us news
Christians and aid workers among 10 murdered as militants attack convoy in Nigeria

At least ten people were killed and two women taken captive when Islamist militants targeted Christians and those working for international aid organisations travelling in a convoy in north-east Nigeria on 22 December.
Posing as soldiers, the jihadists stopped a line of commercial vehicles heading towards Maiduguri in Borno State and, speaking in English, asked passengers to produce identification cards.
They separated out those identified as Christians, as well as aid workers and members of the police or the Civilian Joint Task Force (formed to fight Boko Haram militants) before shooting them. A witness said, “They asked those aid workers, and others, to move toward the north [side of the road] and started shooting at them sporadically, killing them.”
The two women taken captive are believed to work for aid organisations.
It was not verified whether the militants were members of Boko Haram or Islamic State in West Africa Province (ISWAP).
Since September 2019, Nigeria has required anyone travelling through the north-eastern states of Adamawa, Borno and Yobe to carry identification to help authorities pinpoint members of Boko Haram and ISWAP. However, the identity cards are being used by terrorists to help them single out Christians and other targeted groups in their attacks.
us news
വാഷിങ്ടണിലെ അഫ്ഗാന് എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.
എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ അനുവാദമില്ലാതെ എംബസിയില്‍ പ്രവേശനാനുമതിയില്ലെന്നും സ്റ്റേറ്് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനോടുള്ള യുഎസിന്റെ നയത്തിൽ മാറ്റം സംഭവിച്ചതായി നടപടി സൂചിപ്പിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാൻ ദൗത്യത്തെ ഇത് ബാധിച്ചിട്ടില്ലെന്നും യുഎസ് അറിയിച്ചു. അഷറഫ് ഗാനി സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാനെ യുഎസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനുമായിട്ടുള്ള ഔപചാരിക നയതന്ത്ര ബന്ധങ്ങളും യുഎസ് അവസാനിപ്പിച്ചിരുന്നു.
Sources:globalindiannews
us news
മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് ശാസ്ത്രജ്ഞർ

വാഷിങ്ടൺ:ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് തെളിയിച്ചത്. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം.
മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ പങ്കുവച്ചു. സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം. 12 ഗ്രാം മണ്ണിൽ അറബിഡോപ്സിസ് ചെടിയുടെ വിത്തിട്ട് വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി. മണ്ണിലെ ഘടകങ്ങളോട് സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയാണ് ഗവേഷണം നടത്തിയത്. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന് പരീക്ഷണം നിർണായകമാകും.
കടപ്പാട് :കേരളാ ന്യൂസ്
us news
ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണെന്നും വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Sources:globalindiannews
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend