Connect with us

Media

?♦️? സൈനികൻ സ്ഥാനാപതിയായി ?♦️? അനുഭവ സാക്ഷ്യം

Published

on

 

ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം. സകലവും അറിയുന്നവൻ (യോഹ. 21:17), സകലും നന്നായി ചെയ്യുന്നവൻ (മർക്കൊ.7:37), സകലവും നന്മെക്കായി കൂടി വ്യാപരിപ്പിക്കുന്നവൻ (റോമ.8:28) എന്നെ ലജ്ജിപ്പിച്ചില്ല.

ഒക്ടോബർ 10, 1977 ഞാൻ അംബാലയിൽ വന്ന ദിവസം നടന്ന ആദ്യയോഗം 93, ഡുറൻ്റ് റോഡിൽ ആയിരുന്നു. അതിനുശേഷം ആഴ്ചയിൽ ഒരു ദിവസം 93, ഡുറൻറ് റോഡിൽ യോഗം നടന്നു പോന്നു. ഓഗസ്റ്റ് 1,1979 മുതൽ താമസം, ഞായറാഴ്ച ആരാധന, മറ്റു യോഗങ്ങൾ തുടർമാനമായി 93, ഡുറൻറ് റോഡിൽ നടന്നു പോരുന്നു. ഇന്നും ഞങ്ങൾ ഇവിടെ പാർത്തു ആരാധിക്കുന്നു. അതൊരു വലിയ അത്ഭുതം തന്നെ!

അങ്ങനെ ഞങ്ങൾ സന്തോഷമായി യാതൊരു തടസ്സങ്ങളും കൂടാതെ താമസിച്ചു യോഗങ്ങൾ നടത്തി വരവേ ഒരു പ്രത്യേക സംഭവം ഉണ്ടായി.

1977 ൽ ഞാൻ അംബാലയിൽ വരുമ്പോൾ മാർത്തോമ്മാ സഭാ വിശ്വാസികൾ കൂടി വന്നു ആരാധിച്ചിരുന്ന ബ്രിട്ടീഷുകാർ പണിത ഒരു പള്ളി ഉണ്ടായിരുന്നു. ഇന്നും ഉണ്ടു. മാസങ്ങളോളം ആരാധന നടക്കാതിരിക്കയും പള്ളി വളരെ വൃത്തിഹീനമായി കിടക്കയും ചെയ്യവേ, വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടുകയും ചെയ്തപ്പോൾ ആ പള്ളിയിൽ താമസിച്ചിരുന്ന ആർമി സ്കൂൾ അദ്ധ്യാപകൻ എൻ്റെ അടുക്കൽ വന്നു വിവരം അറിയിച്ചു. അദ്ദേഹം തൻ്റെ സ്വാധീനം ഉപയോഗിച്ചു ശ്രമിച്ചിട്ടും വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞില്ല. അദ്ദേഹം എന്നോടു രേഖാമൂലം (സെപതംബർ 30, 1993) അപേക്ഷിച്ചതനുസരിച്ചു അംബാലയിലെ അന്നത്തെ ഏറ്റവും ഉന്നദ പദവിയിൽ ( റോമൻ കാതോലിക് മെമ്പർ) ഇരുന്ന ഓഫീസറെ ബന്ധപ്പെടുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു ( ഒക്ടോബർ 23, 1993). അതോടെ തത്കാലത്തേക്കു ആർമി സ്കൂളിലേക്കു താമസം മാറ്റിയ ആൾ തിരികെ പള്ളിയിൽ മടങ്ങി വന്നു താമസം തുടങ്ങി.

പള്ളിയിൽ താമസിച്ചിരുന്ന ആർമി സ്കൂൾ അദ്ധ്യാപകൻ രേഖാമൂലം തന്ന അനുമതിയോടെ പള്ളിയിൽ പ്രവേശിക്കുകയും അനേകം ലിറ്റർ ഡീസൽ ഒഴിച്ചു പള്ളി ശുദ്ധീകരിച്ചു (ഒക്ടോബർ 24, 1993) ഞായറാഴ്ച ആരാധന ആരംഭിച്ചു. കർത്താവിൽ ഞങ്ങളുടെ പ്രയത്നം വൃഥാവായില്ല എന്നു ദൈവം തെളിയിച്ചു തന്നു.

ഒരു ഞായറാഴ്ച ( മാർച്ച് 13, 1994) പുതിയതായി അംബാലയിൽ വന്ന ഒരു സൈനികൻ “പെന്തെകൊസ്തു” ആരാധന നടക്കുന്ന “മാർത്തോമ്മാ പള്ളി”യിലെത്തി. ആരാധന തുടങ്ങിയിരുന്നില്ല. അദ്ദേഹം എന്നെ കണ്ടു സംസാരിച്ചു. യാക്കോബായപള്ളി തിരക്കി വന്നതാണു. അദ്ദേഹത്തിൻ്റെ ഭാര്യ ഓർത്തഡോക്സ്കാരി. യാക്കോബായും ഓർത്തഡോക്സും തമ്മിൽ എന്താണു വ്യത്യാസം എന്നെനിക്കറിയില്ല. എന്നാൽ തമ്മിൽ തർക്കങ്ങളും കേസുകളും ഉണ്ടെന്നറിയാം. ഏതായാലും ഈ ഭാര്യാഭർത്താക്കന്മാർ തമ്മിൽ യാതൊരു കുഴപ്പവുമില്ല. സ്തോത്രം.

യാക്കോബായപള്ളി അന്വേഷിച്ചു വന്ന അദ്ദേഹത്തോടു ഞാൻ പറഞ്ഞു: വിരോധമില്ലെങ്കിൽ ഞങ്ങളുടെ ആരാധനയിൽ സംബന്ധിക്കാം. അദ്ദേഹം ആരാധനയിൽ സംബന്ധിച്ചു മടങ്ങി. പിന്നെ തുടർമാനമായി വന്നുകൊണ്ടിരുന്നു.

ദു:ഖവെള്ളിയാഴ്ചത്തെ (ഏപ്രിൽ 1, 1994) യോഗത്തിൽ സംബന്ധിച്ച അദ്ദേഹം അന്നത്തെ വചന ശുശ്രൂഷയുടെ ഫലമായി തനിക്കായി കാൽവറിയിൽ പരമയാഗമായി തീർന്ന യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. പിന്നീട് സ്നാനപ്പെട്ടു (ഏപ്രിൽ 10, 1994).

കുടുംബമായി ചില വർഷങ്ങൾ അംബാലയിൽ പാർത്തു. സൈന്യത്തിലെ ഒരു ഓഫീസർ ആകുവാൻ ആഗ്രഹിക്കുകയും അതിനായി താൻ യോഗ്യനെന്നു പലരും പറയുകയാൽ ശ്രമിക്കുകയും ചെയ്തു. എന്നാൽ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും ദൈവം അദ്ദേഹത്തെ ഓഫീസർ ആയി ഉയർത്തിയില്ല.

താമസിയാതെ അവർ അംബാലയിൽ നിന്നും സ്ഥലം മാറിപ്പോയി. ആ പളളിയിൽ ആരാധിപ്പാൻ തന്ന അനുവാദം തിരികെ എടുത്തതിനാൽ (ഡിസംബർ 14, 1994) ഞങ്ങളും മടങ്ങി 93, ഡുറൻ്റ് റോഡിൽ ആരാധന വീണ്ടും ആരംഭിച്ചു (ഡിസംബർ 18, 1994).

