Media
ഖത്തറില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പണി പാളും; പിഴ 41 ലക്ഷം രൂപ

ദോഹ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഖത്തര്‍. പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ ഖത്തര്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ലോകത്ത് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നതും ഈ അറബ് രാജ്യത്താണ്. മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ഏകദേശം നാല്‍പ്പത്തിയൊന്ന് ലക്ഷം ഇന്ത്യ രൂപ!
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മാസ്‌ക് നിരബന്ധമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
2.75 ദശലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ ഇതുവരെ മുപ്പതിനായിരത്തിലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ മരിക്കുകയും ചെയ്തു.
ഏകദേശം അമ്പത് രാജ്യങ്ങളാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാക്കിയത്. ആഫ്രിക്കന്‍ രാഷ്ട്രമായ ഛാഡില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണം. മൊറോക്കോയില്‍ മൂന്നു മാസം തടവു ശിക്ഷയും 1300 ദിര്‍ഹം പിഴയും ഒടുക്കണം. മറ്റൊരു അറബ് രാഷ്ട്രമായ കുവൈത്തില്‍ അയ്യായിരം ദിനാറാണ് പിഴ.
അതിനിടെ, ആറ് അറബ് രാഷ്ട്രങ്ങളിലായി 137,400 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 693 മരണങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സൗദിയിലാണ് കൂടുതല്‍ കേസുകളുള്ളത്. 54,700 പോസിറ്റീവ് കേസുകളും 312 മരണങ്ങളും. യു.എ.ഇയാണ് രണ്ടാമത്. 23,350 പോസിറ്റീവ് കേസുകളും 220 മരണങ്ങളും.
സഹായത്തിലും മുമ്പില്‍
ആഭ്യന്തര തലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുമ്പന്തിയിലാണ് ഖത്തര്‍. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുപതിലധികം വിദേശരാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഇതുവരെ സഹായമെത്തിച്ചത്.
യു.എസ്, യു.കെ, ഫ്രാന്‍സ്, കോംഗോ, അംഗോള, ഇറ്റലി, ഇറാന്‍, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അല്‍ജീരിയ, സോമാലിയ, ഫലസ്തീന്‍, യമന്‍, ലബനന്‍, അല്‍ബേനിയ എന്നീ രാഷ്ട്രങ്ങളില്‍ ഖത്തര്‍ സഹായമെത്തിച്ചിട്ടുണ്ട്. കോവിഡ് ആദ്യഘട്ടത്തില്‍ ഏറെ ബാധിച്ച ഇറ്റലിയില്‍ അഞ്ഞൂറ് കിടക്കകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികളാണ് രാജ്യം ഒരുക്കിയത്. ടുണീഷ്യയിലും ആശുപത്രി സജ്ജമാക്കി. കോവിഡ് സഹായമായി ഇതുവരെ 140 ദശലക്ഷം യു.എസ് ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.
മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്നോണം അഫ്ഗാനിസ്താന്‍, കസാഖിസ്താന്‍, ബോസ്നിയ ഹെര്‍സഗോവിന, വടക്കന്‍ മാസിഡോണിയ, സെര്‍ബിയ രാജ്യങ്ങളിലേക്കും ഖത്തര്‍ അടിയന്തര സഹായമെത്തിക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ, ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയായ യു.എന്‍.ഡി.പിയിലും ഖത്തര്‍ സഹകരിക്കുന്നുണ്ട്.
Sources: chandrikadaily
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്‍സണ്‍ എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര്‍ സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്‍ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്‍സണ്‍ പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന്‍ ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്‍” – ഇതാണ് ജോണ്‍സണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി