Business
ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് അടുത്ത 3 മാസത്തേക്ക് 500 രൂപ വീതം അക്കൗണ്ടിലേക്ക് ലഭിക്കും

പ്രധാന മന്ത്രി ജൻധൻ അക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകളിക്കും അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ ലഭിക്കും.രാജ്യത്തെ ഏകദേശം 20 കോടിയോളം സ്ത്രീകൾക്കും ഈ സേവനം ലഭ്യമായേക്കും.ഈ ഒരു 500 രൂപ കൂടാതെ ഉജ്വല പദ്ധതി പ്രകാരം ആ സ്ത്രീകൾക്ക് അടുത്ത 3 മാസത്തേക്ക് ഗ്യാസ് സിലിണ്ടർ ഫ്രീ ആയി കിട്ടുമെന്നാണ് പറഞ്ഞിട്ടുള്ളത്.ഇതാണ് പ്രഖ്യാപിച്ച പദ്ധതി.
എന്താണ് ജൻധൻ അക്കൗണ്ട്.
രാജ്യത്തെ എല്ലാവര്ക്കും ബാങ്കിങ് സേവനം ഉറപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ 2014 കൊണ്ട് വന്ന ഒരു ബാങ്ക് അക്കൗണ്ട് ആണ് ഈ ജൻധൻ അക്കൗണ്ട്.സർക്കാരിൽ നിന്നും ലഭിക്കുന്ന വിവിദ തരത്തിലുള്ള ധന സഹായങ്ങൾ പെൻഷൻ സബ്‌സിഡി,അത് പോലുള്ള കാര്യങ്ങളൊക്കെ ബാങ്ക് അക്കൗണ്ടുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ഒരു പദ്ധതി തുടക്കമിട്ടത്.
ഗുണങ്ങൾ .
ഇത് സീറോ ബാലൻസ് അക്കൗണ്ട് ആണ്.ഇതിന്റെ കൂടെ ഒരു രൂപയ് ഡെബിറ്റ് കാർഡും അതിനോടപ്പം ഒരു ലക്ഷം രൂപ വരെയുള്ള ആക്‌സിഡന്റൽ ഇൻഷുറൻസും ലഭിക്കും.മറ്റൊരു ഗുണം ആണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന എല്ലാ ധന സഹായങ്ങളും ഡയറക്റ്റ് ആയി നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.ഇതിന്റെ ഭാഗമായി മുപ്പതിനായിരം രൂപയുടെ ഒരു ലൈഫ് ഇൻഷുറൻസ് കവരും ലഭിക്കും.
അക്കൗണ്ട് തുടങ്ങി കുറച്ച നാളത്തേക്ക് ഇതിലൂടെ നല്ല രീതിയിൽ ട്രാൻസാക്ഷൻ നടക്കുന്നുണ്ടെങ്കിൽ നമുക്ക് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി ലഭിക്കും.ഏകദേശം 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് എടുക്കാൻ സാധിക്കും.അത് പോലെ തന്നെ ഓർഗനൈസ്ഡ് അല്ലാത്ത സെക്ടറിൽ ജോലി ചെയ്യുന്ന എംപ്ലോയീസിന് പെൻഷൻ സ്‌കീമുലയൊക്കെ ജൻധൻ അക്കൗണ്ടിലൂടെ ലഭിക്കുന്നതാണ്.പിന്നെ സാധാരണ അക്കൗണ്ടുകളിലൂടെ പണം ട്രാൻസ്ഫർ ചെയ്യാനുമെല്ലാം ഇതിലൂടെയും പറ്റുന്നതാണ്.ഇനി ഇതിൽ ചേരാനുള്ള യോഗ്യത എന്തൊക്കെയെന്ന് നോക്കാം.ഒന്നാമത്തെ യോഗ്യത നിങ്ങൾ ഒരു ഇന്ത്യൻ ആയിരിക്കണം.10 വയസ്സിന് മുകളിലുള്ള ആരുടെ പേരിലും ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കും.10 മുതൽ 18 ഇടയിൽ പ്രായം ആണെങ്കിൽ ആ അക്കൗണ്ടിൽ ഒരു അഡ്മിനിസ്ട്രേറ്റർ കൂടി ചേർക്കണം.നിലവിൽ വേറെ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിലും നിങ്ങളുടെ അക്കൗണ്ട് ചന്ദൻ അക്കൗണ്ടിലേക്ക് വേണമെങ്കിൽ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.അല്ലെങ്കിൽ ലിങ്ക് ചെയ്യുവാനും സാധിക്കും.ഇനി എവിടെ നിന്ന് അക്കൗണ്ട് ചെയ്യാം എന്ന് നോക്കാം.ഏത് അക്കൗണ്ടിലും ഓപ്പൺ ചെയ്യാൻ സാധിക്കും.ഈ സമയത്തേക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല.
The Indian Banks Association (IBA) has directed all member banks to deposit Rs 500 to all accounts held by women under the Pradhan Mantri Jan Dhan Yojana (PMJDY) for the next three months.
The directive is based on the recent announcement made by Finance Minister Nirmala Sitharaman to ease the stress of the sections worst hit by the outbreak of the coronavirus pandemic in India. The IBA notification to member banks concerned logistics for withdrawal and direct cash transfers.
It also informed the banks that the Department of Financial Services (DFS) of the Ministry of Finance has already collated all the details required of the beneficiaries of the relief scheme including their bank account details.
The Managing Committee of IBA held a meeting on March 30, to discuss how banks must follow social distancing and hygiene protocols during the nationwide lockdown while ensuring beneficiaries get to easily withdraw the amount deposited under the scheme.
To make sure the process is seamless, a token system may be introduced at all such bank branches so that there is no crowding. The tokens will additionally be distributed daily depending on the capacity of the respective branches.
Customers holding RuPay cards would be advised to withdraw the cash using electronic channels such as the AePS (Aadhaar-Enabled Payment System) or ATMs. All banks have also been told to make sure there is enough liquidity at the branches and also make sure the ATMs are replenished regularly.
Business
യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ),എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. യു.പി.ഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസം ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്. എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.
യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകൾ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിൾ പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
യു.പി.ഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നു. ആദ്യമായാണ് മാസ ഇടപാടുകൾ 900 കോടി കടക്കുന്നത്. യു.പി.ഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട്.
Sources:globalindiannews
Business
ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഷോപ്പിംഗിന് ഇനി ചെലവേറും: പുതിയ മാറ്റങ്ങൾ അറിയാം

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വിൽപ്പന ഫീസും, കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വർദ്ധിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിൽപ്പന ഫീസാണ് ഉയർത്താൻ സാധ്യത. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ ഫീസുകൾ ഉയർത്തുന്നതോടുകൂടി വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജ് 20 ശതമാനം മുതൽ 23 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്
Sources:Metro Journal
Business
രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്! ഇനി ഉപയോഗിക്കാനാകുക സെപ്റ്റംബര്‍ 30 വരെ മാത്രം

ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയും കേന്ദ്രം നിരോധിക്കുന്നു. 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. വരുന്ന സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകളുടെ ഇടപാടുകൾ സാധുവാകുക.
അതായയത് 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
3,62000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രമാണ് നിലവിൽ വിപണിയിൽ ഉള്ളതെന്നാണ് ആർബിഐ പറയുന്നത്. അതിനാൽ നടപടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ. നിരോധനം പ്രാബല്യത്തിലാകുന്നതോടെ 500 രൂപ നോട്ടുകളാകും ഏറ്റവും ഉയർന്ന കറൻസി.
Sources:azchavattomonline
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news1 week ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news5 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news3 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
world news2 days ago
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്