Media
കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഉറപ്പ്:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂജേഴ്‌സി: കോവിഡ് മഹാമാരി പ്രതിസന്ധി കഴിഞ്ഞാൽ കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കുമെന്ന്കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനൊന്നാമത് കാനഡ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാനഡയിലെയും അമേരിക്കയിലെയും മലയാളീ സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൺസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയേറെ മലയാളികൾ ജീവിക്കുന്ന കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലെന്ന് വിവരം ഇതിനുമുൻപ് ആരും പറഞ്ഞു കേട്ടില്ല. അവിടെ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലെന്നത് തനിക്ക് പുതിയ അറിവാണ്. കേന്ദ്ര വ്യോമയാന മന്ത്രിയുമായി ഉടൻ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രികൂടിയായ ഗവർണർ ആരിഫ് ഖാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉടനൊരു തീരുമാനമുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ ഗവർണർ ഇക്കാര്യം ഉടൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി. ജോണിന്റെ ചോദ്യത്തിന് മറുപടിയായി കാനഡ മലയാളികൾക്ക് ഉറപ്പു നൽകി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആശങ്കകൾ അകറ്റുമെന്നും പ്രഖ്യാപിച്ച ഗവർണർ കേരള ഗവർമെന്റും കേരളത്തിലെ ജനങ്ങളും പ്രവാസികളെ വലിയ ആദരവോടെയാണ് കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ അങ്ങേയറ്റം മഹത്തരമാണ്. പ്രവാസികളാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നിങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് അവഗണിക്കാൻ കഴിയുമെന്ന് ചിന്തിക്കുകപോലുമരുത്. ഏറെ കരുതലോടെയാണ് കേരള സർക്കാർ പ്രവാസികളെ സ്വീകരിക്കുന്നത്. – അദ്ദേഹം കൂട്ടിച്ചേർത്തു
ആർക്കെങ്കിലും എന്തെങ്കിലും പ്രശന്ങ്ങൾ വ്യക്തിപരമായി ഉണ്ടായാൽ തന്നെ നേരിട്ട് ബന്ധപ്പെടാമെന്നു മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രളയകാലത്ത് മാത്രമല്ല പ്രവാസികൾ എക്കാലവും കേരളത്തിനുവേണ്ടി ഒരുപാടു നന്മകൾ ചെയ്യുന്നുണ്ട്. അത് മറക്കാൻ മലയാളികൾക്ക് കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ കേരളത്തിന്റെ അഭിമാനമാണെന്ന കാര്യം കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. “ഇതെന്റെ വാക്കാണ്. ആൽമവിശ്വാസം കൈവൈടരുത്.എന്ത് പ്രശനമുണ്ടെങ്കിലും ധൈര്യമായി എന്നെ നേരിട്ട് ബന്ധപ്പെട്ടുകൊള്ളൂ”- ഗവർണർ വികാരഭരിതനായി.
കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ നിലവാരം അന്താരാഷ്ട നിലവാരമുള്ളതാണെന്നു പറഞ്ഞ ഗവർണർ ഗവേഷണ സംബന്ധമായ പഠന വിഷയങ്ങളിൽ യൂണിവേഴ്സിറ്റിയുടെ നിലവാരം ഇനിയും ഉയർത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ നിലവാരത്തെക്കുറിച്ചു യൂണിവേഴ്സിറ്റിയുടെ ചാൻസലർ കൂടിയായ അദ്ദേഹത്തോട് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് ചോദിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്.
കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരുടെ യോഗം രണ്ടാഴ്ച മുൻപ് തിരുവനതപുരത്ത് ചേർന്നിരുന്നു. യൂണിവേഴ്സിറ്റികളുടെ നിലവാരം വിലയിരുത്താൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫ. സി.എം. റാവു സംബന്ധിച്ച യോഗത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് ലഭിച്ചത്. കേരളത്തിലെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്ത് ഗവേഷണ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിന്റെ കാരണം വിലയിരുത്തിയപ്പോഴാണ് കേരളത്തിലെ കോളേജുകളിൽ ഗവേഷണത്തിനുള്ള സൗകര്യങ്ങൾ കുറവാണെന്ന് കണ്ടെത്തിയത്. കേരളത്തിലെ കോളേജുകളിൽ ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഗവേഷണത്തിനായി പുറത്തേയ്ക്കു പോകുന്ന വിദ്യാർത്ഥികളെ ഇവിടെ തന്നെ നിലനിർത്താൻ കഴിയുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിൽ കോളേജുകളില്‍ പൊതു വിദ്യാഭ്യാസം വളരെ മികച്ചതാണ്. സമുദായങ്ങൾ നടത്തുന്ന പല കോളേജുകളിലും സയൻസിനാണ് മുൻഗണന നൽകുന്നത്.ഗവേഷണങ്ങൾക്കു മുൻഗണന നൽകാൻ കൊളേജുകൾക്ക് കൂടുതൽ അധികാരം നൽകുന്ന വിധം ഓട്ടോണമസ് കോളേജുകളാക്കി മാറ്റുന്ന പ്രക്രീയ നടന്നു വരികയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. അതോടെ നമ്മുടെ യൂണിവേഴ്സിറ്റികൾ ലോകോത്തര യൂണിവേഴ്സിറ്റികളായി മാറുമെന്ന് കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കറുകയാണെന്ന തരത്തിലുള്ള പ്രസ്താവനകൾ ബാലിശമാണെന്നു പറഞ്ഞ അദ്ദേഹം കേരള ഗവർമെന്റ് ചോദിക്കുന്നതിനനുപാതികമായി ഫണ്ട് നൽകുന്നെണ്ടെന്ന് വ്യക്തമാക്കി. കോവിഡ് നിയന്ത്രണ കാര്യത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലോക്കഡൗൺ നേരത്തെ തന്നെ ശക്തമാക്കിയതിനാലാണ് ജനങ്ങളിൽ ഇപ്പോഴെങ്കിലും ബോധവൽക്കരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയരെ ‘ വാസുദേവ കുടുംബ’എന്ന് പരാമർശിച്ച ഗവർണർ മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾ ഏതു സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ളവരാണെന്നും പറഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും മലയാളികൾ കോവിഡ് മഹാമാരിയിൽ അനുഭവിച്ച ദുരിതങ്ങളിലും ദുഃഖങ്ങളിലും കേരളമാകെ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ലോകം മുഴുവൻ ഈ പ്രതിസന്ധിയെ മാറികടക്കുമെന്നുപറഞ്ഞ അദ്ദേഹം “We shall over come” “ലോകാ സമസ്ത സുഖിനോ ഭവന്തു”.. എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്
.
കാനഡയിലെ പ്രമുഖ മാധ്യമമായ മയൂരം ടി വി യും അമേരിക്കയിലെ പ്രമുഖ മാധ്യമമായ കേരളം ടൈംസുമായുള്ള മീഡിയ ബ്രിഡ്ജ് എന്ന ആശയവും ചടങ്ങിൽ വച്ച് ഗവർണ്ണർ പ്രഖ്യാപനം നടത്തി.
ഓൺട്രാറിയോ സംസ്ഥാന മന്ത്രി സർക്കാരിയാ , ഒന്റാറിയോ എം പി മാരായ പി അമർജ്യോത് സന്തു, റൂബി സഹോത എം പി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ,ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പോൾ കറുകപ്പള്ളിൽ ഗവർണറെ പ്രസംഗിക്കുവാനായി ക്ഷണിച്ചു കുര്യൻ പ്രക്കാനം സ്വാഗതവും ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ഓവർസീസ് മീഡിയ കോർഡിനേറ്റർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയും യോഗത്തിൽ സംബന്ധിച്ചു.സജിമോൻ ആന്റണി അഡ്വ. ക്രിസ് ലാവണിൽ , പ്രവീൺ തോമസ്, ഡോ കല ഷാഹി തുടങ്ങിയവർ എം സി മാരായി പ്രവർത്തിച്ചു. സഞ്ജയ് മോഹൻ, വിപിൻ രാജ് ,ബിജു കൊട്ടാരക്കര, യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വാ,ഗോപകുമാർ നായർ, എന്നിവർ യോഗം നിയന്ത്രിച്ചു.
ഡോാ.മാമ്മൻ സി ജേക്കബ് ,ജോൺ പി ജോൺ , രാജശ്രീ നായർ , പ്രസാദ് നായർ . ലതാ മേനോൻ, പ്രവീൺ വർക്കി , ജോർജി വർഗീസ് , ഷിബു ചെറിയാൻ, മറിയാമ്മ പിള്ള എന്നിവർ ഗവർണറോട് ചോദ്യങ്ങൾ ചോദിച്ചു.. കാനഡയിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു
ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെയും കാനഡയിലെയും സംഘടനാ നേതാക്കന്മാരെ കോത്തിണക്കി നടത്തപ്പെട്ട ഈ ചരിത്ര സമ്മേളനത്തിന് നോർത്തമേരിക്കയിലെ പ്രമുഖ പ്രവാസി നേതാക്കന്മാരായ കുര്യൻ പ്രക്കാനവും പോൾ കറുകപ്പള്ളിയും നേതൃത്വം നൽകി. ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷർ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു.ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ , KCABC പ്രസിഡന്റ് രാജശ്രീ നായർ, തുടങ്ങിയവർ കാനഡയിൽ നിന്നുള്ള കോ ഓർഡിനേഷൻ കമ്മറ്റിക്കു നേതൃത്വം നൽകി.ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്,ഡോ. കല ഷാഹി തുടങ്ങിയവരാണ് അമേരിക്കയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മിറ്റിക്കു പ്രവർത്തന നേതൃത്വം നൽകിയത്.
