Media
പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകും. അതേസമയം എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കും.ഇന്ന് ചെറിയ പെരുന്നാള്‍ ആയതിനാലാണ് നാളെ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
പാലക്കാട് ഇന്ന് 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. നിലവില്‍ 45 പേരാണ് പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡി ബാലമുരളി അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. നിലവിലെ സാഹചര്യത്തില്‍ രോഗം വരാതെ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അനാവശ്യ ബസ് യാത്രകള്‍ ഒഴിവാക്കുക, പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കണം.
പ്രത്യേകിച്ച് കുട്ടികളും പ്രായം കൂടിയവരും പരമാവധി പുറത്തിറങ്ങാതിരിക്കുക. വീടിനുള്ളിലും വീടിനു പുറത്തും പരമാവധി അകലം പാലിച്ചു കഴിഞ്ഞാല്‍ ഈ ആപത്തില്‍ നിന്നും പൂര്‍ണ്ണമായും മാറി നില്‍ക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഊര്‍ജ്ജസ്വലമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്‍സണ്‍ എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര്‍ സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്‍ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്‍സണ്‍ പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന്‍ ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്‍” – ഇതാണ് ജോണ്‍സണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്