Connect with us

Movie

Kanye West Drops New Album on Christmas Day: ‘Sunday Service: Jesus is Born’

Published

on

 

Kanye West released the much-anticipated album “Jesus is Born,” on Christmas Day. It’s the second Gospel album since the October release of “Jesus is King,”

An official press release naming West as the executive producer of the album also states:

“The Service features gospel-inspired remixes of classic songs of different genres, and also straightforward choir-led gospel tunes. The mix of hip-hop and spirituality has drawn great crowds and continues to inspire globally.”

Forbes Magazine describes the new album as “a rapturous, honest-to-goodness gospel album, a moving proclamation of faith and a reminder of what its creator can do when he gives his ideas time to incubate.”

The new album, “Jesus Is Born,” is already receiving rave reviews from old and new fans. Featuring 19 new tracks with titles like, “Count Your Blessings,” “Revelation 19:1,” “Balm in Gilead,” and “Satan, We’re Gonna Tear Your Kingdom Down,” there’s a little something for everyone on the new album.

Kanye West and the Sunday Service Choir have been making headlines with pop-up services at places like Coachella, Lakewood Church with Joel Osteen, and most recently at the Lincoln Center with a play called “Mary,” describing Jesus’ birth from the perspective of His mother.

Sources: faithwire

Movie

Passion of the Christ സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട്‌ (Jim Caviezel) അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ മെൽ ഗിബ്സൺ മുന്നറിയിപ്പ് കൊടുത്തിരുന്നു

Published

on

പാഷൻ ഓഫ് ദി ക്രൈസ്റ്റ് നിർമ്മാതാവും സംവിധായകനുമായ മെൽ ഗിബ്സണോട് ജിം ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു ആലോചിക്കാനായി, എന്നിട്ട് വന്ന് പറഞ്ഞു, “ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മൾ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നൊരു കാര്യം, എന്റെ ഇനീഷ്യൽസ് J.C. ആണ് ( Jesus Christ – Jim Caviezel), പിന്നെ എന്റെ വയസ്സ് 33ഉം”! മെൽ അതുകേട്ട് ഇങ്ങനെ പറഞ്ഞു, “നീ എന്നെ ശരിക്കും പേടിപ്പിക്കുകയാണ് കേട്ടോ”.

ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ജിം കവീസ്ൽ 20 കിലോയോളം ( 45 pounds) ഭാരം കുറഞ്ഞു, ഇടിമിന്നലേറ്റു, ചാട്ടവാറടിയേൽക്കുന്ന സീനിൽ അബദ്ധത്തിൽ രണ്ടു പ്രാവശ്യം ശക്തിയായി അടിയേറ്റതിന്റെ ഫലമായി 14ഇഞ്ച് വലുപ്പമുള്ള മുറിവിന്റെ പാട് ശരീരത്തിൽ അവശേഷിച്ചു, കുരിശിൽ കിടക്കുന്ന അദ്ദേഹത്തോടൊപ്പം കുരിശ് കുഴിയിലേക്ക് വീണപ്പോൾ ഷോൾഡർ തെന്നിമാറി, ന്യുമോണിയയും.. ഒരു അരക്കച്ച മാത്രം ധരിച്ച് നഗ്നനായി അവസാനമില്ലാത്ത മണിക്കൂറുകളോളം കുരിശിൽ കിടക്കേണ്ടി വന്നതുമൂലം ഉണ്ടായ ഹൈപ്പോതെർമിയയും കൊണ്ട് ബുദ്ധിമുട്ടി. രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണത്തിൽ കുരിശിലെ രംഗങ്ങൾ പൂർത്തിയാക്കാൻ മാത്രം അഞ്ച് ആഴ്ചകളെടുത്തു.

ചിത്രീകരണത്തിന് ശേഷം ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രിയകൾക്ക് ജിം കവീസ്ൽ വിധേയനാകേണ്ടി വന്നു, കാരണം അത്രയധികമായിരുന്നു ശരീരത്തിനുണ്ടായ ക്ലേശവും ക്ഷീണവും.

ജിം പറഞ്ഞു,”ആളുകൾ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അവർ കാണേണ്ടത് യേശുവിനെയാണ്. അതിലൂടെയാണ് മാനസാന്തരങ്ങൾ നടക്കുന്നത്”. പിന്നീട് നടന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ അതൊരു പ്രവചനം പോലെയായി.

ബറാബ്ബാസായി അഭിനയിച്ച പെഡ്രോ സറൂബിക്ക്, തന്നെ നോക്കുന്നത് ജിം ആയല്ല യേശുക്രിസ്തു ആയി തന്നെ ആണ് അനുഭവപ്പെട്ടത്. അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ജിം കവീസ്ൽന്റെ നോട്ടത്തെ പറ്റി പറഞ്ഞു, “അവന്റെ കണ്ണുകളിൽ എന്നോടുള്ള വെറുപ്പോ അനിഷ്ടമോ ഇല്ലായിരുന്നു, കരുണയും സ്നേഹവും മാത്രം”.

യൂദാസായി അഭിനയിച്ച ലൂക്കാ ലയണല്ലോ പക്കാ നിരീശ്വരവാദിയായിരുന്നു ഷൂട്ടിംഗ് തുടങ്ങുംമുൻപ് വരെ. ശേഷം അദ്ദേഹം അതിൽ നിന്ന് മാറി, മക്കൾക്കും മാമോദീസ നൽകി.

ചിത്രീകരണത്തിൽ പങ്കെടുത്ത ഒരു ടെക്നീഷ്യൻ മുസ്ലിം ആയിരുന്നു, അദ്ദേഹം ക്രിസ്ത്യാനിയായി.

ചിലർ പറഞ്ഞു ഷൂട്ടിങ്ങിനിടക്ക് അവർ അതുവരെ കണ്ടിട്ടില്ലാത്ത കുറച്ചുപേരെ വെള്ളവസ്ത്രം ധരിച്ച് കണ്ടെന്ന്. പക്ഷേ ആ രംഗങ്ങൾ പിന്നീട് കണ്ടുനോക്കിയപ്പോൾ അവരുള്ള ദൃശ്യങ്ങൾ ഒന്നും തന്നേ ക്യാമറയിൽ പതിഞ്ഞിരുന്നില്ല.

അമേരിക്കയിൽ മതപരമായ ഒരു സിനിമയുടെ, അതും എല്ലാ കാലത്തുമുള്ള R-റേറ്റഡ് സിനിമകളിൽ വെച്ച്, 370.8 മില്യൺ ഡോളറിന്റെ, ഏറ്റവും ഉയർന്ന സാമ്പത്തികവിജയമാണ് പാഷൻ ഓഫ് ദി ക്രൈസ്റ്റിന് ഉണ്ടായത്. ആഗോളതലത്തിൽ നോക്കിയാൽ ചിത്രം നേടിയത് 611 മില്യൺ ഡോളർ!!
അതിലും പ്രധാനം നൂറുകണക്കിന് മില്യൺ ആളുകളിലേക്ക് ലോകമെമ്പാടും ഈ ചിത്രം എത്തി എന്നുള്ളതാണ്.

ഒരു സ്റ്റുഡിയോയും ഈ ചിത്രം ഏറ്റെടുക്കാൻ തയ്യാറാക്കാതിരുന്നതിനാൽ മെൽ ഗിബ്സൺ സ്വന്തം പോക്കറ്റിൽ നിന്ന് 30 മില്യൺ ഡോളർ എടുത്താണ് ചിത്രം നിർമ്മിച്ചത്.

ഇന്ന് ജിം കവീസ്ൽ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ധൈര്യപൂർവ്വം പ്രഘോഷിക്കുന്നു. ക്രിസ്തുവിനെ ഒരു അഭിനേതാവെന്ന നിലയിൽ പ്രതിനിധീകരിക്കാനും ഒരു വലിയ വിശ്വാസിയെന്ന നിലയിൽ തന്റെ അനുഭവം കൊണ്ട് പ്രഘോഷിക്കാനും കഴിയുന്നു എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച് നടന്ന അത്ഭുതം.

ഈശോ നമുക്കായി സഹിച്ചു, ഇന്നും സഹിച്ചു കൊണ്ടിരിക്കുന്നു.അതിന് പ്രതിഫലമായി നമുക്ക് കുറച്ചെങ്കിലും അവനായി ചെയ്യാൻ സാധിക്കുന്നത് അവനെ സ്നേഹിച്ചു കൊണ്ടും അവന്റെ ഹിതം നിറവേറ്റിക്കൊണ്ടുമാണ്.
ദൈവം അനുഗ്രഹിക്കട്ടെ..
Sources:marianvibes

http://theendtimeradio.com

Continue Reading

Movie

1664 കോടി രൂപയ്ക്ക് മുഴുവന്‍ പാട്ടുകളുടെയും അവകാശം വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Published

on

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1664 കോടി രൂപയ്ക്ക് ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു ജസ്റ്റിൻ ബീബറിന്റെ അവസാന ആല്‍ബം. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ബീബർ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഗീത ലോകത്തേക്ക് മിന്നും പ്രകടനമായി എത്തിയത്.

15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബറിന് നേരിടേണ്ടി വന്നു. ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറിച്ചത്. പിന്നീട് അങ്ങോട്ട് സംഗീതലോകത്ത് ബീബറിന്റെ പേര് കുറിക്കപ്പെട്ടു. അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്‌സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന ‘റാംസായ് ഹണ്ട് സിന്‍ഡ്രോം’ ബാധിച്ചതായി ബീബർ ലോകത്തെ അറിയിച്ചത്. ഇനി തന്റെ ആരോഗ്യത്തിലും വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീബറിന്റെ പദ്ധതിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Movie

ആ ചിരി ഇനി ഇല്ല; ഇന്നസെന്റ് വിട പറഞ്ഞു

Published

on

കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ശ്ര മിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.

ഭാര്യ: ആലിസ്, മകൻ: സോണറ്റ്. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു.

‘നൃത്തശാല’ എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് ‘മഴവിൽക്കാവടി’, ‘പൊൻമുട്ടയിടുന്ന തറവ്’, ‘ഗാനമേള’ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ശ്രദ്ധേയനായി. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിൽ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓർമ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News5 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News6 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News7 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News7 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending