National
വിദേശ ഫണ്ട് വാങ്ങുന്ന എൻജിഒകളുടെ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്
ലാഭേച്ഛയില്ലാത്ത സർക്കാർ ഇതര സംഘടനകൾക്ക് പൂട്ടിടാൻ (എൻ.ജി.ഒ) കേന്ദ്ര സർക്കാർ നീക്കം. മൂന്ന് വർഷമായി പ്രവർത്തന രഹിതമായ എൻ.ജി.ഒകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. 2021 മുതൽ തുടർച്ചയായി പ്രവർത്തനം നിലച്ച സംഘടനകൾക്കാണ് നോട്ടിസ്. 2010ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമ പ്രകാരം (എഫ്.സി.ആർ.എ) റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.
എൻ.ജി.ഒകൾക്കും സാമൂഹിക പ്രവർത്തകർക്കും വിദേശ സംഭാവന ലഭിക്കുന്നത് നിയന്ത്രിക്കുന്ന നിയമമാണ് എഫ്.സി.ആർ.എ. 2020ൽ ഈ നിയമം സർക്കാർ കൂടുതൽ കടുപ്പിച്ചിരുന്നു. എഫ്.സി.ആർ.എ റജിസ്ട്രേഷൻ റദ്ദാക്കിയാൽ എൻ.ജി.ഒകൾക്ക് വിദേശ ധനസഹായം ലഭിക്കില്ല. എൻ.ജി.ഒകളുടെ പ്രവർത്തനവും ലക്ഷ്യവും താൽപര്യങ്ങളും വിദേശ സംഭാവന ഉറവിടവും സംബന്ധിച്ച് സർക്കാർ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.
വിദേശത്തുനിന്ന് ലഭിച്ച സംഭാവന ഉപയോഗിക്കാതിരുന്നതിനെ കുറിച്ച് 21 ദിവസത്തിനകം രേഖകൾ സഹിതം വിശദീകരണം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് പറയുന്നത്. മറുപടി നൽകിയില്ലെങ്കിൽ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നോട്ടിസ് മുന്നറിയിപ്പ് നൽകി. എഫ്.സി.ആർ.എ നിയമ പ്രകാരം രണ്ട് വർഷം തുടർച്ചയായി പ്രവർത്തിച്ചില്ലെങ്കിൽ സംഘടനകളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാറിന് കഴിയും. ഈ നിയമ പ്രകാരം ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ചെറിയ സംഘടനകളെയാണ് സർക്കാർ കരിമ്പട്ടികയിൽപെടുത്തിയത്.
അതേസമയം, ആദ്യമായാണ് സർക്കാർ എഫ്.സി.ആർ.എയുടെ സെക്ഷൻ 14(1)(ഇ) വകുപ്പ് പ്രയോഗിക്കുന്നതെന്ന് ചാരിറ്റബിൾ സംഘടനകളുടെ ഓഡിറ്റിങ്ങിൽ വിദഗ്ധനായ മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഗൗതം ഷാ പറഞ്ഞു. വിദേശ ഫണ്ട് ഉപയോഗിക്കാതിരുന്നാൽ വഴിതിരിച്ചുവിട്ടെന്നോ ദുരുപയോഗം ചെയ്തെന്നോ സ്ഥാപിക്കാൻ കഴിയില്ല. പദ്ധതികൾക്ക് അംഗീകാരം വൈകൽ, സർക്കാർ അനുമതി ലഭിക്കാനുള്ള കാലതാമസം, സ്ഥാപനത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ വിദേശ സംഭാവന ഉപയോഗിക്കപ്പെടാതിരിക്കാം. ഫണ്ടുകൾ ശരിയായി കണക്കിൽ വെക്കുകയും ബാങ്ക് അക്കൗണ്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയും വഴിതിരിച്ചുവിടാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം എഫ്.സി.ആർ.എ റജിസ്ട്രേഷൻ റദ്ദാക്കൽ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Sources:azchavattomonline.com
The Union home ministry has warned that non-government organisations (NGOs) that receive and utilise foreign funds without having a licence under the foreign contribution regulation act (FCRA) or after its expiry will be penalised, according to a communication by the ministry on Tuesday.
The ministry came across some instances of credit or debit in the accounts of NGOs without a licence, which caused it to issue a public notice on Tuesday.
All NGOs receiving foreign funds have to be mandatorily registered under the FCRA and they have to utilise such funds only for the purposes these have been received.
Besides, those who get the FCRA registration certificate must renew it within six months before the expiry of the period of the registration and if not done, their registration ceases to exist and they can’t receive or utilise foreign contribution.
“However, instances have come to the notice to this ministry where credit or debit of the FC (foreign contribution) has been noticed into the accounts of the NGOs/associations who have not been granted registration/prior permission/renewal under the FCRA 2010 or such NGOs/associations whose registration has ceased on expiry of validity period or whose registration has been cancelled,” the notice stated.
It added that any receipt or utilisation of the FC without valid registration is violation of the provisions of the FCRA 2010.
Accordingly, it said, “any transaction in FCRA accounts/FCRA utilisation accounts of the NGO/association whose FCRA registration has been cancelled or ceased or validity expired would amount to violation of FCRA 2010 and is liable for penal action”.
In November 2024, the home ministry said that any non-government organisation involved in anti-development activities, religious conversions or incites protests with malicious intentions or has links with radical organisations will be refused foreign contribution regulation act (FCRA) licence.
According to the MHA data, as many as 16,091 NGOs have FCRA licences as of date while licences of 20,713 organisations have been cancelled.
The Centre tightened the FCRA in 2020 by making several amendments. It even canceled the licences of Rajiv Gandhi Foundation (RGF) and Rajiv Gandhi Charitable Trust (RGCT) in 2022 accusing them of violating the law.
The FCRA unit of the MHA carried out inspections or audits of at least 335 NGOs and associations registered or granted prior permission under FCRA between 2019 and 2022 to see if foreign funding rules were being followed by them.
The FCRA act – amended in September 2020 – barred public servants from receiving foreign funding and made Aadhaar mandatory for every office-bearer of the NGOs. The amended law also bars organisations from using more than 20% of foreign funds for administrative purposes. The limit was hitherto 50%.
http://theendtimeradio.com
National
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.
കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.
സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.
National
ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്
തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337
താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771
താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
http://theendtimeradio.com
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.
ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.
ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news12 months agoNigerian Pastor Killed in Kwara State After Ransom Payments Made
-
Movie11 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’

