Articles
നമ്മുടെ വഴികളെ ഉപേക്ഷിക്കുക
ജോൺസൺ ശാമുവേൽ കണ്ണൂർ
ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി തരുവാനാണ് ഉപവസിച്ച് പ്രാർത്ഥിക്കുന്നത് അത് സാധിച്ചാൽ ദൈവം എനിക്കു വേണ്ടി പ്രവർത്തിച്ചു എന്നുപറയും, അല്ലാത്ത പക്ഷം ദൈവം എന്നെ ഉപേക്ഷിച്ചു, ഇതാണ് പൊതുവേ കണ്ടു വരുന്നത്.
എന്നാൽ സങ്കീ: 5 : 8ൽ പറയുന്നു “യഹോവേ എൻ്റെ മുമ്പിൽ നിൻ്റെ വഴിയെ നിരപ്പാക്കി തരേണമേ” ദൈവത്തിൻ്റെ വഴി നിരപ്പായി വരണമെങ്കിൽ നമ്മുടെ വഴി ഉപേക്ഷിക്കണം, മാത്രമല്ല ക്ഷമയോടെ അതിനായി കാത്തിരിക്കുകയും വേണം.
ചെങ്കടലിലും മരുഭൂമിയിലും തിച്ചുളയിലും സിംഹ കുട്ടിലും പൊട്ടക്കിണറ്റിലും അടിമചന്തയിലും ദൈവത്തിന് കാരാഗ്രഹത്തിലും ദൈവത്തിന് വഴിയുണ്ട്, സ്വർഗം ഈ പറയുന്ന മേഖലയിലുടെയാണ് റോഡ് വെട്ടിയിരിക്കുന്നത്.
പ്രിയ വായനക്കാരെ എല്ലാവരേയും പ്രസാദിപ്പിച്ച് സകലരുടേയും ആദരവുകൾ ഏറ്റ് വാങ്ങി ആഘോഷമായി പോകുന്ന ഉല്ലാസയാത്രയല്ല ക്രിസ്തീയ ജീവിതം, പ്രത്യുത നിന്ദകളും അപമാനങ്ങളും സഹിച്ച് ക്രൂശുമേന്തി പോകുന്ന സാഹസിക യാത്രയാണത്.
കരകവിയുന്ന യോർദ്ദാനിൽ ദൈവത്തിന് വഴിയുണ്ട്, പോരാട്ടത്തെ പ്രതിക്ഷിച്ചും കർത്തുകരങ്ങളിൽ തങ്ങളെ ഭരമേല്പ്പിച്ച് കൊണ്ടും യിസ്രയേൽജനം അക്കരയ്ക്ക് കാൽ വെക്കുകയാണ്, ഈ വഴിക്ക് നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ? എന്ന് യോശുവ ചോദിക്കുന്നുണ്ട്, ഓരോ ദിവസവും ഇതിന് മുമ്പ് പോയിട്ടില്ലാത്ത വഴിയിൽ കൂടിയല്ലേ ദൈവം നമ്മെ നടത്തുന്നത്.
സങ്കി : 23. തിരുനാമം നിമിത്തം നീതി പാതകളിൽ എന്നെ നടത്തുന്നു, കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. മരണ നിഴലിൻ താഴ്വരയാണത് . ദൈവത്തിൻ്റെ ഹൈവേ ഇതിലുടെയാണ്, ഇത് നാം ഉൾക്കൊള്ളാൻ തയാറാകണം, നമ്മൾ തനിയേ പോകുകയല്ല. . ലോകവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെയുണ്ടന്ന് വാക്ക് പറഞ്ഞവൻ കുടെ കൂട്ടിന് വരും.
“നി എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” ഈ യാത്രയിൽ പലതും എനിക്കെതിരെ അലറി അടുക്കുന്നുണ്ട് എന്നാൽ ഞാൻ കുലുങ്ങാത്തത് അവിടുന്ന് എൻ്റെ കുടെയുണ്ട്, നമുക്കു വേണ്ടി മാത്രമുള്ള വഴി മറ്റാരും ഇതുവരെ നടന്നിട്ടില്ലാത്ത വഴി മറ്റാർക്കും നടക്കാനുമാകാത്ത ദൈവത്തിൻ്റെ പ്രത്യക വഴി, ആ വഴിയെ നടപ്പാൻ പാകത്തിൽ നിരപ്പാക്കി തരണമേ എന്ന് പ്രാർത്ഥിക്കാം.
ദൈവത്തിൻ്റെ പ്രത്യേക വഴിയെ സമർപ്പണമുള്ളവർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. തണ്ട് വെച്ച പടകും പ്രതാപമുള്ള കപ്പലും ഈ വഴിയേ പോകയില്ല, നമ്മുടെ വഴികളെ ഉപേക്ഷിച്ച് നിൻ്റെ ഹിതം പോലെ എന്നെ നടത്തണമേ എന്ന് പറഞ്ഞ് നിരുപാധികം നമ്മെ സമർപ്പിക്കണം.
സങ്കി.25 :9ൽ. “സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു സൗമ്യതയുള്ളവർക്ക് തൻ്റെ വഴി പഠിപ്പിച്ച് കൊടുക്കുന്നു”.
ശിഷ്യപ്പെടുവാൻ തയ്യാറാകാത്തവരെ എങ്ങനെ പഠിപ്പിക്കും, നാശത്തിലേക്കുള്ള വഴി വിശാലമാണ് എന്നാൽ ഈ വഴി വളരെ ഇടുക്കം ഞെരുക്കം ഇതു വഴി വരുന്നവർ ചുരുക്കമാണ്.
ഈ ലോകർ ആക്ഷേപം ചൊല്ലിയാലും ദുഷ്ടർ പരിഹാസം ഓതിയാലും എൻ പ്രാണനാഥൻ പോയതായ പാത മതി, എന്ന് ഭക്തൻ പാടിയത് വെറുതെയല്ല, ദൈവത്തിൻ്റെ വഴിയുടെ പ്രത്യകത നേരുള്ളവന് ഇത് ഒരു ദുർഗമാണ്, നടപ്പിൽ നിർമ്മലനായവന് ഇത് അഭയമാണ്.
ഉഡായിപ്പുകാർ എപ്പോഴും കുറുക്കുവഴി തേടും, പരിശോധന നടത്തുന്ന ഉദ്യേഗസ്ഥരെ വെട്ടിച്ച് പോകാനാണ്. എന്നാൽ പരമാർത്ഥതയോടെ പോകുന്നവന് അതിൻ്റെ ആവശ്യമില്ല കാരണം സത്യം അവരുടെ അരകച്ചയാണ്, നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും. ദൈവത്തിൽ ആശ്രയിക്കുന്നവൻ തിരമാലകളുടെ മുകളിലുടെ വഴിയുണ്ടാക്കി പോകും, ഇളകി മറിയുന്ന സാഗരത്തിലും ദൈവത്തിന് വഴിയുണ്ട് .യിസ്രയേൽമക്കൾക്ക് ചെങ്കടൽ ഉണങ്ങിയ നിലമായെങ്കിൽ ഫറവോന്യസൈന്യത്തിന് അത് മരണത്തിൻ്റെ പാതയായി മാറി. മറ്റാർക്കും കടക്കുവാൻ കഴിയാത്ത വഴിയാണ് ദൈവം നമുക്കു വേണ്ടി തുറക്കുന്നത്.
എല്ലായ്പ്പോഴും പട്ടുവിരിച്ച പരവതാനിയിലുടെ നടത്തുമെന്ന് വിചാരിക്കരുത്. കല്ലും മുള്ളും കാടും മേടും നിറഞ്ഞ പാതകളിലുടെ മരണ നിഴലിൽ താഴ്വരകളിലൂടെ ഒരു പക്ഷേ യാത്ര ചെയ്യേണ്ടി വന്നേക്കാം, പതറി പോകരുത്, സർവ്വശക്തൻ്റെ കരം കുടെയുണ്ട്, നമ്മെ എത്തേണ്ടിടത്ത് എത്തിക്കുവാനുള്ള ബൈപാസ് റോഡുകളാണത് . ഒന്നിലും തളരുവാൻ പാടില്ല. ക്രുരമാം ശോധനകൾ നിറഞ്ഞ കൂരിരുൾ പാതകളിലൂടെ ഈ പുതിയ വർഷം യാത്ര ചെയ്യേണ്ടി വന്നാൽ ആടിയുലഞ്ഞ് പോകരുത്, ദൈവഹിതം സംബന്ധിച്ച് ഒക്കെയും പൂർണ്ണ നിശ്ചയം പ്രാപിച്ച് മുമ്പോട്ട് പോകുക, നമ്മെ അവിടുന്ന് എത്തേണ്ടിടത്ത് എത്തിക്കും.
ആകയാൽ നമ്മുടെ വഴികളെ ഉപേക്ഷിക്കുക.
★★★★★★★★★★★★★★★
Articles
അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക
ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ് നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്തത്.
ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നുണ്ട്. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത് സമ്പത്തോ സ്വാധീനമോ സംബന്ധിച്ച് അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്, നീതി നിഷ്കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു
ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes
Articles
ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്
ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.
ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക
ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes
Articles
കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്
ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.
ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം