Business
ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി; ചരിത്രം കുറിച്ച് കിഫ്ബി
ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇന്നത്തെ വിപണി തുറന്നുകൊടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഏറ്റവുമൊടുവില്‍ ലിസ്റ്റ് ചെയ്ത കിഫ്ബിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി ഇന്നത്തെ വ്യാപാരം തുറന്നത്. ഇതിനുള്ള ക്ഷണം ആദ്യമായി ലഭിക്കുന്ന ഇന്ത്യന്‍ മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയൻ. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും ഇതോടെ കിഫ്ബിക്ക് സ്വന്തമായി. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ പരമ്പരാഗത രീതിയായ മണി മുഴക്കലിലൂടെയാണ് വ്യാപാരം തുറന്നത്. ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും ഇതോടെ തുടക്കമായി.
ലണ്ടന്‍ സമയം രണ്ടരയോടെ (ഇന്ത്യന്‍ സമയം ഏകദേശം ഉച്ചയ്ക്ക് 12.45) ലണ്ടനിലെ മോണ്‍ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലിലാണ് വിപണി തുറന്നത്. ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി ഇ ഒ കെ എം എബ്രഹാം എന്നിവർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്. സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തര സമ്പ്രദായങ്ങൾ പകർത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
അന്താരാഷ്ട്ര നിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ മറ്റ് പരിപാടികളുടെ തുടര്‍ച്ചയാണ് ഈ അവസരമെന്നാണ് കിഫ്ബി അധികൃതര്‍ പറയുന്നത്. നേരത്തെ ദേശീയപാതാ അതോറിറ്റിയും എൻ.റ്റി.പി.സി.യും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചിരിക്കുന്ന കിഫ്ബിക്ക് ഈ ഓഹരിവ്യാപാരം നേട്ടമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പ്രവാസിച്ചിട്ടിയില്‍ ചേരാനുള്ള അവസരമാണ് ഇതോടെ ലഭിക്കുക. പൂര്‍ണമായും ഓണ്‍ലൈനിലൂടെ പണമടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്ഥിതി അറിയാനും കഴിയുന്ന സംവിധാനമാണ് കെ എസ് എഫ് ഇ ഒരുക്കിയിരിക്കുന്നത്.
Business
ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ
ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട്
അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി അതിൻ്റെ ഇൻ്റർഫേസിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയും പരമ്പരാഗത നീലയ്ക്ക് പകരം പച്ച-തീം ആക്കി മാറ്റുകയും ചെയ്‌തു. ഈ മാറ്റം ഫെബ്രുവരിയിൽ ആരംഭിച്ചു, എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചത്. കൂടുതൽ കൂടുതൽ ഉപയോക്താക്കൾ X-ലെ WhatsApp-ൻ്റെ പുതിയ രൂപത്തെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കിട്ടു.
ആൻഡ്രോയിഡ് ഉപകരണങ്ങളിലായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിന് എല്ലായ്പ്പോഴും പച്ച ഇൻ്റർഫേസ് ഉണ്ടായിരുന്നു, ഐഫോണുകളിൽ നിറം നീല നിറമായിരുന്നു. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ് ലിസ്റ്റ് വിൻഡോ വരെ എല്ലാം ഡിസൈൻ മാറ്റത്തിലൂടെ കടന്നുപോയി.
മാറ്റം ഈ വർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി, എന്നാൽ ഇപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. ഐക്കണുകൾക്ക് പുറമേ, ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾക്ക് പോലും സാധാരണ നീലയ്ക്ക് പകരം പച്ച നിറമുണ്ട്.
നേരത്തെ, ആപ്പിൻ്റെ ഐക്കണുകൾ ഇങ്ങനെയായിരുന്നു:
എന്നാൽ ഇപ്പോൾ രൂപം ഇതാണ്:
WHatsApp-ലേക്ക് ആധുനികവും പുതിയതുമായ അനുഭവം കൊണ്ടുവരികയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാക്കുകയും ചെയ്യുന്നതാണ്”മാറ്റങ്ങളെന്ന് മെറ്റാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
“സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വാട്ട്‌സ്ആപ്പ് എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വാട്ട്‌സ്ആപ്പിന് ആധുനികവും പുതിയതുമായ അനുഭവം നൽകുകയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞതായി ദി സണിൽ റിപ്പോർട്ട് ചെയ്യുന്നു.
പച്ച വാട്ട്‌സ്ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതി
അപ്‌ഡേറ്റ് ഓപ്‌ഷണൽ അല്ല, എല്ലാ ഉപയോക്താക്കളും അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒടുവിൽ ഗ്രീൻ ഇൻ്റർഫേസിലേക്ക് മാറ്റപ്പെടും .
ചില ഉപയോക്താക്കൾ പച്ച അപ്‌ഡേറ്റിനെ ഇഷ്ടപ്പെടാത്തത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
എല്ലാ ഉപയോക്താക്കൾക്കും ഇതുവരെ അപ്ഡേറ്റ് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഇപ്പോഴും നീല-തീം ആണെങ്കിൽ നിങ്ങൾ ചുരുക്കം ചിലരിൽ ഒരാളാണ്. എന്നിരുന്നാലും ഉടൻ തന്നെ നിങ്ങൾക്ക് ഇൻ്റർഫേസ് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.
Sources:azchavattomonline.com
Business
സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്
ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com
Business
ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി
ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.
90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.
ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം