Connect with us

Health

പ്രാണികളെ തുരത്താന്‍ വീട്ടുമുറ്റത്ത് വെച്ചുപിടിപ്പിക്കാവുന്ന ചിലയിനം ചെടികള്‍

Published

on

പ്രാണികളെ തുരത്താന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ നട്ടുപിടിപ്പിക്കാവുന്ന ചില ചെടികളാണ് ഇഞ്ചിപ്പുല്ല്, കര്‍പ്പൂരതുളസി, ബന്തി (ചെട്ടിപ്പൂവ്), ജമന്തി, പൂച്ചതുളസി, തുമ്പ, പുതിന, ലെമണ്‍ സെന്റഡ് ജെറാനിയം, യൂകാലിപ്റ്റസ്, ചിലയിനം പന്നല്‍ച്ചെടികള്‍ എന്നിവ. ഇവയെല്ലാം സ്വാഭാവിക രീതിയില്‍ കൊതുകിനെയും പ്രാണികളെയും തുരത്തുന്നവയാണ്.

സിട്രൊനെല്ലാ ഗ്രാസ് അഥവാ ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന പുല്‍ത്തൈലം (സിട്രൊനെല്ലാ ഓയില്‍) മികച്ച ഒരു ജൈവകീടനിയന്ത്രണോപാധിയാണ്. ഇഞ്ചിപ്പുല്ല് വാറ്റിയെടുത്ത തൈലം കുപ്പികളില്‍ നിറച്ച് സ്‌പ്രേ ചെയ്യുകയോ സാധാരണ മസ്‌ക്വിറ്റോ റിപ്പല്ലന്റുകള്‍ക്കു സമാനമായി കുപ്പിയില്‍ നിറച്ച് സോക്കറ്റില്‍ കുത്തിയോ ഉപയോഗിക്കാം. കര്‍പ്പൂര തുളസി, ബന്തി, കാട്ടുതുളസി തുടങ്ങിയവയെല്ലാം പ്രത്യേകതരം ഗന്ധം പുറപ്പെടുവിക്കുന്നവയാണ്. ജമന്തിയില്‍ അടങ്ങിയിരിക്കുന്ന പൈറിത്ത്രിന്‍ എന്ന ഓര്‍ഗാനിക് കോമ്പൗണ്ടില്‍ നിന്ന് പൈറിത്രം വേര്‍തിരിച്ചാണ് ആദ്യ ബയോപെസ്റ്റിസൈഡ് ഉണ്ടാക്കിയത്.

പൂച്ചതുളസി എന്നറിയപ്പെടുന്ന, നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കാണുന്ന കരിന്തുമ്പ മികച്ച ഒരു കൊതുകു നിയന്ത്രണോപാധിയാണ്. പൂച്ചതുളസിത്തൈലം ഉപയോഗിച്ച് കൊതുക്, ഈച്ച, ചെറുപ്രാണികള്‍ തുടങ്ങിയവയെ ഫലപ്രദമായി തുരത്താനാകുമെന്ന് തെളിയിച്ചിട്ടുണ്ട്. കാട്ടുതുളസി രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്നതിനാല്‍ കൊതുക് ആ പരിസരത്ത് കുറവായിരിക്കും.

തുമ്പയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ചെടികള്‍ക്ക് പൊതുവേ കൊതുകുപോലുള്ള പ്രാണികളെ തുരത്താനുള്ള കഴിവ് കൂടുതലാണ്. ബന്തി, ജമന്തി തുടങ്ങിയ സൂര്യകാന്തി വിഭാഗത്തില്‍പ്പെടുന്ന ചെടികള്‍ക്കും ഈ കഴിവ് കൂടുതലാണ്.

പൊതുവേ സിട്രസ് ഗന്ധം പുറപ്പെടുവിക്കുന്നവയ്ക്ക് പ്രാണികളെ തുരത്താനുള്ള കഴിവുണ്ട്. എന്നാല്‍, ഇവയൊന്നും തന്നെ ചെടിയായി നില്‍ക്കുമ്പോഴല്ല പൂവിന്റെയും ഇലയുടെയും ചാറ് വേര്‍തിരിച്ചെടുത്ത് ബാഷ്പീകരിച്ച് അന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോഴാണ് പ്രാണികള്‍ അകലുന്നത്. കര്‍പ്പൂരതുളസി, ബന്തി ഇലകള്‍ എന്നിവ കത്തിച്ചും കൊതുകുശല്യം കുറയ്ക്കാം. ബന്തിച്ചെടിക്ക് പ്രാണികളെ അകറ്റിനിര്‍ത്താനുള്ള കഴിവുള്ളതു കാരണം ഇവയെ തോട്ടത്തില്‍ ഇടയ്ക്കിടെ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.
കടപ്പാട് :കലാകൗമുദി

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news15 hours ago

Armenian Christian Pens Letter Detailing Abuses while Imprisoned in Iran

Iran — Hakop Gochumyan, an Armenian Christian arrested in Iran in 2023 for his Christian faith, recently sent a letter...

Movie16 hours ago

Actor Who Lost It All After Christian Stance Rejoices: ‘Give Glory to God’

Actor Neal McDonough is on a mission to live out his values in Hollywood. McDonough’s new film, “The Last Rodeo,”...

us news16 hours ago

‘The Spirit of God Is on the Move’: FL Church Baptizes Nearly 2,000 at Beach

Nearly 2,000 people lined the shores of a small Florida beach earlier this week to publicly proclaim their faith in...

world news16 hours ago

നൈജീരിയയിൽ 23 ക്രൈസ്തവരെ കൊലപ്പെടുത്തി; 18 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ കുകാവ കൗണ്ടിയിലെ ബാഗയ്ക്കടുത്തുള്ള മലാം കരന്തി ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള സായുധ പോരാളികൾ ക്രൈസ്തവരായ 23 കർഷകരെയും...

world news16 hours ago

ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഇന്ത്യൻ എംബസി വഴി ഫൈനൽ എക്‌സിറ്റ് നടപടികൾ പുനരാരംഭിച്ചു

ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി വഴി ഫൈനൽ എക്‌സിറ്റ് നൽകുന്ന നടപടികൾ പുനരാരംഭിച്ചു.ബന്ധപ്പെട്ട സൗദി കാര്യാലയങ്ങളിലെ സിസ്റ്റം അപ്‌ഡേഷൻ കാരണം താൽക്കാലികമായി നിർത്തിവെച്ച...

us news2 days ago

Pete Hegseth prompts criticism for prayer to ‘King Jesus’ during Pentagon event

Secretary of Defense Pete Hegseth led a prayer during a voluntary event at the Pentagon in Arlington, Virginia, on Wednesday...

Trending

Copyright © 2019 The End Time News