Connect with us

Life

അത്യമൂല്യമായ ഛിന്നഗ്രഹത്തിലേക്ക് പറക്കാന്‍ നാസ റെഡി, പേടകത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്തുവിട്ടു

Published

on

ഏതാണ്ട് പൂര്‍ണ്ണമായും ലോഹത്താല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു വിചിത്രമായ ഛിന്നഗ്രഹം പര്യവേക്ഷണം ചെയ്യാന്‍ ചൊവ്വയ്ക്ക് അപ്പുറത്തേക്ക് പറക്കാന്‍ നാസയുടെ പേടകം തയ്യാറെടുക്കുന്നു. സൈക്ക് എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഈ വേനല്‍ക്കാലത്ത് വിക്ഷേപിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പേടകം അനാവരണം ചെയ്തു. ഓഗസ്റ്റില്‍ ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന പേടകത്തിന്റെ അന്തിമ മിനുക്കുപണികള്‍ എന്‍ജിനീയര്‍മാര്‍ നടത്തുകയാണ്. 2023 മെയ് മാസത്തിലും, 2026 ന്റെ തുടക്കത്തിലും, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തില്‍ പേടകം സൈക്കിനെ പരിക്രമണം ചെയ്യും. സ്മാര്‍ട്ട് കാറിനേക്കാള്‍ അല്‍പ്പം വലുതും ബാസ്‌ക്കറ്റ്ബോള്‍ വളയോളം പൊക്കമുള്ളതുമാണ് സൈക്കിലേക്കുള്ള പേടകം. അതേസമയം അതിന്റെ ചലനത്തെ ശക്തിപ്പെടുത്തുന്ന സോളാര്‍ പാനലുകള്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അത്രയും വലുതാണ്.

അത്യമൂല്യമായ മെറ്റലുകള്‍ അടങ്ങിയതാണ് സൈക്കി എന്ന ഈ ഛിന്നഗ്രഹം. ഇതിന് 173 മൈല്‍ (280 കി.മീ) വിസ്താരമുണ്ടെന്നു കണക്കാക്കുന്നു. 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ (8,072 ക്വാഡ്രില്യണ്‍ പൗണ്ട്) വിലമതിക്കുന്ന അമൂല്യമായ ലോഹങ്ങളാല്‍ നിറഞ്ഞതായിരിക്കും ഇതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യം ഈ സിദ്ധാന്തത്തെ മറ്റൊരു കൂട്ടം ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു. ബ്രൗണ്‍, പര്‍ഡ്യൂ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ വിശ്വസിക്കുന്നത് ഇത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ കഠിനമായ പാറയായിരിക്കുമെന്നാണ്. കാരണം സൈക്കിയുടെ ഗുരുത്വാകര്‍ഷണം മറ്റു വസ്തുക്കളെ വലിച്ചിടുന്ന രീതി സൂചിപ്പിക്കുന്നത് ഭീമാകാരമായ ഇരുമ്പിന്റെ സാന്ദ്രതയേക്കാള്‍ വളരെ കുറവാണ് ഇതിനെന്നാണ്. ഏത് സിദ്ധാന്തം ശരിയാണെങ്കിലും, സൈക്കി ദൗത്യത്തിന് അത് സ്ഥിരീകരിക്കാനും ഛിന്നഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉത്ഭവം നിര്‍ണ്ണയിക്കാനും കഴിയുമെന്ന് നാസ പ്രതീക്ഷിക്കുന്നു.

ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ നമ്മുടെ സൗരയൂഥത്തിലെ ശിലാഗ്രഹങ്ങളുടെ നിര്‍മ്മാണ ബ്ലോക്കുകളിലൊന്നായ ഒരു ഗ്രഹത്തിന്റെ കാമ്പില്‍ നിന്നുള്ള ലോഹമാണ് ബഹിരാകാശ പാറയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി വിശ്വസിക്കുന്നു. അങ്ങനെയാണെങ്കില്‍, നമ്മുടെ സ്വന്തം ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാന്‍ ഇത് ഒരു സവിശേഷ അവസരം നല്‍കും.

പാറക്കെട്ടുകളുള്ള ഗ്രഹങ്ങള്‍ക്ക് അവയുടെ ഉപരിതലത്തിന് താഴെ മാഗ്മയുടെ മധ്യഭാഗത്ത് സാന്ദ്രമായ ലോഹ കോറുകള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു, എന്നാല്‍ അത്തരം ലോകങ്ങളുടെ ആവരണത്തിനും പുറംതോടിനും താഴെയുള്ളതിനാല്‍ അവ നേരിട്ട് അളക്കാനും പഠിക്കാനും പ്രയാസമാണ്. അവിടെയാണ് സൈക്കി സാധ്യതകള്‍ തുറക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്, കാരണം അത് യഥാര്‍ത്ഥത്തില്‍ ഒരു ആദ്യകാല ഗ്രഹത്തിന്റെ തുറന്ന ജാലകമായിരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
Sources:azchavattomonline

http://theendtimeradio.com

Life

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

Published

on

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു.

ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു.

ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി: ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

Published

on

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.

ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National18 hours ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

National18 hours ago

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ. 2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ്...

Movie18 hours ago

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ...

Movie19 hours ago

സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ്...

Travel19 hours ago

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി...

National19 hours ago

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ...

Trending