Connect with us

National

ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടന്നത് 14 ആക്രമണങ്ങൾ

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണമെന്ന് അഭ്യർഥിച്ച് ക്രൈസ്തവ നേതാക്കൾ. ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ 14 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഉടനടി നിർണായകമായ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രിയോടും പ്രസിഡന്റിനോടും ആവശ്യപ്പെട്ടു.

“ക്രിസ്തുമസ് ദിനത്തിൽ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങളോട് നിലവിളിക്കുന്നു,” ഡിസംബറിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സംയുക്ത അഭ്യർഥനയിൽ വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.

“ഈ ക്രിസ്തുമസ് സീസണിൽ മാത്രം, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കുറഞ്ഞത് 14 സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീഷണികളും തടസ്സങ്ങളും മുതൽ അറസ്റ്റുകളും നേരിട്ടുള്ള ആക്രമണങ്ങളും വരെ അതിൽ ഉൾപ്പെടുന്നു. വർധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ പ്രവണതയാണ് ഇവയൊക്കെ വെളിപ്പെടുത്തുന്നത്,” നിരവധി കത്തോലിക്കാ പുരോഹിതർ ഒപ്പിട്ട അപ്പീലിൽ പറയുന്നു.

ലഖ്‌നൗവിലെ കത്തീഡ്രലിന് മുന്നിൽ ക്രിസ്തുമസ് ശുശ്രൂഷകൾ ആരംഭിക്കുന്നതിനുമുമ്പായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ബഹളമുണ്ടാക്കി. ഗുജറാത്തിലെ ഒരു പ്രിപ്പറേറ്ററി സ്‌കൂളിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കുന്ന സംഭവവും ഉണ്ടായി. മധ്യപ്രദേശിൽ കരോൾ ഗായകരെ തടയുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാംഗ്ലൂർ നഗരത്തിൽ സാന്താക്ലോസിന്റെ വസ്ത്രം അഴിച്ചുമാറ്റി തുടങ്ങിയ നിരവധി സംഭവങ്ങളാണ് രാജ്യത്തുടനീളമായി ഉണ്ടായത്.
Sources:azchavattomonline.com

In an appeal to Indian Prime Minister Narendra Modi, more than 400 Christian and civil leaders along with 30 church groups have called for “immediate and decisive action … to curb a surge in violence against Christians and especially during Christmas prayers and celebrations.”

“We cry out to you from the depths of our hearts when we are attacked in villages and towns in several states on Christmas Day,” lamented the Christian leaders of diverse denominations in their joint appeal, also sent to federal President Droupadi Murmu, on Dec. 31.

“During this Christmas season alone, at least 14 incidents targeting Christians were reported, ranging from threats and disruptions to arrests and outright attacks, underscoring an alarming trend of rising intolerance and hostility,” said the appeal signed by dozens of prominent Catholic priests, lay leaders, and advocacy groups.

Recent incidents of violence and hostility have included Hindu groups shouting ahead of Christmas services in front of a Catholic cathedral in Lucknow as well as antagonists forcing staff to remove Christmas decorations at a preparatory school in western Gujarat state.

Carol singers were also stopped and teachers threatened in central Madhya Pradesh state, while a food delivery man was stripped of a Santa dress in the city of Bangalore.

The appeal pointed out that these incidents happened “just two days after [Modi] in his address to our Catholic prelates condemned those inciting violence and spreading disharmony which caused disruption in society.”

Attending the Christmas celebration of the Catholic Bishops’ Conference of India (CBCI) in New Delhi, Modi on Dec. 23 said the “teachings of Lord Christ celebrate love, harmony, and brotherhood. It is important that we all work to make this spirit stronger.”

“However, it pains my heart when there are attempts to spread violence and cause disruption in society. It is essential that we come together to fight such challenges,” Modi said at the time.

John Dayal, an outspoken Catholic columnist among the signatories to the appeal, claimed in an interview with CNA on Jan. 3 that Modi exhibited “hypocrisy” in the speech.

“After expressing his ‘pain’ over incidents of violence, Modi did not mention a single incident from daily two cases of targeted hate violence in 2024 in the country. Instead, he cited the bloody Christmas market attack in Germany as an example. This is duplicity and this is what encourages the belligerent Hindu fundamentalists,” Dayal said.

The ecumenical United Christian Forum (UCF) that monitors anti-Christian incidents reported in December that the number of acts of violence throughout 2024 had reached 745 at the end of November.

“In reality, the figures will be much higher. Many other incidents which may have happened but were not reported on our hotline are not included in the total number,” A.C. Michael, the Catholic coordinator of UCF.

The Modi government recently sent a special government emissary to Bangladesh over recent atrocities against Hindus there, but the UCF urged the Modi government “to consider setting up a national level enquiry led by a government of India secretary to look into these incidents of Christian minority persecution within India.”

The Christians urged the Hindu nationalist Bharatiya Janata Party government to “issue clear guidelines to state governments on protecting constitutional rights to religious freedom, ⁠⁠initiate regular dialogue with representatives of all faith communities, and protect the fundamental right to freely profess and practice one’s faith.”

“Inclusivity and harmony are vital not only for the moral fabric of the nation but also for its economic and social prosperity,” they said in the appeal.

http://theendtimeradio.com

National

യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)

Published

on

തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ സജി എബ്രഹാം അധ്യക്ഷത വഹിച്ചു.
തുടർന്ന് റവ. ലിറ്റോ സഖറിയ ( യുഎസ്എ),
പാസ്റ്റർ ഷാജി കെ ഡാനിയേൽ( ഡാളസ്) എന്നിവർ പ്രസംഗിച്ചു.
തോമസ് ജോർജ്, ജോസ് ബേബി, അലക്സാണ്ടർ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രാർഥന നയിച്ചു.
പകൽ യോഗങ്ങളിൽ
രാവിലെ, സോദരി സമ്മേളനത്തിൽ
ഹെൽന റെജി അധ്യക്ഷത വഹിച്ചു.
ഡോ ജോളി താഴാപള്ളം
സിസി ബാബു ജോൺ
പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ) എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് യോഗത്തിൽ
പാസ്റ്റർ ബിനു പി ജോർജ് അധ്യക്ഷത വഹിച്ചു.
ഡോ. ജിനോസ് പി ജോർജ്
പാസ്റ്റർ രാജു ആനിക്കാട്( ജോ. സെക്രട്ടറി, ഐപിസി, കേരളാ സ്റ്റേറ്റ്)
എന്നിവർ പ്രസംഗിച്ചു.
വെളളി, നാളെ കൺവൻഷനിൽ..
രാവിലെ 9 മണിക്ക് ബൈബിൾ കോളേജുകളുടെ ബിരുദദാന സമ്മേളനം.
അധ്യക്ഷൻ – ഡോ ജെയ്സൺ തോമസ്
ബിരുദദാനം -പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ)
ഉച്ച കഴിഞ്ഞ് 2 പിഎം ന്
അധ്യക്ഷൻ -ടി എ ജോർജ്
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ്
5.30 ന് സായാഹ്ന യോഗം
അധ്യക്ഷൻ -പാസ്റ്റർ ഷിജു മത്തായി
പ്രസംഗം-
പാസ്റ്റർ സണ്ണി താഴാമ്പള്ളം (ഹ്യൂസ്റ്റൺ)
പാസ്റ്റർ ജിബി റാഫേൽ
പാസ്റ്റർ പി സി ചെറിയാൻ
http://theendtimeradio.com

Continue Reading

National

പാസ്റ്റർ ജോസ് പാപ്പച്ചനും സഹധർമ്മിണി ഷീജയ്ക്കും 5 വർഷം തടവും 25000 രൂപ പിഴയും വിധിച്ചു.

Published

on

ഞങ്ങൾ ബീഹാറിൽ അടുത്തടുത്ത് ഉണ്ടായിരുന്നു. 2021-ൽ ഇവരെ സുവിശേഷ വിരോധികൾ പിടിച്ച് മർദ്ധിക്കുകയും ATM കാർഡ് പിടിച്ചു വാങ്ങിയിട്ട് പിൻ നമ്പറും വാങ്ങി. എന്നാൽ അക്കൗണ്ട് കാലിയായിരുന്നു. എങ്കിലും വീഡിയോയിൽ ഭീഷണിപ്പെടുത്തി പലതും പറയിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു. അന്ന് അവർ ഇൻഡ്യാ മിഷനോടൊപ്പം ആയിരുന്നു. സുവിശേഷ വിരോധികൾ മർദ്ധിച്ചനന്തരം പോലിസിൽ ഏൽപ്പിച്ചെങ്കിലും മിഷൻ ഇടപെട്ട് അവരെ അന്നു രാത്രി തന്നെ ഇറക്കി കൊണ്ടുവന്നു. തുടർന്ന് അവർ എൻ്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ ചുവന്നും നീരുവന്നതുമായിരുന്നു. എന്നോട് പറഞ്ഞത് ഒരാൾ മുഷ്ടി ചുരുട്ടി കണ്ണിൽ ഇടിച്ചതാണെന്നാണ്. പലരും അവരെ രണ്ടു പേരെയും അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തു. തലയ്ക്ക് അടിയേറ്റതിനാൽ ഓർമ്മപോലും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. വൈകുന്നേരം വരെ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിന് ശേഷം അവർ നാട്ടിലേക്ക് പോയെങ്കിലും ദൈവീകദർശനം അവരെ ഉത്തർപ്രദേശിലേക്ക് നയിച്ചു.
അവിടെ ആയിരിക്കുമ്പോൾ ചില പ്രാർത്ഥനാ ഗ്രൂപ്പുകളിലുടെ ഞങ്ങൾ കൂടിക്കാണുമായിരുന്നു. ഈ യവസരത്തിലാണ് UP യിൽ ലഘുലേഖയും പുതിയ നിയമവും വിതരണം ചെയ്തുവെന്ന പേരിൽ അറസ്റ്റിലായത്. അന്ന് മുതൽ ജാമ്യം നല്കാതെ 8 മാസം ജയിലിലടച്ചു. ആ കാലയളവിൽ തടവുപുള്ളികളും ഇയാൾ മതപരിവർത്തനം ചെയ്യുന്നവൻ എന്ന് പറഞ്ഞ് മർദ്ധിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞു. പ്രാർത്ഥനയും നിദാന്തപരിശ്രമവും മൂലം 8 മാസത്തിന് ശേഷം പുറത്ത് വന്നു. പലവട്ടം കേസ് മാറ്റി വെച്ചെങ്കിലും അദ്ദേഹം രോഗത്താലും മനോവ്യസനത്താലും ഒത്തിരി ക്ഷീണിതനായി കാണപ്പെട്ടു.
കഴിഞ്ഞ മാസത്തിൽ എന്നെ വിളിച്ചിരുന്നു. പ്രാർത്ഥിക്കണം, ഞങ്ങളെ ശിക്ഷിച്ച് ജയിലിലടക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരും കോടതിയും എന്ന് വേദനയോടെ പറഞ്ഞു. അഞ്ചു ദിവസം മുമ്പാണ് വാട്സാപ്പിൽ മെസ്സേജ് ഇട്ടത് പ്രാർത്ഥിക്കണേ അവസാനവിധി പറയുന്നത് 22 നാണ്. BP യും ഷുഗറും തുടങ്ങിയ അനേകം വിഷയങ്ങളുള്ള ഒരു വ്യക്തിയാണ് എൻ്റെ സ്നേഹിതനായ ഈ പാസ്റ്റർ.
മതസ്വാതന്ത്ര്യവും നാനാത്വത്തിൽ ഏകത്വവും കൊട്ടിഘോഷിക്കുന്ന ഭാരത ജനതയുടെ വികാരങ്ങൾ എന്തേ ജ്വലിച്ചില്ല. ഒരു ലഘുലേഖ വിതരണം ചെയ്യുന്നത് മാരകമായ കുറ്റമാണോ ? ഇന്ത്യയിൽ ഏത് മതത്തിലും വിശ്വാസിക്കാനും അത് പ്രചരിപ്പിക്കുവാനും ഭരണഘടന അനുവാദം തന്നിരിക്കവേ നിയമത്തെ കാറ്റിൽ പറത്തിയുള്ള ഇത്തരം വിധികളും ശിക്ഷകളും എൻ്റെ സുഹൃത്തുക്കളെ എത്രത്തോളം ചിന്തിപ്പിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് എനിക്കറിയില്ല. ഭരണകർത്താക്കളും സഭാ നേതൃത്ത്വത്തിലുള്ളവരും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
http://theendtimeradio.com

Continue Reading

National

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

Published

on

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.

ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 എന്ന നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടാം.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)

തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

Movie17 hours ago

3 Doors Down lead singer reveals message from Jesus that prompted him to share the Gospel from stage

Brad Arnold, lead singer of the rock group 3 Doors Down, has opened up about how faith helped him overcome...

world news17 hours ago

തായ്‌ലാന്‍ഡില്‍ സ്വവർ​ഗ വിവാഹത്തിന് അനുമതി; നിയമം പ്രാബല്യത്തിൽ വന്നു

തായ്‌ലാന്‍ഡില്‍ സ്വവർ​ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു. സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ നിയമപരമായി നിരവധി സ്വവർ​ഗ ദമ്പതികൾ വിവാഹിതരായി. തായ് അഭിനേതാക്കളായ...

world news18 hours ago

പ്രമുഖ ക്രിസ്ത്യൻ ആർട്ടിസ്റ്റ് ഫെയ് സിയോഷെങ് ചൈനയിൽ അറസ്റ്റിൽ

ചൈനയിലെ പ്രശസ്ത കലാകാരനും സംഗീതജ്ഞനും ക്രിസ്ത്യാനിയുമായ 55 കാരനായ ഫെയ് സിയോഷെങ്ങിനെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തു. ഈ മാസത്തിൽ തന്നെ രാജ്യം വിടാൻ ഒരുങ്ങവേയാണ് അറസ്റ്റ്...

world news18 hours ago

പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരിൽ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ...

National18 hours ago

പാസ്റ്റർ ജോസ് പാപ്പച്ചനും സഹധർമ്മിണി ഷീജയ്ക്കും 5 വർഷം തടവും 25000 രൂപ പിഴയും വിധിച്ചു.

ഞങ്ങൾ ബീഹാറിൽ അടുത്തടുത്ത് ഉണ്ടായിരുന്നു. 2021-ൽ ഇവരെ സുവിശേഷ വിരോധികൾ പിടിച്ച് മർദ്ധിക്കുകയും ATM കാർഡ് പിടിച്ചു വാങ്ങിയിട്ട് പിൻ നമ്പറും വാങ്ങി. എന്നാൽ അക്കൗണ്ട് കാലിയായിരുന്നു....

Trending

Copyright © 2019 The End Time News