world news
Well-known Christian Website in China Closes Permanently
China – A Christian website in China with more than 20 years of history has ceased to exist recently amid the ongoing crackdown against Christianity in cyberspace.
On April 12, “Jona(h) Home” published a notice on its website, which reads “Due to reasons known to everyone, from now on our site can no longer serve brothers and sisters in Christ. Thanks to all for your company and support in the past 21 years!”
It continues, “The disappearance of a website is merely a disappearance of a website, it does not carry any meaning. Except that the website link can no longer be opened, there is nothing else which stopped at that moment; Need not to be concerned, and just keep walking.”
There is nothing left except the notice posted on their website. Baidu Tieba, a Chinese communication platform, has a few entries where users wonder what happened to the Jona Home website. While no one dared to mention the crackdown of the government, some responded, “[The closure] has nothing to do with your laptop. You should know the reason.”
On March 1, the Chinese government officially placed a ban on unauthorized online religious activities. Any religious group seeking to conduct religious activities online cannot do so without obtaining a license issued by the government. Even before the ban was put in place, Bible Apps and many Christian WeChat accounts have been shut down in China.
Father Francis Liu from the Chinese Christian fellowship of Righteousness told Radio Free Asia, “The closure of Jona Home reflects how the Chinese authorities clamp down on Christianity. I feel sad from the bottom of my heart about the closure of such a website. Certainly, this is the most direct result of how China is currently persecuting and oppressing religious freedom.”
Sources:persecution
world news
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാക്ക് മന്ത്രിസഭയില്‍ സാധാരണയായി ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിരളമായ സംഭവമാണ്. വർഷങ്ങളായി സജീവമായ രാഷ്ട്രീയ ഇടപെടലുമായി രംഗത്തുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ലിസ്റ്റിലെ ക്രിസ്ത്യൻ പ്രതിനിധിയും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയുമായിരിന്നു താഹിർ സിന്ധു.
സാംസ്കാരികമായും ധാർമ്മികമായും ആത്മീയമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ശക്തമായ നിലപാടുകള്‍ ഇസ്ലാമിക ഗ്രൂപ്പുകൾ ഉൾപ്പെടെ പാർലമെൻ്റിലെ വിവിധ പാർട്ടികള്‍ ബഹുമാനിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ഗവൺമെൻ്റിൽ മനുഷ്യാവകാശ-ന്യൂനപക്ഷ പ്രവിശ്യാ മന്ത്രിയായും 2013-ൽ ആരോഗ്യ മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 57 വയസ്സുള്ള സിന്ധു, യഥാർത്ഥത്തിൽ ഫൈസലാബാദ് സ്വദേശിയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നിന്നു പോരാടുന്ന വ്യക്തി കൂടിയാണ് താഹിർ സിന്ധു.
2013 ജൂലൈയിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ക്രിസ്ത്യൻ ദമ്പതികളായ ഷഗുഫ്ത കൗസർ, ഷഫ്ഖത്ത് ഇമ്മാനുവൽ എന്നിവർക്ക് വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ സമിതിയിലെ അംഗമായിരുന്നു സിന്ധു. ആദ്യ ഘട്ടത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരെ 2021-ൽ ലാഹോർ അപ്പീൽ കോടതി കുറ്റവിമുക്തരാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ ഇടയാക്കിയ കുപ്രസിദ്ധമായ വിചാരണയിലും സിന്ധു പ്രത്യേക ഇടപെടല്‍ നടത്തിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു
ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്സെസ് തേജഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 10 – ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിന് സമീപം മൂന്ന് കത്തികളുമായി ആണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിൽ എല്ലാ ബുധനാഴ്ചയും എന്നപോലെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രവേശിക്കാനാണ് 54-കാരൻ ഉദ്ദേശിച്ചത്.
20 സെൻ്റീമീറ്റർ നീളമുള്ള മൂന്ന് കത്തികൾ പോക്കറ്റിൽ കരുതിയിരുന്ന ഇയാളെ വിചിത്രമായ പെരുമാറ്റത്തിന്റെ പേരിൽ സംശയിക്കുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അറസ്റ്റിന് ശേഷം റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ ജയിലിലേക്ക് അയച്ചു.
Sources:azchavattomonline.com
world news
ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു.
പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സിത്താരോ ദ്വീപില്‍ നിന്ന് 838 പേരെയാണ് ഒഴിപ്പിച്ചതെന്നാണ് വിവരം. പർവത ചരിവുകളിലൂടെ ലാവ ഒഴുകുന്ന വീഡിയോകളും പുറത്തുവന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് മുൻപ് നിരവധി ഭൂകമ്ബങ്ങളും ഉണ്ടായതായി സൂചനകളുണ്ട്.
27 കോടി ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. 725 മീറ്റർ (2,378 അടി) യുള്ള റുവാങ് അഗ്നിപർവ്വതത്തിൽ നിന്ന് കുറഞ്ഞത് 6 കിലോമീറ്റർ (3.7 മൈൽ) അകലെ താമസിക്കാൻ അധികൃതർ വിനോദസഞ്ചാരികളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.
2018-ൽ, ഇന്തോനേഷ്യയിലെ അനക് ക്രാകറ്റൗ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന്, സുമാത്ര, ജാവ തീരങ്ങളിൽ സുനാമിയുണ്ടായി 430 പേർ മരിക്കുകയും ചെയ്തിരുന്നു.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം