Connect with us

Health

കോവിഡ് ഭീതി എന്ന് അവസാനിക്കും?; വിശദീകരണവുമായി ലോകാരോഗ്യ സംഘടന മേധാവി

Published

on

കോവിഡ് വൈറസിന്റെ കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടാവുന്നതും അപകടകരവുമായ വകഭേദങ്ങള്‍ ഉയര്‍ന്നുവരാന്‍ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും മഹാമാരി ‘നമ്മള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്ബോള്‍ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
മ്യൂനിചില്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2022 തത്സമയ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി അവസാനിപ്പിക്കുന്നത് ലോകത്തിന്റെ ഫോകസ് ആയിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘രണ്ട് വര്‍ഷം മുമ്ബ് നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍, ഈ പുതിയ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിച്ച്‌ വരുന്നതേ ഉണ്ടായിരുന്നൊള്ളു. അന്ന് ആരും തന്നെ മഹാമാരിയുടെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമെന്ന് സങ്കല്‍പ്പിച്ചിട്ടില്ലെന്ന് ഉറപ്പുണ്ട്. വാസ്തവത്തില്‍, ഇപ്പോള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതും കൂടുതല്‍ അപകടകരവുമായ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് സാഹചര്യങ്ങള്‍ അനുയോജ്യമാണ്. എന്നാല്‍ ഈ വര്‍ഷം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡ് മഹാമാരിയെ നമുക്ക് അവസാനിപ്പിക്കാം’ – ഗെബ്രിയേസസ് പറഞ്ഞു.

ചില രാജ്യങ്ങളില്‍ ഉയര്‍ന്ന വാക്സിനേഷനിലൂടെ കോവിഡ് മഹാമാരി അവസാനിച്ചു എന്ന വിവരണം ‘അപകടകരം’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ഒമിക്രോണ്‍ വകഭേദത്തിന് കാഠിന്യം കുറവാണെന്ന അവകാശവാദം നിഷേധിക്കുകയും ചെയ്തു. പ്രതിരോധിക്കാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗം ബാധിച്ച്‌ ആഴ്ചയില്‍ 70,000 പേര്‍ മരിക്കുമ്ബോഴല്ല, ആഫ്രികയിലെ ജനസംഖ്യയുടെ 83% പേര്‍ക്കും ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും ലഭിക്കാത്തപ്പോഴല്ല ഈ കാഴ്ചപ്പാടിലേക്ക് എത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡ് -19 അവസാനിപ്പിക്കാം. നമുക്ക് അതിന് ആയുധങ്ങളുണ്ട്. ആഗോള ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഗണ്യമായ വിഭവങ്ങള്‍ ദേശീയമായും ആഗോളമായും ആവശ്യമാണ്. ഈ മഹാമാരി അവസാനിപ്പിക്കുന്നത് നമ്മുടെ ശ്രദ്ധാകേന്ദ്രമായി തുടരണം. അതേ സമയം, അത് നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ നമ്മള്‍ പഠിക്കണം. ആഗോളതലത്തില്‍ വാക്സിനുകള്‍, പരിശോധനകള്‍, ചികിത്സകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് 16 ബില്യന്‍ ഡോളറിന്റെ അടിയന്തര ധനസഹായ വിടവ് നികത്താന്‍ ടെഡ്രോസ് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

ആശയക്കുഴപ്പവും പൊരുത്തക്കേടും മഹാമാരിക്ക് ആക്കം കൂട്ടി. പകര്‍ചവ്യാധികള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും വേഗത്തില്‍ പ്രതികരിക്കുന്നതിനും ശക്തമായ സംവിധാനങ്ങളും ഉപകരണങ്ങളും ആവശ്യമാണ്. നമ്മള്‍ ഇത് അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്ബോള്‍ അത് അവസാനിക്കുമെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം ആവര്‍ത്തിച്ചു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news4 hours ago

Faces of the Persecuted | Pastor Ojih

Nigeria – The sharp blade of a machete cut the ropes that tied Pastor Ojih’s feet together. Rough hands jerked...

world news4 hours ago

Iranian Christian Refugee in Panama Faces Deadline to Find Asylum

Panama — After spending three months in Panama, a 27-year-old Iranian woman is still praying and searching for a safe...

National4 hours ago

എബനേസർ പ്രെയർ വാരിയേഴ്സ് 4-ാം മത് വാർഷിക സമ്മേളനവും, സുവിശേഷ യോഗവും 15 ന്

പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ നാലാമത് വാർഷിക സമ്മേളനവും, സുവിശേഷ മഹായോഗവും ഈ മാസ° 15ാം തീയതി വ്യാഴാഴ്ച രാവിലെ 9-30 മണിയ്ക്ക്...

Tech5 hours ago

ഒരു ദശാബ്ദക്കാലത്തിനിപ്പുറം ലോഗോയിൽ മാറ്റവുമായി ഗൂഗിൾ; പുതുക്കിയ പതിപ്പ് പുറത്ത്

ലോഗോയിലാണ് ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. സോളിഡ് ചുവപ്പ്, മഞ്ഞ, പച്ച, നീല ബിൽഡിങ് ബ്ലോക്കുകൾ ഒരേ നിറങ്ങൾക്കിടയിൽ ഫ്ലൂയിഡ് ഗ്രേഡിയന്റ് ഷിഫ്റ്റ് ഉപയോഗിച്ച് നിറങ്ങൾ മാറ്റിസ്ഥാപിച്ചു....

us news5 hours ago

യു.കെയിൽ പിആർ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ

സ്ഥിര താമസക്കാരായി കുടിയേറ്റക്കാരെ ആവശ്യമില്ലെന്ന് സൂചിപ്പിച്ച് യുകെ. സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ പുതിയ...

Sports1 day ago

‘God Built This Miracle’: Hockey Player Died for 16 Minutes, Says He Spoke to God

Another remarkable story has emerged about a supernatural encounter during a near-death experience. In a powerful new episode of the...

Trending

Copyright © 2019 The End Time News