Connect with us

world news

I A S , I P S , I F S  പഠിതാക്കള്‍ക്ക് സഹായഹസ്തവുമായി ജോര്‍ജ്ജ് മത്തായി സി പി എ

Published

on

പെന്തക്കോസ്ത് വിശ്വാസികളുടെ മക്കളില്‍ ഈ അദ്ധ്യായന വര്‍ഷം ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങി സിവിവല്‍ സര്‍വീസിലെ ഏതു കോഴ്‌സിനും പഠിക്കുന്ന അര്‍ഹരായ കുട്ടികള്‍ക്ക് പരിശീലന കാലയളവിലെ കോഴ്‌സ് ഫീസ് ഭാഗീകമായി നല്‍കാന്‍ ആഗ്രഹിക്കുന്നതായി ജോര്‍ജ്ജ് മത്തായി സി.പി.എ അറിയിച്ചു. ഐ പി സി യിലെ മുതിര്‍ന്ന വിശ്വാസി ലീഡേഴ്‌സിലൊരാളായ ജോര്‍ജ്ജ് മത്തായി ഇപ്രാവിശ്യവും പി വൈ പി എ യിലൂടെയാണ് സഹായം നല്‍കുന്നത്.
ഐപിസിയില്‍ ആദ്യമായി പിവൈപിഎ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുള്‍ സ്‌കോളര്‍ഷിപ്പും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1988 മുതല്‍ അര്‍ഹരായ ഒട്ടേറെ കുട്ടികള്‍ക്ക് ഉപരി പഠനത്തി#ിന് ധനസഹായം നല്കിവരുന്നു. വിശദ വിവരങ്ങള്‍ക്ക് പി വൈ പി എ യുമായി ബന്ധപ്പെടുക.

world news

Proposed Law in Israeli Knesset Against Religious Conversion

Published

on

Israel – Two members of Israeli’s party, United Torah Judaism (UTJ), Moshe Gafni and Yaakov Asher have proposed to the Israeli Knesset (Parliament) new legislation to punish any conversions to Christianity with imprisonment. In the words of the proposed law, “Recently attempts of missionary groups, mainly Christians, to solicit conversion of religion have increased.” This is not the first-time members of the UTJ party, particularly Moshe Gafni, who has served 35 years in government, have pushed forward bans on Christian outreach activity in Israel on several occasions since 1999. However, this is the first effort made while both lawmakers are members of the current governing coalition, arguably the most religiously extremist Jewish government seen in Israel’s history.

Historically, any religious proselytization to minors in Israel has been banned. While the proposed new law acknowledges that “at times these attempts [solicit conversion of religion] do not involve monetary promises or material gains are therefore not illegal according to the current law,” Gafni and Asher further state that the “many negative repercussions, including psychological damages, warrant the intervention of the legislature.” The law proposes a 1-year imprisonment for “someone who solicits a person, directly, digitally, by mail, or online in order to convert his religion”. It also stipulates a 2-year imprisonment for the same act towards a minor.”

Considering past failed attempts to pass similar legislation, it appears unlikely at this point that the law will pass. It does come at a significant time when the current governing coalition are attempting controversial and large-scale overhauls to the judicial system in response to their own frustrations at the Supreme’s Counts historical blocking of more extreme initiatives made by parties such as UTJ, including on religious freedom issues.
Sources:persecution

http://theendtimeradio.com

Continue Reading

world news

നിരാശക്കു കീഴ്‌പ്പെടരുത്, യേശു നമ്മോട് പറയുന്നു ”ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല, ഒപ്പമുണ്ട്’: ഫ്രാന്‍സിസ് പാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: പ്രതീക്ഷയറ്റ് പോകുന്ന ജീവിത ജീവിതത്തില്‍ സർവ്വത്ര അന്ധകാരം, വേദനയും നിരാശയും കാണുമ്പോള്‍ യേശു നമ്മുടെ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (26/03/23) വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ലാസറിൻറെ പുനരുത്ഥാനം അടിസ്ഥാനമാക്കിയുള്ള വചനഭാഗത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. പ്രത്യാശ നശിച്ചെന്നു തോന്നുമ്പോഴാണ് യേശുവിൻറെ ഇടപെടലെന്ന് സംഭവത്തെ ചൂണ്ടിക്കാട്ടി പാപ്പ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന്‍ യേശു നമ്മോടു പറയുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ചിലപ്പോൾ നിരാശ അനുഭവപ്പെടാം – ഇത് എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ, പ്രത്യാശ നഷ്ടപ്പെട്ടവരെ മോശമായ കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതിനാൽ കയ്പ് നിറഞ്ഞവരെ നാം കണ്ടുമുട്ടാം. മുറിവേറ്റ ഹൃദയത്തിന് പ്രത്യാശിക്കാനാകില്ല. വേദനാജനകമായ ഒരു നഷ്ടത്താലോ, ഒരു രോഗത്താലോ, ചുട്ടെരിക്കുന്ന നിരാശയാലോ, സംഭവിച്ച ഒരു തെറ്റു മൂലമോ അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടതിനാലോ, ചെയ്തു പോയ ഗുരുതരമായ തെറ്റിനാലോ… അവർ പ്രതീക്ഷ വെടിഞ്ഞു. ചിലപ്പോൾ ചിലർ പറയുന്നത് നമ്മൾ കേൾക്കുന്നു: “ഇനി ഒന്നും ചെയ്യാനില്ല”, എല്ലാ പ്രതീക്ഷകളുടെയും വാതിൽ അടയ്ക്കുന്നു. ജീവിതം ഒരു അടഞ്ഞ ശവകുടീരം പോലെ തോന്നുന്ന നിമിഷങ്ങളാണിത്.

സർവ്വത്ര അന്ധകാരം, വേദനയും നിരാശയും മാത്രമാണ് ചുറ്റും കാണുന്നത്. എന്നാൽ ഇന്നത്തെ അത്ഭുതം (ലാസറിന്റെ പുനരുത്ഥാനം) നമ്മോട് പറയുന്നു. ഇത് അങ്ങനെയല്ല, ഇത് അവസാനമല്ല. ഈ നിമിഷങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ല, തീർച്ചയായും ഈ നിമിഷങ്ങളിലാണ് അവിടുന്ന് നമുക്ക് വീണ്ടും ജീവൻ നൽകാൻ എന്നത്തേക്കാളും ഉപരി അടുത്ത് വരുന്നത്. യേശു കരയുന്നു: യേശു ലാസറിൻറെ ശവകുടീരത്തിനു മുന്നിൽ കരഞ്ഞുവെന്ന് സുവിശേഷം പറയുന്നു- യേശുവിന്, ലാസറിനു വേണ്ടി കരയാൻ കഴിഞ്ഞതു പോലെ, അവിടുന്ന് ഇന്ന് നമ്മോടൊപ്പം കരയുന്നു: യേശു വികാരാധീനനാവുകയും കണ്ണീർ പൊഴിക്കുകയും ചെയ്തുവെന്ന് സുവിശേഷം രണ്ട് തവണ ആവർത്തിക്കുന്നു.

അതേസമയം, വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും നിറുത്താതിരിക്കുന്നതിനും, കരയുന്നതിൽ നിന്ന് നമ്മെ തടയുന്ന നിഷേധാത്മക വികാരങ്ങളാൽ ഞെരുക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കാതിരിക്കുന്നതിനും യേശു നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് നമ്മോടു പറയുന്നു; വേദന, തെറ്റുകൾ, പരാജയങ്ങൾ പോലും, അവയെ നിങ്ങളുടെ ഉള്ളിൽ, ഇരുണ്ടതും ഏകാന്തവുമായ, അടച്ച മുറിയിൽ മറവു ചെയ്യരുത്. കല്ല് മാറ്റുക: ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലാസറിനോടെന്ന പോലെ, അവിടുന്ന് നാമോരോരുത്തരോടും ആവർത്തിക്കുന്നു: പുറത്തുവരൂ! എഴുന്നേൽക്കുക, യാത്ര പുനരാരംഭിക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക!

വീണ്ടും എഴുന്നേൽക്കാൻ ശക്തിയില്ലാത്ത ഇത്തരം അവസ്ഥ ജീവിതത്തിൽ എത്രയോ തവണ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ യേശു പറയുന്നു: “പോകൂ, മുന്നേറുക! ഞാൻ നിൻറെ കൂടെയുണ്ട്. കുട്ടിക്കാലത്ത് ആദ്യ ചുവടുകൾ വയ്ക്കാൻ നീ പഠിച്ചതുപോലെ ഞാൻ നിന്നെ കൈപിടിച്ച് നടത്തും”​​. പ്രിയ സഹോദരാ, പ്രിയ സഹോദരീ, നിന്നെ ബന്ധിക്കുന്ന നാടകൾ അഴിക്കുക. ദയവായി, വിഷാദത്തിലാഴ്ത്തുന്നതായ അശുഭാപ്തി ചിന്തകള്‍ക്ക് അടിയറവു പറയരുത്, ഒറ്റപ്പെടുത്തുന്ന ഭയത്തിന് കീഴ്പ്പെടരുത്, മോശം അനുഭവങ്ങളുടെ ഓർമ്മയിൽ നിരാശയിൽ നിപതിക്കരുത്, തളർത്തുന്ന ഭയത്തിന് അധീനരാരുത്.

