Connect with us

us news

ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍;ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം

Published

on

ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്ബത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1972 ല്‍. അതിനുശേഷം ആറു തവണയാണ് അദ്ദേഹം വീണ്ടും സെനറ്റിലെത്തിയത്.

രാഷ്ട്രീയ രംഗത്ത് ഒരു പരിചയവുമില്ലാതെ അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച ജോ ബൈഡന്‍, അരനൂറ്റാണ്ടിന്റെ അനുഭവ സമ്ബത്തുമായാണ് വൈറ്റ്ഹൌസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും കൈപ്പുള്ള നിരവധി അനുഭവങ്ങളെ അതിജീവിച്ചിട്ടുണ്ട് ജോ ബൈഡന്‍.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും ബൈഡന്‍. തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍. ബൈഡന് വിജയം സമ്മാനിച്ച പെന്‍സില്‍വേനിയയിലെ സ്ക്രാന്റന്‍ പട്ടണത്തിലാണ് 1942ല്‍ ബൈഡന്‍ ജനിക്കുന്നത്.

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം, രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടിന്‍റെ അനുഭവ സമ്ബത്ത്
29മത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാന്‍ കാറില്‍പോവുകയായിരുന്നു ബൈ‍ഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച്‌ ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.

1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. പക്ഷേ പ്രസംഗം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ തട്ടി ആ പ്രതീക്ഷ. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.

യു.എസ് സെനറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് 36 വര്‍ഷം. 1988 ലും 2008 ലും പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച ബൈഡന്‍ ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന ബൈഡന്റ് വ്യക്തിജീവിതത്തിന്റെ അധികം ആര്‍ക്കുമറിയാത്ത 11 കാര്യങ്ങള്‍ അദ്ദേഹംതന്നെ അടുത്തിടെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാണുന്ന ജനങ്ങള്‍ക്ക് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച്‌ പലകാര്യങ്ങളും അറിയാനിടയില്ലെന്നും താന്‍തന്നെ അവ വെളിപ്പെടുത്താമെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്‍ 11 കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന കാലത്തെ വിവരങ്ങളും തന്റെ ജര്‍മന്‍ ഷെപ്പേഡ് നായകളെക്കുറിച്ചുപോലും അദ്ദേഹം വെളിപ്പെടുത്തി.

വലിയ വാഹന പ്രേമിയാണ് ബൈഡന്‍. പിതാവില്‍നിന്ന് കിട്ടിയ 67 കോര്‍വെറ്റ് സ്റ്റിങ്‌റേ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 1972 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആദ്യഭാര്യ നീലിയ ഹണ്ടറും ഒരു വയസുള്ള മകളും വാഹനാപകടത്തില്‍ മരിച്ചു. രണ്ട് മക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 1977ല്‍ ജില്‍ ബൈഡനെ അദ്ദേഹം വിവാഹം കഴിച്ചു. സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വാഷിങ്ടണിലേക്ക് താമസം മാറ്റുന്നതിനു പകരം വില്‍മിങ്ടണില്‍നിന്ന് എല്ലാ ദിവസവും യാത്രചെയ്ത് എത്താനാണ് അദ്ദേഹം തീരുമാനിച്ചത്. മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടായിരുന്നു ഇത്.

us news

ജൂലൈ 1 മുതല്‍ ബൈബിള്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥം

Published

on

ടെന്നസ്സി: അമേരിക്കയിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ബില്ലിൽ ഒപ്പുവച്ചു. ഫിലാഡൽഫിയ പ്രിൻ്ററായ റോബർട്ട് എയ്റ്റ്‌കെൻ പ്രസിദ്ധീകരിച്ച ബൈബിൾ പരിഭാഷയ്ക്ക് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്നസ്സി ഹൗസിലെയും സെനറ്റിലെയും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പ്രതിനിധികളില്‍ നിന്ന് നിയമനിർമ്മാണത്തിന് ശക്തമായ പിന്തുണ ലഭിച്ചിരിന്നു.

2021-ല്‍ വിശുദ്ധ ബൈബിളിനെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ജെറി സെക്സടനാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ജെറി സെക്സടണ്‍ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ് റെസിലൂഷ്യന്‍ 150’ എന്ന പ്രമേയം ഇരുപത്തിയെട്ടിനെതിരെ അന്‍പത്തിയഞ്ചു വോട്ടുകള്‍ക്കു അന്ന് വോട്ടെടുപ്പില്‍ പാസ്സായിരിന്നു. തോമസ് നെല്‍സന്‍, ഗിദിയോന്‍സ് ഇന്റര്‍നാഷണല്‍, യുണൈറ്റഡ് മെത്തഡിസ്റ്റ് പബ്ലിഷിംഗ് ഹൗസ് തുടങ്ങി പ്രമുഖ ബൈബിള്‍ പ്രസാധക കമ്പനികള്‍ ടെന്നസ്സിയിലെ നാഷ്‌വില്ലേ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

‘നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു”; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

Published

on

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ തന്നെ ആക്രമിച്ച യുവാവിനോട് നിരുപാധികം ക്ഷമിക്കുകയാണെന്ന് ബിഷപ്പ് മാര്‍ മാരി പറഞ്ഞു. അക്രമം നടത്താന്‍ അയച്ചവരോടും യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഈ പ്രവര്‍ത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. ഞാൻ അവനോട് പറയുന്നു- “നീ എൻ്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിക്കും”. ഇതു ചെയ്യാൻ നിങ്ങളെ അയച്ചവർ ആരായാലും യേശുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ അവരോടും ക്ഷമിക്കുന്നു. എല്ലാവരോടും സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ മനസ്സിലില്ല. കർത്താവായ യേശു ഒരിക്കലും നമ്മെ യുദ്ധം ചെയ്യാനോ പ്രതികാരം ചെയ്യാനോ നമ്മെ പഠിപ്പിച്ചിട്ടില്ലായെന്നും പരസ്പരം പ്രാര്‍ത്ഥിക്കാമെന്നും മാർ മാരി ഇമ്മാനുവേല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തില്‍ ബിഷപ്പിന് നേരെ കത്തിയുമായി അക്രമി പാഞ്ഞെടുത്തത്. ബിഷപ്പ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടലില്‍ പ്രതിയെ ഉടന്‍ കീഴ്പ്പെടുത്താന്‍ കഴിഞ്ഞിരിന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണമെന്ന് സിഡ്‌നി പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.

കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

Published

on

More than 12,000 people were baptized in France on Easter Sunday – a record number for the country where about 50% of the people say they do not believe in God.

The French Bishops Conference reports that despite the acceleration of “de-Christianization,” there has been a rise in requests for baptism in the Catholic Church within the last 10 years.

During an Easter service, 7,135 adults were baptized and more than 5,000 teenagers aged 11 to 17 were baptized, according to America Magazine.

The report explains that 31% more people were baptized this year than last year and that the number of adults, 18-25 years old, rose from 23% to 36% in the last year.

“In today’s French society, 80% of young people have not received any religious education,” Father Vincent Breynaert, director of the National Youth and Vocations Service, explained in the report presented on March 27. “They have very few preconceived ideas about the Church. What those asking for baptism have in common is that they had a spiritual experience and a personal encounter with Christ.”

The report also outlines that the requests for baptism are noticeable in bigger cities.

In Paris, there was a 27% increase from 2023 to 2024.

When it comes to demographics, those who are requesting to be baptized are more surprisingly “from families without religion.”

Around 5% of newly baptized Christians come from Muslim families.

“It is very surprising to see the often totally unexpected path taken by those who ask to be baptized,” said Bishop Olivier Leborgne of Arras, president of the Council for Catechesis and the Catechumenate, who added what is taking place is happening on a “bewildering scale.”

Catholic leaders in the country attested that “the Lord has decided to take the lead,” because the increase in baptisms cannot be explained otherwise.

Bishop Leborgne reports that Easter night in France this year was “particularly festive in many Catholic communities.”

“In a rapidly changing world, often disorientated, and a Church that is no less so, it could be that the Lord has decided to take the lead,” he shared.
Sources:cbn

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

Hindu Nationalism Becomes a Growing Threat to Christians in Nepal

Nepal — Unlike Christians in the neighboring state of India, believers in Nepal have, until recently, been more protected from...

National7 hours ago

Four Catholic priests beaten, looted in Odisha

Unidentified miscreants looted a Divine Word mission in Odisha, eastern India, after attacking four priests, teachers and workers living in...

world news7 hours ago

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും...

us news8 hours ago

ജൂലൈ 1 മുതല്‍ ബൈബിള്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥം

ടെന്നസ്സി: അമേരിക്കയിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ബില്ലിൽ...

world news8 hours ago

ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു

ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ്...

National1 day ago

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ്...

Trending