Media
ഐ.പി.സി ലോഗോ ദുരുപയോഗം:കർശന നടപടിയുണ്ടാകും മുന്നറിയിപ്പുമായി ഐപിസി ജനറൽ കൗൺസിൽ

ഐപിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ നേതൃത്വത്തിനും മറ്റുള്ളവർക്കും എതിരെ നടക്കുന്ന അനാവശ്യ ചർച്ചകളും അവസാനിപ്പിക്കണമെന്ന് ജനറൽ കൗൺസിൽ കത്തിലൂടെ അറിയിച്ചു.
ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്.
പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കണമെന്നും കത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഇറക്കിയിരിക്കുന്ന കത്തിന്റെ പൂർണരൂപം:
ക്രിസ്തുവിൽ ബഹുമാന്യരായ ദൈവദാസൻമാർക്കും വിശ്വാസികൾക്കും സ്നേഹ വന്ദനം !
വിശുദ്ധ വേദപുസ്തക ഉപദേശങ്ങളിൽ അധിഷ്ടിതമായി രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പ്രേഷിത പ്രവർത്തനം നടത്തിവരുന്ന അത്യാത്മിക പ്രസ്ഥാനമാണ് ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ. സഭയുടെ വിശ്വാസ പ്രമാണങ്ങളും നിയമാവലികളും അംഗീകരിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വിവിധ പ്രാദേശിക സഭകളിൽ അംഗത്വം നൽകുന്നു. ദൈവസഭയിൽ അംഗങ്ങളായ എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരേയും സമഭാവനയോടെ സ്നേഹിക്കുകയും കരുതുകയും ചെയ്തുവരുന്ന സമൂഹമാണ് ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ. വംശീയവും സാമുദായികവുമായ വേർതിരിവുകളും വിവേചനവും സഭ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അത്തരം അനാത്മിക പ്രവർത്തനങ്ങൾ ഖേദകരവും അപലപനിയവുമാണ്. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാൻ സാധ്യമായ നടപടികൾ സഭ ചെയ്തു വരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളും വ്യക്തി അധിക്ഷേപങ്ങളും സഭക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കേണ്ടതാണ്. ക്രിസ്തുവേശുവിന്റെ സ്നേഹത്താൽ ഒന്നായി തീർന്നവർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നത് വിശ്വാസ സമൂഹത്തിന് ഭൂഷണമല്ല.
ഐ.പി.സി.യുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് നടത്തുന്ന വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില ആഴ്ചകൾക്ക് മുമ്പ് ഐപിസി ജനറൽ കൗൺസിലിനുവേണ്ടി ഭാരവാഹികൾ ഒരു സർക്കുലർ അയച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും സഭാനേതൃത്വത്തെ അഹേളിക്കുന്നതായും അറിയുന്നു.
ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്. ഇത്തരം ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ സഭാനേതൃത്വം നിർബന്ധിതരാകുമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
ദൈവ വചനത്തിനും സഭാ ഭരണഘടനയ്ക്കും വിധേയമായി പരസ്പര സ്നേഹത്തോടും സഹവർത്തി ത്വത്തോടും കൂടി പ്രവർത്തിക്കുവാൻ എല്ലാവരും പരമാധി പരിശ്രമിക്കേണ്ടതാണ്. ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവസഭയുടെ വളർച്ചക്കായി ഐക്യതയോടെ പ്രവർത്തിക്കാൻ എല്ലാവരേയും ദൈവം സഹായിക്കട്ടെ !
https://theendtimeradio.com
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്സണ് എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്‌തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര് സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്സണ് പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന് ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്” – ഇതാണ് ജോണ്സണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്