National
പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ല; കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ
ന്യൂഡല്‍ഹി : രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ നടത്തുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാര്‍. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം.
ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശന നടപടികളിലെ മാറ്റം. വരുന്ന ജൂലായില്‍ ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചു. സംവരണത്തെ ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്ന് യുജിസി ഉത്തരവില്‍ പറയുന്നു. നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല.
മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം. ചിലയിടങ്ങളില്‍ സര്‍വ്വകലാശാല തന്നെ പ്രവേശന പരീക്ഷകള്‍ നടത്തി. എന്നാല്‍ പ്രവേശന മാനദണ്ഡത്തിലെ പുതിയ മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. വിദ്യാഭ്യാസം കൂടുതല്‍ കച്ചവടവത്ക്കരിക്കപ്പെടുമെന്നും പാര്‍ശ്വവത്ക്കപ്പെട്ട സമൂഹം തഴയപ്പെടുമെന്നും വിമര്‍ശനം ഉയരുന്നു.
ഡല്‍ഹി, ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളില്‍ തെക്കേയിന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്രവേശനം നേടിയപ്പോള്‍ മാര്‍ക്ക് ജിഹാദ് എന്ന ആരോപണം സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പ്രവേശന മാനദണ്ഡത്തിലെ മാറ്റമെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. യുജിസി നടപടി വിവേചനപരമെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.
സിബിഎസ്‌സി സിലബസ് പ്രകാരം പ്രവേശന പരീക്ഷ നടത്തുമ്പോള്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ പിന്തള്ളപ്പെടാന്‍ സാധ്യതയേറെയാണ് എന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.45 കേന്ദ്ര സർവകലാശാലയില്‍ ബിരുദത്തിന് പൊതു പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) നടത്തുന്നത്. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ ഘടന സംബന്ധിച്ച വിശദരൂപം വ്യാഴാഴ്‌ച പുറത്തിറക്കും. പ്ലസ്‌ടു പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയുള്ള പ്രവേശന രീതി അവസാനിപ്പിച്ചാണ് പുതിയ പരിഷ്‌കാരം. ഏപ്രിൽ ആദ്യവാരംമുതൽ അപേക്ഷിക്കാം.
പൊതുപരീക്ഷയുടെ മാർക്കടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പൊതു കൗൺസലിങ്ങും ഒഴിവാക്കി. എൻസിഇആർടി 12–ാം തരം പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. രണ്ടു ഭാഗമായി നടത്തുന്ന പരീക്ഷയിൽ നെഗറ്റീവ് മാർക്കും ഉണ്ടാകും. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിക്കും. മലയാളമടക്കം 13 ഭാഷയിലും എഴുതാം. ഡൽഹി സർവകലാശാല, ജെഎൻയു, ജാമിയ മിലിയ, അലിഗഢ് മുസ്ലിം സർവകലാശാല, ഇന്ദിര ഗാന്ധി ദേശീയ ഓപ്പൺ സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നിവിടങ്ങളിലേക്കും പൊതുപരീക്ഷവഴിയാണ് പ്രവേശനം.
വിദേശികളായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ല. അവർക്ക് നിലവിലുള്ള സംവിധാനം തുടരും.
കടപ്പാട് :കേരളാ ന്യൂസ്
National
ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം
ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ ശക്തമായ നിലപാട് കൈ കൊള്ളുവാൻ സ്റ്റേറ്റ് ഭരണസമിതിഎടുത്ത ആർജവം സ്വാഗതാർഹമെന്ന് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വിശ്വാസ സമൂഹം ഒന്നടങ്കം പറയുന്നു. ഭരണ ഘടന വിരുദ്ധമായി ജനറൽ ഭാരവാഹികൾ എടുക്കുന്ന യാതൊരു തീരുമാനങ്ങളും, പ്രത്യേകാൽ ഐപിസി കേരള സ്റ്റേറ്റിനെതിരെയോ സ്റ്റേറ്റ് ഭാരവാഹികൾക്ക് എതിരെയോ, കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട സെന്ററുകൾക്ക് എതിരെയോ സെന്റർ ഭാരവാഹികൾക്ക് എതിരെയോ, കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട ലോക്കൽ സഭകൾക്കു എതിരെയോ സഭാ അംഗങ്ങൾക്ക് എതിരെയോ എടുക്കുന്ന യാതൊരു നടപടികളും തീരുമാനങ്ങളും അംഗീകരിക്കേണ്ടതില്ല എന്ന് ഐപിസി കേരള സ്റ്റേറ്റ് അടിയന്തിര കൗൺസിൽ തീരുമാനം എടുത്തിരുന്നു.