യേശു നമ്മോട് പറയുന്നു: “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്! എല്ലാം ഇരുട്ടാണ്, പക്ഷേ ഞാൻ നിന്നോടൊപ്പമുണ്ട്! വേദന നിന്നെ തടവിലാക്കാൻ അനുവദിക്കരുത്, പ്രത്യാശ മരിക്കാൻ അനുവദിക്കരുത്. പ്രത്യാശയുടെ അമ്മയായ പരിശുദ്ധ മറിയം, നാം തനിച്ചല്ലെന്നുള്ള സന്തോഷവും നമ്മെ വലയം ചെയ്യുന്ന ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള വിളിയും നമ്മിൽ നവീകരിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

വിശുദ്ധ ബൈബിള്‍ വായന വഴിത്തിരിവായി; കംബോഡിയയിലെ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കും

Published

on

നോം പെൻ: കംബോഡിയയിലെ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയാണ് ജ്ഞാനസ്നാനവും പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി യേശുക്രിസ്തുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിക്കുന്നത്.

ദേവാലയവുമായി ബന്ധപ്പെട്ട തൊഴില്‍ ജീവിതവും, ബൈബിള്‍ വായനയുമാണ്‌ നാലു കുട്ടികളുടെ പിതാവായ സാരോമിനെ ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. 2002-ല്‍ കംബോഡിയയിലെ ടാകിയോ പ്രവിശ്യയിലെ ചാംകര്‍ ടിയാങ് ഗ്രാമത്തിലെ സെന്റ്‌ മേരി ഓഫ് ദി സ്മൈല്‍ ദേവാലയത്തിലാണ് ആര്‍ട്ട് അധ്യാപകനായി സാരോം തൊഴില്‍ ജീവിതം ആരംഭിക്കുന്നത്.

കത്തോലിക്കനല്ലെങ്കില്‍ കൂടി ക്രിസ്തുമസ് പോലെയുള്ള പ്രത്യേക ആഘോഷങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ കത്തോലിക്ക പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു. കഥകളുടെ അടിസ്ഥാനം അറിയുന്നതിനായി ഖെമെര്‍ ഭാഷയിലുള്ള ബൈബിള്‍ വായിച്ചത് സാരോമിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി.

എപ്പോഴൊക്കെ സംശയം തോന്നുന്നുവോ അപ്പോഴെല്ലാം ബൈബിള്‍ വീണ്ടും, വീണ്ടും വായിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ട് കാര്യാലയത്തിന്റെ ഡയറക്ടറായ ഒവ്വും സാമീനുമായോ, ദേവാലയത്തിലെ കമ്മിറ്റി അംഗമായ കോള്‍ ചിയാങ്ങുമായോ സംസാരിക്കുമായിരുന്നെന്ന്‍ സാരോം വെളിപ്പെടുത്തി.

ബൈബിള്‍ വായന തന്നെ രസിപ്പിക്കുക മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തന്റെ അറിവിനെ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ” (ലൂക്ക 3:11) എന്ന ബൈബിള്‍ വാക്യമാണ് സാരോമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്‌. തുടര്‍ച്ചയായ ബൈബിള്‍ വായന ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയതോടെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു.

“എന്റെ ഹൃദയത്തേയും, മനസ്സിനേയും പഠിപ്പിക്കേണ്ട സമയമാണിത്. തന്റെ കലാപരമായ കഴിവിലൂടെ യേശുവിന്റെ സുവിശേഷം കംബോഡിയ മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. എനിക്ക് ബൈബിള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്റെ ജീവിതപങ്കാളിയേയും, മക്കളേയും കൂടി കത്തോലിക്കരാക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാരോം ഉള്‍പ്പെടെ 94 പേരാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വിശ്വാസ പരിശീലനം ആരംഭിച്ചത്.

ഇക്കൊല്ലത്തെ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പാതിരാക്കുര്‍ബാനക്കിടെ ഇവര്‍ മാമ്മോദീസയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തും. 1.6 കോടിയോളം വരുന്ന കംബോഡിയന്‍ ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതക്കാരാണ്. ബാക്കിവരുന്നവരില്‍ 3% മുസ്ലീങ്ങളും, 1% ക്രൈസ്തവരുമാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News5 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News6 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News7 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News7 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending