News
1.3 കിലോമീറ്റര്‍ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക; അപകടഭീഷണിയെന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക. 1.3 കിലോമീറ്റര്‍ വലിപ്പമുള്ള ഉല്‍ക്കയെ അപകടഭീഷണിയുള്ളവയുടെ കൂട്ടത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് നാലിന് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോകും. ഭൂമിയുമായി ഏകദേശം 49,11,298 കിലോമീറ്റര്‍ അകലെ കൂടി ഇത് കടന്നുപോകുമെന്നാണ് നാസയുടെ കണ്ടെത്തല്‍. 138971(2001 cb21) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ സഞ്ചാരപഥം സൂര്യനെ ലക്ഷ്യംവെച്ചാണ്. 400 ദിവസം കൂടുമ്ബോഴാണ് ഉല്‍ക്ക ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. മണിക്കൂറില്‍ 43,236 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം.
2006ലാണ് ഇതിന് മുന്‍പ് ഈ ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോയത്. അന്ന് ഭൂമിയില്‍ നിന്ന് 71,61,250 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോയത്. 2043ല്‍ ഭൂമിക്ക് അരികിലൂടെ ഇത് വീണ്ടും കടന്നുപോകും. അന്ന് 48,15,555 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകുക എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
world news
Iraqi Christians Create Syriac TV Channel

Iraq —After years of persecution and destruction, the Christian in community in Iraq takes a step forward as they start a new television channel conducted entirely in Syriac, the traditional language of Christians in the area.
The public TV channel may indicate a step forward in the wider acceptance of Christians across Iraq.
Syriac is an ancient language derived from the language of Aramaic which is most known as the language that Jesus spoke while He was here on Earth. Historically, Syriac has been used by Christians in schools and in church services.
Twenty years ago, there were 1.5 million Christians in the country. According to the United States’ yearly report on International Religious Freedom, this number is down to just 150,000 Christians in 2023 due to multiple wars and unrest. Many people sought to find safer places to reside, leaving the remaining Iraqi Christians secluded in the Northern portion of the country.
The creation of a Syriac television channel may be helpful to more than just Christians in Iraq. As many countries in the Middle East continue to be ravaged by persecution and violence, the creation of a Christian-specific television channel may encourage other neighboring countries to allow for similar avenues of accepting religious diversity.
The conditions for Christians in Iraq have improved in the last few years. The historic visit from the Pope and his meeting with Iraq’s former Prime Minister, Mustafa Al-Kadhimi, established the National Day of Tolerance and Coexistence in Iraq. The United States Commission on International Religious Freedom (USCIRF) quoted one Iraqi resident experiencing this occasion as saying, “I can’t describe my happiness, it’s a historic event that won’t be repeated.”
After the visit from the Pope in 2021, NPR quoted a 59-year-old Iraqi schoolteacher saying, “It will attract people to the country. They will hear about it in Italy and France and elsewhere, that a senior cleric went to Iraq, and was protected, and came to no harm.”
As Iraq continues to demonstrate its acceptance of other religions, there is an increase in hope for the centuries-old Christan population to return to their home country – the home of Abraham, the home of our brothers and sisters in Christ.
Sources:persecution
National
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ് സൗജന്യ ബോട്ട് നീക്കം ചെയ്യൽ പ്രോഗ്രാമുകൾ പുറത്തിറക്കിയത്. ‘സൈബർ സ്വച്ഛത കേന്ദ്ര’ വെബ്‌സൈറ്റ് വഴി ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. https://www.csk.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്ന് ഫ്രീ ബോട്ട് റിമൂവൽ ടൂൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഉപകരണങ്ങളുടെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്തുന്നത് സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബോട്ട് മാൽവെയർ ബാധിച്ച ഉപകരണങ്ങളിൽ സ്പാം മെസേജുകൾ, ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ടെക്സ്റ്റുകളും കോളുകളും, ഉപയോക്തൃനാമങ്ങൾ, പാസ് വേർഡുകൾ, നെറ്റ് ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഹാക്കർമാർക്ക് കഴിയും. ഈ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിനായി ജനങ്ങൾക്ക് എസ്എംഎസുകൾ വഴി ബോധവത്കരണം നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബോട്ടുകൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്ക് പുറമേ .USB പ്രതിരോധ്, AppSamvid, Browser JSGuard തുടങ്ങിയ സുരക്ഷാ പ്രോഗ്രാമുകളും സിഎസ്‌കെ പോർട്ടൽ നൽകുന്നു. പെൻ ഡ്രൈവുകൾ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ, സെൽ ഫോണുകൾ, തുടങ്ങിയവയിൽ ഉപയോഗിക്കുന്ന യുഎസ്ബി മാസ് സ്‌റ്റോറേജ് ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾക്കുള്ള പരിഹാരമാണ് USB പ്രതിരോധ്.
രാജ്യത്ത് സുരക്ഷിതമായ സൈബർ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ വിഭാവം ചെയ്യുന്ന നാഷണൽ സൈബർ സെക്യൂരിറ്റി പോളിസിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ മേൽനോട്ടത്തിലാണ് .സിഎസ്‌കെ പോർട്ടൽ പ്രവർത്തിക്കുന്നത്.
Sources:globalindiannews
National
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്.
6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു.
സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news1 week ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news5 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news3 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
world news2 days ago
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്