Connect with us

Travel

കൊറോണ: ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികള്‍ അറിയാന്‍ പുതിയ നിയന്ത്രണങ്ങള്‍

Published

on

ഇനി നിര്‍ബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈന്‍; എയര്‍പോര്‍ട്ടില്‍ പോസിറ്റീവ് ആയാല്‍ വീട്ടില്‍ ചെല്ലാന്‍ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേര്‍ കുടുങ്ങിക്കിടക്കുന്നു
ആ ഗോളാടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം പലയിടങ്ങളിലും കൂടിയും കുറഞ്ഞും ഇരിക്കുകയാണ്.

അതുകൊണ്ടു തന്നെ കൊറോണയുടെ ഗതിവിഗതികള്‍ സ്ഥിരമായി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുമാണ്. അതുകൂടാതെ ഈ കുഞ്ഞന്‍ വൈറസിന് കാലാകാലങ്ങളായി ഉണ്ടാകുന്ന പരിണാമങ്ങളും, പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവവുമെല്ലാം അതീവ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങളാണ്.

ഇതെല്ലാം കണക്കിലെടുത്തുകൊണ്ടു തന്നെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കായി പുതിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി 11 മുതല്‍ക്കായിരിക്കും പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വരിക. ഇനിയൊരു പുനരവലോകനം ഉണ്ടാകുന്നതുവരെ ഇത് നിലനില്‍ക്കുകയും ചെയ്യും.

ഇതനുസരിച്ച്‌, വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഇനി പറയുന്നവയാണ്.

യാത്രയ്ക്ക് തയ്യാറെടുക്കുമ്ബോള്‍

കൃത്യമായ വിശദ വിവരങ്ങള്‍ അടങ്ങിയ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. അതോടൊപ്പം യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത കോവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുപുറമേ ഈ റിപ്പോര്‍ട്ട് ആധികാരികമായതാണെന്നും വ്യാജമാണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകാന്‍ സന്നദ്ധരാണെന്നും അറിയിച്ചുകൊണ്ടുള്ള ഒരു ഡിക്ലറേഷനും നല്‍കണം.

അതുപോലെ എയര്‍ സുവിധാ പോര്‍ട്ടലിലോ അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സിവില്‍ വ്യോമയാന മന്ത്രാലയത്തിനോ, യാത്രചെയ്യുന്ന വിമാനക്കമ്ബനി വഴി, ഇന്ത്യയില്‍ എത്തിയാല്‍, അധികാരപ്പെട്ട സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും, അവര്‍ അനുശാസിക്കുന്നതിനനുസരിച്ച്‌ ഹോം ക്വാറന്റൈന്‍/ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍/ സെല്‍ഫ് ഹെല്‍ത്ത് മോണിട്ടറിങ് എന്നിവയ്ക്ക് തയ്യാറാണെന്നും ഉള്ള ഒരു ഉറപ്പ് നല്‍കണം.

ഇന്ത്യയിലെത്തുമ്ബോള്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍ സുവിധ പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കാലതാമസം ഒഴിവാക്കാന്‍ കഴിയും.

വിമാനത്തില്‍ കയറുന്നതിനു മുന്‍പ്

കോവിഡ് വ്യാപനം അധികമുള്ള രാജ്യങ്ങളില്‍ നിന്നും വിമാനയാത്ര ആരംഭിക്കുകയോ, ട്രാന്‍സിറ്റ് ജേര്‍ണി നടത്തുകയോ ചെയ്യുന്നവര്‍ ഇന്ത്യയില്‍ എത്തിയാല്‍ പാലിക്കേണ്ട പ്രോട്ടോക്കോളിനെ കുറിച്ച്‌ വിമാന ജീവനക്കാര്‍ മുന്‍കൂട്ടി യാത്രക്കാരെ അറിയിക്കും. അതുപോലെ ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടികയും നിങ്ങള്‍ക്ക് ടിക്കറ്റിനൊപ്പം എയര്‍ലൈന്‍സ്/ ഏജന്‍സി നല്‍കും. എയര്‍ സുവിധ പോര്‍ട്ടലില്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കുകയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവരെയും മാത്രമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കുക. അതുപോലെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ മാത്രമാണ് തെര്‍മല്‍ സ്‌ക്രീനിംഗിനു ശേഷം വിമാനത്തില്‍ പ്രവേശിപ്പിക്കുക. അതുപോലെ യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

