National
യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്ന സിനിമ നിരോധിക്കണം*: പിസിഐ കേരളാ

പത്തനംതിട്ട: യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന “സനാതനി: കർമ്മ ഹി ധർമ്മ ” എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ ആവശ്യപ്പെട്ടു.
മതങ്ങൾ തമ്മിൽ സ്പർദ്ധയും വൈരാഗ്യവും വളർത്താൻ മാത്രം ഉപകരിക്കുന്ന ഈ സിനിമക്ക് എങ്ങനെ പ്രദർശനാനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം.
യേശു വ്യാജ ദൈവമാണന്നും, യേശുവിന് മൂന്ന് പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, യേശു മജീഷ്യൻ ആയിരുന്നെന്നും, നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയാണ് യേശു ചെയ്തതെന്നും സിനിമയിൽ കാണിക്കുന്നു.
ക്രൈസ്തവർ ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തതായി സിനിമയിൽ കാണിക്കുന്നു.
ഇത്തരത്തിലുള്ള ആക്ഷേപണങ്ങൾ കാണിക്കുന്നത് വീണ്ടും ഒഡീഷയിലെ കണ്ടമാൽ ജില്ലയിൽ 2008 ൽ ക്രൈസ്തവജനതക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ആവർത്തിക്കുവാനുള്ള നീക്കമാണ്. ഇത് അനുവദിക്കാൻ പാടില്ല.
ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യത്തിനും മതേതര പരമ്പര്യത്തിനും നിരക്കാത്തതും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ സിനിമ.
സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ കട്ടക്ക് ഓഫീസ് അനുമതി നിഷേധിക്കുകയും പിന്നീട് സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ്റെ മുംബൈ ഓഫീസ് അനുമതി നൽകുകയും ചെയ്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
നമ്മുടെ രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദ പാരമ്പര്യത്തിന് നിരക്കാത്ത ഈ ചിത്രത്തിന്റെ വിതരണവും പ്രദർശനവും രാജ്യമൊട്ടാകെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അടക്കം നിരോധിക്കണമെന്നും ഒഡീഷയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് സംരക്ഷണം നൽകുകയും ചെയ്യണം.
ഒരു വശത്ത് ക്രൈസ്തവ സ്നേഹം കാണിക്കുകയും അതേസമയം മറുവശത്ത് ക്രൈസ്തവ ചിഹ്നങ്ങളെ വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ജനകോടികൾ ആരാധിക്കുന്ന കർത്വത്വങ്ങളെ അധിക്ഷേപിക്കുകയും വിശ്വാസി സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ ഭൂഷണമല്ല, പിസിഐ അഭിപ്രായപെട്ടു.
പാസ്റ്റർ നോബിൾ പി തോമസ്( പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ,ഏബ്രഹാം ഉമ്മൻ,ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐ.സി.പി.എഫ് പാലക്കാട് ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ

ഐ.സി.പി.എഫ് (ICPF) പാലക്കാട് ജില്ലാ ക്യാമ്പ് ഏപ്രിൽ 17 മുതൽ 19 വരെ ധോണി,പാലക്കാട് Lead college of Management ൽ നടക്കും.13 വയസു മുതൽ 25 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.”Walking in the Light”എന്നതാണ് തീം. ചർച്ചകൾ, സംഗീതവും ആരാധന, വ്യക്തികത കൗൺസലിംഗ്, ചോദ്യോത്തര സെഷനുകൾ എന്നിവ നടക്കും. ഇവാ. സ്റ്റാനി തോമസ് : 9497763328
Sources:christiansworldnews
National
ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാത സമീപനം അവസാനിപ്പിക്കണം: പിഎഫ് സി

കോട്ടയം: തോക്കും വാളും എടുക്കാതെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സുവിശേഷ സംഘടനകളോട് കാണിക്കുന്ന പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കണമെന്ന് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ ആവശ്യപ്പെട്ടു. നിയമപരമായ അനുവാദം വാങ്ങിയും സമാധാനപരമായും ശാന്തമായ ആത്മീയ അന്തരീക്ഷത്തിലും ഉറച്ചുനിന്നുകൊണ്ടും ഇന്ത്യൻ നിയമ സംവിധാനത്തോടു കൂറുപുലർത്തിയും , മദ്യത്തിനും,മയക്കുമരുന്നിനും എതിരെയും , കുലപാതകവും, ആത്മഹത്യയും ചെയ്യരുതെന്നും ,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്നും , ആഹ്വാനം ചെയ്തുകൊണ്ട് രാജ്യസമാധാനത്തിനായി പ്രസംഗിക്കുന്ന സുവിശേഷ പ്രവർത്തകരുടെ യോഗങ്ങളും , ആരാധനകളും ,പരസ്യയോഗങ്ങളും സാമൂഹ്യവിരുദ്ധരും മതഭ്രാന്തന്മാരും തടസ്സപ്പെടുത്തുകയും ,നിരപരാധികളായവരെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. എന്നാൽ മറ്റു മത രാഷ്ട്രീയ സാമൂഹിക സംഘടനകൾ നിരോധിത ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു .നിയമംലംഘിച്ച് പൊതുസമ്മേളനങ്ങളും, ശക്തി പ്രകടനങ്ങളും നടത്തുന്നു . സ്കൂളുകൾക്കും ,ആശുപത്രികൾക്കും ,ആരാധനാലയങ്ങൾക്കും , ഗവ: സ്ഥാപനങ്ങൾക്കും ശബ്ദ മലിനീകരണങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ പലവിധത്തിൽ നിയമലംഘനങ്ങൾ നടക്കുമ്പോൾ അതൊക്കെ കണ്ടില്ല എന്ന് നടിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾ നിയമാനുസൃതമായി ചെയ്യുന്ന യോഗങ്ങൾക്കെതിരെ സാമൂഹിക വിരുദ്ധരും, നിയമപാലകരും “കൃത്യനിർവ്വഹണം ” തടസ്സപ്പെടുത്തുന്ന പക്ഷപാതപരമായ നടപടിക്കെതിരെ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ കെ ജോഷ്വായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പോൾ പ്രതിക്ഷേധം അറിയിച്ചു.
Sources:gospelmirror
National
തൊഴില്‍തട്ടിപ്പ്: തായ്‌ലാന്‍ഡില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു

തിരുവനന്തപുരം: തായ്‌ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ ഏട്ട് മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യന്‍പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്.
അഞ്ചുപേരെ എയര്‍ഇന്ത്യാ വിമാനത്തില്‍ രാത്രി 10.20 ഓടെ കൊച്ചിയിലും മൂന്നുപേരെ ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.45 ഓടെ തിരുവനന്തപുരത്തും എത്തിക്കും. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലാന്റ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.തിരിച്ചെത്തിയ മലയാളികളെ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
Sources:nerkazhcha
The Indian embassies in Myanmar and Thailand, in coordination with local authorities, have successfully repatriated 283 Indian nationals who were trapped in cybercrime and scam operations along the Myanmar-Thailand border. The individuals were flown back to India on an Indian Air Force (IAF) aircraft from Mae Sot, Thailand.
According to a statement from the Ministry of External Affairs (MEA), these individuals had been lured with fake job offers and forced to engage in fraudulent activities in scam centres operating in the region. “The Government of India has been making sustained efforts to secure the release and repatriation of Indian nationals lured to various Southeast Asian countries, including Myanmar, with fake job offers,” the MEA said.
The Indian government has repeatedly warned against such job scams through advisories and social media alerts. The MEA once again urged Indian nationals to verify foreign job offers through official channels, including Indian missions abroad, and to thoroughly check the credentials of recruiting agents and companies before accepting employment opportunities.
Indian nationals are once again advised to verify the credentials of foreign employers through Missions abroad and check the antecedents of recruiting agents and companies before taking up a job offer,” the MEA said.
This is not the first such rescue operation. In December, the Indian Embassy in Myanmar facilitated the release of six Indian nationals trapped in scam compounds in Myawaddy. The embassy confirmed on X that 101 Indian citizens had been repatriated from Myanmar since July 2024
http://theendtimeradio.com
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie12 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden
-
world news4 weeks ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News12 months ago
3 key evidences of Jesus’ return from the grave