ഒത്തിരി നിന്ദയും പരിഹാസവും അപവാദങ്ങളും ഒക്കെ അനുഭവിക്കേണ്ടിവന്നു; കേൾക്കേണ്ടി വന്നു. ഭാഗ്യം കൊണ്ടു ദേഹോപദ്രവം ഉണ്ടായില്ല. അതൊന്നും സാരമില്ല എന്നു ഇപ്പോൾ തോന്നുന്നു. കാരണം ഒരു വ്യക്തി രക്ഷിക്കപ്പെടുവാൻ കാരണമായതു “മാർത്തോമ്മാപള്ളി”യിൽ നടന്ന അല്പകാലത്തെ “പെന്തെകൊസ്തു” ആരാധന ആണ്.

ഇന്നു ആ സൈനികൻ ക്രിസ്തുവിൻ്റെ സ്ഥാനാപതിയായി സുവിശേഷവുമായി ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ കടന്നു പോകുന്നു, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ പോകുന്നു. ബാംഗളൂരിൽ വിവിധ ഭാഷകളിൽ ആരാധന നടത്തുന്നു; ആത്മാക്കളെ ക്രിസ്തുവിങ്കലേക്കു ആനയിക്കുന്നു. മൂത്ത മകൻ സകുടുംബം അമേരിക്കയിൽ പാസ്റ്ററായി കർത്താവിൻ്റെ വേല ചെയ്യുന്നു. ഇളയ മകൻ പിതാവിനോടുകൂടി കത്തൃസേവയിലായിരിക്കുന്നു. ഇതിൽ കൂടുതൽ എന്തു വേണം?

അല്പകാലത്തേക്കുള്ള ഒരു ചെറിയ സ്ഥലം മാറ്റം വലിയ ദൈവ പ്രവൃത്തികൾക്കു കാരണമായി.

ഹാ, ദൈവത്തിൻ്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവൻ്റെ ന്യായവിധികൾ എത്ര അപ്രമേയവും അവൻ്റെ വഴികൾ എത്ര അഗോചരവും ആകുന്നു (റോമ.11:33). സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ (റോമ.11:36).

ദൈവം അനുഗ്രഹിക്കട്ടെ.

ജോൺ രാജൻ, അംബാല.

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്‌. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്‌.

ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്‌ത്രീയായി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത്‌ സമ്പത്തോ സ്വാധീനമോ സംബന്ധിച്ച്‌ അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്‌, നീതി നിഷ്‌കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്‌തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news20 hours ago

13-year-old Christian girl abducted, forced into Islamic marriage in Pakistan

A Christian father in Pakistan is looking for justice after his teenage daughter was recently kidnapped and forced into marriage....

world news21 hours ago

Christian Prisoner Denied Medical Care in Iran

Iran — Mina Khajavi, a 60-year-old Christian convert serving a six-year prison sentence in Iran, is currently being deprived of...

world news21 hours ago

ദക്ഷിണ കൊറിയയിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കരുടെ എണ്ണത്തിൽ റെക്കോർഡ്

സിയോള്‍: ചരിത്രത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരായ ജനപ്രതിനിധികൾ ഇത്തവണത്തെ ദക്ഷിണ കൊറിയയുടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഭരണപക്ഷത്തുള്ളവരും, പ്രതിപക്ഷത്തുള്ളവരും ഉൾപ്പെടും. ഏപ്രിൽ പത്തിന് നടന്ന...

Business22 hours ago

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട് അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി...

National22 hours ago

എസ്എസ്എൽസി ഹയർ സെക്കൻ്ററി പരീക്ഷാ ഫലം ഇക്കുറി നേരത്തെ; തീയതി ഇങ്ങനെ

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷാ ഫയം മെയ് 8, മെയ് 9 എന്നീ തീയതികളിലായി പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട്...

world news2 days ago

Pastor Jack Graham says antisemitism evidence of ‘spiritual warfare’: ‘Satan hates what God loves’

NASHVILLE, Tenn. — Jack Graham, the pastor of Prestonwood Baptist Church in Plano, Texas, has warned that the hatred of...

Trending