Connect with us

News

1.3 കിലോമീറ്റര്‍ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക; അപകടഭീഷണിയെന്ന് നാസ

Published

on

ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക. 1.3 കിലോമീറ്റര്‍ വലിപ്പമുള്ള ഉല്‍ക്കയെ അപകടഭീഷണിയുള്ളവയുടെ കൂട്ടത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച്‌ നാലിന് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോകും. ഭൂമിയുമായി ഏകദേശം 49,11,298 കിലോമീറ്റര്‍ അകലെ കൂടി ഇത് കടന്നുപോകുമെന്നാണ് നാസയുടെ കണ്ടെത്തല്‍. 138971(2001 cb21) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ സഞ്ചാരപഥം സൂര്യനെ ലക്ഷ്യംവെച്ചാണ്. 400 ദിവസം കൂടുമ്ബോഴാണ് ഉല്‍ക്ക ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. മണിക്കൂറില്‍ 43,236 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം.

2006ലാണ് ഇതിന് മുന്‍പ് ഈ ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോയത്. അന്ന് ഭൂമിയില്‍ നിന്ന് 71,61,250 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോയത്. 2043ല്‍ ഭൂമിക്ക് അരികിലൂടെ ഇത് വീണ്ടും കടന്നുപോകും. അന്ന് 48,15,555 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകുക എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

National

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

Published

on

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയേൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പിന്നിട്ട വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്റ്റേറ്റ് ട്രഷറർ ജോൺസൺ മാത്യു കണക്കുകൾ അവതരിപ്പിച്ചു. വിവിധ ബോർഡുകളുടെ പ്രതിനിധികൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് 2024-2028 പ്രവർത്തന വർഷത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഷാജി ഡാനിയേൽ പ്രസിഡന്റ് ആയും, പാസ്റ്റർ കെ. വി. ജോസഫ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സാം ജോർജ് സെക്രട്ടറിയായും, ഷിബു കെ ജോർജ് ജോയിന്റ് സെക്രട്ടറിയായും ജോൺസൺ മാത്യു ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 31 അംഗങ്ങൾ അടങ്ങുന്ന കൌൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍‌വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്

Published

on

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു.

പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സിത്താരോ ദ്വീപില്‍ നിന്ന് 838 പേരെയാണ് ഒഴിപ്പിച്ചതെന്നാണ് വിവരം. പർവത ചരിവുകളിലൂടെ ലാവ ഒഴുകുന്ന വീഡിയോകളും പുറത്തുവന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് മുൻപ് നിരവധി ഭൂകമ്ബങ്ങളും ഉണ്ടായതായി സൂചനകളുണ്ട്.

27 കോടി ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. 725 മീറ്റർ (2,378 അടി) യുള്ള റുവാങ് അഗ്നിപർവ്വതത്തിൽ നിന്ന് കുറഞ്ഞത് 6 കിലോമീറ്റർ (3.7 മൈൽ) അകലെ താമസിക്കാൻ അധികൃതർ വിനോദസഞ്ചാരികളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.

2018-ൽ, ഇന്തോനേഷ്യയിലെ അനക് ക്രാകറ്റൗ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന്, സുമാത്ര, ജാവ തീരങ്ങളിൽ സുനാമിയുണ്ടായി 430 പേർ മരിക്കുകയും ചെയ്തിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

Published

on

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

ത്രിപുരയിൽ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമായിരുന്നു പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചത്..
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National11 hours ago

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ്...

us news12 hours ago

‘നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു”; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ്...

world news13 hours ago

ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍‌വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ...

National13 hours ago

അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്....

National2 days ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National2 days ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

Trending