Business
സഹകരണ ബാങ്കുകൾ ആർബിഐയുടെ മേൽനാേട്ടത്തിലേക്ക്; ബിൽ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ – 2020 ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയല്ല മറിച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.
രണ്ട് വർഷത്തോളമായി സഹകരണ ബാങ്കുകളിലെയും ചെറുകിട ബാങ്കുകളിലെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്തരം ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ മാെറട്ടോറിയം ഉൾപ്പെടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാെറോണ വ്യാപനത്തോടെ സഹകരണ ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലായെന്നും ഇവയുടെ നിഷ്ക്രിയ ആസ്തി അനുപാതം മാർച്ചിൽ 10 ശതമാനം കടന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 2019 മാർച്ചിൽ ഇത് 7.27 ശതമാനമായിരുന്നു.
സഹകരണ ബാങ്കുകളെ കൂടുതൽ പ്രാെഫഷണൽ ആക്കാൻ പുതിയ മാറ്റത്തിലൂടെ കഴിയും. രണ്ട് ദശാബ്ദത്തിനുള്ളിൽ 430 സഹകരണ ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി പാപ്പരത്വത്തിലേക്ക് നീങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആർബിഐയുടെ മേൽനോട്ടമുള്ള ഒരു വാണിജ്യ ബാങ്കും ഇത്തരത്തിൽ അടച്ചുപൂട്ടിയിട്ടില്ല.
നിയമനിർമാണ സമയത്ത് മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതുള്ളൂവെന്നും ബിൽ ഇപ്പോഴും കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും ഇത് സംബന്ധിച്ച ചാേദ്യത്തിന് മറുപടിയായി നിർമ്മല സീതാരാമൻ പറഞ്ഞു. 32 എംപിമാർ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങൾ ഉന്നയിച്ചു.
മാർച്ചിൽ ബജറ്റ് സെഷനിൽ ബിൽ അവതരിപ്പിച്ചെങ്കിലും കാെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാസാക്കാനായില്ല. 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും 58 മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ഓർഡിനൻസിന് ജൂണിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടാണ് ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളുടെ കാേ – ഓപ്പറേറ്റീവ് സാെസെെറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിക്ക സഹകരണ ബാങ്കുകളുടെയും പ്രവർത്തനം. ആർബിഐയുടെ മേൽനോട്ടം വരുന്നതോടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനകൾക്കും സഹകരണ ബാങ്കുകൾ വിധേയമാകേണ്ടിവരും.
സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്‌ട്രാർക്ക് കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏത് സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണമെന്നുമാത്രം. സംസ്ഥാനത്തിന്റെ എതിർപ്പ് മറികടന്നും ആര്‍ബിഐക്ക് തീരുമാനം നടപ്പാക്കാം. പ്രാഥമിക കാർഷിക വായ്‌പാ സൊസൈറ്റികളെയും കാർഷിക മേഖലയ്ക്കായുള്ള സഹകരണ സൊസൈറ്റികളെയും ബില്‍ പരിധിയിൽനിന്ന് ഒഴിവാക്കി.
Business
രാജ്യത്തെ മുഴുവൻ സർക്കിളുകളിലും 99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കി എയർടെൽ

രാജ്യത്തെ മുഴുവൻ സർക്കിളുകളിലും പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനായ 99 രൂപയുടെ പ്ലാൻ മുഴുവൻ സർക്കിളുകളിലും നിർത്തലാക്കിയിരിക്കുകയാണ് എയർടെൽ. നിലവിൽ, എയർടെൽ ഉപഭോക്താക്കൾ സിം സജീവമായി നിലനിർത്തണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 155 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. വിവിധ സർക്കിളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു.
ആദ്യ ഘട്ടത്തിൽ 2022 നവംബർ മാസത്തിൽ ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു. 2023 ഫെബ്രുവരിയിലാണ് മഹാരാഷ്ട്രയിലും കേരളത്തിലും 99 രൂപയുടെ പ്ലാൻ അവസാനിപ്പിച്ച്, 155 രൂപയുടെ പ്ലാൻ പ്രാബല്യത്തിലായത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ ലഭിക്കുന്നതാണ്. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
കടപ്പാട് :കേരളാ ന്യൂസ്
Business
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31

ദില്ലി: പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഇനി രണ്ടാഴ്ച കൂടിയേ ശേഷിക്കുന്നുള്ളു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.
2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023 ഏപ്രിൽ മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ അവ പ്രവർത്തന രഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം :
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
Sources:globalindiannews
Business
“ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നു:- സുപ്രധാന വിവരം നല്‍കി കേന്ദ്രമന്ത്രി”

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് നിങ്ങള്‍ക്കും എപ്പോഴെങ്കിലും പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ഈ വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കും.മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് അടുത്തിടെ ധനകാര്യ സഹമന്ത്രി ഭഗവന്ത് കരാദ് സുപ്രധാന പ്രസ്താവന നടത്തി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരുടെ അക്കൗണ്ടുകളിലെ പിഴ ഒഴിവാക്കുന്നത് സംബന്ധിച്ച് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ പൂര്‍ണമായും സ്വതന്ത്ര സ്ഥാപനങ്ങളാണെന്ന് ചോദ്യത്തിന് മറുപടിയായി കരാഡ് പറഞ്ഞു. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴ നിര്‍ത്തലാക്കാന്‍ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചേക്കാമെന്നാണ് വിവരം. അടുത്തിടെ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യം ധനകാര്യ സഹമന്ത്രി കരാഡിനോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു.
മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തരുതെന്ന് ബാങ്കുകളോട് ഉത്തരവിടുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ ഈ തീരുമാനമെടുത്താല്‍, എല്ലാ ചെറുതും വലുതുമായ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കും.
Sources:NEWS AT TIME
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി