Life
സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗർത്തത്തിന്റെ അപൂർവ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞർ

തമോഗർത്തത്തിന്റെ അത്യപൂർവ്വ ചിത്രമെടുക്കുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗർത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവർഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആർ-എ) എന്ന തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗർത്തമെന്നാണ് കണക്കുകൂട്ടൽ.
ഇവൻറ് ഹോറൈസൺ ടെലസ്‌കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തൽ. ആദ്യമായാണ് തമോഗർത്തത്തിന്റെ നേരിട്ടുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതെന്നതാണ് ശാസ്ത്ര ലോകത്തെ സന്തോഷിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ബഹിരാകാശ പഠനം നടത്തുന്ന ബഹിരാകാശ ശാസ്തജ്ഞരാണ് ചിത്രമെടുക്കുന്നതിൽ വിജയിച്ചത്.
അവസാനം ക്ഷീരപഥത്തിലെ അത്യപൂർവ്വവും നിർണ്ണായകവുമായ ആ ദൃശ്യം കണ്ടെത്തുന്നതിൽ തങ്ങൾ വിജയിച്ചിരിക്കുന്നു. തമോഗർത്ത ഭൗതിക ശാസ്ത്രവിഭാഗം എക്കാലത്തേയും വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ബഹിരാകാശത്തെ ശൂന്യതയും വസ്തുക്കളുടെ ഉദ്ഭവവും സംബന്ധിച്ച് ഇനി നടക്കാൻ പോകുന്ന എല്ലാ പഠനങ്ങൾക്കും പുതിയ കണ്ടെത്തലാണ് നാഴിക്കല്ലാവുന്നത്.
മുൻപും ധാരാളം നക്ഷത്രങ്ങൾ ക്ഷീരപഥത്തിൽ ഒരു പ്രത്യേക കേന്ദ്രത്തിനെ ചുറ്റി നിൽക്കുന്നതാണ് ശാസ്ത്രലോകത്തെ കൂടുതൽ പഠനത്തിലേക്ക് നയിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും നിർണ്ണായകവുമായ തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീന്റെ മഹാഗുരുത്വാകർഷണ സിദ്ധാന്ത ത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റേയും ഏറ്റവും ആധികാരികമായ തെളിവുകൾ ഇനി പഠനത്തിലൂടെ പുറത്തുവരുമെന്ന് പ്രൊജക്ട് ഡയറക്ടർ ജെഫ്രി ബോവർ പറഞ്ഞു.
Sources:azchavattomonline
Life
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്‌റ്റോഫീസുകളിൽ അവസരം; 38, 926 ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിൽ 38,926 ഒഴിവുകൾ. കേരളത്തിൽ 2,203 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് ,ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിൾ അറിയണം)
പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി മൂന്ന് വർഷവും ഇളവുണ്ട്.
ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000 രൂപ;
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,- 10,000 രൂപ.
ഡാക് സേവക്- 10,000 രൂപ.
അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വിമൻ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂൺ -5
വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും https://indiapostgdsonline.gov.in സന്ദർശിക്കുക.
ഉദ്യോഗാർത്ഥികൾക്ക് മറ്റ് വരുമാന മാർഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്
Sources:globalindiannews
Life
ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോര്‍ത്തേണ്‍, സതേണ്‍ ലൈറ്റുകള്‍ എന്നിവയെ വിളിക്കാറുണ്ട്.
സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവയുണ്ടാകുന്നത്. എന്നാല്‍ ചൊവ്വയില്‍ കണ്ടെത്തിയ ധ്രുവദീപ്തികളില്‍ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ദീപ്തികള്‍ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകള്‍ക്കു മുകളില്‍ മാത്രമാണുണ്ടാകുന്നത്.
ഈ മേഖലകളില്‍ കാന്തിക സ്വഭാവുമുള്ള ധാതുക്കള്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികള്‍.
ചൊവ്വാഗ്രഹത്തെ ചുറ്റിനില്‍ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്
ഇതിന്റെ കൃത്യമായ കാരണം തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാര്‍സ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ റോബ് ലില്ലിസ് പറഞ്ഞു.
Sources:azchavattomonline
Life
പറക്കുന്ന വിദ്യ; ഡ്രോൺ ഫുഡ് ഡെലിവറിയുമായി സ്വിഗ്ഗി

സാങ്കേതിക വിദ്യ വളരെയധികം വളർച്ച പ്രാപിച്ചൊരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. നമ്മുടെ വിരൽ തുമ്പിൽ ഈ ലോകം മുഴുവൻ ഒതുക്കാവുന്ന കണ്ടുപിടുത്തങ്ങൾ, ഏത് സാധനവും ഒരു ക്ലിക്കിൽ നമ്മുടെ അടുത്തേക്ക്, വൈദ്യ സഹായവും വിദ്യാഭ്യാസവുമെല്ലാം വിരൽ തുമ്പിൽ നമുക്ക് അരികിലേക്ക് എത്തുന്ന കാഴ്ച്ച. ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ആപ്പാണ് ഫുഡ് ഡെലിവറി ആപ്പുകൾ. വീട്ടിലേക്കുള്ള സാധനങ്ങളും പച്ചക്കറിയും ഭക്ഷണവും തുടങ്ങി എല്ലാ സാധനങ്ങളും ഇപ്പോൾ വീട്ടിലെത്തും.
അതിൽ മുന്നിൽ തന്നെയുണ്ട് സ്വിഗ്ഗി. എന്നാൽ പുതിയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കുകയാണ് ഒരുങ്ങുകയാണ് കമ്പനി. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ തുടങ്ങിയത്. അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും ഇപ്പോൾ. ആ മത്സരത്തിൽ മുന്നിൽ എത്താൻ തന്നെയാണ് സ്വിഗ്ഗിയുടെ ശ്രമവും.
പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗത കുരുക്ക്. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകും. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴിഏതു സമയത്തും ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സാധിക്കും.
ഭാവിയിൽ ഏറെ സാധ്യതകലുള്ള ഇങ്ങനെയൊരു പദ്ധതിയുമായി സ്വിഗ്ഗി ആഴ്ചകൾക്ക് മുമ്പാണ് ഗരുഡ എയ്‌റോസ്‌പേസിനെ സമീപിച്ചത്. കൂടാതെ 2024 ഓടെ 100,000 തദ്ദേശീയ നിർമിത ഡ്രോണുകൾ നിർമിക്കാൻ ഗരുഡ എയ്‌റോസ്‌പേസിന് പദ്ധതിയുമുണ്ട്. പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലുമാണ് നിർമാണ സൗകര്യങ്ങളുളത്.
Sources:Metro Journal
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
1,470 Christians Killed in Nigeria Within Four Months
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity