Connect with us

Media

ഐ.പി.സി ലോഗോ ദുരുപയോഗം:കർശന നടപടിയുണ്ടാകും മുന്നറിയിപ്പുമായി ഐപിസി ജനറൽ കൗൺസിൽ

Published

on

ഐപിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ നേതൃത്വത്തിനും മറ്റുള്ളവർക്കും എതിരെ നടക്കുന്ന അനാവശ്യ ചർച്ചകളും അവസാനിപ്പിക്കണമെന്ന് ജനറൽ കൗൺസിൽ കത്തിലൂടെ അറിയിച്ചു.

ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്.

പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കണമെന്നും കത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഇറക്കിയിരിക്കുന്ന കത്തിന്റെ പൂർണരൂപം:

ക്രിസ്തുവിൽ ബഹുമാന്യരായ ദൈവദാസൻമാർക്കും വിശ്വാസികൾക്കും സ്നേഹ വന്ദനം !

വിശുദ്ധ വേദപുസ്തക ഉപദേശങ്ങളിൽ അധിഷ്ടിതമായി രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പ്രേഷിത പ്രവർത്തനം നടത്തിവരുന്ന അത്യാത്മിക പ്രസ്ഥാനമാണ് ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ. സഭയുടെ വിശ്വാസ പ്രമാണങ്ങളും നിയമാവലികളും അംഗീകരിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വിവിധ പ്രാദേശിക സഭകളിൽ അംഗത്വം നൽകുന്നു. ദൈവസഭയിൽ അംഗങ്ങളായ എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരേയും സമഭാവനയോടെ സ്നേഹിക്കുകയും കരുതുകയും ചെയ്തുവരുന്ന സമൂഹമാണ് ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ. വംശീയവും സാമുദായികവുമായ വേർതിരിവുകളും വിവേചനവും സഭ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അത്തരം അനാത്മിക പ്രവർത്തനങ്ങൾ ഖേദകരവും അപലപനിയവുമാണ്. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാൻ സാധ്യമായ നടപടികൾ സഭ ചെയ്തു വരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളും വ്യക്തി അധിക്ഷേപങ്ങളും സഭക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കേണ്ടതാണ്. ക്രിസ്തുവേശുവിന്റെ സ്നേഹത്താൽ ഒന്നായി തീർന്നവർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നത് വിശ്വാസ സമൂഹത്തിന് ഭൂഷണമല്ല.

ഐ.പി.സി.യുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് നടത്തുന്ന വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില ആഴ്ചകൾക്ക് മുമ്പ് ഐപിസി ജനറൽ കൗൺസിലിനുവേണ്ടി ഭാരവാഹികൾ ഒരു സർക്കുലർ അയച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും സഭാനേതൃത്വത്തെ അഹേളിക്കുന്നതായും അറിയുന്നു.

ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്. ഇത്തരം ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ സഭാനേതൃത്വം നിർബന്ധിതരാകുമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

ദൈവ വചനത്തിനും സഭാ ഭരണഘടനയ്ക്കും വിധേയമായി പരസ്പര സ്നേഹത്തോടും സഹവർത്തി ത്വത്തോടും കൂടി പ്രവർത്തിക്കുവാൻ എല്ലാവരും പരമാധി പരിശ്രമിക്കേണ്ടതാണ്. ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവസഭയുടെ വളർച്ചക്കായി ഐക്യതയോടെ പ്രവർത്തിക്കാൻ എല്ലാവരേയും ദൈവം സഹായിക്കട്ടെ !
https://theendtimeradio.com

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്‌. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്‌.

ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്‌ത്രീയായി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത്‌ സമ്പത്തോ സ്വാധീനമോ സംബന്ധിച്ച്‌ അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്‌, നീതി നിഷ്‌കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്‌തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news23 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news24 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health24 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്നവരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news1 day ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news1 day ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National2 days ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending