world news
Burkina Faso: “The Worlds Most Neglected Crisis”
Burkina Faso — The violence plaguing Burkina Faso is the world’s most neglected crisis today, leaving “one in four Burkinabè in need of aid,” according to the Norwegian Refugee Council’s (NRC) annual list of neglected displacement crises.
“The purpose (of the list) is to focus on the plight of people whose suffering rarely makes international headlines, who receive little or no assistance, and who never become the center of attention for international diplomacy efforts,” states the report.
Since 2015, militant attacks linked to al-Qaeda and ISIS in Burkina Faso have been on the rise. The violence seen in Burkina Faso is part of a broader trend of jihadism which has displaced 2.3 million people in West Africa’s Sahel region.
As of 2023, the country has not successfully curbed the spread of violence and still struggles with one of the bloodiest jihadist insurrections in the Sahel. The violence and unrest have created the worst humanitarian crisis in Burkina Faso’s history.
Second on the list is the Democratic Republic of Congo, followed by Colombia, Sudan, Venezuela, Burundi, Mali, Cameroon, El Salvador, and Ethiopia.
“None of these countries is neglected by accident,” reports the NRC. “The powerful response to the suffering inflicted by the war in Ukraine has shown that neglect is in fact a choice. Where there is the will, political action can be impactful and swift, funding can be vast, and media coverage extensive.”
Sources:persecution
world news
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ
ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക് ബെല്‍ഫാസ്റ്റ് കാസില്‍റീഗിലായിരിക്കും യോഗം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് ആത്മീയ ഉണര്‍വു സമ്മാനിക്കുന്ന യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മകള്‍ക്കു നേതൃത്വം നല്കുന്ന ബ്രദര്‍ ജിജോ കാവുങ്കല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: +447793046677.
Sources:globalindiannews
world news
മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി
മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ, അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) അപലപിച്ചു.
“ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സത്യത്തിനും നീതിക്കുംവേണ്ടി അക്ഷീണം പോരാടിയ ഒരു പ്രവാചകശബ്ദത്തെ നിശ്ശബ്ദമാക്കുകയുമാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരെ ചേർത്തുപിടിക്കുന്ന പൗരോഹിത്യപ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്” എന്ന് ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ മാർട്ടിനെസ് അനുസ്മരിച്ചു.
ഈ കുറ്റകൃത്യത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും പുരോഹിതരുടെയും അജപാലകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നുവെന്ന് മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.
Sources:azchavattomonline.com
world news
നിർബന്ധിത മതപരിവർത്തനം: പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ
ക്രിസ്ത്യാനികളെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ. യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഫൗണ്ടേഷനായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ആണ് സുഡാനീസ് ആംഡ് ഫോഴ്സ് (SAF) മിലിട്ടറി ഇൻ്റലിജൻസ് യൂണിറ്റ്, 12 ക്രിസ്ത്യൻ പുരുഷന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജ്യത്തു നേരിടുന്ന വിവേചനത്തെക്കുറിച്ച് അപലപിച്ചത്. സുഡാനിലെ ദക്ഷിണ കോർഡോഫാൻ സംസ്ഥാനത്തെ മോറോ നുബാൻ ഗോത്രത്തിൽ നിന്നുള്ള ആളുകൾ ദീർഘകാലമായി മതപരവും വംശീയവുമായ വിവേചനം നേരിടുന്നു.
2023 ഡിസംബർ മുതൽ ഗ്രാമം നിയന്ത്രിക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) ഗെസിറ സംസ്ഥാനത്തെ അൽ തോറ മോബെ ഗ്രാമത്തിലെ ക്രിസ്ത്യാനികളെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയാണെന്ന് സി എസ് ഡബ്ള്യു റിപ്പോർട്ട് ചെയ്തു. നുബ പർവതനിരകളിൽ നിന്നുള്ള ക്രിസ്ത്യൻ അഭയാർത്ഥികളാണ് ഈ ഗ്രാമത്തിലുള്ളത്. 2011 മുതൽ ഇവർ അവിടെ താമസിക്കുന്നു.
സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റ് നടത്തുന്ന കെട്ടിടത്തിൽ തടവിലാക്കിയ 26 പേരിൽ 12 ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഒക്ടോബർ 12 നും 13 നും ഇടയിൽ 14 പേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവർ എസ്എഎഫ് തടങ്കലിൽ തുടരുന്നു. സി എസ് ഡബ്ള്യു സ്ഥാപക പ്രസിഡൻ്റ് മെർവിൻ തോമസ് സ്ഥിതിഗതികളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. ഇപ്പോഴും തടങ്കലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാൻ എസ്എഎഫിനോടും ആർഎസ്എഫി-നോടും അഭ്യർത്ഥിച്ചു.
കസ്റ്റഡിയിലുള്ളവർ ഖർത്തൂം നോർത്തിലെ അൽ എസ്ബയിലെ പള്ളിയിലെ അംഗങ്ങളായിരുന്നു, എസ്എഎഫും ആർഎസ്എഫും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനാൽ ഏകദേശം നൂറോളം സഭാംഗങ്ങൾക്കൊപ്പം അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു. അവർ ഷെണ്ടിയിൽ അഭയം തേടിയെങ്കിലും ഒക്ടോബർ ആറു മുതൽ അറസ്റ്റിലായി. ഒക്ടോബർ 11 വരെ നിരവധി ദിവസങ്ങളിലായി സംഘങ്ങളെ തടങ്കലിൽ പാർപ്പിക്കുകയും, ആർഎസ്എഫ് അംഗങ്ങൾ എന്നാരോപിച്ച് പുരുഷന്മാർ പീഡനത്തിനും ശാരീരിക ആക്രമണത്തിനും ചോദ്യം ചെയ്യലിനും വിധേയരാകുകയും ചെയ്തു.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Tech3 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles4 months ago
8 ways the Kingdom connects us back to the Garden of Eden