യാത്ര ചെയ്യുമ്ബോള്‍

വിമാനത്തിനുള്ളില്‍ കോവിഡുമായി ബനധപ്പെട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുവാന്‍ ജീവനക്കാര്‍ ബദ്ധ്യസ്ഥരാണ്. അവരുമായി സഹകരിക്കുക. യാത്രാമദ്ധ്യേ ഏതെങ്കിലും യാത്രക്കാരന്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആ വ്യക്തിയെ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേറ്റ് ചെയ്യും.

ഇന്ത്യയില്‍ എത്തിയാല്‍

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം വിമാനത്തില്‍ നിന്നും പുറത്തിറങ്ങേണ്ടത്. വിമാനത്താവളത്തില്‍ സന്നിഹിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ യാത്രക്കാരേയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും. സ്‌ക്രീനിംഗിനിടയില്‍ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മെഡിക്കല്‍ ഫസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്യും. പോസിറ്റീവ് സ്ഥിരീകരിച്ചല്‍ അവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി ഐസൊലേഷന് വിധേയരാക്കും.

അതിഭീകരമായ കോവിഡ് വ്യാപനമുള്ള ചില രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവിടങ്ങളില്‍ നിന്നും എത്തുന്നവര്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സാമ്ബിള്‍ വിമാനത്താവളത്തില്‍ നല്‍കണം. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുന്‍പോ കണക്ടിങ് ഫ്ളൈറ്റ് പിടിക്കുന്നതിനു മുന്‍പോ ഇത് ചെയ്തിരിക്കണം. നെഗറ്റീവ് റിപ്പോര്‍ട്ടാണെങ്കില്‍ 7 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാവുകയും, ഇന്ത്യയില്‍ എത്തിയതിന്റെ എട്ടാം ദിവസം ആര്‍ ടി- പി സി ആര്‍ പരിശോധനക്ക് വിധേയരാവുകയും വേണാം.

എട്ടാം ദിവസത്തെ പരിശോധനയുടെ ഫലവും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിലും നെഗറ്റീവ് ആണെങ്കില്‍ അടുത്ത 7 ദിവസത്തേക്ക് സ്വയം ആരോഗ്യകാര്യങ്ങളില്‍ നിരീക്ഷണം ആവശ്യമാണ്. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പോസിറ്റീവ് ആയാല്‍ അവരുടെ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കും. അവരെ ഐസൊലേഷനിലാക്കുകയും പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കുകയും ചെയ്യും. അത്തരത്തില്‍ പോസിറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ ക്വാറന്റൈന് വിധേയരാക്കും. ഇത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്.

അപകട സാധ്യത ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരാണെങ്കില്‍ ഒരു വിമാനത്തിലെത്തുന്ന മൊത്തം യാത്രക്കാരുടെ 2 ശതമാനത്തെ മാത്രം ക്രമരഹിതമായി തെരഞ്ഞെടുത്ത് പരിശോധനക്ക് വിധേയരാക്കും. ഇങ്ങനെ പരിശോധനക്ക് വിധേയരാക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് അതാത് വിമാന കമ്ബനികളാണ്. ഇത്തരത്തിലുള്ള യാത്രക്കാരുടെ സാമ്ബിളുകള്‍ പരിശോധിക്കുവാന്‍ ലബോറട്ടറികള്‍ മുന്‍ഗണന നല്‍കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന 2 ശതമാനം ആളുകളില്‍ മുഴുവന്‍ പേരും നെഗറ്റീവ് ആയാലും അവര്‍ ഉള്‍പ്പടെ എല്ലാ യാത്രക്കാരും 7 ദിവസത്തെ ക്വാറന്റൈന് വിധേയരാവുകയും എട്ടാം ദിവസം ആര്‍ ടി- പി സി ആര്‍ പരിശോധന നടത്തുകയും വേണം.

