Media
ഐ.പി.സി ലോഗോ ദുരുപയോഗം:കർശന നടപടിയുണ്ടാകും മുന്നറിയിപ്പുമായി ഐപിസി ജനറൽ കൗൺസിൽ
ഐപിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ നേതൃത്വത്തിനും മറ്റുള്ളവർക്കും എതിരെ നടക്കുന്ന അനാവശ്യ ചർച്ചകളും അവസാനിപ്പിക്കണമെന്ന് ജനറൽ കൗൺസിൽ കത്തിലൂടെ അറിയിച്ചു.
ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്.
പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കണമെന്നും കത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഇറക്കിയിരിക്കുന്ന കത്തിന്റെ പൂർണരൂപം:
ക്രിസ്തുവിൽ ബഹുമാന്യരായ ദൈവദാസൻമാർക്കും വിശ്വാസികൾക്കും സ്നേഹ വന്ദനം !
വിശുദ്ധ വേദപുസ്തക ഉപദേശങ്ങളിൽ അധിഷ്ടിതമായി രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പ്രേഷിത പ്രവർത്തനം നടത്തിവരുന്ന അത്യാത്മിക പ്രസ്ഥാനമാണ് ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ. സഭയുടെ വിശ്വാസ പ്രമാണങ്ങളും നിയമാവലികളും അംഗീകരിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വിവിധ പ്രാദേശിക സഭകളിൽ അംഗത്വം നൽകുന്നു. ദൈവസഭയിൽ അംഗങ്ങളായ എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരേയും സമഭാവനയോടെ സ്നേഹിക്കുകയും കരുതുകയും ചെയ്തുവരുന്ന സമൂഹമാണ് ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ. വംശീയവും സാമുദായികവുമായ വേർതിരിവുകളും വിവേചനവും സഭ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അത്തരം അനാത്മിക പ്രവർത്തനങ്ങൾ ഖേദകരവും അപലപനിയവുമാണ്. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാൻ സാധ്യമായ നടപടികൾ സഭ ചെയ്തു വരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളും വ്യക്തി അധിക്ഷേപങ്ങളും സഭക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കേണ്ടതാണ്. ക്രിസ്തുവേശുവിന്റെ സ്നേഹത്താൽ ഒന്നായി തീർന്നവർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നത് വിശ്വാസ സമൂഹത്തിന് ഭൂഷണമല്ല.
ഐ.പി.സി.യുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് നടത്തുന്ന വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില ആഴ്ചകൾക്ക് മുമ്പ് ഐപിസി ജനറൽ കൗൺസിലിനുവേണ്ടി ഭാരവാഹികൾ ഒരു സർക്കുലർ അയച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും സഭാനേതൃത്വത്തെ അഹേളിക്കുന്നതായും അറിയുന്നു.
ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്. ഇത്തരം ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ സഭാനേതൃത്വം നിർബന്ധിതരാകുമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
ദൈവ വചനത്തിനും സഭാ ഭരണഘടനയ്ക്കും വിധേയമായി പരസ്പര സ്നേഹത്തോടും സഹവർത്തി ത്വത്തോടും കൂടി പ്രവർത്തിക്കുവാൻ എല്ലാവരും പരമാധി പരിശ്രമിക്കേണ്ടതാണ്. ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവസഭയുടെ വളർച്ചക്കായി ഐക്യതയോടെ പ്രവർത്തിക്കാൻ എല്ലാവരേയും ദൈവം സഹായിക്കട്ടെ !
https://theendtimeradio.com
Articles
അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക
ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ് നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്.
ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നുണ്ട്. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത് സമ്പത്തോ സ്വാധീനമോ സംബന്ധിച്ച് അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്, നീതി നിഷ്കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു
ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes
Articles
ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്
ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.
ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക
ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes
Articles
കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്
ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.
ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം