Connect with us

Travel

മനോഹരമായ 10 വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയാം

Published

on

 

  1. മൂന്നാർ : കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ തണുപ്പ് കൂടുതലുള്ളത്. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ മൂന്നാറിൽ വെയിൽ നന്നായി ഉണ്ടാകുമെങ്കിലും വൈകുന്നേരത്തോടെ കാലാവസ്ഥ പാടെ മാറും. പിന്നെ അന്തരീക്ഷം തണുത്തു തുടങ്ങുകയായി. അതിരാവിലെയും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കുവാനായി പോകുന്നവർ മിനിമം ഒരു ദിവസമെങ്കിലും അവിടെ തങ്ങുവാനായി തയ്യാറാകുക. ഇപ്പോൾ സീസൺ ഏതാണ്ട് കഴിഞ്ഞതിനാൽ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴി കുറഞ്ഞ നിരക്കിൽ നല്ല താമസ സൗകര്യങ്ങൾ മൂന്നാറിൽ ലഭിക്കും.
  2. ഊട്ടി : മൂന്നാർ കഴിഞ്ഞാൽ പിന്നെ തണുപ്പൻ ട്രിപ്പുകളിൽ ഇടം പിടിക്കുന്നത് ഊട്ടിയാണ്. തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഹണിമൂൺ യാത്രയ്ക്കായി മലയാളികൾ അടക്കം ധാരാളമാളുകളാണ് ഊട്ടിയിൽ എത്തിച്ചേരുന്നത്. കോയമ്പത്തൂരിലെയും മേട്ടുപ്പാളയത്തെയും ചൂട് കാലാവസ്ഥ സഹിച്ചു കഴിഞ്ഞാൽ പിന്നെ ചുരം തുടങ്ങുകയായി. ഈ ചുരം കയറിത്തുടങ്ങുമ്പോഴേ തണുപ്പ് വന്നു തുടങ്ങും. അങ്ങനെ ഹെയർപിൻ വളവുകൾ ഓരോന്നായി കയറുമ്പോൾ തണുപ്പ് കൂടിക്കൂടി വരുന്നതായി നമുക്ക് ഫീൽ ചെയ്യും. മൂന്നാറിനേക്കാളും കൂടുതൽ കാഴ്ചകളും ആക്ടിവിറ്റികളും ഊട്ടിയിലുണ്ട് എന്നതിനാൽ ഫാമിലി ട്രിപ്പുകൾക്ക് മിക്കവരും ഊട്ടിയാണ് തിരഞ്ഞെടുക്കാറുള്ളത്.
  3. കൊടൈക്കനാൽ : ഊട്ടി കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനാണ് കൊടൈക്കനാൽ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമായതിനാൽ ‘മലനിരകളുടെ രാജകുമാരി’ എന്നും കൊടൈക്കനാൽ അറിയപ്പെടുന്നുണ്ട്. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽകോടൈകാണൽഎന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്. കൊടൈക്കനാലിൽ വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മാസം മുതലാണ്. ആ സമയത്ത് കൊടൈക്കനാലിലെ താപനില 11 നും 19 നും ഇടയിലായിരിക്കും. മലയാളികൾക്ക് കൊടൈക്കനാലിൽ പോകുന്ന വഴി പഴനി ക്ഷേത്ര ദർശനം കൂടി നടത്താം.
  4. പൊന്മുടി : തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു ഹിൽസ്റ്റേഷൻ ആണ് പൊന്മുടി. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ്. ഹെയർപിൻ വളവുകൾ താണ്ടി വേണം പൊമുടിയിലേക്ക് എത്തുവാൻ. ഇവിടെ ഒരു ദിവസം താമസിക്കണമെങ്കിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ. KTDC യുടെ ഗോൾഡൻ പീക്ക് എന്ന റിസോർട്ട്. ഇവിടെ 2000 – 3000 രൂപ മുതൽ റൂമുകൾ ലഭ്യമാണ്. സീസൺ അനുസരിച്ച് റൂം ചാർജ്ജിൽ വ്യത്യാസങ്ങൾ വന്നേക്കാം.
  5. വാഗമൺ : കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. മധ്യകേരളത്തിലുള്ളവർക്ക് ഈസിയായി ഒരു വൺഡേ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലമാണ് വാഗമൺ. വേനൽക്കാലത്ത് ഇവിടെ പകൽ സമയം ചൂട് അനുഭവപ്പെടുമെങ്കിലും വൈകുന്നേരത്തോടെ അന്തരീക്ഷം തണുത്തു തുടങ്ങും. പിന്നീടങ്ങോട്ട് രാത്രിയാകുന്നതോടെ നല്ല തണുപ്പായി മാറും. അതുകൊണ്ട് ഈ ചൂട് കാലത്ത് തണുപ്പ് ആസ്വദിക്കുവാനാണ് നിങ്ങളുടെ യാത്രയെങ്കിൽ ഒരു ദിവസം തങ്ങുവാനുള്ള പ്ലാനിങ്ങോടെ വാഗമണിലേക്ക് വരിക. ധാരാളം റിസോർട്ടുകളും കോട്ടേജുകളും ഇവിടെ ലഭ്യമാണ്.
  6. ലക്കിടി, വയനാട് : തണുപ്പ് ആസ്വദിക്കുവാൻ വടക്കൻ കേരളത്തിലുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് വയനാട്ടിലെ ലക്കിടിയും പരിസരപ്രദേശങ്ങളും. വയനാട്ടിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ചൂട് കുറവായിരിക്കും എന്നതാണ് കാരണം. അതുകൊണ്ടു തന്നെ ധാരാളം റിസോർട്ടുകളും ഹോംസ്റ്റേകളും ഈ ലഭ്യമാണ്. വൈകുന്നേരവും അതിരാവിലെയുമാണ് ഇവിടെ ഏറ്റവും കൂടുതലായി തണുപ്പ് ആസ്വദിക്കുവാൻ സാധിക്കുന്നത്.
  7. കൂർഗ് : കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. നിത്യഹരിത വനങ്ങളും, തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന അന്തരീക്ഷവുമെല്ലാമാണ് കൂർഗ്ഗിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. അൽപ്പം കാശു മുടക്കാൻ തയ്യാറാണെങ്കിൽ നല്ല കിടിലൻ റിസോർട്ടുകളിൽ താമസിച്ചു കൊണ്ട് അടിച്ചു പൊളിക്കാം. കുറഞ്ഞ ചെലവിലാണ് നിങ്ങളുടെ യാത്രയെങ്കിൽ സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന ബഡ്‌ജറ്റ്‌ ഹോംസ്റ്റേകളും അവിടെയുണ്ട്. തിരക്കുകളെല്ലാം മാറ്റിവെച്ച് രണ്ടോ മൂന്നോ ദിവസം കൂർഗിൽ ചെലവഴിക്കുവനായിട്ടു വേണം നിങ്ങളുടെ ട്രിപ്പ് പ്ലാൻ ചെയ്യുവാൻ. വടക്കൻ കേരളത്തിലുള്ളവർക്ക് എളുപ്പം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരു സ്ഥലം കൂടിയാണിത്.
  8. യേലഗിരി : തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് യേലഗിരി. സമുദ്രനിരപ്പില്‍ നിന്ന്‌ 1048 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്‍സ്റ്റേഷന്‍ ബെംഗളൂരുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ്. ബെംഗളൂരുവിൽ താമസിക്കുന്നവർക്ക് വീക്കെൻഡ് യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. തമിഴ്‌നാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളായ ഊട്ടി, കൊടൈക്കനാൽ എന്നിവയെപ്പോലെ പ്രശസ്തവും വികസിതവുമല്ല യേലഗിരി. എങ്കിലും ഇവിടെ ട്രെക്കിംഗ്, ഹൈക്കിംഗ്, പാരാ ഗ്ലൈഡിംഗ് തുടങ്ങിയ ആക്ടിവിറ്റികൾ ഉണ്ട്. ഇവിടെ മെയ് മാസത്തിൽ നടക്കുന്ന ‘ആനുവൽ സമ്മർ ഫെസ്റ്റിവൽ’ പേരുകേട്ടതാണ്.
  9. വട്ടക്കനാൽ : തമിഴ്‌നാട്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണ് വട്ടക്കനാൽ. കൊടൈക്കനാലിൽ നിന്നും ഇവിടേക്ക് വെറും അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. ഈ സ്ഥലത്ത് ഒക്ടോബർ മുതലുള്ള സീസൺ സമയത്ത് കൂടുതലും ഇസ്രയേലികളായിരിക്കും ടൂറിസ്റ്റുകളായി എത്തുന്നത്. അതുകൊണ്ട് വട്ടക്കനാലിനെ ‘തമിഴ്‌നാടിന്റെ ലിറ്റിൽ ഇസ്രായേൽ’ എന്നും അറിയപ്പെടുന്നു. പുലർച്ചെ മഞ്ഞണിഞ്ഞ കാലാവസ്ഥയിൽ മലകൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച നയനാനന്ദകരമാണ്. വട്ടക്കനാലിലെ മറ്റൊരു മനോഹരമായ സ്ഥലം ‘ഡോൾഫിൻ നോസ്’ ആണ്. ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള ഈ പാറക്കെട്ടുകളുടെ കാഴ്ച അതിമനോഹരമാണ്.
  10. വാൽപ്പാറ : സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും കേരളത്തോട് ചേർന്നു കിടക്കുന്ന വാൽപ്പാറയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികളാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് വാൽപ്പാറയിൽ എത്തിച്ചേരുന്നത്. തണുപ്പ് ആസ്വദിക്കണമെങ്കിൽ വാൽപ്പാറയിൽ ഒരു ദിവസം താമസിക്കുവാൻ കണക്കാക്കി വരിക. ഒരു വീക്കെൻഡ് ട്രിപ്പിനുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരു റൂട്ടാണിത്.