അതും നെഗറ്റീവ് ആയാല്‍ അടുത്ത 7 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണം. ഇനി, തെരഞ്ഞെടുത്തവരില്‍ ആരെങ്കിലും പോസിറ്റീവ് ആയാല്‍ അവരുടേ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കും. അവരെ ഉടനടി ഐസൊലേറ്റ് ചെയ്യുകയും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സാ നടപടികള്‍ ആരംഭിക്കുകയും ചെയ്യും. ക്വാറന്റൈനില്‍ ഇരിക്കുന്നവരോ, സ്വയം നിരീക്ഷണത്തിലുള്ളവരോ വീണ്ടും നടത്തുന്ന പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ദേശീയ ഹെല്‍പ് ലൈന്‍ നമ്ബറായ 1075-ലോ അറിയിക്കണം.

കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും എന്നാല്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികലെ രോഗ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെകില്‍ അവര്‍ പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ വിമാനത്തിനുള്ളില്‍ ആ വ്യക്തിയുടെ മൂന്നു നിരകള്‍ വരെ മുന്നിലിരുന്നവരെയും മൂന്ന് നിരകള്‍ വരെ പുറകിലിരുന്നവരെയും സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ക്വാറന്റൈന് വിധേയരാക്കും.

അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍

ഇനി പറയുന്ന രാജ്യങ്ങളാണ് ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോത്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യു സീലാന്‍ഡ്, സിംബാംബ്വേ, താന്‍സാനിയ, ഹോങ്കോംഗ്, ഇസ്രയേല്‍, കോംഗോ, എത്യോപ്യ, കസഖ്സ്ഥാന്‍, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ. കോവിഡ് വ്യാപനത്തിന്റെ ഗതിവിഗതികള്‍ക്ക് അനുസൃതമായി ഈ പട്ടിക സമയാസമയങ്ങളില്‍ പുതുക്കികൊണ്ടിരിക്കും.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Travel

വെറുതെ ഇരുന്നു കൊടുത്താൽ മതി, സ്കൂട്ടർ ഇനി Ai ഓടിക്കും; ‘ഓല സോളോ’ അവതരിപ്പിച്ച് ഭവിഷ് അഗർവാൾ

Published

on

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എഐ ഓല സ്കൂട്ടർ അവതരിപ്പിച്ച് ഓല സിഇഒ ഭവീഷ് അ​ഗർവാൾ. ‘ഓല സോളോ’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എപ്രിൽ 1ന് ഭവീഷ് അ​ഗർവാൾ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും

എന്നാൽ ഏപ്രിൽ 1ന് ‘ഓല സോളോ’ അവതരിപ്പിച്ചതിനാൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. ‘ഏപ്രിൽ 1’ ഏപ്രിൽ ഫൂളായി കണക്കാകുന്നതിനാൽ പലരുടെയും മനസ്സിൽ ഇത് സത്യമാണോ എന്ന തരത്തിൽ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ഭവീഷ് അ​ഗർവാൾ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. “ഇന്നലെയാണ് ഇന്ത്യയിലെ ആദ്യത്തെ ‘ഓല സോളോ’ അവതരിപ്പിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയത്. ഏപ്രിൽ ഒന്നിനായത് കൊണ്ട് തന്നെ പലരും ഏപ്രിൽ ഫൂൾ ആണോ എന്ന് പോലും തെറ്റുദ്ധരിച്ചിരുന്നു”എന്നും സിഇഒ ഭവീഷ് അ​ഗർവാൾ എക്സിൽ കുറിച്ചു.

ഇന്ത്യയിൽ അതിശയമാറ്റം കൊണ്ടുവരാൻ ഓലക്ക് സാധിക്കും, ഇന്ത്യൻ എഞ്ചിനീയറിംഗ് മികവാണ് ഇതിലൂടെ കാണാനാവുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

Sources:NEWS AT TIME

http://theendtimeradio.com 

Continue Reading

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ്...

us news22 hours ago

‘നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു”; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ്...

world news22 hours ago

ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍‌വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ...

National22 hours ago

അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്....

National2 days ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National2 days ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

Trending