National
ടൂറിസ്റ്റ് ബസുകളിൽ അലങ്കാരങ്ങള്‍ പാടില്ല : ഹൈക്കോടതി
കേരളത്തിലെ സ്വകാര്യ ടൂറിസ്റ്റ്ബസുകളിൽ നിയമാനുസൃതമല്ലാത്ത അലങ്കാരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. നിയമപ്രകാരമല്ലാത്ത ലൈറ്റുകൾ, അതി തീവ്ര ശബ്ദസംവിധാനം, വശങ്ങളിൽ ചിത്രങ്ങൾ തുടങ്ങിയ അലങ്കാരങ്ങൾ ബസ്സുകളിൽ വെയ്ക്കുന്നതിനാണ് കോടതിയുടെ വിലക്ക്. അതിനാൽ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ മോട്ടോർ വാഹനനിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ നിർദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുൾപ്പെടെയുള്ള സ്വകാര്യബസുടമകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഇനിമുതൽ ബസ്സുകളിൽ അമിതപ്രകാശമുള്ള ബഹുവർണ എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിക്കാൻ പാടില്ല. മോട്ടോർ വാഹനനിയമം അനുശാസിക്കുന്ന ഇൻഡിക്കേറ്റർ, റിഫ്ലക്ടർ മാത്രം വാഹനങ്ങളിൽ വയ്ക്കുക. മൾട്ടിപ്പിൾ പവർ ആംപ്ലിഫയർ, സ്പീക്കറുകൾ തുടങ്ങിയ അതി തീവ്രമായ ശബ്ദസംവിധാനങ്ങൾ വയ്ക്കുന്നതിനും നിയന്ത്രണമുണ്ടാകും. വാഹനത്തിന്റെ വലുപ്പം അനുസരിച്ച് ഓഡിയോ സംവിധാനം മാത്രം സജ്ജീകരിക്കാനാണ് കോടതി നിർദ്ദേശം. വാഹനത്തിന്റെ ഇരു വശങ്ങളിലെയും ചില്ലുകളിൽ ചിത്രങ്ങൾ വയ്ക്കുന്നതോ ഫിലിം ഒട്ടിക്കുന്നതോ കർട്ടൺ ഇടുന്നതോ അനുവദനീയമല്ല. വാഹനത്തിന്റെ വശങ്ങളിൽ വരച്ചിടുന്ന ചിത്രങ്ങൾ കർശനമായും നീക്കം ചെയ്യണം. കൂടാതെ വാഹനത്തിന് പുറത്ത് ഉടമയുടെ പേര്, വിലാസം എന്നിവ ചേർക്കുകയും വേണം. വശങ്ങളിലെ ചിത്രങ്ങൾ മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബസ്സിനുപുറത്ത് ലൈറ്റുകളും എൽ.ഇ.ഡി.സ്ട്രിപ്പുകളും പിടിപ്പിക്കുന്നത് മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമാനുസൃതമല്ലാത്ത രീതിയില്‍ ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ളവ നീക്കുന്നതിനായി മോട്ടോർവാഹന വകുപ്പ് നൽകിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹർജികളും കോടതി തീർപ്പാക്കി. അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളവ നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസെന്ന് കോടതി വ്യക്തമാക്കി. ഇനിയുള്ള പരിശോധനയിൽ നിയമലംഘനം നടന്നെന്ന് കണ്ടാൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ ചെറിയ രീതിയിലുള്ള നിയമലംഘനം കണ്ടാൽ അവ പരിഹരിക്കാൻ ന്യായമായ സമയം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
National
പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി
കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി.
മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി വിശുദ്ധ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളെ പറ്റിയും ക്രമീകൃതമായ ഒരു പഠന പരമ്പര യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. ഓരോ സങ്കീര്‍ത്തനത്തിന്റെയും ചരിത്രപശ്ചാത്തലം, പ്രധാന ആത്മീയ ദൂതുകള്‍, വേദശാസ്ത്ര ചിന്തകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് സങ്കീര്‍ത്തനത്തെപ്പറ്റിയുള്ള തുടര്‍മാനമായ ദൃശ്യാവിഷ്കരണം.
മലയാളികളായ ക്രൈസ്തവര്‍ക്ക് ലോകത്ത് എവിടെ ണ്ടും, ഏതു സമയത്തും ഇഷ്ടമുള്ള സങ്കീര്‍ത്തനങ്ങള്‍ ധ്യാനിക്കാന്‍ ഇത് സഹായകരമാണ്.കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം ക്രസ്തവ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റും ഈടുറ്റ നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.സന്ദേശങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടതിന് ബന്ധപ്പെടുക:91 8086991167
Sources:onlinegoodnews
National
നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം
ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് (യു.ജി.സി). ചെയര്മാന് ജഗദീഷ് കുമാര്‍.
75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് ചെയര്മാന് ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.
പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
Sources:azchavattomonline.com
National
ഫിലദെല്‍ഫിയ സിസ്റ്റേഴ്സ് ഫെലോഷിപ്പ് സമ്മേളനം മെയ് 28 മുതല്‍
ഉദയപ്പൂര്‍: ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെല്‍ഫിയ സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ സമ്മേളനം മെയ് 28 മുതല്‍ 30 വരെ എഫ്എഫ്സിഐ യുടെ ആസ്താനമായ രാജസ്ഥാനിലെ ഉദയപ്പൂരില്‍ നടക്കും.അഞ്ഞൂറില്‍ പരം സഹോദരിമാര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സില്‍ സിസ്റ്റര്‍ ജോയ്സി കോശി മുഖ്യപ്രഭാഷക ആയിരിക്കും.
സിസ്റ്റര്‍ മന്‍പ്രീത് കിരണ്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, വിളിക്കപ്പെട്ടവര്‍,നിയമിക്കപ്പെട്ടവര്‍ എന്നതാണ് മുഖ്യ ചിന്താവിഷയം.
Sources:onlinegoodnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം