Connect with us

Travel

കാറിനു നല്ല മൈലേജ്  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published

on

 

1. മിതമായ വേഗത പാലിക്കുക : ചെറിയ റോഡ് ആയാലും വലിയ ഹൈവേ ആയാലും ചീറിപ്പാഞ്ഞു പോകാതെ മിതമായ വേഗത്തിൽ മാത്രം സഞ്ചരിക്കുവാൻ ശീലിക്കുക. കാറിലെ സ്പീഡോ മീറ്ററിൽ 120 കി.മീ. വരെ വേഗതയുണ്ടെങ്കിലും അവയെ ചുമ്മാ കാഴ്ചയ്ക്കായി മാത്രം നിർത്തുക. എന്നു വെച്ച് എപ്പോഴും അരിച്ചരിച്ച് പോകണമെന്നല്ല പറയുന്നത്. കാർ നമ്മുടെ കൺട്രോളിൽ ആയിരിക്കണം, ഒപ്പം നല്ല സ്മൂത്ത് ആയ ഡ്രൈവിംഗും.

2. ടയറുകളുടെ പ്രഷർ : കാറിന്റെ ഇന്ധന ക്ഷമതയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ടയറുകളിലെ എയർ പ്രഷറിന്റെ അളവ്. ഒരു നിശ്ചിത ഇടവേളകളിൽ (മാസത്തിൽ ഒരിക്കലെങ്കിലും) വാഹനത്തിന്റെ എയർ പ്രെഷർ ചെക്ക് ചെയ്യണം. പെട്രോൾ പമ്പുകളിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്. എല്ലാ ടയറുകളിലും കൃത്യമായ അളവിൽ എയർ ഉണ്ടെങ്കിൽ വണ്ടി നല്ല സ്മൂത്ത് ആയി ഓടുകയും തൽഫലമായി മൈലേജിൽ കുറവ് കാണിക്കാതെയിരിക്കുകയും ചെയ്യും.മൈലേജ് മാത്രമല്ല, വാഹനത്തിനു ശരിയായ ഹാൻഡ്ലിങ് ലഭിക്കാനും, സുഖകരമായ ഡ്രൈവ് അനുഭവം ലഭിക്കുന്നതിനും ടയറിലെ ശെരിയായ കാറ്റിന്റെ അളവ് നിർണായകമാണ്. ടയറിന്റെ കാലാവധി വർധിപ്പിക്കാനും ശെരിയായ എയർ പ്രഷർ ഉപകരിക്കും.

3. വണ്ടിയിൽ കയറ്റുന്ന ഭാരം : ഒരു വാഹനത്തിൽ കയറ്റാവുന്ന ഭാരപരിധിയുണ്ട്. അത് ആളുകളായാലും ശരി ലഗേജുകൾ ആയാലും ശരി. ഇത്തരത്തിൽ ഭാരപരിധി കവിഞ്ഞുള്ള യാത്രകൾ വണ്ടിയുടെ ഇന്ധന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. കൂടുതലുള്ള ഓരോ 50 കിലോയ്ക്കും 2% അധികം ഇന്ധനം ചെലവാകും എന്ന് കൂടി ഓർക്കുക. അതുകൊണ്ട് ഈ കാര്യത്തിൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ ചെലുത്തുക.

4. ആവശ്യമില്ലാത്തപ്പോൾ എഞ്ചിൻ ഓഫ് ചെയ്യുക : ട്രാഫിൽ ബ്ലോക്കിൽ പെട്ടു കിടക്കുമ്പോഴും റെയിൽവേ ഗേറ്റുകളിൽ കിടക്കുമ്പോഴും കൂടുതൽ സമയം ഇത്തരത്തിൽ കിടക്കേണ്ടി വരും എന്നുണ്ടെങ്കിൽ നിങ്ങളുടെ വാഹനം ഓഫ് ചെയ്തിടുക. അനാവശ്യമായി ഇന്ധനം പാഴായിപ്പോകുന്നത് തടയുവാൻ ഇതുമൂലം സാധിക്കും.

5. വഴി തെറ്റിപ്പോകുന്നത് ഒഴിവാക്കുക : പരിചയമില്ലാത്ത സ്ഥലത്തേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ വഴി കൃത്യമായി മനസ്സിലാക്കുക. ഇതിനായി ഒരു പരിധിവരെ ഗൂഗിൾ മാപ്പിനെ ആശ്രയിക്കാവുന്നതാണ്. യാത്രയ്ക്കിടയിൽ വഴി തെറ്റി കറങ്ങിനടക്കുന്നത് കൂടുതൽ ഇന്ധനം പാഴാകുന്നതിനു കാരണമാകും.

6. എ.സിയുടെ ഉപയോഗം : ആവശ്യമുള്ളപ്പോൾ മാത്രം കാറിൽ എസി പ്രവർത്തിപ്പിക്കുക. എസി ഉപയോഗിക്കാതെയുള്ള യാത്രയിൽ കാറിന്റെ ഇന്ധനക്ഷമത 10% കൂടും എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. എസി ഉപയോഗിക്കാത്ത അവസരങ്ങളിൽ കാറിന്റെ വിൻഡോസ് തുറന്നിട്ടുകൊണ്ട് സ്പീഡിൽ പോകുന്നതും നല്ല ശീലമല്ല.

7. ഇന്ധനം നിറയ്ക്കൽ : വാഹനത്തിൽ എല്ലായ്പ്പോഴും ആവശ്യത്തിന് ഇന്ധനം നിലനിർത്തുവാൻ ശ്രദ്ധിക്കുക. ഇന്ധനം നിറയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ് . അതുപോലെതന്നെ പവർ പെട്രോളും സാധാരണ പെട്രോളും ഇടകലർത്തി നിറച്ചുകൊണ്ട് ഓടിക്കാതിരിക്കുവാനും ശ്രദ്ധിക്കുക.

8. വാഹനം സർവീസ് ചെയ്യുക: കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യുന്നത് മൈലേജ് കുറയാതിരിക്കാൻ സഹായിക്കും. സ്ഥിരമായി വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിലും, ഉപയോഗം കുറവാണെങ്കിലും കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യണം. സർവീസ് സമയത്ത് എയർ, ഫ്യുവൽ, ഓയിൽ ഫിൽറ്ററുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ എൻജിൻ ഓയിൽ, കൂളെന്റ് ലെവലുകൾ കുറഞ്ഞു പോയിട്ടില്ല എന്നുറപ്പിക്കുക.

9. പെട്ടന്നുള്ള ആക്സിലറേഷൻ, ബ്രേക്കിംഗ് പരമാവധി ഒഴിവാക്കുക:വേഗത ഒരു ഹരം തന്നെയാണ്. എന്നും കരുതി ആക്സിലറേറ്ററിൽ കാലമർത്തി വാഹനം അകാരണമായി റെയ്‌സ് ചെയ്തു ഡ്രൈവ് ചെയ്യുന്നതും, പെട്ടന്ന് ബ്രേക്ക് അമർത്തി വാഹനം നിർത്തുന്നതൊക്കെ മൈലേജിനെ ബാധിക്കും. ഓവർടേക്കിങ് സമയത്തു മാത്രം പെട്ടന്ന് ആക്സിലറേറ്റ് ചെയ്തു കയറിപ്പോവുക. മുമ്പിൽ പോകുന്ന വാഹനവുമായി ഒരു കൃത്യമായ അകലം പാലിച്ചു, പെട്ടന്ന് ആക്സിലറേറ്റ് ചെയ്യുകയോ ബ്രേക് ചെയ്യുകയോ വേണ്ടി വരാത്ത വിധത്തിലുള്ള വേഗത്തിൽ യാത്ര ചെയ്യുക. ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് സൗകര്യപ്രദമായ ഒരു സ്പീഡ് റേഞ്ചിൽ സ്ഥിരമായി യാത്ര ചെയ്യുന്നതും നല്ലതാണ്.

10. അടിക്കടി ഗിയർ മാറ്റാതിരിക്കുക:അടിക്കടി ഗിയർ മാറ്റേണ്ട കാര്യം പലപ്പോഴും യഥാർത്ഥ ഡ്രൈവിംഗ് വരാറില്ല. ശരിയായ അർപിഎമ്മിൽ ശരിയായ ഗിയറിൽ യാത്ര ചെയ്യുന്നത് മൈലേജ് വർധിപ്പിക്കും. ഉയർന്ന ഗിയറുകളിലേക്ക് വേഗത കൂടുന്നതനുസരിച്ചു വേഗം ഷിഫ്റ്റ് ചെയ്യുക. ആവശ്യം വരുമ്പോൾ മാത്രം ഗിയർ ഡൌൺ ചെയ്യുക. ഉയർന്ന ഗിയറിൽ സഞ്ചരിക്കുന്നതാണ് നല്ല ഇന്ധനക്ഷമത കിട്ടാൻ നല്ലത്.

Travel

വെറുതെ ഇരുന്നു കൊടുത്താൽ മതി, സ്കൂട്ടർ ഇനി Ai ഓടിക്കും; ‘ഓല സോളോ’ അവതരിപ്പിച്ച് ഭവിഷ് അഗർവാൾ

Published

on

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എഐ ഓല സ്കൂട്ടർ അവതരിപ്പിച്ച് ഓല സിഇഒ ഭവീഷ് അ​ഗർവാൾ. ‘ഓല സോളോ’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എപ്രിൽ 1ന് ഭവീഷ് അ​ഗർവാൾ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും

എന്നാൽ ഏപ്രിൽ 1ന് ‘ഓല സോളോ’ അവതരിപ്പിച്ചതിനാൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. ‘ഏപ്രിൽ 1’ ഏപ്രിൽ ഫൂളായി കണക്കാകുന്നതിനാൽ പലരുടെയും മനസ്സിൽ ഇത് സത്യമാണോ എന്ന തരത്തിൽ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ഭവീഷ് അ​ഗർവാൾ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. “ഇന്നലെയാണ് ഇന്ത്യയിലെ ആദ്യത്തെ ‘ഓല സോളോ’ അവതരിപ്പിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയത്. ഏപ്രിൽ ഒന്നിനായത് കൊണ്ട് തന്നെ പലരും ഏപ്രിൽ ഫൂൾ ആണോ എന്ന് പോലും തെറ്റുദ്ധരിച്ചിരുന്നു”എന്നും സിഇഒ ഭവീഷ് അ​ഗർവാൾ എക്സിൽ കുറിച്ചു.

ഇന്ത്യയിൽ അതിശയമാറ്റം കൊണ്ടുവരാൻ ഓലക്ക് സാധിക്കും, ഇന്ത്യൻ എഞ്ചിനീയറിംഗ് മികവാണ് ഇതിലൂടെ കാണാനാവുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

Sources:NEWS AT TIME

http://theendtimeradio.com 

Continue Reading

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news6 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health6 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news7 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news7 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National1 day ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending