Business
ഒ.എല്‍.എക്‌സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് തുടരുന്നു; ജാഗ്രത വേണമെന്ന് നിഷ്‌കര്‍ഷിച്ച് പോലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്‌സിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം വിവിധയിടങ്ങളില്‍ സജീവമായി തുടരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് ഇത്തരത്തില്‍ തട്ടിപ്പില്‍ വ്യാപൃതരായിരിക്കുന്നതെന്നാണ് വിവരം. നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇരയായതോടെയാണ് പോലീസ് സജീവമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍പ്പെട്ട പട്ടം സ്വദേശിയായ ഒരാള്‍ക്ക് 1,00,000 രൂപ നഷ്ടമായത് ആഴ്ചകള്‍ക്കു മുമ്പാണ്. ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ”ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്‌സ് ആണ് തട്ടിപ്പുവീരന്മാര്‍ തെരഞ്ഞെടുക്കുന്നത്. ഈ സൈറ്റിലേക്ക് ബുള്ളറ്റ് പോലുള്ള ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉടമകള്‍ പരസ്യം നല്‍കാറുണ്ട്.
ഇതു ശ്രദ്ധിക്കുന്ന സംഘം തങ്ങള്‍ വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരാണെന്നു പറഞ്ഞ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവരുടെ ആര്‍.സി ബുക്ക്, ലൈസന്‍സ് എന്നിവയുടെ കോപ്പി ആവശ്യപ്പെടുകയും ചെയ്യും. ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപവരെ വില്‍പ്പനവില കാണിച്ചാണ് ഉടമകള്‍ പരസ്യം ചെയ്യാറുള്ളത്. സംഘത്തിന്റെ തട്ടിപ്പുരീതി ഇവിടെയാണ് തുടങ്ങുന്നത്. തട്ടിപ്പ് സംഘം വാഹനത്തിന്റെ ഫോട്ടോയും രേഖകളും ഉപയോഗിച്ച് മറ്റൊരു പ്രൊഫൈല്‍ ഉണ്ടാക്കിയശേഷം പുതിയൊരു പരസ്യം ഒ.എല്‍.എക്‌സില്‍ നല്‍കും. വാഹനം വില്‍പ്പനയ്‌ക്കെന്നു കാണിച്ച് തട്ടിപ്പുസംഘം കൊടുക്കുന്ന പരസ്യത്തില്‍ പക്ഷേ, അതേ വാഹനത്തിന്റെതന്നെ വില 50,000 രൂപവരെ കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. യൂസ്ഡ് ബുള്ളറ്റുകളുടെ വില തീരെ കുറവാണെന്നുള്ള പരസ്യം കണ്ട് ആകൃഷ്ടരാകുന്നവര്‍ ഇവരെ വിളിക്കും. വിശ്വാസം വരുന്നതിനു വേണ്ടി ഇവര്‍, തങ്ങള്‍ പട്ടാളക്കാരാണെന്നു പറഞ്ഞ് തങ്ങളുടെ ഫോട്ടോ ഇവര്‍ക്കു കാണാനായി സൈറ്റില്‍ ഇടും. ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് സ്ഥലംമാറ്റം നേടിപ്പോകുകയാണെന്നും അതുകൊണ്ട് വാഹനം വില്‍ക്കുന്നുവെന്നുമാണ് വിളിക്കുന്നവരെ സംഘം അറിയിക്കുന്നത്. തട്ടിപ്പുസംഘത്തില്‍ വിശ്വാസം വരുന്നവര്‍, സംഘം പറയുന്നതനുസരിച്ച് പ്രോസസിംഗ് ചാര്‍ജ്ജും മറ്റു ഫീസുമൊക്കെ ഇവര്‍ക്ക് ഓണ്‍ലൈനിലൂടെ അയച്ചുനല്‍കും. ഇപ്രകാരമാണ് പട്ടം സ്വദേശിക്ക് 1,00,000 രൂപ നഷ്ടമായത്. പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയാണ് തട്ടിപ്പിന്റെ കേന്ദ്രമെന്നും രാജസ്ഥാനിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയാന്‍ സാധിച്ചു.
ഇവര്‍ നല്‍കുന്ന ഫോണ്‍ നമ്പരുകളും വ്യാജമാണ്. പ്രസ്തുത സ്ഥലങ്ങളിലെ ഏതെങ്കിലും കര്‍ഷക കുടുംബങ്ങളുടെ ഫോണ്‍ നമ്പരുകളാകും ഇത്. ഇവര്‍ ഉണ്ടാക്കുന്ന പ്രൊഫൈലും വ്യാജമാണ്്.” സിം വഴിയോ ഫോണ്‍വഴിയോ ഇവരെ തിരിച്ചറിയാനാകാത്ത അവസ്ഥയും ഉണ്ടായ സാഹചര്യത്തിലാണ് കേസ് സൈബര്‍ സെല്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം തട്ടിപ്പിനെക്കുറിച്ച് ഓണ്‍ലൈന്‍ സൈറ്റായ ”ഒ.എല്‍.എക്‌സ്” അറിയുന്നില്ല എന്നതാണ് വാസ്തവം. ആരേ വാഹനത്തിന്റെ തന്നെ ചിത്രം നല്‍കി വ്യത്യസ്ത തുകകള്‍ ഡിസ്‌പ്ലേചെയ്ത് നല്‍കുന്ന പരസ്യങ്ങളും വ്യാപകമാണ്. ഒരേ വാഹനത്തിന് വ്യത്യസ്ത സ്ഥലങ്ങളാണ് സൂചിപ്പിക്കുന്നതെന്നുള്ളതു വാസ്തവമാണ്. ഇത്തരത്തില്‍ വാഹനപ്പരസ്യം കണ്ട് സമീപിച്ച 20-ഓളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.
പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് രക്ഷനേടാം:
”ഒരേ വാഹനത്തിന്റെ തന്നെ ചിത്രം ”വാഹനം വില്‍പ്പനയ്ക്ക്” എന്നു നല്‍കാറുണ്ട്. സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന വില്‍പ്പനപ്പര്യം നന്നായി ശ്രദ്ധിക്കുക, പരിശോധിക്കുക. വാഹനത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം മാത്രം ഇടപെടുക. ഒരുവാഹനം ഇഷ്ടപ്പെട്ടാല്‍ സൈറ്റ് മുഴുവന്‍ ശ്രദ്ധിച്ച് ആ വാഹനം വേറെ രീതിയില്‍ ഡിസ്‌പ്ലേ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറ്റം നടത്തുക.”
Business
രാജ്യത്തെ മുഴുവൻ സർക്കിളുകളിലും 99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കി എയർടെൽ

രാജ്യത്തെ മുഴുവൻ സർക്കിളുകളിലും പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനായ 99 രൂപയുടെ പ്ലാൻ മുഴുവൻ സർക്കിളുകളിലും നിർത്തലാക്കിയിരിക്കുകയാണ് എയർടെൽ. നിലവിൽ, എയർടെൽ ഉപഭോക്താക്കൾ സിം സജീവമായി നിലനിർത്തണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 155 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. വിവിധ സർക്കിളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു.
ആദ്യ ഘട്ടത്തിൽ 2022 നവംബർ മാസത്തിൽ ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു. 2023 ഫെബ്രുവരിയിലാണ് മഹാരാഷ്ട്രയിലും കേരളത്തിലും 99 രൂപയുടെ പ്ലാൻ അവസാനിപ്പിച്ച്, 155 രൂപയുടെ പ്ലാൻ പ്രാബല്യത്തിലായത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ ലഭിക്കുന്നതാണ്. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
കടപ്പാട് :കേരളാ ന്യൂസ്
Business
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31

ദില്ലി: പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഇനി രണ്ടാഴ്ച കൂടിയേ ശേഷിക്കുന്നുള്ളു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.
2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023 ഏപ്രിൽ മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ അവ പ്രവർത്തന രഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം :
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
Sources:globalindiannews
Business
“ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നു:- സുപ്രധാന വിവരം നല്‍കി കേന്ദ്രമന്ത്രി”

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് നിങ്ങള്‍ക്കും എപ്പോഴെങ്കിലും പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ഈ വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കും.മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് അടുത്തിടെ ധനകാര്യ സഹമന്ത്രി ഭഗവന്ത് കരാദ് സുപ്രധാന പ്രസ്താവന നടത്തി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരുടെ അക്കൗണ്ടുകളിലെ പിഴ ഒഴിവാക്കുന്നത് സംബന്ധിച്ച് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ പൂര്‍ണമായും സ്വതന്ത്ര സ്ഥാപനങ്ങളാണെന്ന് ചോദ്യത്തിന് മറുപടിയായി കരാഡ് പറഞ്ഞു. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴ നിര്‍ത്തലാക്കാന്‍ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചേക്കാമെന്നാണ് വിവരം. അടുത്തിടെ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യം ധനകാര്യ സഹമന്ത്രി കരാഡിനോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു.
മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തരുതെന്ന് ബാങ്കുകളോട് ഉത്തരവിടുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ ഈ തീരുമാനമെടുത്താല്‍, എല്ലാ ചെറുതും വലുതുമായ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കും.
Sources:NEWS AT TIME
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news7 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്