 

Travel

KSRTC ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി; പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു സ്റ്റേഷനുകളും_മൊബൈൽഫോൺനമ്പറും

Published

on

(മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ,)
ബാക്കി സ്റ്റേഷനുകളിലും ഉടൻ മൊബെൽ നമ്പരുകൾ പ്രാബല്യത്തിൽ വരും

തിരൂർ +9188933808
പാലക്കാട്‌ +9188933800
മലപ്പുറം +9188933803
പെരിന്തൽമണ്ണ +9188933806
പൊന്നാനി +9188933807
തിരുവമ്പാടി +9188933812
തൊട്ടിൽപ്പാലം +9188933813
സുൽത്താൻബത്തേരി +9188933819
ബാംഗ്ലൂർ സാറ്റലൈറ്റ് +9188933820
മൈസൂർ +9188933821
കാസറഗോഡ് +9188933826
തിരുവനന്തപുരം +9188933717
തൃശൂർ +9188933797
ആലുവ +9188933776
ആറ്റിങ്ങൽ +9188933701
കന്യാകുമാരി +9188933711
ചെങ്ങന്നൂർ +9188933750
ചങ്ങനാശ്ശേരി +9188933757
ചേർത്തല +9188933751
എടത്വാ +9188933752
ഹരിപ്പാട് +9188933753
കായംകുളം +9188933754
ഗുരുവായൂർ +9188933792
ആര്യങ്കാവ്: +919188933727
അടൂർ: +9188933740
ആലപ്പുഴ +9188933748
കൊട്ടാരക്കര +9188933732
കോന്നി +9188933741
കുളത്തുപ്പുഴ +9188933734
മല്ലപ്പള്ളി +9188933742
മൂന്നാർ +9188933771
മൂലമറ്റം +9188933770
പാലാ 9188933762
പത്തനംതിട്ട +9188933744
പത്തനാപുരം +9188933735
പന്തളം +9188933743
പുനലൂർ +9188933736
റാന്നി: 9188933745
തിരുവല്ല +9188933746
തൊടുപുഴ +9188933775
തെങ്കാശി +919188933739
പാപ്പനംകോട്- +9188933710
CAPE + 9188933711
പത്തനാപുരം- +9188933735
അടൂർ- +9188933740
കോന്നി- +9188933741
മലപ്പുറം- +9188933742
പന്തളം +9188933743
പത്തനംതിട്ട- +9188933744
റാന്നി- +9188933745
തിരുവല്ല- +9188933746
ആലപ്പുഴ +9188933748
ചെങ്ങന്നൂർ- +9188933750
ചേർത്തല- +9188933751
ചങ്ങനാശ്ശേരി +9188933757
തൊട്ടിൽപ്പാലം +9188933813
മാവേലിക്കര +9188933756
കൊട്ടാരക്കര- +9188933732
ഗുരുവായൂർ +9188933792
പാലക്കാട്‌ – +9188933800
ആറ്റിങ്ങൽ- +9188933701
Tvm സെൻട്രൽ- +9188933717
കായംകുളം- +9188933754
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

Published

on

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയത് ജൂലൈ ഒന്ന് മുതൽ തന്നെ നടപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം ജൂലായ്‌ അവസാനം മുതൽ നിർബന്ധമാക്കും.

റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് വരെ പുതിയ മാറ്റങ്ങളാണ് വരുന്നത്. ജനങ്ങളോട് ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാനും റെയിൽവേ അവസരം നൽകുന്നുണ്ട്. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു. നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം.
Sources:azchavattomonline.com

http://theendtimeradio.com

To remove uncertainty for waitlisted passengers, the Railway Board has proposed preparing the reservation chart eight hours before the departure of a train, officials from the Indian Railways said.

“However, for trains departing before 1400 hours (2 p.m.), the chart will be prepared the previous day at 2100 hours (9 p.m.) itself,” a senior official from the Railway Ministry said. Currently, the chart is prepared four hours prior to the departure of a train.

Railway Minister Ashwini Vaishnaw has agreed with this proposal and directed the Board to start implementing this in phases so that there is no disruption. “This move will reduce uncertainties for passengers with waitlist tickets. The passengers will get the first update on waitlist status well in advance,” the official said.

