Business
സഹകരണ ബാങ്കുകൾ ആർബിഐയുടെ മേൽനാേട്ടത്തിലേക്ക്; ബിൽ പാസാക്കി ലോക്സഭ
![](https://theendtimenews.com/wp-content/uploads/2020/09/RBIi.jpg)
ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ – 2020 ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയല്ല മറിച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.
രണ്ട് വർഷത്തോളമായി സഹകരണ ബാങ്കുകളിലെയും ചെറുകിട ബാങ്കുകളിലെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്തരം ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ മാെറട്ടോറിയം ഉൾപ്പെടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാെറോണ വ്യാപനത്തോടെ സഹകരണ ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലായെന്നും ഇവയുടെ നിഷ്ക്രിയ ആസ്തി അനുപാതം മാർച്ചിൽ 10 ശതമാനം കടന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 2019 മാർച്ചിൽ ഇത് 7.27 ശതമാനമായിരുന്നു.
സഹകരണ ബാങ്കുകളെ കൂടുതൽ പ്രാെഫഷണൽ ആക്കാൻ പുതിയ മാറ്റത്തിലൂടെ കഴിയും. രണ്ട് ദശാബ്ദത്തിനുള്ളിൽ 430 സഹകരണ ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി പാപ്പരത്വത്തിലേക്ക് നീങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആർബിഐയുടെ മേൽനോട്ടമുള്ള ഒരു വാണിജ്യ ബാങ്കും ഇത്തരത്തിൽ അടച്ചുപൂട്ടിയിട്ടില്ല.
നിയമനിർമാണ സമയത്ത് മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതുള്ളൂവെന്നും ബിൽ ഇപ്പോഴും കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും ഇത് സംബന്ധിച്ച ചാേദ്യത്തിന് മറുപടിയായി നിർമ്മല സീതാരാമൻ പറഞ്ഞു. 32 എംപിമാർ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങൾ ഉന്നയിച്ചു.
മാർച്ചിൽ ബജറ്റ് സെഷനിൽ ബിൽ അവതരിപ്പിച്ചെങ്കിലും കാെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാസാക്കാനായില്ല. 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും 58 മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ഓർഡിനൻസിന് ജൂണിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടാണ് ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളുടെ കാേ – ഓപ്പറേറ്റീവ് സാെസെെറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിക്ക സഹകരണ ബാങ്കുകളുടെയും പ്രവർത്തനം. ആർബിഐയുടെ മേൽനോട്ടം വരുന്നതോടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനകൾക്കും സഹകരണ ബാങ്കുകൾ വിധേയമാകേണ്ടിവരും.
സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ഏത് സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണമെന്നുമാത്രം. സംസ്ഥാനത്തിന്റെ എതിർപ്പ് മറികടന്നും ആര്‍ബിഐക്ക് തീരുമാനം നടപ്പാക്കാം. പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളെയും കാർഷിക മേഖലയ്ക്കായുള്ള സഹകരണ സൊസൈറ്റികളെയും ബില്‍ പരിധിയിൽനിന്ന് ഒഴിവാക്കി.
Business
യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു
![](https://theendtimenews.com/wp-content/uploads/2024/07/UPI.jpg)
ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.
ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.
ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
Sources:globalindiannews
Business
റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം
![](https://theendtimenews.com/wp-content/uploads/2024/07/RuPay-card.jpg)
കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.
റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.
കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal
Business
മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന
![](https://theendtimenews.com/wp-content/uploads/2021/05/airtel.jpg)
ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.
പരിധിയില്ലാതെ കോളുകളും ഇന്റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്റെ പ്ലാൻ 509, 1799ന്റെ പ്ലാൻ 1999 എന്നിങ്ങനെയാകും.
479 രൂപയുടെ ഡെയ്ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്റെ പ്ലാന്‍ 349 രൂപയും 359ന്റെ പ്ലാന്‍ 409 രൂപയും 399ന്റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.
Sources:Metro Journal
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested