Connect with us

Hot News

ജറുസലേമിലും കല്ലേറും അക്രമവും; ജൂതരുടെ വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാതിരിക്കാൻ പലസ്തീനികളുടെ കല്ലേറ്

Published

on

ജറുസലേമിലെ പഴയ നഗരത്തിലെ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ജൂതസന്ദർശകരെ കല്ലെറിഞ്ഞ ഫലസ്തീനികളെ തടങ്കലിലിടാൻ ഇസ്രയേലി പോലീസ് ടമ്പിൾ മൗണ്ട് സമുച്ചയത്തിൽ പ്രവേശിച്ചു. ജൂത സന്ദർശകരെ തടയാൻ നൂറുകണക്കിന് ഫലസ്തീനികളാണ് തടിച്ചുകൂടിയത്. യഹൂദ സന്ദർശകരെ പുണ്യസ്ഥലത്തേക്ക് കൊണ്ടുപോകുന്നത് തടയാൻ അവർ ബസുകൾക്ക് നേരെയും കല്ലെറിഞ്ഞു.

നൂറുകണക്കിന് യുവാക്കൾ ഇരുമ്പ് കമ്പികളും പാറകളും ഉപയോഗിച്ച് അമുസ്ലിംകളുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സൃഷ്ടിച്ചു. ഇവരിൽ ഭൂരിഭാഗവും മുഖംമൂടി ധരിച്ചവരായിരുന്നു. കല്ലേറിൽ ബസിനുള്ളിലെ യാത്രക്കാർക്ക് പരിക്കേറ്റു. ഇസ്രായേൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 17 ഫലസ്തീനികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിനിടെ ഒൻപത് ഫലസ്തീനികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സന്ദർശകരെ അനുവദിക്കുന്നതിനായി ഫലസ്തീനികളെ സൈറ്റിൽ ഇസ്രായേൽ പോലീസ് അകറ്റി. സന്ദർശനങ്ങൾക്കൊപ്പം ടെംപിൾ മൗണ്ടിലെ ആരാധകർക്ക് ആരാധനാ സ്വാതന്ത്ര്യം പൂർണ്ണമായി സംരക്ഷിക്കുന്നത് തുടരും. നിയമലംഘകർക്കും കലാപകാരികൾക്കുമെതിരെ ഇസ്രായേൽ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

പെസഹാ അവധിയിൽ, യഹൂദന്മാർ യെരൂശലേമിലേക്ക് തീർത്ഥാടനം നടത്തുന്നത് പതിവാണ്. അമുസ്ലിംകൾക്ക് നിശ്ചിത സമയങ്ങളിൽ മാത്രമേ ടെമ്പിൾ മൗണ്ട് സന്ദർശിക്കാൻ അനുവാദമുള്ളൂ. എന്നാൽ പ്രാർത്ഥിക്കാൻ അനുവാദമില്ല. ജൂതന്മാരെ സംബന്ധിച്ച് യഹൂദമതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമാണിത്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും.

ഈ വർഷം റംസാൻ മാസത്തിലാണ് പെസഹാ. അതെ സമയം, ഈസ്റ്റർ സമയത്ത് തീർത്ഥാടനം നടത്തുന്ന ക്രിസ്ത്യാനികൾക്ക് നഗരം വിശുദ്ധവുമാണ്. മുസ്ലീങ്ങളുടെ വിശുദ്ധ മാസത്തിൽ ഇവിടെ മുസ്ലീങ്ങളും അമുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്. ഒരേ ആഴ്ചയിൽ വ്യത്യസ്ത വിശ്വാസങ്ങളുടെ മൂന്ന് അവധി ദിനങ്ങൾ അക്രമത്തിന്റെ സാധ്യതകൂട്ടി.

വെള്ളിയാഴ്ച അൽഅഖ്സമസ്ജിദിൽ ഇസ്രായേൽ പോലീസും ഫലസ്തീനികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. കണ്ണീർ വാതകം ശ്വസിച്ചതിനെ തുടർന്ന് 158 ഫലസ്തീനികൾക്ക് പരിക്കേറ്റു. ഫലസ്തീനികൾ പോലീസിനെ കല്ലും പടക്കങ്ങളും കൊണ്ട് നേരിട്ടു. പോലീസ് ബലപ്രയോഗവും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.

പള്ളിയിൽ സൂക്ഷിച്ചിരുന്ന കല്ലുകൾ നീക്കം ചെയ്യാൻ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു. ആറ് മണിക്കൂർ കൊണ്ടാണ് പരിസരം വൃത്തിയാക്കിയത്. എന്നാൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനകൾ സമാധാനപരമായിരുന്നു. ഏകദേശം 50,000 മുസ്ലീങ്ങൾ പ്രാർത്ഥനയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പള്ളിയിൽ ഉണ്ടായ പോലീസ് ആക്രമണം ഗാസയിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായിരുന്നു.
Sources:azchavattomonline

http://theendtimeradio.com

Hot News

2024 ൽ പ്രത്യേകം പ്രാർത്ഥിക്കേണ്ട അക്രമബാധിതമായ പത്ത് രാജ്യങ്ങളെ കുറിച്ചറിയാം

Published

on

ഈ പുതുവർഷം പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കേണ്ട പത്ത് രാജ്യങ്ങൾ ഇവയാണ്.

പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ) ആണ് ഈ രാജ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

1. വിശുദ്ധ നാട്

ഒക്ടോബറിൽ ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചുവിട്ട് ഹമാസ് കൊന്നൊടുക്കിയത് ഡസൻ കണക്കിന് നിരപരാധികളായ സാധാരണക്കാരെയാണ്. ഇതിന് തിരിച്ചടിക്കാൻ ഇസ്രായേലും ആരംഭിച്ചു. ഇതോടെ വിശുദ്ധ നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംഘർഷങ്ങൾ അത്യന്തം രൂക്ഷമായി. ക്രിസ്തുമസിനു പോലും ഇവിടെ സ്ഥിതിഗതികൾ ശാന്തമായിരുന്നില്ല.

2.ഉക്രെയ്ൻ

2014 -ലാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. എന്നാൽ 2022 -ഓടെ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധംതന്നെ ആരംഭിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങളും പട്ടണങ്ങളും നാമാവശേഷമാവുകയും ചെയ്തു.

3. മ്യാന്മർ

2011 -ലെ സൈനിക അട്ടിമറിക്കുശേഷം മ്യാന്മർ അത്യന്തം ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനുശേഷം, ഭരണകക്ഷിയായ സൈനിക ഭരണകൂടം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങൾ തീവ്രമാക്കിയിരിക്കുകയാണ്.

4. സുഡാൻ

2019 -ലെ അട്ടിമറിക്കുശേഷം സുഡാനിലും രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് സാഹചര്യങ്ങൾ നയിച്ചു.

5. ബുർക്കിന ഫാസോ

ഈ ആഫ്രിക്കൻ രാജ്യത്തിലെ ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ ക്രൈസ്തവരെ വളരെയധികം ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി നിരപരാധികളായ ക്രൈസ്തവരെയാണ് ഇവിടെ കൊന്നൊടുക്കുന്നത്.

6. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

പതിറ്റാണ്ടുകളായി കോംഗോയിലും, പ്രത്യേകിച്ച് അയൽരാജ്യമായ റുവാണ്ടയുമായും വംശീയസംഘർഷങ്ങൾ പതിവാണ്.

7. എത്യോപ്യ

ടൈഗ്രേയിലെ സംഘട്ടനത്തിന്റെ ഫലമായി, എത്യോപ്യ ആഭ്യന്തര പിരിമുറുക്കങ്ങളുള്ള ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2023 -ൽ, അംഹാരയും ഒറോമിയ മിലിഷ്യകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചുവരികയാണ്. ഇത് രാജ്യത്തിന്റെ അസ്ഥിരതയും പ്രശ്നങ്ങളും തീവ്രമാക്കുന്നു.

8. കാമറൂൺ

2016 മുതൽ കാമറൂണിൽ ആഭ്യന്തരയുദ്ധം നടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ സംഘർഷത്തിൽ മരിച്ചു. അര ലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി.

9. ഇന്ത്യ

മണിപ്പൂരിൽ അക്രമം ആരംഭിച്ചതോടെ 2023ൽ ഇന്ത്യയിൽ വംശീയവും മതപരവുമായ സംഘർഷങ്ങൾ വളരെയധികം രൂക്ഷമായി.

10.ഹെയ്യ്തി

2021 -ൽ പ്രസിഡന്റ് ജോവനൽ മോയ്സിന്റെ കൊലപാതകത്തെ തുടർന്ന്, ഹെയ്തി വർധിച്ചു വരുന്ന അരാജകത്വത്തിലേക്ക് കൂപ്പുകുത്തി; തെരുവുസംഘർഷങ്ങൾ പ‌തിവായി. ദാരിദ്ര്യം, കുറ്റകൃത്യങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ രാജ്യം നേരിടുന്നുണ്ട്.
Sources:marianvibes

http://theendtimeradio.com

Continue Reading

Hot News

ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ

Published

on

ഡാളസ്: ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന “സ്വർഗീയ നാദം” ഗാനസന്ധ്യ ഒക്ടോബർ 14നു നടക്കും. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ,6: 30ന് (2915 Broadway Blvd, Garland, TX 75041) സംഗീത വിരുന്നിന് ആരംഭം കുറിക്കും.

ഡാളസിൽ ഉള്ള ക്രിസ്തീയ ഗായകരുടെ കൂട്ടായ്മയാണ് ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ്. അനുഗ്രഹിത ഗായകർ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഗാനങ്ങൾ ആലഭിക്കും. ഡാളസിലെ പ്രസിദ്ധ ക്രിസ്തീയ പ്രാസംഗികനും, യുവജനങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ. തോമസ് ജോൺ(TJ) പ്രധാന സന്ദേശം നൽകുകയും ചെയ്യും.

എല്ലാ സംഗീത ആസ്വാദകരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം പ്രോഗ്രാം ചുമതലയുള്ള റോയ് വർഗീസ് , ബ്ലസൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : കൺവീനർ. ബിനു കോശി(972 415 6587)
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്‌ഇബി

Published

on

തിരുവനന്തപുരം: ഇപ്പോള്‍ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. മഴയും കാറ്റും കാരണം ഇടയ്ക്കിടെ കറന്റ് പോക്കാണ്. ശക്തമായ കാറ്റില്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണം ആണ്.

എന്നാല്‍ പരാതി പറയാൻ വിളിച്ചാലോ.. കെഎസ്‌ഇബി ഓഫീസിലേക്ക് വിളിച്ച്‌ വിളിച്ച്‌ മടുത്തിരിക്കുന്നവരായിരിക്കും പലരും. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്‌ഇബി. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ഉടൻ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്‌ഇബി അറിയിച്ചു.

‘വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും. കെഎസ്‌ഇബിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news20 hours ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles21 hours ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

us news23 hours ago

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര...

world news23 hours ago

ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്....

world news2 days ago

എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ

ദുബായ് : റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ...

world news2 days ago

ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി

സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ...

Trending