Connect with us

Social Media

കവി പഴവിള രമേശൻ അന്തരിച്ചു; നഷ്ടമായത് മലയാള സാഹിത്യത്തിലെ വിശിഷ്ട വ്യക്തിത്വം

Published

on

 

കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന പഴവിള രമേശൻ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍ സഹ പത്രാധിപരായിരുന്നു അദ്ദേഹം. അതിനുശേഷം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു പ്രവർത്തന തട്ടകം.

ഈ സമയത്തായിരുന്നു എഴുത്തിന്റെ ലോകത്ത് പഴവിള രമേശൻ സജീവമായത്. കവിതയും ലേഖനങ്ങളുമായി നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മഴയുടെ ജാലകം, പഴവിള രമേശന്റെ കവിതകൾ, ഞാനെന്റെ കാടുകളിലേയ്ക്ക്‌ എന്നീ കവിതാ സമാഹാരങ്ങളും ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖനങ്ങളും പഴവിള രമേശന്റെ തൂലികിൽ പിറന്നവയാണ്. മികച്ച സംഘാടകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ പല മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2017-ൽ മലയാള സാഹിത്യ ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ അബുദാബി ശക്തി അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പഴവിള രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുള്ളവർ അനുശോചിച്ചു. പഴവിള രമേശൻ മതനിരപേക്ഷതയുടെയും ആധുനിക കവിതകളുടെയും വക്താക്കളിൽ ഒരാളായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പതിനാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം ഗാനരംഗത്ത് എത്തുന്നത്. എങ്കിലും ഒരു ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. കൊടിയേറ്റം ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’ എന്ന ചിത്രത്തിലാണ് രമേശന്‍ ആദ്യമായി പാട്ടെഴുതിയത്. അദ്ദേഹം എഴുതിയ ‘അഗ്‌നിയാവണമെനിക്കാളിക്കത്തണം’ എന്ന കവിതയാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ നിർഭാഗ്യവശാൽ ഈ ചിത്രം സയത്ത് റിലീസായില്ല.

1990-ല്‍ മാളൂട്ടി എന്ന ചിത്രത്തിലെ ‘സ്വര്‍ഗ്ഗങ്ങള്‍ സ്വപ്‌നം കാണും’, ‘മൗനത്തിന്‍ ഇടനാഴിയില്‍’ എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങള്‍ രചിച്ചത് പഴവിള രമേശനാണ്. ജോണ്‍സണ്‍ സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ജി. വേണിഗോപാല്‍, സുജാത, കെ.എസ് ചിത്ര എന്നിവരാണ് പാടിയത്. 1991-ല്‍ റിലീസ് ചെയ്ത മോഹൻലാൽ അഭിനയിച്ച ‘അങ്കിള്‍ബണ്‍’ എന്ന ചിത്രത്തിലെ ‘കുരുക്കുത്തിക്കണ്ണുള്ള’, ‘അമ്പിളിക്കലയൊരു’ എന്നീ ഗാനങ്ങളും പഴവിളയുടെ സൃഷ്ടികളാണ്. രവിന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ കെ.ജെ യേശുദാസ്, കെ.എസ് ചിത്ര എന്നിവരാണ് ആലപിച്ചത്.1994-ല്‍ പുറത്തിറങ്ങിയ ശ്രാദ്ധം എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

പഴവിള രണേശൻ ഗാനരചന നിര്‍വഹിച്ച ചിത്രങ്ങള്‍

ചിത്രം: ഞാറ്റടി 

ഗാനം: അഗ്‌നിയാവണമെനിക്കാളിക്കത്തണം (കവിത), സംഗീതം: കാവാലം പദ്മനാഭന്‍, പാടിയത്: യേശുദാസ്

ചിത്രം: ആശംസകളോടെ 
ഗാനം: ശ്രുതി മധുരം, സംഗീതം: രവീന്ദ്രൻ, പാടിയത്: യേശുദാസ്

ചിത്രം: മാളൂട്ടി 
ഗാനം: മൗനത്തിന്‍ ഇടനാഴിയില്‍, സംഗീതം: ജോണ്‍സണ്‍, പാടിയത്: യേശുദാസ്, സുജാത
ഗാനം: സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും, സംഗീതം: ജോണ്‍സണ്‍, പാടിയത്: വേണുഗോപാല്‍, സുജാത

ചിത്രം: അങ്കിൾ ബൺ 
ഗാനം: അമ്പിളിക്കലയൊരു നൊമ്പരപ്പാടോ, സംഗീതം: രവീന്ദ്രന്‍, പാടിയത്: യേശുദാസ്
ഗാനം: ഇടയരാഗ രമണ ദുഃഖം, സംഗീതം: രവീന്ദ്രന്‍, പാടിയത്: യേശുദാസ്,ചിത്ര
ഗാനം: കുരുക്കുത്തിക്കണ്ണുള്ള, സംഗീതം: രവീന്ദ്രന്‍, പാടിയത്: യേശുദാസ്
ഗാനം: ഡോണ്ട് ഡ്രൈവ് മി മാഡ്, സംഗീതം: രവീന്ദ്രന്‍, പാടിയത്: യേശുദാസ്, മാല്‍ഗുഡി ശുഭ

Social Media

‘ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണിക്കും’

Published

on

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമത്തിൽ ശക്തമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാരംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടികൾ ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഓണ്‍ലൈന്‍ റമ്മിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എ.പി അനിൽകുമാർ എം.എൽ.എയാണ് സബ്മിഷൻ സമർപ്പിച്ചത്. പൊലീസിനെയും ആരോഗ്യവിദഗ്ധരെയും ഉപയോഗിച്ച് ഓൺലൈൻ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തും. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കും. ലക്ഷങ്ങളുടെ നഷ്ടം മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Social Media

ബൈബിള്‍ ഗ്രന്ഥങ്ങള്‍ 32 സെക്കന്‍ഡില്‍ പറഞ്ഞ് ആറ് വയസുകാരി ജിയാൻ ഹന്നക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

Published

on

പത്തനംതിട്ട: ആറു വയസുകാരി ജിയാന്‍ ഹന്ന ബിനോയിക്ക് ദേശീയ റിക്കാര്‍ഡ്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെയും പേരുകള്‍ 32 സെക്കന്‍ഡുകളില്‍ ക്രമത്തില്‍ പറഞ്ഞാണ് ജിയാന്‍ ഹന്ന ദേശീയ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.

അത്തിക്കയം കടമുരുട്ടി കല്ലക്കുളത്ത് ബിനോയി-ജാന്‍സി ദമ്ബതികളുടെ മകളായ ജിയാന്‍ ഹന്ന മുക്കൂട്ടുതറ ചക്കാലയ്ക്കല്‍ മാത്യു ചാക്കോ- മോളി ദമ്പതികളുടെ
പൗത്രിയാണ്. വല്യമ്മച്ചി മോളി മാത്യുവാണ് ജിയാന്‍ ഹന്നയെ
പരിശീലിപ്പിക്കുന്നത്

പഴയനിയമത്തിലെ 46 ഉം പുതിയനിയമത്തിലെ 27 ഉം പുസ്തകങ്ങള്‍ 32 സെക്കന്‍ഡില്‍ ക്രമം തെറ്റാതെ പറഞ്ഞാണ് ജിയാന്‍ റിക്കാര്‍ഡ് കുറിച്ചത്. നിലവില്‍ 36 സെക്കന്‍ഡായിരുന്നു റിക്കാര്‍ഡ്. നാലാം വയസില്‍ 196 രാജ്യങ്ങളുടേയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ ജിയാന്‍ ഹൃദിസ്ഥമാക്കിയിരുന്നു.

അഞ്ചാം വയസില്‍ 29 സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ 27 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു.

കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജിയാന്‍.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Social Media

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ആസ്പയര്‍ ടോര്‍ച്ച് ടവര്‍

Published

on

ദോഹ: ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഖത്തറിലെ പ്രസിദ്ധമായ ആസ്പയര്‍ ടോര്‍ച്ച് ടവര്‍. ലോകത്തെ ഏറ്റവും വലിയ എക്സ്റ്റേര്‍ണല്‍ 360 ഡിഗ്രി സ്‌ക്രീനിന്റെ പേരിലാണ് ആസ്പയര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ദോഹ നഗരത്തിന്റെ ഏതുഭാഗത്ത് നിന്ന് നോക്കിയാലും ആസ്പയര്‍ ടോര്‍ച്ച് ടവര്‍ കാണാനാവും.

ഇതുസംബന്ധിച്ച് ജൂണ്‍ ആറിന് വൈകിട്ട് ഏഴിനും 9 നും ഇടയില്‍ സ്‌ക്രീന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ആസ്പയര്‍ ടോര്‍ച്ച് ടവറിലാണ് 360 ആങ്കിളില്‍ ലോകത്തെ ഏറ്റവും വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഈ ടവറും സ്‌ക്രീനും ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഖലീഫ സ്റ്റേഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ടവര്‍ 2006 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News5 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈസ്റ്റ്ചർച്ച് മോസ്ക് ആക്രമണം: ശിക്ഷായിളവ് തേടി പ്രതി

വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ മോസ്ക്കിൽ 51 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിലെ പ്രതി ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകി. 2019 മാർച്ചിൽ ആക്രമണം നടത്തിയ ബ്രെന്‍റൻ...

Hot News6 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News7 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News7 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending