Life
ഇനി കുടുംബത്തിലെ ഒരോരുത്തർക്കും ഇൻഷ്വറൻസ് കാർഡ് ;സൗജന്യ ചികിത്സാ പരിധി 5 ലക്ഷമാക്കി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇനി ഓരോരുത്തർക്കും കാർഡ്. ഒരു കുടുംബത്തിന് ഒരു കാർഡ് എന്ന നിലവിലുള്ള നിബന്ധനയാണ് ഉടനെ മാറ്റുന്നത്. ഇപ്പോൾ കാർഡ് പുതുക്കുന്ന നടപടികൾ നടന്നു വരികയാണ്. കാർഡിൽ പേരുള്ളവരിൽ പുതുക്കാൻ വരുന്നവരുടെ പേരിലാണ് ഇപ്പോൾ കാർഡ് ലഭിക്കുന്നതിനുള്ള സ്ലിപ്പ് നല്‍കുന്നത്. താമസിയാതെ എല്ലാവർക്കും ഓരോ കാർഡ് എന്ന നടപടിയിലേക്ക് എത്തുമെന്ന് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്ന ലേബർ ഡിപ്പാർട്ടുമെന്റ് അധികൃതർ വ്യക്തമാക്കി.
ഇപ്പോൾ കുടുംബത്തിലെ ഒരംഗത്തിന്റെ പേരിലാണ് കാർഡ് പുതുക്കുന്നതെങ്കിലും കുടുംബത്തിലെ മറ്റുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ തുടർന്നും ലഭിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് അംഗങ്ങളിൽ ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ നിലവിലുള്ള കാർഡിലൂടെ അവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അതല്ലെങ്കിൽ അവർക്കും പുതുക്കാനുള്ള അവസരം സർക്കാർ നല്‍കും.
സർക്കാർ ആശുപത്രികൾക്കു പുറമെ ചില സ്വകാര്യ ആശുപത്രികളിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കും. സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് പൂർത്തിയായി വരുന്നതേയുള്ളു. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ സൗജന്യ ചികിത്സാ നിരക്ക് ഏപ്രിൽ ഒന്നു മുതൽ അഞ്ചു ലക്ഷമാക്കി ഉയർത്തി. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം മൂലമാണ് സർക്കാർ ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നത്.
നേരത്തേ 30,000 രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഒരു വർഷം കുടുംബത്തിന് ലഭിച്ചിരുന്നത്. മൊത്തം 42 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കാൻസർ, ഹൃരോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള ചെലവേറിയ ചികിത്സ തേടുന്നവർക്കാണ് ഏറ്റവുമധികം പ്രയോജനം. സ്വകാര്യ കന്പനിയായ റിലയൻസ് ആണ് ഇൻഷ്വറൻസ് നടത്തിപ്പ് കരാറെടുത്തിരിക്കുന്നത്. 1671 രൂപ പ്രീമിയം അടച്ചാൽ ഒരു കുടുംബത്തിന് വർഷം അഞ്ചു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നല്‍കാമെന്നാണ് റിലയൻസ് കന്പനി സർക്കാരുമായുണ്ടാക്കിയ കരാർ.
സംസ്ഥാനത്തെ 21 ലക്ഷം കുടുംബങ്ങൾക്കുള്ള പ്രീമിയം കേന്ദ്ര സർക്കാരാണ് നല്‍കുന്നത്. പ്രീമിയം തുകയായ 1671 രൂപയുടെ 60 ശതമാനം കേന്ദ്ര സർക്കാരും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരും നല്‍കും. സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത മറ്റ് 21 ലക്ഷം കുടുംങ്ങളുടെ മുഴുവൻ പ്രീമിയവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതടക്കം 42 ലക്ഷം കുടുംബങ്ങൾ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കീഴിൽ വരും.
Life
ആധാറിലെ വിലാസം മാറ്റം കുടുംബാംഗത്തിന്റെ സഹായത്തോടെ; ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡൽഹി : ആധാറിലെ വിലാസം കുടുംബാംഗത്തിന്റെ സഹായത്തോടെ (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം. വിലാസം അപ്ഡേറ്റ് ചെയ്യാൻ നിലവിൽ പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം.
ഓൺലൈൻ ആധാർ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷൻ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിലൊന്ന് സമർപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക.
വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്പോൾ, ഇക്കാര്യം എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പേര് രണ്ട് തവണയും ജെൻഡർ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറിൽ മാറ്റാനാകൂ.
Sources:mediamangalam
Life
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും

ന്യൂഡൽഹി: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായനികുതിവകുപ്പ്. ഏപ്രിൽ ഒന്നുമുതൽ ഇതു കർശനമായി നടപ്പാക്കും.
ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ്.
പാൻനമ്പർ പ്രവർത്തനരഹിതമായിക്കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല. ബാങ്കിങ് ഉൾപ്പെടെ സാമ്പത്തികമേഖലയിലെ സേവനങ്ങളും തടസ്സപ്പെടും.
Sources:globalindiannews
Life
ചന്ദ്രനെ വലംവച്ച് നാസയുടെ ഓറിയോൺ തിരിച്ചെത്തി

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഓറിയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മെക്സിക്കൻ ദ്വീപായ ഗ്വാഡലൂപ്പിലെ കടലിൽ യുഎസ് നേവിയുടെ കപ്പൽ പേടകം വീണ്ടെടുക്കും.
നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോൺ. 25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അകലെ വരെയാണ് ഓറിയോൺ എത്തിയത്. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റർ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.
Sources:globalindiannews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്