പ്രസ്തുത വിഷയവും തീരുമാനവും എല്ലാ ലോക്കൽ സഭകളെയും കത്തു മുഖേന അറിയിക്കാനും 25 ന് മുട്ടുമൺ ICPF ക്യാമ്പിൽ കൂടിയ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചതും സ്വാഗതാർഹം തന്നെ പാസ്റ്റർ കെ.സി തോമസും. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും നേരത്തെ തന്നെ ഇത്തരം നിലപാട് കൈ കൊണ്ടിരുന്നു യെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകുകയില്ലായിരുന്നു എന്ന അഭിപ്രായങ്ങളും ഉയർന്നു കേൾക്കുന്നു
Sources:gospelmirror
National
ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്
കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും . ചരിത്രത്തിലാദ്യമായാണ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഹൈറേഞ്ചിൽ വച്ച് നടക്കുന്നത്. മെയ് 13 തിങ്കൾ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് 15 ന് ഉച്ചക്ക് സമാപിക്കും . വിവിധ സെഷനുകളിലായിനടക്കുന്ന സംഗീത പരിശീലനം,വചന പഠനം,അധ്യാപക ട്രെയിനിങ്,ഗെയിമുകൾ,പേരെന്റിംഗ് ക്ലാസ് ,കാത്തിരിപ്പു യോഗം,ടാലന്റ് നൈറ്റ് ചിൽഡ്രൻസ് ഫെസ്റ്റ്, പൊതുസമ്മേളനം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.
മാർച്ച് 27 രാവിലെ 10.30 ന് ഐപിസി നരിയമ്പാറ ഹാളിൽ കൂടിയ പ്രവർത്തക സമ്മേളനത്തിൽ ക്യാമ്പ് കമ്മറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പാസ്റ്റർ എം.ഐ കുര്യൻ,പാസ്റ്റർ എം.ടി തോമസ്,പാസ്റ്റർ കെ.വി വർക്കി എന്നിവരും ക്യാമ്പ് കമ്മറ്റി ചെയർമാനായി പാസ്റ്റർ ജോസ് തോമസ് ജേക്കബ് വൈസ് ചെയർമാൻമാരായി പാസ്റ്റർമാരായ സുരേഷ് കുമാർ, ബിജു എം ആർ ജനറൽ കൺവീനറായി പാസ്റ്റർ തോമസ് മാത്യു ചാരിവേലിയും തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ കോഡിനേറ്റർമാർ-പാസ്റ്റർമാർ ജോസഫ് ജോൺ, പാസ്റ്റർടോം തോമസ്, തോമസ്എബ്രഹാം ജനറൽ ജോയിന്റ് കൺവീനർമാർ- പാസ്റ്റർമാരായ തോമസ് ജോർജ് കട്ടപ്പന,ജിസ്മോൻ കട്ടപ്പന,പബ്ലിസിറ്റി- പാസ്റ്റർ ടി.എ തോമസ് വടക്കഞ്ചേരി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ പ്രൈസൺ ചെറിയാൻ, ബിൻസൺ,അലക്സ്,സിനീഷ് ബ്രദർ റിജോയ് ബ്രദർ ജിനു തങ്കച്ചൻ,രഞ്ജിത്ത് പി.ദാസ്,ജിനു തങ്കച്ചൻ,സിസ്റ്റർ മരിയ ജോണി,പ്രയർ കൺവീനർ-പാസ്റ്റർ തോമസ് മാത്യു റാന്നി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ഇ.എ തോമസ്,ബിനു പാറത്തോട്,ഇ.ജെ മാത്യു,ബ്രദർ സി.കെ ജേക്കബ് സിസ്റ്റർ ശോശാമ്മ ജേക്കബ് മ്യൂസിക് കൺവീനർ-പാസ്റ്റർ പി വി ഉമ്മൻ ഫുഡ് കൺവീനർസ്-പാസ്റ്റർ ഫ്ലവിംഗ് ജോൺ,ബിജു രാമക്കൽമേട് ജോയിൻ കൺവീനർസ്-പാസ്റ്റർമാരായ ബിജു ചാക്കോ,പ്രസാദ് കെ,സിസ്റ്റെഴ്സ് സിന്ധു ബൈജു,സൗമ്യ പീറ്റർ,അജിമോൾ എബ്രഹാം ട്രാൻസ്പോർട്ടേഷൻ-പാസ്റ്റർമാരായ ഐസക് പി.ജോസഫ് ജോയിന്റ് കൺവീനേഴ്സ്- പാസ്റ്റർമാരായ ജിനേഷ്.ജെ,സീനിഷ് സബാസ്റ്റിൻ അക്കോമഡേഷൻ-പാസ്റ്റർ ബിജു വർഗീസ് തേക്കടി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ റോയി സെബാസ്റ്റ്യൻ,ജോമോൻ റ്റി.റ്റി,ജോണി എബ്രഹാം സിസ്റ്റേഴ്സ്‍ റിൻസി ബിൻസൺ,ഷേർലി കുഞ്ഞുമോൻ,മേഴ്സി ബാബു,സോഫിജിനു രജിസ്ട്രേഷൻ-പാസ്റ്റർ സജു മോൻ ചാക്കോ ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ജോർജ് പി.ജോസ്,ഷിജു ചാക്കോ,റെജി ഗോഡ്‌ലി, സിസ്റ്റേഴ്സ്‍ സുനി ജോസഫ്,ബിൻസി സിജു,ഷെറിൻ അലക്സ്,അജിമോൾ സജു
വോളന്റിയേഴ്സ് -പാസ്റ്റർ ബാബു ജോൺ ബ്രദർ ടോം കുരുവിള ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ മനേഷ്,പോൾ ജെയിംസ്,ബ്രദർ അനിൽകുമാർ സിസ്റ്റേഴ്സ്‍ സീമഅനിൽ,റീന ജോമോൾ,ബ്ലസ്സോ ആന്റണി,ബിന്ദു പി ജോയ്,റീസ പി.ജെ,ഷൈനി റോയ്,സുഷ്മ കുര്യൻ,ജോമോൾ ബിനു,ജോസിയമോൾ കെ.പി,മഞ്ജു അലക്സ്
സൗണ്ട് ആൻഡ് ലൈറ്റ്- രഞ്ജിത്ത് പി ദാസ് ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ കെ.ജെ കുര്യാക്കോസ്,ബിൻസൺ കെ.ബാബു,രൈസൺ ചെറിയാൻ,ബിജു വർഗീസ്
ഫിനാൻസ് കൺവീനർ- ബ്രദർ ഫിന്നി പി മാത്യു ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ബാബു ജോൺ,സി.എം റോയ് ബ്രദർ എം.ഐ.ജേക്കബ്
ലോക്കൽ കോഡിനേറ്റേഴ്സ്-
പാസ്റ്റർമാരായ സി.വി.എബ്രഹാം,ബിൻസൺസ്വരാജ്,മനോജ് വി.പി.എന്നിവരെയും തിരഞ്ഞെടുത്തു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി കമ്മറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ധനസമാഹരണത്തിനുള്ള കവറുകൾ വിതരണം ചെയ്തു. പ്രാരംഭ ആവശ്യങ്ങൾക്കുള്ള ഒരു ലക്ഷം രൂപ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സ്റ്റേറ്റ് ട്രഷറാർക്ക് നൽകി.അടുത്ത ക്യാമ്പ് കമ്മറ്റി ഏപ്രിൽ 11 ന് ഐപിസി നരിയമ്പാറ ചർച്ചിൽ വച്ച് നടക്കും.
Sources:faithtrack
National
‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കാൻ പാടില്ല
വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന വ്യാപാരസ്ഥാപനങ്ങളുടെ നിബന്ധന തികച്ചും നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
കടകളിൽ ഇത്തരം ബോർഡുകൾ സൂക്ഷിക്കുന്നതിനൊപ്പം ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.
വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.
കൂടാതെ എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കണമെന്നും ഉത്തരവുണ്ട്.
Sources:azchavattomonline.com
-
us news9 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news7 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news10 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news10 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National7 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news8 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news10 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം