Media
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ മുതല്‍ തുറക്കാമെന്ന് സഭാ നേതൃത്വം

തിരുവല്ല: കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ അടഞ്ഞുകിടന്ന സഭാഹാളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ മുതല്‍ തുറക്കാമെന്ന് സഭാ നേതൃത്വം അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയിട്ടും രോഗവ്യാപനം കൂടിവരുന്നതിനാല്‍ ഇതുവരെ നടത്തുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാല്‍ സഭാ കൗണ്‍സിലിന്റെ തീരുമാന പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പറഞ്ഞിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും അനുസരിച്ചു കൊണ്ട് അതാത് ലോക്കല്‍ സഭയുടെ ഉത്തരവാദിത്വത്തോടെ ഒക്ടോബര്‍ മുതല്‍ കുറക്കുവാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
സാമൂഹിക അകലം സഭാഹാളിനകത്തും പുറത്തും ഉണ്ടാകണമെന്നും നരുന്നവര് എല്ലാവരും മാസ്കുകള്‍ ധരിക്കണമെന്നും, സാനിറ്റൈസര്‍,സോപ്പ്,ജലം,എന്നിവ കരുതുകയും വേണമെന്ന് പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ആരാധനയ്ക്ക് വരുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്ററ് ചെയ്ത് സൂക്ഷിക്കണമെന്ന് അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ രണ്ടോ,മൂന്നോ സെക്ഷനുകളായും ആരാധന നടത്തുകും വേണം. എല്ലാ കാര്യങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുവാനും, അടിയന്തിര സാഹചര്യങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് നടപ്പില്‍ വരുത്തുവാന്‍ സഭാശുശ്രൂഷകന്മാരില് അധികാരവും ഉണ്ടെന്ന് സഭാകൗണ്‍സിലിനു വേണ്ടി പാസ്റ്റര്‍ എബ്രഹാം ജോസഫ് (ജനറല്‍ സെക്രട്ടറി-മാനേജിങ്ങ് കൗണ്‍സില്‍), പാസ്റ്റര്‍ ജോണ്സണ് കെ സാമുവേല്‍(ജനറല്‍ സെക്രട്ടറി- മിനിസ്റ്റേഴ്സ് കൗണ്‍സില്‍),എന്നിവര്‍ അറിയിച്ചു.
Media
കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു.
ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള പാർക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടന്നുകൊണ്ടിരുന്ന കോർണിഷാണ് പുതിയ ഒട്ടേറെ സവിശേഷതകളുമായി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും പ്രവേശിക്കാവുന്ന വിശ്രമ, വ്യായാമ, വിനോദകേന്ദ്രങ്ങൾ അൽ ഗുറം പാർക്കിന്റെ പ്രത്യേകതയാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദർശകർക്കായി വ്യായാമ, യോഗ ഇടങ്ങൾ, 3.5 കിലോമീറ്റർ നടപ്പാത, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്കുപുറമേ കയാക്കിങ് ആസ്വദിക്കാനും അവസരമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ, പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഇടങ്ങൾ എന്നിവയും കോർണിഷിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ പ്രശസ്തമായ ഡോൾഫിൻ പാർക്ക് നവീകരിച്ചതിന് പുറമേ ബാർബിക്യൂ സ്റ്റേഷനുകളും പൊതുശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ഒട്ടേറെ വിനോദകേന്ദ്രങ്ങളുടെ നിർമാണമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. അബുദാബി ക്രൂയിസ് ടെർമിനലിനൊപ്പം റീം ഐലൻഡിലെ അൽ ഫേ പാർക്ക്, മാർസ മിന എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്