Sources:Aazhchavattamonline
Media
കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം: സാമൂഹിക മാധ്യമങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയാണ്

ന്യൂഡൽഹി:പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങൾ ഗ്രീവൻസ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നൽകണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാർശചെയ്യുന്നു. ഈ ഓഫീസർ 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ പരിഹരിക്കണം.
* ഉപയോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ, നഗ്നത, ലൈംഗിക നടപടികൾ, മോർഫ് ചെയ്ത് വ്യാജമായി ചിത്രീകരിച്ച ദൃശ്യങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കത്തിന് ഇത് ബാധകമാണ്. ആക്ഷേപത്തിന് ഇരയായ വ്യക്തിക്കോ മറ്റാർക്കെങ്കിലുമോ പരാതിനൽകാം.
പ്രബലമായ സാമൂഹിക മാധ്യമങ്ങൾ അധികമായി സ്വീകരിക്കേണ്ട നടപടികൾ
* ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടത്തിപ്പ് ഏജൻസികളുമായി ഏകോപനത്തിനും തർക്കപരിഹാര സംവിധാനം നടപ്പാക്കാനും ഓഫീസർമാരെ നിയമിക്കണം. മൂന്ന് പേരും ഇന്ത്യക്കാരായിരിക്കണം.
* പരാതികളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി സാമൂഹിക മാധ്യമസ്ഥാപനം പ്രതിമാസ റിപ്പോർട്ട് അയക്കണം.
* രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സുഹൃദ് ബന്ധമുള്ള വിദേശരാജ്യങ്ങൾ, പൊതുക്രമം എന്നിവക്കെതിരായ ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളിൽ ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണം. ബലാത്സഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ലൈംഗിക ദൃശ്യങ്ങൾ, കുട്ടികൾക്കെതിരേയുള്ള ലൈംഗീകാക്രമണത്തിനുള്ള ദൃശ്യങ്ങൾ തുടങ്ങിയ ഉള്ളടക്കം സംബന്ധിച്ച പരാതികളിലും ഈ നിർദേശം ബാധകമായിരിക്കും. ഈ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കണം.
* കോടതി, സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവർ തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്.
* പ്രബലമായ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നേരിട്ട് മേൽവിലാസമുണ്ടായിരിക്കണം.
ഡിജിറ്റൽ മീഡിയക്കും ധാർമികമൂല്യ ചട്ടം
* ഒ.ടി.ടി. പ്ലാറ്റ്ഫോം, വാർത്താ പോർട്ടൽ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്ക് സ്വയംനിയന്ത്രണ സംവിധാനം, കോഡ് ഓഫ് എതിക്സ്, മൂന്ന് തലത്തിലുള്ള തർക്കപരിഹാര സംവിധാനം എന്നിവ വേണം.
* ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വയസ്സിന്റെ അടിസ്ഥാനത്തിൽ സ്വയം വർഗീകരണം നടത്തണം. സിനിമകൾക്ക് സമാനമായി വയസ്സ് അടിസ്ഥാനമാക്കി ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കണം. യു വിഭാഗം (യൂണിവേഴ്സൽ), യു/എ ഏഴു വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 13 വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 16 വയസ്സോ അതിൽ കൂടുതലോ പ്രായം, പ്രായപൂർത്തിയായവർക്കുള്ള എ വിഭാഗം എന്നിങ്ങനെയായിരിക്കണം തരംതിരിവ്. പേരന്റൽ ലോക് സംവിധാനം ഒരുക്കണം.
* പ്രസാധകർക്ക് ഒന്നോ രണ്ടോ സ്വയംനിയന്ത്രണ സമിതികളെ നിയോഗിക്കാം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്ജിമാരോ ഉന്നത വ്യക്തിത്വങ്ങളോ ആയിരിക്കണം സമിതിയെ നയിക്കേണ്ടത്.
* വാർത്താവിതരണ മന്ത്രാലയം ഒരു മേൽനോട്ട സംവിധാനത്തിന് രൂപംകൊടുക്കും.
കടപ്പാട് :കേരളാ ന്യൂസ്
Articles
നമ്മുടെ വഴികളെ ഉപേക്ഷിക്കുക

ജോൺസൺ ശാമുവേൽ കണ്ണൂർ
ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി തരുവാനാണ് ഉപവസിച്ച് പ്രാർത്ഥിക്കുന്നത് അത് സാധിച്ചാൽ ദൈവം എനിക്കു വേണ്ടി പ്രവർത്തിച്ചു എന്നുപറയും, അല്ലാത്ത പക്ഷം ദൈവം എന്നെ ഉപേക്ഷിച്ചു, ഇതാണ് പൊതുവേ കണ്ടു വരുന്നത്.
എന്നാൽ സങ്കീ: 5 : 8ൽ പറയുന്നു “യഹോവേ എൻ്റെ മുമ്പിൽ നിൻ്റെ വഴിയെ നിരപ്പാക്കി തരേണമേ” ദൈവത്തിൻ്റെ വഴി നിരപ്പായി വരണമെങ്കിൽ നമ്മുടെ വഴി ഉപേക്ഷിക്കണം, മാത്രമല്ല ക്ഷമയോടെ അതിനായി കാത്തിരിക്കുകയും വേണം.
ചെങ്കടലിലും മരുഭൂമിയിലും തിച്ചുളയിലും സിംഹ കുട്ടിലും പൊട്ടക്കിണറ്റിലും അടിമചന്തയിലും ദൈവത്തിന് കാരാഗ്രഹത്തിലും ദൈവത്തിന് വഴിയുണ്ട്, സ്വർഗം ഈ പറയുന്ന മേഖലയിലുടെയാണ് റോഡ് വെട്ടിയിരിക്കുന്നത്.
പ്രിയ വായനക്കാരെ എല്ലാവരേയും പ്രസാദിപ്പിച്ച് സകലരുടേയും ആദരവുകൾ ഏറ്റ് വാങ്ങി ആഘോഷമായി പോകുന്ന ഉല്ലാസയാത്രയല്ല ക്രിസ്തീയ ജീവിതം, പ്രത്യുത നിന്ദകളും അപമാനങ്ങളും സഹിച്ച് ക്രൂശുമേന്തി പോകുന്ന സാഹസിക യാത്രയാണത്.
കരകവിയുന്ന യോർദ്ദാനിൽ ദൈവത്തിന് വഴിയുണ്ട്, പോരാട്ടത്തെ പ്രതിക്ഷിച്ചും കർത്തുകരങ്ങളിൽ തങ്ങളെ ഭരമേല്പ്പിച്ച് കൊണ്ടും യിസ്രയേൽജനം അക്കരയ്ക്ക് കാൽ വെക്കുകയാണ്, ഈ വഴിക്ക് നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ? എന്ന് യോശുവ ചോദിക്കുന്നുണ്ട്, ഓരോ ദിവസവും ഇതിന് മുമ്പ് പോയിട്ടില്ലാത്ത വഴിയിൽ കൂടിയല്ലേ ദൈവം നമ്മെ നടത്തുന്നത്.
സങ്കി : 23. തിരുനാമം നിമിത്തം നീതി പാതകളിൽ എന്നെ നടത്തുന്നു, കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. മരണ നിഴലിൻ താഴ്വരയാണത് . ദൈവത്തിൻ്റെ ഹൈവേ ഇതിലുടെയാണ്, ഇത് നാം ഉൾക്കൊള്ളാൻ തയാറാകണം, നമ്മൾ തനിയേ പോകുകയല്ല. . ലോകവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെയുണ്ടന്ന് വാക്ക് പറഞ്ഞവൻ കുടെ കൂട്ടിന് വരും.
“നി എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” ഈ യാത്രയിൽ പലതും എനിക്കെതിരെ അലറി അടുക്കുന്നുണ്ട് എന്നാൽ ഞാൻ കുലുങ്ങാത്തത് അവിടുന്ന് എൻ്റെ കുടെയുണ്ട്, നമുക്കു വേണ്ടി മാത്രമുള്ള വഴി മറ്റാരും ഇതുവരെ നടന്നിട്ടില്ലാത്ത വഴി മറ്റാർക്കും നടക്കാനുമാകാത്ത ദൈവത്തിൻ്റെ പ്രത്യക വഴി, ആ വഴിയെ നടപ്പാൻ പാകത്തിൽ നിരപ്പാക്കി തരണമേ എന്ന് പ്രാർത്ഥിക്കാം.
ദൈവത്തിൻ്റെ പ്രത്യേക വഴിയെ സമർപ്പണമുള്ളവർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. തണ്ട് വെച്ച പടകും പ്രതാപമുള്ള കപ്പലും ഈ വഴിയേ പോകയില്ല, നമ്മുടെ വഴികളെ ഉപേക്ഷിച്ച് നിൻ്റെ ഹിതം പോലെ എന്നെ നടത്തണമേ എന്ന് പറഞ്ഞ് നിരുപാധികം നമ്മെ സമർപ്പിക്കണം.
സങ്കി.25 :9ൽ. “സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു സൗമ്യതയുള്ളവർക്ക് തൻ്റെ വഴി പഠിപ്പിച്ച് കൊടുക്കുന്നു”.
ശിഷ്യപ്പെടുവാൻ തയ്യാറാകാത്തവരെ എങ്ങനെ പഠിപ്പിക്കും, നാശത്തിലേക്കുള്ള വഴി വിശാലമാണ് എന്നാൽ ഈ വഴി വളരെ ഇടുക്കം ഞെരുക്കം ഇതു വഴി വരുന്നവർ ചുരുക്കമാണ്.
ഈ ലോകർ ആക്ഷേപം ചൊല്ലിയാലും ദുഷ്ടർ പരിഹാസം ഓതിയാലും എൻ പ്രാണനാഥൻ പോയതായ പാത മതി, എന്ന് ഭക്തൻ പാടിയത് വെറുതെയല്ല, ദൈവത്തിൻ്റെ വഴിയുടെ പ്രത്യകത നേരുള്ളവന് ഇത് ഒരു ദുർഗമാണ്, നടപ്പിൽ നിർമ്മലനായവന് ഇത് അഭയമാണ്.
ഉഡായിപ്പുകാർ എപ്പോഴും കുറുക്കുവഴി തേടും, പരിശോധന നടത്തുന്ന ഉദ്യേഗസ്ഥരെ വെട്ടിച്ച് പോകാനാണ്. എന്നാൽ പരമാർത്ഥതയോടെ പോകുന്നവന് അതിൻ്റെ ആവശ്യമില്ല കാരണം സത്യം അവരുടെ അരകച്ചയാണ്, നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും. ദൈവത്തിൽ ആശ്രയിക്കുന്നവൻ തിരമാലകളുടെ മുകളിലുടെ വഴിയുണ്ടാക്കി പോകും, ഇളകി മറിയുന്ന സാഗരത്തിലും ദൈവത്തിന് വഴിയുണ്ട് .യിസ്രയേൽമക്കൾക്ക് ചെങ്കടൽ ഉണങ്ങിയ നിലമായെങ്കിൽ ഫറവോന്യസൈന്യത്തിന് അത് മരണത്തിൻ്റെ പാതയായി മാറി. മറ്റാർക്കും കടക്കുവാൻ കഴിയാത്ത വഴിയാണ് ദൈവം നമുക്കു വേണ്ടി തുറക്കുന്നത്.
എല്ലായ്പ്പോഴും പട്ടുവിരിച്ച പരവതാനിയിലുടെ നടത്തുമെന്ന് വിചാരിക്കരുത്. കല്ലും മുള്ളും കാടും മേടും നിറഞ്ഞ പാതകളിലുടെ മരണ നിഴലിൽ താഴ്വരകളിലൂടെ ഒരു പക്ഷേ യാത്ര ചെയ്യേണ്ടി വന്നേക്കാം, പതറി പോകരുത്, സർവ്വശക്തൻ്റെ കരം കുടെയുണ്ട്, നമ്മെ എത്തേണ്ടിടത്ത് എത്തിക്കുവാനുള്ള ബൈപാസ് റോഡുകളാണത് . ഒന്നിലും തളരുവാൻ പാടില്ല. ക്രുരമാം ശോധനകൾ നിറഞ്ഞ കൂരിരുൾ പാതകളിലൂടെ ഈ പുതിയ വർഷം യാത്ര ചെയ്യേണ്ടി വന്നാൽ ആടിയുലഞ്ഞ് പോകരുത്, ദൈവഹിതം സംബന്ധിച്ച് ഒക്കെയും പൂർണ്ണ നിശ്ചയം പ്രാപിച്ച് മുമ്പോട്ട് പോകുക, നമ്മെ അവിടുന്ന് എത്തേണ്ടിടത്ത് എത്തിക്കും.
ആകയാൽ നമ്മുടെ വഴികളെ ഉപേക്ഷിക്കുക.
★★★★★★★★★★★★★★★