National
മണിപ്പൂര്‍ കലാപം: 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി ഐ.ടി.എല്‍.എഫ്

ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമത്തിന്റെ വ്യാപ്തി വിവരിച്ച് ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്). ആക്രമണത്തില്‍ ഇതുവരെ ഗോത്രവര്‍ഗ്ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.എല്‍.എഫ് പറയുന്നത്. അക്രമികള്‍ 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 115 ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറി. അവശ്യ മരുന്നുകളുടെ അഭാവം കാരണം കഷ്ടത്തിലായ ഗോത്രവര്‍ഗ്ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.
“ഗോത്രവര്‍ഗ്ഗക്കാര്‍ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. യാതൊരു സുരക്ഷയുമില്ല. അക്രമം തുടരുന്നതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇംഫാലിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും ദുരിതത്തിലെന്നു ഐ.ടി.എല്‍.എഫിലെ ഗിന്‍സ വുവാള്‍സോങ്, പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ സിംഗിള്‍ ബാരല്‍ തോക്കുകളുമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്. ചുരുക്കത്തില്‍ സൈന്യം അവരെ മരണത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ മെയ് 3 മുതല്‍ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ സേനയും തുടര്‍ച്ചയായി വംശഹത്യ നടത്തിവരികയാണെന്ന് ഗിന്‍സാ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെ ക്രൈസ്തവര്‍ അംഗങ്ങളായിട്ടുള്ള ഗോത്രവര്‍ഗ്ഗമായ കുക്കികളും, നാഗാകളുടെയും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍ ഭാഗത്ത് നിന്നു കലാപത്തിന് സമാനമായ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതിന് പിന്നാലേ, നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
National
സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത് നടക്കുകയാണ്.പ്രധാനമായും രണ്ടു ഗ്രൂപ്പുകൾ മത്സര രംഗത്ത് ഉണ്ട്.
സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി നേതൃത്യം നൽകുന്ന ടീം മിനാണ് വിജയ സാദ്ധ്യത, എന്നാണ് വിശ്വാസ സമൂഹത്തിനിടയിൽ സംസാരം. തിരുവനന്തപുരം മേഖല സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ സോദരി സമാജം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറെ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണ് സൂസൻ ജോൺ പാസ്റ്റർ ജോൺ തോമസിന്റെ സഹ ധർമ്മിണിയും. കഴിഞ്ഞ 36 വർഷമായി കർത്തൃ ശുശ്രുഷയിൽ . ഐ.പി.സിയുടെ വിവിധ സെന്റുറുകളിലും, മേഖലകളിലും,മേഖല എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം വെസ്റ്റ് സെന്റർ സോദരി സമാജം വൈസ് പ്രസിഡന്റ്, തിരുവനന്തപുരം സോദരി സമാജം മേഖല സെക്രട്ടറിയും മാണ്. നല്ല പ്രവർത്തനപാടവം, നല്ല സംഘാടക, പ്രാസംഗിക എന്നി നിലകളിൽ ശോഭിക്കുന്ന സൂസൻ ജോൺ വിജയിച്ചാൽ ഐ.പി.സി. സോദരി സമാജത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. സൂസൻ ജോണും കൂടെ ള്ളവരുടെയും വിജയത്തിനായി പ്രാർത്ഥിക്കുക.
Sources:gospelmirror
National
ഐ. പി. സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29

തിരുവനന്തപുരം : ഐ പി സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29 ഞായറാഴ്‌ച വരെ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ശുശ്രൂഷകൾ നടക്കുന്നത്. പാസ്റ്റർ കെ സി തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ റ്റൈറ്റസ് തോമസ്, ജോയി കണിയാപുരം, ഷാജി വർഗീസ് കലയപുരം, ജോയി ചെങ്കൽ, കെ തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ, സൈമൻ ചാക്കോ, സാബു ആര്യപള്ളിൽ, ബൈജു ഉപ്പുതുറ, ഡേവിഡ് കാവാലം, ഷിജു കെ വർഗീസ്, ഷിബിൻ ശാമുവേൽ, ബി വർഗ്ഗീസ്, സജികുമാർ കെ പി, വി പി ഫിലിപ്പ്, സി ജി ആന്റണി, ജോൺസൺ കുണ്ടറ, റെജി ശാസ്താംകോട്ട, കെ സി ശാമുവേൽ, മോനിഷ് മാത്യു എന്നിവർ വചന ശുശ്രൂഷകൾ നിർവ്വഹിക്കും. ഫെയ്ത്ത് സെന്റർ സിംഗേഴ്‌സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോബിൻ കെ ജോൺ 7012636389
Sources:gospelmirror
National
ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍(98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.
1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ടൈം മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം.
ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥന്‍. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.
1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി
Sources:nerkazhcha
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി