National
സിയോന്‍ കാഹളം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ആദ്യ പതിപ്പിന്റെ പ്രകാശനവും നടന്നു.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഔദ്യോഗിക നാവായ സിയോന്‍ കാഹളത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 2019-2022 കാലഘട്ടത്തിലെ സിയോന്‍ കാഹളം മാസികയുടെ ആദ്യ പതിപ്പിന്റെ പ്രകാശനവും ജൂലൈ 30 ന് ഹെബ്രോന്‍പുരത്ത് നടന്നു.
ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് മാത്യൂ ചാരുവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി സി എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാസ്റ്റര്‍ രാജു പൂവക്കാല ഓഫീസ് പ്രാര്‍ത്ഥിച്ചു സമര്‍പ്പിച്ചു. ആദ്യ കോപ്പി ഐ പി സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ സി ജോണ്‍ ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫിന് നല്‍കി പ്രകാശനം നടത്തി. ഐ പി സി മിസോറാം സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ ഡിജിറ്റല്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു.
2019-2022 മാസികയുടെ ആദ്യ വരിസംഖ്യ പാസ്റ്റര്‍ കെ സി ജോണ്‍ നല്‍കുകയും പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് അഞ്ചു വര്‍ഷത്തെ വരിസംഖ്യയും, പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ ആയുഷ്‌കാല വരിസംഖ്യയും നല്‍കി.
സിയോണ്‍ കാഹളം ബോര്‍ഡിന്റെ സെക്രട്ടറി ബിനോയ് ഇടക്കല്ലൂര്‍ സ്വാഗത പ്രസംഗം നടത്തി. ചീഫ് എഡിറ്റര്‍ അജി കല്ലുങ്കല്‍ പ്രവര്‍ത്തന വിശദീകരണം നല്‍കി. ട്രഷറര്‍ ജസ്റ്റിന്‍ രാജ് നന്ദി പ്രകാശിപ്പിച്ചു.
ഐ പി സി കേരളാ സ്റ്റേറ്റ് ജെ. സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, പാസ്റ്റര്‍ പി എ മാത്യൂ, ഐ പി സി സംസ്ഥാന ട്രഷറര്‍ പി എം ഫിലിപ്പ്, ജോ. സെക്രട്ടറി കുഞ്ഞച്ചന്‍ വാളകം, സണ്ണി മുളമൂട്ടില്‍, കുര്യന്‍ ജോസഫ്, കെ റ്റി ജോഷ്വാ, ബോബി തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ എം ഐ കുര്യന്‍, പാസ്റ്റര്‍ ബാബു തലവടി, പാസ്റ്റര്‍ ജോസ് കെ എബ്രഹാം, പാസ്റ്റര്‍ ചാക്കോ ദേവസ്യാ, പാസ്റ്റര്‍ സാം പനച്ചയില്‍, പി വൈ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാബു ആര്യപ്പള്ളില്‍, പാസ്റ്റര്‍ സജി കാനം, തിരുവല്ല സെന്റര്‍ ട്രഷറര്‍ ബ്രദര്‍ റോയി ആന്റണി,പി വൈ പി എ പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് കട്ടപ്പന, പാസ്റ്റര്‍ വിക്ടര്‍ മലയില്‍, കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്നും എത്തിച്ചേര്‍ന്ന ദൈവദാസന്‍മാരും, സഹോദരന്‍മാരും, ഹെബ്രോന്‍ പി ജി അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
National
ഇന്ത്യൻ പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിച്ചവർക്കെതിരെ കേസെടുത്തു

ഇന്ത്യൻ പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിച്ചവർക്കെതിരെ കേസെടുത്തു.പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിക്കുകയും ബൈബിളിനെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ച് പോലീസ് കേസെടുത്തു.പഞ്ചാബ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ അമൃത്‌സറിലെ രാജേവാലിലെ ഒരു പള്ളിയിൽ മെയ് 21 ന് ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ സായുധ സിഖ് യോദ്ധാക്കളുടെ സംഘത്തിലെ അംഗങ്ങളായ ഒരു കൂട്ടം നിഹാംഗുകൾ വാളുകൾ വീശി അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.
ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് തങ്ങൾ തിരിച്ചടിച്ചതായും നിഹാംഗുകളെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ നിർബന്ധിച്ചതായും ക്രിസ്ത്യാനികൾ പറഞ്ഞു.
മതവിശ്വാസത്തിന്റെ ഭാഗമായി സിഖുകാർക്ക് വാളെടുക്കാൻ അനുവാദമുണ്ട്. അക്രമികൾക്കെതിരെ അമൃത്സർ റൂറൽ പോലീസിൽ കേസെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ശേഷം, ക്രിസ്ത്യാനികൾ സിഖ് വസ്ത്രങ്ങൾ “പ്രചാരക ആവശ്യങ്ങൾക്ക്” ഉപയോഗിക്കുന്നതിനെ എതിർത്ത കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യാനികൾ മാർച്ച് സംഘടിപ്പിച്ചു.
സമഗ്രമായ അന്വേഷണം നടത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥൻ സതീന്ദർ സിംഗ് ഉറപ്പ് നൽകി.
ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബ് സമാധാനപരമായ സംസ്ഥാനമാണ്. എന്നാൽ കാലക്രമേണ സിഖ്, ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുടെ അന്തരീക്ഷം ഉണ്ടായി, അതിന്റെ ഫലമായി സാമുദായിക സംഘർഷം ഉണ്ടായതായി പഞ്ചാബ് ആസ്ഥാനമായുള്ള പാസ്റ്റർ ഹനൂക് ഭാട്ടി പറഞ്ഞു.
“കഴിഞ്ഞ രണ്ട് വർഷമായി പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു, അത് കൈവിട്ടുപോകുന്നതിനുമുമ്പ് എത്രയും വേഗം പരിഹരിക്കാൻ ചർച്ചകൾ നടത്തണം ,” ഭട്ടി മുന്നറിയിപ്പ് നൽകി.
“ഞങ്ങൾ സിഖുകാരെ ക്രിസ്ത്യാനികളാക്കി മാറ്റുകയാണെന്ന് കരുതുന്ന ചിലരുണ്ട്. ഇത് ഒരു സത്യവുമില്ലാത്ത ആരോപണമാണ്, ”ക്രിസ്ത്യൻ നേതാവ് പറഞ്ഞു.
ക്രിസ്ത്യൻ, സിഖ് അനുയായികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇത് ബോധപൂർവം ചെയ്തതാണെന്നും “ചില സ്ഥാപിത താൽപ്പര്യക്കാർ ഇത് ചെയ്തിട്ടുണ്ടെന്ന്” ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പാസ്റ്റർ ജസ്പാൽ സിംഗ് പറഞ്ഞു.
പഞ്ചാബ് സംസ്ഥാന ഭരണകൂടം “ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതായി തോന്നുന്നതായി
, ക്രിസ്ത്യാനികൾക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച മധ്യ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ ഫോറത്തിന്റെ പ്രസിഡന്റ് അരുൺ പന്നാലാൽ പറഞ്ഞു,
കഴിഞ്ഞ ജൂണിൽ ഒരു സിഖ് പ്രധാന പുരോഹിതൻ തന്റെ സമുദായാംഗങ്ങളെ ക്രിസ്ത്യാനിത്വത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Sources:christiansworldnews
National
അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ സ്കൂൾ മാറാം; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം. ഇതുസംബന്ധിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമാകും പരിഗണിക്കുക.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിൽ രണ്ടു മുതൽ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
ജൂൺ ഒന്നിനാണ് 2023-24 അധ്യയന വർഷം ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഓരോ സ്കൂളുകളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.
Sources:globalindiannews
National
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം

ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി ഭാഗങ്ങളിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സംഗമം.
കുടുംബം എന്ന വിഷയത്തിൽ ഈടുറ്റ ചിന്തകൾ നൽകി ഡോ.ജെയിംസ് ജോർജ് വെൺമണി നയിച്ച സെമിനാർ പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്നു.പലപ്പോഴും സഭകൾ മതിലുകൾ തീർക്കുമ്പോൾ അവിടെ പാലങ്ങൾ ആകുകയാണ് യു.പി.എഫ് പോലുള്ള ഐക്യ പ്രവർത്തനങ്ങളെന്ന് പ്രഭാഷകനും ഫാമിലി കൗൺസിലറുമായ ഡോ.ജെയിംസ് ജോർജ് വെൺമണി പറഞ്ഞു.യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം പൂവച്ചൽ ഗാനശുശ്രൂഷ നടത്തി.സംയുക്ത വി.ബി.എസിൽ അധ്യാപകരായിരുന്ന എല്ലാവർക്കും ആദരവ് നൽകി. സ്ഥലം മാറി വന്ന പാസ്റ്റർമാരെ സ്വീകരിച്ചു. പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ടി. മാധവനും ലൗഡേൽ സഭയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
യു.പി.എഫിൻ്റെ അടുത്ത പ്രഭാത പ്രാർത്ഥന ജൂൺ 5 തിങ്കളാഴ്ച്ച ചാത്തങ്കേരിയിൽ റിവൈവൽ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ പി.ടി.ചാക്കോയുടെ ഭവനത്തിൽ നടക്കും. എല്ലാമാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ചയാണ് യു.പി.എഫ് പ്രഭാതപ്രാർത്ഥന.
Sources:faithtrack
-
world news1 week ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news5 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news1 week ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
world news2 weeks ago
Chinese Christians face hefty fines for ‘illegal gatherings’