Connect with us

National

വ്യാജ ശിശുക്കടത്ത് കേസ്; 8 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തര്‍

Published

on

റാഞ്ചി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം 8 വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. 2018-ൽ ജാർഖണ്ഡിലെ റാഞ്ചിയിൽ ‘നിർമൽ ഹൃദയ്’ ഷെൽട്ടർ ഹോമിൽ നിന്നും കുഞ്ഞിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടര്‍ന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീയും മറ്റ് രണ്ടുപേരും വര്‍ഷങ്ങളായി വിചാരണ നേരിട്ടു വരികയായിരിന്നു. എട്ടുവർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇവർ കുറ്റക്കാരല്ലെന്ന് റാഞ്ചി സിവിൽ കോടതി വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.

കുറ്റാരോപണം നേരിട്ട സിസ്റ്റര്‍ കോൺസിലിയ ജാമ്യം ലഭിക്കുന്നതു വരെ മൂന്ന് വർഷം ജയിലിൽ കിടന്നിരിന്നു. 2018-ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന നിര്‍മ്മല്‍ ഹൃദയ് എന്ന സ്ഥാപനത്തിൽ നിന്ന് 14 ദിവസം പ്രായമുള്ള ഒരു ശിശുവിനെ അനധികൃതമായി കൈമാറിയെന്ന ആരോപണം ഉന്നയിച്ചായിരിന്നു കേസ്. ആരോപണങ്ങൾ മിഷ്ണറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീയായ സിസ്റ്റർ കോൺസിലിയയുടെ അറസ്റ്റിലേക്ക് നയിക്കുകയും, ജാർഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങൾക്കെതിരേ വിവിധ പരിശോധനകൾ വ്യാപിപ്പിക്കുകയും ചെയ്തിരിന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിധി സത്യത്തിന്റെയും അചഞ്ചലമായ പരിശ്രമത്തിന്റെയും വിശ്വാസത്തിന്റെയും വിജയമാണെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) മുൻ സെക്രട്ടറി ജനറലും ഡാൽട്ടൺഗഞ്ച് ബിഷപ്പുമായ തിയോഡോർ മസ്കറേനാസ് പറഞ്ഞു. ആരോപണങ്ങൾ സന്യാസ സമൂഹത്തിന്റെ ശുശ്രൂഷയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുവെന്ന് ബിഷപ്പ് വെളിപ്പെടുത്തി. സിസ്റ്റര്‍ കോൺസിലിയയുടെ അറസ്റ്റിന് പിന്നാലെ 24 കുഞ്ഞുങ്ങളെ പാർപ്പിച്ച ഹിനൂവിലെ മറ്റൊരു മിഷ്ണറീസ് ഓഫ് ചാരിറ്റി ഭവനം അധികൃതർ അടച്ചുപൂട്ടിയിരിന്നു. സമീപ വർഷങ്ങളിൽ ഭാരത കത്തോലിക്ക സഭ നേരിട്ട ഏറ്റവും വേദനാജനകമായ നിയമ പോരാട്ടങ്ങളിലൊന്നിന് അന്ത്യം കുറിക്കുന്ന സുപ്രധാന വിധിന്യായമാണ് പുറത്തുവന്നിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

In a landmark judgment that brings closure to one of the most painful legal battles faced by the Church in recent years, the Ranchi Civil Court has acquitted a Missionaries of Charity nun and two others in the much-publicised 2018 child trafficking case, declaring them not guilty after nearly eight years of legal proceedings.

The case centred on allegations that a 14-day-old infant had been sold for ₹50,000 from a Missionaries of Charity-run home in Ranchi. The accusations led to the arrest of Missionaries of Charity nun Sr. Concilia and triggered intense scrutiny of the congregation’s institutions across Jharkhand. Sr. Concilia spent three years in prison before obtaining bail.

Reacting to the verdict, Bishop Theodore Mascarenhas, former Secretary General of the Catholic Bishops’ Conference of India (CBCI) and Bishop of Daltonganj, described the judgment as a triumph of truth, perseverance and faith.

“This has taken eight years to get cleared,” Bishop Mascarenhas said. “Today, after years of suffering, prayer and perseverance, truth has prevailed.”

The bishop recalled that the allegations had far-reaching consequences for the congregation’s ministry. Following the arrests, authorities closed another Missionaries of Charity home in Hinoo that housed 24 infants, while several other institutions run by the congregation reportedly faced investigations and harassment.

“The police had widely publicised the allegations, and the repercussions were felt in almost every house run by the Missionaries of Charity,” he said.

Despite the challenges, the sisters continued their ministry among the poor, the abandoned and the vulnerable, even as the case remained pending in the courts.

Bishop Mascarenhas noted that securing bail for Sr. Concilia itself had been a lengthy struggle. “It took us three years to get bail for her,” he said, adding that he had personally accompanied the legal process over the years together with Sr. Sebastino MC and other supporters.

The Civil Court pronounced its verdict on June 18, acquitting Sr. Concilia and the two co-accused. While the detailed judgment is awaited, the court ruled that the accused were not guilty of the charges brought against them.

In a statement issued after the verdict, Bishop Mascarenhas expressed gratitude to God and thanked advocate Sunil Shrivastava, Adv. Anil Kant, Sr. Sebastino MC, Vepul Kaiser, members of the legal team, and numerous well-wishers who stood by the sisters throughout the prolonged legal battle.

He also acknowledged the steadfast leadership of Sr. Prema MC, then Superior General of the Missionaries of Charity, and Sr. Joseph MC, the present Superior General, for guiding the congregation through years of uncertainty and public criticism.

The judgment has been welcomed by many within the Church as a significant moment of vindication for the Missionaries of Charity, the congregation founded by Saint Teresa of Calcutta. Church leaders say the ruling restores confidence in the congregation’s longstanding commitment to serving society’s most vulnerable.

For the Missionaries of Charity and their supporters, the verdict marks not only the end of a difficult chapter but also a reaffirmation of faith in justice after years of trial and endurance.
 http://theendtimeradio.com

National

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

Published

on

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി. ജി. മാത്യൂസ് അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഇ. ദൈവസഭ ദേശീയ ചെയർമാൻ ഡോ. ഒ. എം. രാജുകുട്ടി ഉദ്ഘാടനം ചെയ്യും.

കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐഎഎസ്, പ്രമുഖ എഴുത്തുകാരനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, മുതിർന്ന മാധ്യമ പ്രവർത്തകനും 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജുമായ പി പി ജെയിംസ്, പ്രമുഖ ക്രൈസ്തവ എഴുത്തുകാരും പ്രഭാഷകരുമായ ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ മാത്യു വർഗീസ് ഒക്ലഹോമ എന്നിവർ പ്രസംഗിക്കും.

പ്രശസ്ത ഗായകരായ പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ.ബ്ലെസ്സൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിക്കും.

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും.

ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

ZOOM ID: 837 9397 2727
PASSCODE : 2026
 http://theendtimeradio.com

Continue Reading

National

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

Published

on

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ കോടതി നേരിട്ട് നിർദേശം നൽകേണ്ട വിഷയമല്ല ഇതെന്ന് ബെഞ്ച് വ്യക്തമാക്കി.

ഹർജിയിൽ ഉന്നയിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ തീരുമാനം എടുക്കുന്നതിന് സർക്കാരിന് പ്രത്യേക സമയപരിധി കോടതി നിശ്ചയിച്ചിട്ടില്ല.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിയമമോ മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക ചട്ടക്കൂടും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം, സൈബർ അപകടങ്ങൾ, സൈബർ ബുള്ളിയിങ്, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം എന്നിവ സംബന്ധിച്ച ആശങ്കകളും ഹർജിയിൽ ഉന്നയിച്ചിരുന്നു.

മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയായ കീർത്തി ദുവയും ശിശുരോഗ വിദഗ്ധനായ ഡോ. ശരദ് ഗുപ്തയുമാണ് ഹർജി സമർപ്പിച്ചത്. കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നാണ് ഹർജിക്കാരുടെ നിലപാട്.

പ്രായപരിശോധനയും രക്ഷിതാക്കളുടെ സമ്മതവും

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ശക്തമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് തടയുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, പോക്സോ നിയമം തുടങ്ങിയ വ്യവസ്ഥകൾ നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിനും പങ്കുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണം ആവശ്യമായി വന്നേക്കാമെന്നും വിഷയം വിപുലമായ പ്രത്യാഘാതങ്ങളുള്ളതിനാൽ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന ആവശ്യമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നതിനായി വിട്ടുകൊടുത്താണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് ഉടൻ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടിട്ടില്ല.
Sources:globalindiannews

http://theendtimeradio.com

The Delhi High Court on Thursday said banning or regulating the use of social media by children fell in the realm of the Centre’s policy-making, and asked the authorities to decide on this aspect.

A bench of Justices V Kameswar Rao and Manmeet P S Arora refused to entertain a public interest litigation (PIL) seeking to restrict the use of social media by children and asked the central government to consider it as a representation.

The bench, however, refused to set a timeline for the authorities to complete the exercise.

“Your views would be taken into consideration by the respondents. The stakeholders have to be consulted.

“Their views have to be taken and then it is in the realm of a policy. It is not for a court to give a direction that you should ban this, or that you should ban that. Let them look into it and then pass an order,” the bench told the petitioner’s lawyer.

The petitioner sought a direction to the Centre to consider enacting a law or guidelines to “restrict” the use of social media by children under the age of 13 years.

It also prayed for a framework to “regulate” social media content for children aged 13-16 years.

Central Government Counsel Nidhi Raman said the issue of restricting or regulating the use of social media was a policy issue which has to be considered by the Centre as it may require enactment of a new law.

Such a policy will have wider ramifications, and would require stakeholder consultation, she added.

The Centre’s counsel submitted that the petitioner’s plea can be considered as a representation by the authorities and an appropriate order can be passed.

On being asked by the court if any action was taken after an earlier Supreme Court order on the issue, the lawyer said that the Digital Personal Data Protection Act has been enacted, which also safeguards children’s privacy online.

During the hearing, the counsel for the petitioner raised concerns over the presence of Child Sexual Abuse Material (CSAM) on social media platforms and urged the court to direct the government to take a call on the representation in a timely manner.

“We don’t want to bind them. These are all policy matters,” the bench responded.

The court observed that a “ban” is the “ultimate relief” and steps were being taken by the intermediaries against CSAM in the meantime.

The senior counsel for Meta platforms assured that it was taking steps to control CSAM on their platform.

He informed that over six lakh posts containing CSAM were taken down on Facebook last year and over two lakh such posts were also removed from Instagram.

The senior counsel added that the “proactive detection rate” of CSAM was 99 per cent for both the platforms.

“Number of accounts taken down is enormous. At the same time, you can’t stop some perverted rogue elements who do it.

“The technology is growing and it is easier to identify… but what happens is, despite all our efforts, something leaks out and that comes into the media,” he submitted.
 http://theendtimeradio.com

Continue Reading

National

സെമിത്തേരി നിരോധനം: പെന്തക്കോസ്തു വിശ്വാസികളുടെ പ്രതിക്ഷേധ റാലി

Published

on

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് ശൂരനാട്ടുള്ള പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള്ള ആവശ്യവുമായി പെന്തക്കോസ്തുകാർ രംഗത്ത്.

ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുമ്പിൽ ശവപ്പെട്ടി വെച്ചുകൊണ്ടുള്ള ധർണ്ണയും ഉപവാസ പ്രതിഷേധവും നടക്കുകയാണ്.അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ്, എന്നീ സഭകളുടെ പൊതുസെമിത്തേരി ക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു അയൽവാസി പഞ്ചായത്തിൽ പരാതി കൊടുത്തതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. നാല് സഭകളിൽ നിന്നായി നൂറിൽ കൂടുതൽ കുടുംബങ്ങളുടെ ഈ സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള ആവശ്യം കണ്ടില്ല എന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതർ.

ഏകദേശം 55 വർഷമായി ഈ സെമിത്തേരിയിൽ ശവസംസ്കാരം നടക്കുന്നുണ്ട്. നാളിതുവരെയും യാതൊരു എതിർപ്പും അവിടെ ഉണ്ടായിട്ടില്ല എന്ന് സെമിത്തേരി ചുമതലക്കാർ പറയുന്നു.

വിദേശ പൗരത്വമുള്ള ഒരു വ്യക്തി സെമിത്തേരിയോട് ചേർന്ന് വീട് പണിയുവാൻ തുടങ്ങിയതിന് ശേഷമാണ് സെമിത്തേരി പ്രശ്‌നം ഉടലെടുത്തത്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പിടിപാടും കൊണ്ട് സെമിത്തേരിക്കും വിശ്വാസികൾക്കും എതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കയായിരുന്നു.

സെമിത്തേരിയോട് ചേർന്നുള്ള ഭൂമിയിൽ നിന്നും വൻ തോതിൽ മണ്ണ് നീക്കം ചെയ്യുന്നു എന്ന് പറഞ്ഞു സഭക്കാർ നേരത്തെ ജിയോളജി വകുപ്പിനും പഞ്ചത്തിനും പരാതി നൽകിയിരുന്നു. അവരാരും അത് പരിഗണിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നു. ഈ സാഹചര്യത്തിലാണ് സെമിത്തേരിക്കെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കുന്നത്.

1971 മുതൽ ഈ സെമിത്തേരി പെന്തക്കോസ്തുകാർ ഉപയോഗിച്ച് തുടങ്ങിയതാണ്. അന്ന് പരിസരത്ത് മറ്റ് വീടുകൾ ഇല്ലായിരുന്നു. 2007 ൽ സെമിത്തേരിയോട് ചേർന്ന് ഒരാൾ വീട് പണിയുകയും 2023 ൽ അത് പുതുക്കി പണിയുകയും ചെയ്തു. അതിനു ശേഷമാണ് വിദേശ പൗരത്വമുള്ള ആളിൻ്റെ വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്ത് മറ്റൊരു വീട് പണി തുടങ്ങുന്നത്. ഓർത്തഡോക്സ് സഭയുടെ സെമിത്തേരിയും ഈ വീടിനോട് ചേർന്നാണ് കിടക്കുന്നത്. എന്നാൽ പെന്തക്കോസ്ത്കാർ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന സെമിത്തേരിയോട് മാത്രമാണ് അവർക്ക് പരാതി. പഞ്ചായത്തിൽ നിന്നുള്ള വിവരം അനുസരിച്ച് 2023 ൽ പുതുക്കി പണിത വീടിൻ്റെ രേഖ പഞ്ചായത്തിൽ ഇല്ല എന്നും അധികൃതർ അറിയിച്ചുവെന്ന് അജി പള്ളിക്കൽ ക്രൈസ്തവ ചിന്തയോട് പറഞ്ഞു. കളക്ടറിൽനിന്നുള്ള ലൈസൻസ് ലഭിക്കുന്നത് വരെ സെമിത്തേരി ഉപയോഗിക്കരുത് എന്നാണ് കോടതി നിർദ്ദേശം.

അധികൃതരുടെ അവഗണനക്കെതിരെ  പ്രതിക്ഷേധറാലിയും പൊതുസമ്മേളനവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇവിടുത്തെ പെന്തക്കോസ്ത് സഭകൾ.
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While...

National13 hours ago

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ...

National14 hours ago

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച...

us news14 hours ago

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച്...

us news14 hours ago

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു...

us news2 days ago

Thirty Years, One Language, and a Bible Delivered by Air

WALAGU, Papua New Guinea – In the remote mountains of Papua New Guinea, some villages are so isolated that the...

Trending

Copyright © 2019 The End Time News