“It will benefit passengers travelling from remote locations or suburbs of major cities for catching long distance trains. It will also provide more time to make alternative arrangements in case the ticket is not confirmed,” the official added.

Mr. Vaishnaw also reviewed the progress of reforms to revamp the Passenger Reservation System from the point of view of making the end-to-end travel experience passenger-centric. He emphasised that the ticketing system should be smart, transparent, accessible, and efficient. Officials said a modern Passenger Reservation System (PRS) is slated to be ready by December 2025.

Mr. Vaishnaw reviewed the upgrading process of the PRS, which is being executed by the Centre for Railway Information Systems (CRIS).
http://theendtimeradio.com

Continue Reading

Travel

റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കും, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

Published

on

ദില്ലി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും. 500 കിലോമീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. 2025 ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാത്തിയതെന്നാണ് വിശദീകരണം. 01072025 മുതൽ തത്കാൽ സ്‌കീം പ്രകാരമുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ വെബ്‌സൈറ്റ് വഴി ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്ന് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. 2025 ജൂലൈ 15 മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഘട്ടം പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.
Sources:globalindiannews

http://theendtimeradio.com

In a significant move, Indian Railways is set to hike passenger train fares for the first time in several years, with the revised rates coming into effect from July 1. As per reports, passengers travelling on non-AC mail and express trains will see a fare increase of 1 paisa per kilometre.

A senior railway official said on Tuesday that around 13,000 daily non-AC mail and express trains across the country would see a marginal hike in ticket prices. For AC class passengers, the fare increase will be 2 paisa per kilometre.

The railway official assured that the new fare structure would not significantly impact passengers’ budgets. Suburban train fares and Monthly Season Ticket (MST) prices will remain unchanged, providing relief to daily commuters travelling to and from work.

Additionally, there will be no fare increase for passengers travelling up to 500 km in ordinary second class. However, for journeys exceeding 500 km in general second class, the fare will rise by only half a paisa per kilometre. For example, a 600 km journey would see an increase of just 50 paise, which is considered very nominal.

Earlier in June 2025, Indian Railways announced an important change. Starting July 1, 2025, Aadhaar authentication will be mandatory for booking Tatkal tickets.

The Railway Ministry issued a directive on June 10, 2025, stating that this measure aims to ensure the Tatkal scheme benefits reach the general public and prevent misuse by agents.

According to a notification from Indian Railways, starting July 1, 2025, Tatkal tickets will be available only to passengers who have completed Aadhaar verification. Bookings can be made exclusively through the official IRCTC website or app.

Additionally, from July 15, 2025, an extra layer of security will be added—passengers will be required to complete OTP verification based on Aadhaar. An OTP will be sent to the registered mobile number during booking, which must be entered to proceed.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports7 hours ago

NBA Star’s Sneakers Have Bible Verses — Here’s Why People Are Paying Attention

Jonathan Isaac, an NBA player for the Orlando Magic, is on a mission to empower fans and sports enthusiasts to...

us news9 hours ago

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ കാനഡയിൽ ; ജൂലൈ17 ന്

ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി(IPC) ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ...

us news10 hours ago

കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ വിസ ഇന്റഗ്രിറ്റി ഫീസ് ഏര്‍പ്പെടുത്തി

കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ വിസ ഇന്റഗ്രിറ്റി ഫീസ് അവതരിപ്പിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി കൊണ്ടുവന്ന ‘ബിഗ് ബ്യൂട്ടിഫ്യുള്‍ ബില്ലി’ലാണ് മിക്ക കുടിയേറ്റ ഇതര...

us news10 hours ago

പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്

ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ...

Tech11 hours ago

കേന്ദ്ര പദ്ധതിയുടെ പേരിൽ വാട്‌സാപ്പ് ലിങ്ക്‌, തുറന്നുനോക്കിയതോടെ ഫോൺ ഹാക്ക് ആയി, പിന്നെ ഉപയോഗിക്കുന്നത് മറ്റാരോ

ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി മൊബൈൽ ഫോണുകളിൽ വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ...

world news1 day ago

അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചസ് ഇന്‍ കുവൈറ്റ്:’പവര്‍ ഫെസ്റ്റ് 2025′ നവംബര്‍ 19 മുതല്‍

കുവൈറ്റ്:അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചസ് ഇന്‍ കുവൈറ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍ ‘പവര്‍ ഫെസ്റ്റ് 2025’ നവംബര്‍ 19 മുതല്‍ 22 വരെ നടക്കും.21ന് പൊതുസഭായോഗവും കര്‍തൃമേശ ശുശ്രൂഷയും,സ്‌നേഹ...

Trending

Copyright © 2019 The End Time News