Business
ലോക്ക് ടൗൺ സമയത്ത് ബാങ്ക് അനുവദിച്ചിരുന്ന ഇളവുകൾ ജൂലൈ 1 ന് അവസാനിച്ചു

ലോക്ഡൗണിനെ തുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലൈ ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബാങ്ക് ട്രാൻസാക്ഷനുകൾക്ക് ചാർജുകൾ ഈടാക്കിയോയിരുന്നില്ല. എ ടി എം ഇടപാടുകൾ, അത് പോലെ തന്നെ മറ്റു ഓൺലൈൻ ഇടപാടുകൾ, മിനിമം ബാലൻസ് സൂക്ഷിക്കാതിരിക്കൽ എന്നിവക്കാണ് അധിക തുക ഈടാക്കാതിരുന്നത്. ലോക്ക് ഡൗൺ മൂലം ഉള്ള ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത് ജൂൺ മാസം 30 വരെ ആയിരുന്നു. ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.
ATM വഴി നടക്കുന്ന ട്രാൻസാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്. ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ് ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത് ബാങ്ക് ചാർജസിനെ സംബന്ധിച്ചുള്ളതാണ്. നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക് ടൗൺ സമയത്ത് കേന്ദ്ര ധനമന്ത്രി നമ്മുക്ക് അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന് ബാങ്ക് ചാർജ്ജ്സ് എടുത്ത് മാറ്റി എന്നതായിരുന്നു.
കൂടാതെ മറ്റൊരു ആനുകൂല്യം കൂടി തന്നിരുന്നു. അത് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു, അതിന് പ്രത്യേക ഫൈൻ ഒന്നും ഈടാക്കില്ലായിരുന്നു. ഈ രണ്ട് അനുകൂല്യത്തിന്റെ കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു. ആയത് കൊണ്ട് തന്നെ ജൂലൈ 1 മുതൽ ലിമിറ്റ് കഴിഞ്ഞാൽ ട്രാൻസാക്ഷന് ബാങ്ക് ചാർജ്ജ്സ് ഈടാക്കും.
ഇതിൽ 5 ട്രാൻസാക്ഷൻ SBI ബാങ്ക് മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകൾ വഴിയും നടത്താം. ഗ്രാമ പ്രദേശങ്ങളിലെ കസ്റ്റമേഴ്സിന്റെ കാര്യമാണിത്. ഇനി നഗരങ്ങളിൽ ഉള്ളവരുടെ കാര്യത്തിൽ ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം. അതിൽ 5 എണ്ണം SBI മുഖേനയും മറ്റ് ബാങ്കുകൾ വഴി 5 ട്രാൻസാക്ഷൻ നടത്താം. അത് കഴിഞ്ഞുള്ള ട്രാൻസാക്ഷൻ ചെയ്യുന്നതിന് 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇനി മറ്റ് ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ് ആണ്. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ അതിന് ഫൈൻ ഈടാക്കും.
ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണം പിൻവലിക്കലിനാണ് ഇത് ബാധകം. ബാലൻസ് അറിയൽ ഉൾപ്പെടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നൽകേണ്ടി വരിക.
Business
5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.
സ്പെക്ട്രം ഉപയോഗ നിരക്കുകൾ (എസ്യുസി) വഴി വലിയ ലാഭം ലഭിക്കുന്നുമെന്നതിനാൽ 5 ജി തരംഗങ്ങൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ നികത്താൻ കമ്പനികൾക്ക് 2022 ൽ തന്നെ ശരാശരി 4% താരിഫുകൾ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു.
റിലയൻസ് ജിയോ ഇൻഫോകോമിന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ കൂടുതൽ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവരും.
Sources:Metro Journal
Business
ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി.
“പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്” എന്നാണ് സന്ദേശം
വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആധാർ കാർഡും ബിഎസ്എൻഎൽ മൊബൈലുമായി പോയാൽ, 3ജി സിം കാർഡ് 4ജിയിലേക്ക് മാറ്റാൻ കഴിയും.
Sources:Metro Journal
Business
ഉല്‍പ്പാദനം നിര്‍ത്തി ഫാക്ടറി അടച്ചുപൂട്ടി ഒല; താല്‍ക്കാലികമെന്ന് കമ്പനി, കാരണത്തില്‍ ദുരൂഹത

എസ്1 പ്രോ ഇവിയുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, കമ്പനിയുടെ ഹൊസൂർ പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് താല്‍ക്കാലികമായി പ്ലാന്റ് അടച്ചുപൂട്ടുന്നത് എന്ന് കമ്പനി അവകാശപ്പെടുമ്പോൾ, സ്കൂട്ടറുകള് പ്ലാന്റില്‍ കുമിഞ്ഞു കൂടിയതാണ് കാരണം എന്ന് വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോയും മോട്ടോര്ബീമും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്‍പ്പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഫാക്ടറിയുടെ ആദ്യത്തെ അടച്ചിടല്‍ എന്നതാണ് ശ്രദ്ധേയം.
പ്ലാന്റില്‍ ഇപ്പോൾ 4000 യൂണിറ്റ് സ്കൂട്ടറുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കാത്തിരിക്കുമ്പോഴാണിത്. ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നതിന് മുമ്പ്, കമ്പനി പ്രതിദിനം 100 സ്കൂട്ടറുകൾ നിർമ്മിച്ചിരുന്നു. ഇത് പ്ലാന്റിന്റെ നിലവിലെ പരമാവധി ഉല്‍പ്പാദന ശേഷിയായ 600 യൂണിറ്റിനേക്കാൾ കുറവാണ്. അതേസമയം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായുള്ള എല്ലാ അവകാശവാദങ്ങളും നിരസിച്ചുകൊണ്ട്, വാർഷിക അറ്റകുറ്റപ്പണികൾ കാരണമാണ് പ്ലാന്റ് അടച്ചിടുന്നത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് മൊത്തം ബുക്കിംഗുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം കമ്പനി 5869 യൂണിറ്റുകൾ അയച്ചിരുന്നു. 6534 യൂണിറ്റുകൾ വിറ്റ ആംപിയറിനു പിന്നിൽ നാലാം സ്ഥാനത്തായിരുന്നു ഒലയുടെ സ്ഥാനം.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones