർ, സ്പീക്കറുകൾ തുടങ്ങിയ അതി തീവ്രമായ ശബ്ദസംവിധാനങ്ങൾ വയ്ക്കുന്നതിനും നിയന്ത്രണമുണ്ടാകും. വാഹനത്തിന്റെ വലുപ്പം അനുസരിച്ച് ഓഡിയോ സംവിധാനം മാത്രം സജ്ജീകരിക്കാനാണ് കോടതി നിർദ്ദേശം. വാഹനത്തിന്റെ ഇരു വശങ്ങളിലെയും ചില്ലുകളിൽ ചിത്രങ്ങൾ വയ്ക്കുന്നതോ ഫിലിം ഒട്ടിക്കുന്നതോ കർട്ടൺ ഇടുന്നതോ അനുവദനീയമല്ല. വാഹനത്തിന്റെ വശങ്ങളിൽ വരച്ചിടുന്ന ചിത്രങ്ങൾ കർശനമായും നീക്കം ചെയ്യണം. കൂടാതെ വാഹനത്തിന് പുറത്ത് ഉടമയുടെ പേര്, വിലാസം എന്നിവ ചേർക്കുകയും വേണം. വശങ്ങളിലെ ചിത്രങ്ങൾ മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബസ്സിനുപുറത്ത് ലൈറ്റുകളും എൽ.ഇ.ഡി.സ്ട്രിപ്പുകളും പിടിപ്പിക്കുന്നത് മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമാനുസൃതമല്ലാത്ത രീതിയില് ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ളവ നീക്കുന്നതിനായി മോട്ടോർവാഹന വകുപ്പ് നൽകിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹർജികളും കോടതി തീർപ്പാക്കി. അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളവ നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസെന്ന് കോടതി വ്യക്തമാക്കി. ഇനിയുള്ള പരിശോധനയിൽ നിയമലംഘനം നടന്നെന്ന് കണ്ടാൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ ചെറിയ രീതിയിലുള്ള നിയമലംഘനം കണ്ടാൽ അവ പരിഹരിക്കാൻ ന്യായമായ സമയം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

National

സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജൂൺ 4 – ന് അരുവിക്കോണത്ത്

Published

on

ചായ്ക്കുളം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 4 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 9 വരെ അരുവിക്കോണം ചായ് കുളം NICOG ഗ്രൗണ്ടിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. NICOG കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ പോൾരാജ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ പ്രാസംഗികൻ സജു ചാത്തന്നൂർ ദൈവ വചന ശുശ്രൂഷ നടത്തും ബയൂല ഗോസ്പൽ വോയ്സ് കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും . സഭാ ശുശ്രൂഷകൻ പാസ്റ്റർ കരുണാകരൻ ആത്മിയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും .

Sources:gospelmirror

http://theendtimeradio.com

Continue Reading

National

മണിപ്പൂര്‍ കലാപം: 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി ഐ.ടി.എല്‍.എഫ്

Published

on

ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമത്തിന്റെ വ്യാപ്തി വിവരിച്ച് ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്). ആക്രമണത്തില്‍ ഇതുവരെ ഗോത്രവര്‍ഗ്ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.എല്‍.എഫ് പറയുന്നത്. അക്രമികള്‍ 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 115 ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറി. അവശ്യ മരുന്നുകളുടെ അഭാവം കാരണം കഷ്ടത്തിലായ ഗോത്രവര്‍ഗ്ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.

“ഗോത്രവര്‍ഗ്ഗക്കാര്‍ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. യാതൊരു സുരക്ഷയുമില്ല. അക്രമം തുടരുന്നതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇംഫാലിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും ദുരിതത്തിലെന്നു ഐ.ടി.എല്‍.എഫിലെ ഗിന്‍സ വുവാള്‍സോങ്, പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ സിംഗിള്‍ ബാരല്‍ തോക്കുകളുമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്. ചുരുക്കത്തില്‍ സൈന്യം അവരെ മരണത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ മെയ് 3 മുതല്‍ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ സേനയും തുടര്‍ച്ചയായി വംശഹത്യ നടത്തിവരികയാണെന്ന് ഗിന്‍സാ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെ ക്രൈസ്തവര്‍ അംഗങ്ങളായിട്ടുള്ള ഗോത്രവര്‍ഗ്ഗമായ കുക്കികളും, നാഗാകളുടെയും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍ ഭാഗത്ത് നിന്നു കലാപത്തിന് സമാനമായ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതിന് പിന്നാലേ, നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

മണിപ്പൂരി ക്രൈസ്തവരെ സംരക്ഷിക്കുക: ബാംഗ്ലൂരിൽ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ ധര്‍ണ്ണ

Published

on

ബാംഗ്ലൂര്‍: കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ വിവിധ ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്നു. ഇന്നലെ മെയ് 30 ചൊവ്വാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൂരചന്ത്പ്പൂർ, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും, അനേകർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇവരിൽ വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. നൂറ്റിയന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്.

നൂറുകണക്കിന് ദേവാലയങ്ങൾ തീ വെച്ച് നശിപ്പിച്ചതും, ക്രൈസ്തവരുടെ താമസസ്ഥലങ്ങൾ തകർത്തതും, ആളുകളെ കൊല ചെയ്തതും മനുഷ്യാവകാശത്തിന്റെ വലിയ ലംഘനമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ അധ്യക്ഷൻ വിക്രം ആന്റണി പറഞ്ഞു. സംസ്ഥാന, ദേശീയ ആഭ്യന്തര വകുപ്പുകൾ കണ്ണടച്ചത് മൂലം വിഷയം കൈവിട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും വിക്രം ആന്റണി ആവശ്യപ്പെട്ടു. മെയ്തി സമുദായത്തെ പട്ടികവർഗ്ഗ പ്രഖ്യാപിക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദ്ദേശം മാർച്ച് 27നു പുറത്തു വന്നതിനുശേഷമാണ് സംസ്ഥാനത്ത് ഉടനീളം കലാപം പൊട്ടിപുറപ്പെട്ടത്.

വര്‍ഗ്ഗീയ പ്രചരണം ശക്തമായതോടെ ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇതിനിടയിൽ ക്രൈസ്തവർ വസിക്കുന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ദൃക്സാക്ഷികളുടെ വിവരണങ്ങളെ ഉദ്ധരിച്ച് പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരിലെ ആർക്കെങ്കിലും തങ്ങളെ സഹായിക്കാൻ സാധിക്കുമോയെന്ന് ഒരു ക്രൈസ്തവ നേതാവ് തങ്ങളോട് ചോദിച്ചതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇക്കാലയളവില്‍ 50,000 പേരാണ് ഭവനരഹിതരായത്. ഇവരിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie40 mins ago

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം...

Travel53 mins ago

എഐ ക്യാമറ ഇന്ന് മുതൽ, കുട്ടികള്‍ക്ക് പിഴയില്ല: ആന്റണി രാജു

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങും. അതേ സമയം 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗത...

us news1 hour ago

അക്രമവും അശ്ലീലതയും എന്ന്‌- ബൈബിൾ നിരോധിച്ചു യൂട്ടായിലെ പ്രൈമറി സ്‌കൂളുകൾ

യൂട്ടാ: “അക്രമവും’അശ്ലീലതയും “ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു. കിംഗ് ജെയിംസ്...

Tech1 hour ago

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക്...

world news1 hour ago

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ജൂൺ 7, 8 തീയതികളിൽ അബ്ബാസിയയിൽ വച്ച് നടക്കും.

കുവൈറ്റ്‌ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയണിൽ ഉൾപ്പെട്ട് നിൽക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, പീസ് ഫെല്ലോഷിപ്പ് ചർച്ച്,...

world news24 hours ago

Religious Prisoner Released in Tajikistan

Tajikistan – A 72-year-old man was recently released from prison in Tajikistan after serving more than four years for sharing...

Trending