Business
സഹകരണ ബാങ്കുകൾ ആർബിഐയുടെ മേൽനാേട്ടത്തിലേക്ക്; ബിൽ പാസാക്കി ലോക്സഭ
ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ – 2020 ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയല്ല മറിച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.
രണ്ട് വർഷത്തോളമായി സഹകരണ ബാങ്കുകളിലെയും ചെറുകിട ബാങ്കുകളിലെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്തരം ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ മാെറട്ടോറിയം ഉൾപ്പെടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാെറോണ വ്യാപനത്തോടെ സഹകരണ ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലായെന്നും ഇവയുടെ നിഷ്ക്രിയ ആസ്തി അനുപാതം മാർച്ചിൽ 10 ശതമാനം കടന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 2019 മാർച്ചിൽ ഇത് 7.27 ശതമാനമായിരുന്നു.
സഹകരണ ബാങ്കുകളെ കൂടുതൽ പ്രാെഫഷണൽ ആക്കാൻ പുതിയ മാറ്റത്തിലൂടെ കഴിയും. രണ്ട് ദശാബ്ദത്തിനുള്ളിൽ 430 സഹകരണ ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി പാപ്പരത്വത്തിലേക്ക് നീങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആർബിഐയുടെ മേൽനോട്ടമുള്ള ഒരു വാണിജ്യ ബാങ്കും ഇത്തരത്തിൽ അടച്ചുപൂട്ടിയിട്ടില്ല.
നിയമനിർമാണ സമയത്ത് മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതുള്ളൂവെന്നും ബിൽ ഇപ്പോഴും കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും ഇത് സംബന്ധിച്ച ചാേദ്യത്തിന് മറുപടിയായി നിർമ്മല സീതാരാമൻ പറഞ്ഞു. 32 എംപിമാർ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങൾ ഉന്നയിച്ചു.
മാർച്ചിൽ ബജറ്റ് സെഷനിൽ ബിൽ അവതരിപ്പിച്ചെങ്കിലും കാെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാസാക്കാനായില്ല. 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും 58 മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ഓർഡിനൻസിന് ജൂണിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടാണ് ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളുടെ കാേ – ഓപ്പറേറ്റീവ് സാെസെെറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിക്ക സഹകരണ ബാങ്കുകളുടെയും പ്രവർത്തനം. ആർബിഐയുടെ മേൽനോട്ടം വരുന്നതോടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനകൾക്കും സഹകരണ ബാങ്കുകൾ വിധേയമാകേണ്ടിവരും.
സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ഏത് സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണമെന്നുമാത്രം. സംസ്ഥാനത്തിന്റെ എതിർപ്പ് മറികടന്നും ആര്‍ബിഐക്ക് തീരുമാനം നടപ്പാക്കാം. പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളെയും കാർഷിക മേഖലയ്ക്കായുള്ള സഹകരണ സൊസൈറ്റികളെയും ബില്‍ പരിധിയിൽനിന്ന് ഒഴിവാക്കി.
Business
യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം
ദുബായ് : യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന്റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്റഖിന്റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.
ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘പേയ്മെന്റ് ക്രമീകരണങ്ങൾ’ (“Payment Settings”) വിഭാഗത്തിന് കീഴിൽ ‘യുപിഐ ഇന്റർനാഷനൽ’ (“UPI International” ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്മെന്റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക.
ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്മെന്റിനായി ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക് ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം.
Sources:globalindiannews
Business
ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി
വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.
പേടിഎം സൗണ്ട്ബോക്സിന് സമാനമായി, റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ പേയ്മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്ബോക്സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്ബോക്സ് പരീക്ഷണ അടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com
Business
പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി
ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.
ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.
പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.
വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം