Connect with us

Media

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തിന് അകത്തും പുറത്തേക്കും സഞ്ചരിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Published

on

കൊച്ചി: കോവിഡ് 19 ന്റെ ഭാഗമായി 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ സാധനങ്ങളുടെ ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ആവശ്യമായ അനുമതി നല്‍കുന്നതിന് ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍ ആയി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കുവാന്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, വ്യക്തികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ അപേക്ഷയുടെ അര്‍ഹത പരിശോധിച്ച്‌ വ്യക്തിയും ഡ്രൈവറും ക്വാറന്റയിന്‍ നിരീക്ഷണ കാലയളവിലുള്ളവരോ, കോവിഡ് 19 ബാധിതരോ, കോവിഡ് രോഗമുള്ളവരുമായി സമ്ബര്‍ക്കത്തിലോ ഏര്‍പ്പെട്ടവരല്ലായെന്ന് മെഡിക്കല്‍ വകുപ്പ് മുഖാന്തരം ഉറപ്പു വരുത്തിയും വാഹനത്തിന്റെയും ഡ്രൈവറുടെയും ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ മുഖേന ഉറപ്പുവരുത്തിയും ജില്ലയില്‍ സഞ്ചരിക്കുന്നതിന് അനുമതിപത്രം ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി.

അനുമതി പത്രത്തില്‍ പാസ് നല്‍കുന്ന സമയം, യാത്ര ചെയ്യുന്ന തീയതി, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, യാത്രചെയ്യുന്ന റൂട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു വ്യക്തി മാത്രമേ പാടുള്ളൂ എന്ന സത്യവാങ്മൂലവും ഡ്രൈവര്‍, വാഹനത്തില്‍ സഞ്ചരിക്കുന്ന വ്യക്തി എന്നിവരുടെ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിന്റെ പകര്‍പ്പ് താലൂക്കില്‍ സൂക്ഷിക്കും. യാത്ര പൂര്‍ത്തിയാക്കിയ വ്യക്തികള്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും തിരികെ വന്ന സമയം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. വാഹനം ഉപയോഗിച്ച വ്യക്തി, ഡ്രൈവര്‍ എന്നിവര്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലും കക്ഷികളുടെ മേല്‍വിലാസമുള്ള പോലീസ് സ്‌റ്റേഷനിലും വിവരം അറിയിക്കേണ്ടതും പോലീസ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

Articles

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്.

Published

on

ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ ശക്തി നമ്മൾക്ക് ദൈവം പകരുന്നു. ഇതാണ് ദൈവത്തിന്റെ കൃപ. രക്ഷാകര ചരിത്രത്തിന്‍റെ ആരംഭം മുതല്‍ ദൈവം ചിലരെ തന്റെ പ്രത്യേക ദൗത്യമേല്‍പ്പിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് വചനത്തിൽ നാം വായിക്കുന്നുണ്ട്.

ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നവരെയും, മറുതലിക്കുന്നവരേയും വചനത്തിൽ ‍ നാം കാണുന്നുണ്ട്. നിന്‍റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തേയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്ക് പോവുക” എന്ന ദൈവത്തിന്‍റെ അരുളപ്പാട് അനുസരിച്ചതിനാലാണ് അബ്രാഹം വലിയൊരു ജനതയായിത്തീരുന്നതും അബ്രാഹത്തിലൂടെ ഭൂമുഖത്തെ വംശമെല്ലാം അനുഗ്രഹീതമാകുന്നതും. തന്‍റെ ബലഹീനതകള്‍ ദൈവത്തിന്‍റെ മുമ്പില്‍ നിരത്തുമ്പോഴും, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ദൈവത്തിന്റെ തെരെഞ്ഞെടുപ്പിന്റെ വിളി അനുസരിക്കുന്നതിലൂടെ മോശ ഇസ്രയേല്‍ ജനതയുടെ വിമോചനത്തിനുള്ള ഉപകരണമായിത്തീരുന്നു

പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് ലഭിച്ച വ്യക്തിത്വങ്ങളെയും അവര്‍ അതിനോട് പ്രത്യുത്തരിക്കുന്നതും നാം കാണുന്നു. ദൈവപുത്രന്‍റെ അമ്മയാകാനുള്ള തിരഞ്ഞെടുപ്പ് ലഭിച്ച മറിയവും വളര്‍ത്തുപിതാവാകാനുള്ള തിരഞ്ഞെടുപ്പ് ലഭിച്ച യൗസേപ്പും യേശുവിന് മുന്നോടിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്നാപക യോഹന്നാനും ദൈവം തങ്ങളെ ഭരമേല്‍പ്പിച്ച തെരെഞ്ഞെടുപ്പിന്റെ വിളി അനുസരിച്ചവരാണ്. മാളികമുറിയിൽ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെ തങ്ങളുടെ തിരഞ്ഞെടുപ്പിനുവേണ്ടി ജീവ ത്യാഗം ചെയ്തവരാണ് ശിഷ്യരും, അപ്പസ്തോലൻമാരും. നാം ഒരോരുത്തരെയും, നേട്ടങ്ങളെയും, കുറവുകളെയും പരിഗണിക്കാതെ ദൈവം ഇന്നും തിരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുപ്പിന് നമുക്കും കാതോർക്കോം.
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

പാപത്തിൽ നിന്ന് അകന്നു മാറി വിശുദ്ധിയിൽ ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം

Published

on

ദൈവത്തിന്‍റെ ക്ഷമ സ്വീകരിച്ചുകൊണ്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപത്തെ ക്ഷമിക്കുന്നു. നമ്മുടെ പാപത്തെ മറികടക്കുന്ന പിതാവിന്‍റെ സ്നേഹം നാം സ്വീകരിക്കുന്നത് പാപങ്ങൾ ഏറ്റു പറയുമ്പോൾ ആണ്. ദൈവത്തോട് പാപം ഏറ്റു പറഞ്ഞാൽ ദൈവം അതു ക്ഷമിക്കുകയും മറന്നു കളയുകയും ചെയ്യുന്നു. ക്ഷമിച്ചു കഴിയുമ്പോള്‍ നമ്മുടെ പാപങ്ങള്‍ അവിടുന്നു മറക്കുന്നു. ദൈവം നമുക്ക് അത്രയും നല്ലവനാണ്. തിരുവചനം അടിസ്ഥാനപ്പെടുത്തി പാപത്തിന്റെ ക്ഷമയെ മൂന്നായി തരം തിരിക്കാം

ഒന്നാമതായി, കാണാതായ ആടിനെപ്പോലെ വഴിതെറ്റിപോയിട്ട് തൊണ്ണൂറ്റ് ഒൻപത് ആടിനെയും ഉപേക്ഷിച്ച് കാണാതായ ആടിനെ തേടി പോയി കണ്ടു പിടിക്കുന്ന കർത്താവ്. അതുപോലെ പലവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എങ്ങനെയോ വഴി തെറ്റി പോയ മനുഷ്യരെ തേടി പോയി കണ്ടു പിടിച്ചു, പാപങ്ങൾ ക്ഷമിക്കുന്നവനാണ് കർത്താവ്. രണ്ടാമതായി ധൂർത്ത പുത്രനെപ്പോലെ, ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അത് എല്ലാം ഉപേക്ഷിച്ച് ലോകത്തിന്റെ മോഹങ്ങളിൽ ഭ്രമിച്ച് സ്വന്തം പിതാവിനെ ഉപേക്ഷിച്ച് പോയി. എന്നാൽ, ധൂർത്ത പുത്രന്റെ ഉപമയിൽ പിതാവ് തേടി പോയി കണ്ടു പിടിച്ചില്ല, മാനസാന്തരത്തോടെ പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ വന്നാൽ പിതാവ് സ്വീകരിക്കാം എന്നു പറഞ്ഞു. അതുപോലെ നാം പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ മാനസാന്തരത്തോടെ കർത്താവിന്റെ അടുക്കലേയ്ക്ക് തിരികെ വന്നാൽ അവൻ നമ്മെ സ്വീകരിക്കും.
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടു കൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്

Published

on

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. മനുഷ്യന് ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്ന ഒരു പ്രവണത മനുഷ്യന് ഉണ്ട്. മനുഷ്യനിലും, സ്വന്തം കഴിവിലും ആശ്രയിക്കുന്ന മനുഷ്യൻ ശപിക്കപ്പെട്ടവനാണ് എന്ന് തിരുവചനം പറയുന്നു.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യനും, സമ്പത്തും, മക്കളും, ജോലിയും, അധികാരവും ആണ് എന്നാൽ ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം അവനാണ് നമ്മുടെ സൃഷ്ടാവ്. ഉദാഹരണമായി പറഞ്ഞാൽ സാമ്പത്തിക പരമായി പതിനായിരം രൂപ ആവശ്യം ഉണ്ടെങ്കിൽ നാം മനുഷ്യനെ ആശ്രയിക്കും എന്നാൽ അമ്പത് ലക്ഷം രൂപയുടെ ആവശ്യം ഉണ്ടെങ്കിൽ നാം ദൈവത്തിൽ ആശ്രയിക്കും എന്നാൽ നമ്മുടെ ജീവിതത്തിലെ ചെറുതും വലുതും ആയ എല്ലാ അവസ്ഥകളിലും ദൈവത്തെ ആശ്രയിക്കണം എന്നാണ് തിരുവചനം പറയുന്നത്.

ജീവിതത്തിൽ രോഗത്തിൽ നിന്നും സൗഖ്യം ലഭിച്ചുകഴിയുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമ്പോൾ, വീണ്ടും ദൈവത്തിൽ നിന്ന്
പഴയ മാർഗ്ഗങ്ങളിലേക്ക് പോകുവാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം സ്ഥായിയായുള്ള ഒരു അഭയസങ്കേതം അല്ല, വെറുമൊരു ഇടത്താവളം മാത്രം. ഇവരോടെല്ലാം ഈശോ ഇന്നും പറയുന്നു, ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കേണ്ടത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

‘It had always been a dream of mine’: Bear Grylls gets baptised in the Jordan River

Explorer and TV presenter Bear Grylls has fulfilled a lifelong dream, by being baptised in the Jordan River, the same...

world news13 hours ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Travel14 hours ago

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന...

Articles14 hours ago

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്.

ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ...

National14 hours ago

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ വേഗത്തിലാക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ്...

Tech14 hours ago

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം...

Trending